ഭർത്താവിന്റെ വീട് എന്നാൽ...

ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീക്ക് ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ സുരക്ഷിതമായി തുടർന്നു ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടുവാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമമുണ്ട്. എന്നാൽ, ഭർത്താവുമായി താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ പരിധിയിൽ ഭർത്താവിന് അവകാശപ്പെട്ടതോ അല്ലെങ്കിൽ ഭർത്താവ് വാടകയ്ക്ക് എടുത്തതോ അല്ലെങ്കിൽ ഭർത്താവ് അംഗമായ ജോയിന്റ് ഫാമിലിയ്ക്ക് അവകാശപ്പെട്ടതോ ആയ വീട് എന്നായിരുന്നു ഇതുവരെ സുപ്രീംകോടതി നിലപാട്. എന്നാൽ, ഭർത്താവിന്റെ അച്ഛനമ്മമാരുടെയോ ബന്ധുക്കളുടെയോ അവകാശത്തിലുള്ളതാണ് എന്ന ഒറ്റക്കാരണത്താൽ സ്ത്രീകളുടെ ഈ അവകാശം അസാധുവാക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. പുതിയ വിധിയുടെ സവിശേഷതകൾ വിശകലനം ചെയ്യുകയാണ് അഡ്വ. സൗമ്യ ബിജു

കേസ്: സതീഷ് ചന്ദ്ര അഹൂജ വേഴ്സസ് സ്നേഹ അഹൂജ ക്രിമിനൽ അപ്പീൽ നമ്പർ 2483/2020.

വിധി പ്രഖ്യാപിച്ചത് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഢി, എം.ആർ. ഷാ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച്.

ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീക്ക് ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ സുരക്ഷിതമായി തുടർന്നു ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഒക്ടോബർ 15നാണ് പുതിയ വിധി പുറപ്പെടുവിച്ചത്. 151 പേജുള്ള വിധിന്യായം. സിവിൽ നിയമം, ക്രിമിനൽ നടപടി നിയമം, എവിഡന്റ്സ് ആക്ട്, സെക്ഷൻ 26, സെക്ഷൻ 2(9), സെക്ഷൻ 17 (2), സെക്ഷൻ 12 തുടങ്ങി ഡൊമസ്റ്റിക് വയലൻസ് ആക്ട് അല്ലെങ്കിൽ ഡി.വി ആക്ട് എന്ന് പ്രശസ്തമായ The Protection of women from Violence Act 2005 ൽ ഉൾപ്പെട്ട പ്രസക്തമായ സെക്ഷനുകൾ, വിചാരണ കോടതികൾ കേസുകളിൽ വിധി പറയുമ്പോൾ ശ്രദ്ധിക്കേണ്ട ചില വശങ്ങൾ, അങ്ങനെ പല കാറ്റഗറിയിൽപ്പെട്ട low and questions of act ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്ത പ്രധാനപ്പെട്ട വിധിയാണിത്.

കൃത്യമായി പറയുകയാണെങ്കിൽ, സുപ്രീംകോടതി ഈ അപ്പീൽ പരിഗണിക്കുമ്പോൾ എട്ട് ചോദ്യങ്ങൾ ഫ്രെയിം ചെയ്തിട്ടുണ്ടായിരുന്നു. ഇവയുമായി ബന്ധപ്പെട്ട് വസ്തുതാപരവും നിയമപരവുമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായ നിഗമനങ്ങളിലും എത്തിയിട്ടുണ്ടായിരുന്നു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുമ്പേയുള്ള ഒരുപാട് വിധിന്യായങ്ങൾ ഇതിൽ quote ചെയ്തിട്ടുമുണ്ട്.

നിയമപരവും വസ്തുതാപരവുമായ വശങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കപ്പെട്ട ഒരു വിധി. അതിനെ ഒരു പോഡ്കാസ്റ്റിന്റെ ഫോർമാറ്റിൽ വിനിമയം ചെയ്യാനുള്ള ശേഷി എനിക്കില്ലെന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്.

നിലവിലുണ്ടായിരുന്ന ഒരു ലീഗൽ പ്രൊവിൻഷ്യനെക്കുറിച്ച്​ പറയാം. പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് 2005 ന്റെ സെക്ഷൻ 2(s)ൽ പറഞ്ഞ Share household എന്ന ടേം, അതായത് ഭർത്താവിനൊപ്പം വിവാഹശേഷം ഭാര്യ താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ സ്‌കോപ്പിൽ വരണമെങ്കിൽ എന്തൊക്കെ സ്റ്റാറ്റസ് വേണമെന്ന് പല കേസുകളിലും ഡിസ്‌കസ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഷെയർ ഹൗസ്ഹോൾഡ്’ എന്ന ടേമിന്റെ സ്‌കോപ്പിനെക്കുറിച്ച് നിലവിലുണ്ടായിരുന്ന ലീഗൽ പൊസിഷൻ, അതായത് ഇപ്പോഴത്തെ വിധി വരുന്നതിനുമുമ്പുണ്ടായിരുന്ന ലീഗൽ പൊസിഷൻ, എസ്.ആർ ബാത്ര വേഴ്സസ് തരുണ ബാത്ര കേസിൽ, 2006 ഡിസംബറിൽ ജസ്റ്റിസ് എസ്.ബി സിൻഹ, ജസ്റ്റിസ് എം. കട്ജു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കൊടുത്ത വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ നിലനിന്നിരുന്നതാണ്. ഒക്ടോബർ 15ന് പുറപ്പെടുവിച്ച വിധിയിലൂടെ അത് overule ചെയ്യപ്പെട്ടു, എന്നതായിരിക്കും ഈയൊരു വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ച ഒരു ഘടകം എന്നെനിക്കു തോന്നുന്നു.

