ഒസ്‌ലയിലെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന സ്ത്രീകൾ

ഉത്തരാഖണ്ഡിലെ ഒസ്ല ഗ്രാമത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ

ത്തരാഖണ്ഡിലെ ഗഡ്വാളിൽ ഹാർകിദൂൺ താഴ്‌വരയിലേക്കുള്ള വഴിയിലെ അവസാന ഗ്രാമമാണ് (2650 മീ.) ഹാർകിദൂൺ. യമുനയുടെ പോഷകനദിയായ ടോൺസിന്റെ കൈവഴികളിലൊന്നായ സുപിന്റെ തീരത്താണ് നൂറോളം കുടുംബങ്ങൾ വസിക്കുന്ന ഈ മനോഹര ഗ്രാമം.

ഹാർകിദൂൺ താഴ്‌വര
കൃഷിയും കാലിവളർത്തലുമാണ് പ്രധാന തൊഴിൽ. ഈ പണികളിലേർപ്പെടുന്നവരിൽ ഏറെയും സ്ത്രീകളാണ്. അകലെ കാണുന്നത് 'കാലാനാഗ്' എന്ന കറുത്തപർവ്വതം.​​​​​

സുപിൻ നദിക്കു കുറുകെയുള്ള പാലം.

ഒരുവശത്ത് ഒസ്ല എന്ന പുരാതന ഗ്രാമം. മറുവശത്ത് ഹാർകിദൂണിലേക്കും ബഡസു ചുരത്തിലേക്കും റുയിൻസാര തടാകത്തിലേക്കുമുള്ള യാത്രികരുടെ ഇടത്താവളമായ സീമ. ടൂറിസത്തിന്റെ സാമ്പത്തിക സാധ്യതകൾ

ഉപയോഗിക്കുമ്പോഴും 'അന്യരെ' സ്വന്തം ഗ്രാമത്തിലേക്കു കടത്താതെ അവർക്കായി ഒരുക്കിയിരിക്കുന്ന അനുബന്ധ ഗ്രാമമാണ് സീമ.

ഒസ്ല ഗ്രാമത്തിന്റെ കേന്ദ്രമായ പുരാതന ശിവക്ഷേത്രം.

പണ്ട് ദുര്യോധനക്ഷേത്രമായിരുന്നെങ്കിലും ഇപ്പോൾ ശിവനാണ് (സോമേശ്വർജി) ആരാധന. 1974 ൽ ആയിരുന്നു ഈ ദൈവമാറ്റം. ചുറ്റുമുള്ള ഹിമാലയ ഗ്രാമങ്ങളെല്ലാം ശൈവമായിരിക്കുമ്പോൾ ഒസ്ലക്കു മാത്രം ദുര്യോധനപക്ഷത്ത് നിൽക്കാനാവില്ലല്ലോ.

തീക്കുണ്ഡത്തിനരികിലെ സംഗീതത്തിലൂടെ മഞ്ഞുകാലം വരവായി.

ഭാംഗിന്റെ പൂമ്പൊടിയിൽ കൈകൾ കൂട്ടിയുരച്ച് ചരസ്സെടുക്കുന്ന കുട്ടി.

''ഈ മലനിരകളിൽ വളരുന്ന ഒരിനം ചെടിയുണ്ട്. അതിന്റെ റെസിൻ (കറ) എടുക്കലാണെന്റെ ഇപ്പോഴത്തെ പരിപാടി''. വിദഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ അർത്ഥമാണ് ഈ ചിത്രം. മഞ്ഞുകാലമെത്തുന്നതോടെ ഈ ചെടികളൊക്കെ പൂവിട്ടുകഴിഞ്ഞിരിക്കും... സ്‌കൂളിൽ പോകുന്നതിനുമുമ്പ് ഇവനിത് ഏതെങ്കിലും ടൂറിസ്റ്റുകൾക്കോ ലോക്കൽ കച്ചവടക്കാർക്കോ വിറ്റിരിക്കും. ഇവിടെയിത് ഉപജീവനത്തിന്റെ ഭാഗം മാത്രം.

കന്നുകാലികൾക്കുള്ള ഭക്ഷണം മുതൽ അടുപ്പിനും തണുപ്പിനുമുള്ള ഇന്ധനം വരെ മഞ്ഞുകാലത്തേക്കായി കരുതിവയ്ക്കണം.
സ്ലേറ്റ്കല്ലടുക്കിയ മേൽക്കൂരയിൽ മഞ്ഞുകാലത്തേക്കുള്ളവ ഉണക്കിയെടുക്കാനും സ്ത്രീകൾതന്നെ വേണം.

മലയേത് മരമേത് എന്ന് തിരിച്ചറിയാത്ത വാസ്തുശിൽപ ഏകത!

ഉരുളക്കിഴങ്ങ് കൃഷിക്കാർ
.

Comments