‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള
ഭീഷണികള്‍ എനിക്ക്
വന്നുകൊണ്ടിരിക്കുന്നു’’
‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’
‘‘എനിക്ക് ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകള്‍ മാത്രമേ ഇപ്പോള്‍ എടുക്കാന്‍ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളില്‍ നിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമ ആക്രമണങ്ങള്‍ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകര്‍ക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ആക്രമണം നടത്തുകയാണ്’’- ജോൺ ബ്രിട്ടാസ് എം.പി പറയുന്നു.
5 Jan 2023, 11:14 AM
ഡൽഹിയിൽ ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങളിലൂടെയും ഫോണിൽ നേരിട്ടുവിളിച്ചും സോഷ്യൽ മീഡിയയിലൂടെയും സംഘ്പരിവാർ തനിക്കെതിരെ ആസൂത്രിത ആക്രമണം നടത്തുകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി.
ട്രൂകോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘എനിക്കെതിരെ സംഘ്പരിവാർ വലിയ കോപ്പുകൂട്ടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളില്‍ എനിക്കെതിരെ ലേഖനങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകള്‍ മാത്രമേ ഇപ്പോള്‍ എടുക്കാന്‍ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളില്‍ നിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ ആക്രമണങ്ങള്‍ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകര്‍ക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഇതൊരു പ്രോസസാണ്. ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ഇങ്ങനെ നടത്തുന്ന ആക്രമണത്തിനെതിരെ നമ്മള്‍ പരാതി കൊടുത്താലും അവര്‍ക്കൊന്നുമില്ല. എത്രപേര്‍ക്കെതിരെയാണ് പരാതി കൊടുക്കുക? അതിന് നമുക്ക് സമയമുണ്ടോ? ഇതെല്ലാം അവര്‍ക്കറിയാം.’’

‘‘നമ്മുടെയൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലും മറ്റും അവര്‍ പടച്ചുവിടുന്നത് നോക്കിയാല്‍ മതി. ഞാന്‍ ഇന്നുവരെ ഒരു സൈബര്‍ അറ്റാക്കിനും ആരോടും പരാതിപ്പെടാന്‍ പോയിട്ടില്ല, പോവുന്നില്ല. കാരണം ഇവരുടെ അടിസ്ഥാനപരമായ കള്‍ച്ചര്‍ എന്താണെന്ന് ഈ സൈബര്‍ അറ്റാക്കുക്കളില്‍ നിന്ന് മനസ്സിലാക്കാം. എത്ര വൃത്തികെട്ട ഭാഷയാണ് ഉപയോഗിക്കുന്നത്. നമ്മളെത്ര വിചാരിച്ചാലും അതിന് മാറ്റമുണ്ടാകില്ല.’’
‘‘രാജ്യസഭയില്‍ നമ്മള്‍ സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു മന്ത്രി സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയൊന്നും അവര്‍ കാണിക്കാറില്ല. അവര്‍ എങ്ങനെയെങ്കിലും തടസ്സപ്പെടുത്തികൊണ്ടിരിക്കും. എന്റെ പ്രസംഗം എത്രയോ തവണ വി. മുരളീധരന്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. സാധാരണ, മന്ത്രിമാരൊന്നും അങ്ങനെ തടസ്സപ്പെടുത്താന്‍ നില്‍ക്കാറില്ല. ഞാനും അദ്ദേഹവും തമ്മില്‍ സഭയില്‍ വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മള്‍ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോള്‍ എന്നെ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത്. അതായത് അവരുടെ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നവരെ അവര്‍ക്ക് സഹിക്കില്ല. അവര്‍ക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാന്‍ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ദുഷ്പ്രചാരണം നടത്തും.’’- ബ്രിട്ടാസ് പറഞ്ഞു.
എം.പി
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read