2006ലെ കേസിൽ സുപ്രീം കോടതി എടുത്ത നിലപാട് ആദ്യം വിശദീകരിക്കാം. ഡൊമസ്റ്റിക് വയലൻസിനിരയായ സ്ത്രീക്ക് (aggrieved woman) അവർ ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ സുരക്ഷിതമായി തുടർന്നു ജീവിക്കാനുള്ള അവകാശം (Right to residence) ആരെങ്കിലും നിയമവിരുദ്ധമായി (ഭർത്താവാണെങ്കിലും മറ്റു വ്യക്തികളാണെങ്കിലും) നിഷേധിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവർക്ക് അത് നിയമപരമായി സ്ഥാപിച്ചുകിട്ടുവാനുള്ള അവകാശം, അതായത് Right to residence, പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് 2005 അവർക്ക് ഗ്യാരണ്ടി ചെയ്യുന്നുണ്ട്.

ഭർത്താവുമായി താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ പരിധിയിൽ ഭർത്താവിന് അവകാശപ്പെട്ടതോ അല്ലെങ്കിൽ ഭർത്താവ് വാടകയ്ക്ക് എടുത്തതോ അല്ലെങ്കിൽ ഭർത്താവ് അംഗമായ ജോയിന്റ് ഫാമിലിയ്ക്ക് അവകാശപ്പെട്ടതോ ആയ വീട് എന്നാണ് എസ്.ആർ ബാത്ര വേഴ്സസ് തരുണ ബാത്ര എന്ന കേസിൽ സുപ്രീംകോടതി എടുത്ത നിലപാട്. Share household എന്നതാണ് ആ ടേം.

കോടതി പറഞ്ഞത്; Wife is only entitled to claim a right to residence in a shared household, a shared household would only mean the house belonging to, or taken on rent, by the husband or the house with which belongs to the joint family of which husband is a member. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു. Alternative accomodation നുള്ള ക്ലെയിം ഭർത്താവിനെതിരെ മാത്രമേ നിലനിൽക്കുകയുള്ളൂ, ഭർത്താവിന്റെ അച്ഛനമ്മമാർക്കെതിരെയോ ഭർത്താവിന്റെ മറ്റു ബന്ധുക്കൾക്കെതിരെയോ ക്ലെയിം ഫോർ ഓൾട്ടർനേറ്റീവ് അക്കൊമൊഡേഷൻ ആവശ്യപ്പെടാൻ സാധിക്കില്ല എന്നും വിധിയിൽ പറഞ്ഞിരുന്നു. അതായിരുന്നു 2020 ഒക്ടോബർ 15 വരെയുള്ള ലീഗൽ പൊസിഷൻ.

എന്നാൽ, ഒക്ടോബർ 15ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ, എസ്.ആർ ബാത്ര കേസിൽ സുപ്രീം കോടതിയെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും മാത്രമല്ല, പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് 2005 എന്ന നിയമം പാസാക്കാനുണ്ടായ സാഹചര്യം, നിലനിൽക്കുന്ന സാഹചര്യം, നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, സ്ത്രീകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ-സാമൂഹിക സാഹചര്യം, ഇന്ത്യയിൽ ഇപ്പോൾ സ്ത്രീകളുടെ അവസ്ഥ എന്നിവയെല്ലാം പരിശോധിച്ചിരുന്നു.

അതുപോലെ ആക്ടിലെ മറ്റുവകുപ്പുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ, എന്തുകൊണ്ടായിരുന്നു 2005ൽ ഇങ്ങനെയൊരു നിയമം പാസാക്കേണ്ടിവന്നത്, എന്തൊക്കെയായിരുന്നു സാമൂഹികവും നിയമപരവുമായ സാഹചര്യങ്ങൾ ഇതൊക്കെ വിശദമായി വിശകലനം ചെയ്യുകയും തുടർന്ന് ഈ ആസ്പെക്ടിൽ എസ്.ആർ ബാത്ര കേസിൽ സുപ്രീംകോടതി സ്വീകരിച്ച വ്യാഖ്യാനത്തോട് വിയോജിക്കുകയും ചെയ്തു. കൂടാതെ ഭർത്താവിനെതിരെ മാത്രമല്ല, ഭർത്താവിന്റെ അച്ഛനമ്മമാർക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും നിയമപരമായി ‘റൈറ്റ് ടു റസിഡൻസ്' ക്ലെയിം ചെയ്യാൻ ഡൊമസ്റ്റിക് വയലൻസിന് ഇരയായ സ്ത്രീയ്ക്ക് അവകാശമുണ്ട് എന്ന് തീരുമാനിക്കുകയും ചെയ്തു.

സതീഷ് ചന്ദ്ര അഹൂജ വേഴ്സസ് സ്നേഹ അഹൂജ എന്ന കേസിൽ പറയുന്നു: simply means that she can seek a residence order with respect to property belongs to their in-laws, other relatives of her husband, if she and her husband has lived there with some permenance after marriage. അവർ ഒറ്റയ്ക്കോ ഭർത്താവിന് ഒപ്പമോ താമസിച്ചുകൊണ്ടിരിക്കുന്നതോ താമസിച്ചിരുന്നതോ ആയ വീട് എന്നാണ്. അപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്നത് തന്നെയാവണമെന്നില്ല. സമീപകാലത്ത് താമസിച്ചിരുന്ന വീട് എന്നാണ്. ഭർത്താവിന്റെ അച്ഛനമ്മമാരുടെയോ മറ്റ് ബന്ധുക്കളുടെയോ അവകാശത്തിലോ കൈവശത്തിലോ ഉള്ളതാണ് എന്ന ഒറ്റക്കാരണം പറഞ്ഞ് അവർക്ക് 2005ലെ പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് എന്ന നിയമം ഗ്യാരണ്ടി ചെയ്തിട്ടുള്ള അവകാശം (ക്ലെയിം ഓഫ് റൈറ്റ് ടു റസിഡൻസ്) അസാധുവാക്കാൻ സാധിക്കില്ല.

എസ്.ആർ ബാത്ര കേസിൽ, ഭർത്താവിനെതിരെ മാത്രമേ ആ ക്ലെയിം നിലനിൽക്കൂ എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇവരുടെ ആരുടെയെങ്കിലും പേരിലാണ് വീട് എങ്കിൽ പോലും ഈ സ്റ്റാറ്റ്യൂട്ടറി റൈറ്റ്, അതായത് ‘റൈറ്റ് ടു റസിഡൻസ്’ ആവശ്യപ്പെടാനുള്ള അവകാശം നിലനിൽക്കും. Even Though the property belongs to her in laws or other relatives of her husband. ഇതാണ് ഈയൊരു കേസിൽ സുപ്രീംകോടതി എടുത്ത നിലപാട്.

ഒരുപാട് കാര്യങ്ങൾ വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തിൽ സുപ്രീംകോടതി എത്തിച്ചേർന്നത്. പക്ഷേ ആ നിഗമനത്തിൽ എത്തിച്ചേർന്നശേഷം ഇതേ ആസ്പെക്ടിൽ ഒരു note of caution കൂടി കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന് എന്തുകൊണ്ടോ വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല. ആ പോയിന്റും വളരെ പ്രധാനമാണെന്നാണ് എനിക്കു തോന്നുന്നത്. ഗാർഹിക പീഡനത്തിനിരകളാകുന്ന സ്ത്രീകളുടെ പരിപൂർണ സംരക്ഷണം ഉദ്ദേശിച്ച് കർശന നിലപാട് എടുത്ത സുപ്രീം കോടതി, ആ നിലപാട് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പലപ്പോഴും, അവകാശങ്ങൾ ലഭിക്കുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണതയുണ്ടാകാറുണ്ട്. The right to residence under Section 19 is not an indefeasible right of residence in shared household especially when the daughter-in-law is pitted against aged father-in-law and mother-in-law. ഇതാണ് കോടതി നിരീക്ഷണം. അതായത് 2005ലെ പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ടിന്റെ 19ാം വകുപ്പ് ഗ്യാരണ്ടി ചെയ്യുന്ന ‘റൈറ്റ് ടു റസിഡൻസ്’ എന്ന അവകാശം ദുരുപയോഗം ചെയ്ത് ഭർത്താവിന്റെ വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയോ ഹരാസ് ചെയ്യുകയോ ചെയ്യരുത് എന്ന ഒരു note of caution കൂടി സുപ്രീംകോടതി ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ കേസിലെ സുപ്രീംകോടതി പരാമർശം ഇതാണ്: The senior citizens in the evening of their life are also entitled to live peacefully not haunted by marital discord between their son and daughter-in-law.While granting relief both in application under Section 12 of Act, 2005 or in any civil proceedings, the Court has to balance the rights of both the parties. അതായത്, ഏത് അവകാശമെടുത്താലും അതിനൊപ്പം ചില ഉത്തരവാദിത്തങ്ങൾകൂടിയുണ്ട് എന്ന jurisprudence principle കൂടി emphatically മുന്നോട്ടുവെക്കുന്നുണ്ട് ഈയൊരു വിധിന്യായത്തിൽ.

Comments