truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797

ജോലിക്കുള്ള കൂലി കിട്ടാത്ത അങ്കണവാടി ജീവനക്കാര്‍


Remote video URL

29 Mar 2022, 05:56 PM

മനില സി.മോഹൻ

മൂന്ന് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളെ ഏൽപ്പിച്ചു പോകാൻ പറ്റിയ ഒരു ഡേ കെയർ സംവിധാനം, പ്ലേ സ്കൂളിന് പകരമായ ഒരു സ്ഥലം, എന്നൊക്കെയാണ്  അങ്കണവാടികളെക്കുറിച്ച് പൊതുവേയുള്ള ധാരണ. പക്ഷേ അതങ്ങനെയല്ല. കേരളത്തെ സംബന്ധിച്ച്, ആരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും അടിത്തട്ടിലുള്ള നാഡീവ്യൂഹമാണ് അങ്കണവാടികൾ. മൂന്നു മുതൽ 6 വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ, കൗമാര പ്രായക്കാരായ കുട്ടികളുടെ, ഗർഭിണികളുടെ, മുലയൂട്ടുന്ന സ്ത്രീകളുടെ, വയോജനങ്ങളുടെയെല്ലാം ആരോഗ്യ വ്യവസ്ഥയെ നേരിട്ട് അറിയുകയും അതിനെ നിരന്തരമായി പരിപാലിക്കുകയും ചെയ്യുന്ന സങ്കീർണ്ണവും ശക്തവുമായ സംവിധാനം.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ICDS, The integrated Child Development Scheme, സംയോജിത ശിശു വികസന സേവന പദ്ധതി. വനിതാ - ശിശു വികസന മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന പദ്ധതി.
പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയാണ്:
ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പോഷക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുക. ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിനു വേണ്ട അടിത്തറയിടുക, മരണം, രോഗാവസ്ഥ, പോഷക ദാരിദ്ര്യം, സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ സംഭവിക്കുന്നത് കുറയ്ക്കുക, ശിശു വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ നയങ്ങളും നടപടികളും ഫലപ്രദമായി ഏകോപിപ്പിക്കുക, ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ ആരോഗ്യ  പോഷക ആവശ്യങ്ങൾ നോക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ അവരുടെ ശേഷി വർധിപ്പിക്കുക.

ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത്, പൂരക പോഷകാഹാരം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന, റഫറൽ സേവനങ്ങൾ, സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം പോഷകാഹാര - ആരോഗ്യ വിദ്യാഭ്യാസം എന്നീ സേവനങ്ങളിലൂടെയാണ്. അതിൻ്റെ കേന്ദ്രമാണ് ഓരോ അങ്കണവാടികളും.

1975 ഒക്ടോബർ രണ്ടിനാണ്  ഈ ദേശീയ പദ്ധതി നിലവിൽ വന്നത്.
കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാമായി - 33,115 അങ്കണവാടികൾ ഉണ്ട്. ഒരു അങ്കണവാടിയിൽ രണ്ട് പേരാണ് ഉണ്ടാവും. അങ്കണവാടി വർക്കറും ഹെൽപ്പറും. ഇതിൽ 129 എണ്ണം ഒരുവർക്കർ മാത്രമുള്ള  മിനി അങ്കണവാടികളാണ്.

പുറത്ത് നിന്ന് കാണുന്നതുപോലെയല്ല, അംഗൻവാടി ടീച്ചറും ഹെൽപ്പറും ചെയ്യുന്ന ജോലികളുടെ  വ്യാപ്തി. കുഞ്ഞുങ്ങളെ പരിപാലിക്കുക, മൂന്ന് നേരം ഭക്ഷണം കൊടുക്കുക എന്നതിനപ്പുറത്ത് എത്രയോ ജോലികൾ ഓരോ അംഗൻവാടി ജീവനക്കാരും ചെയ്യുന്നുണ്ട്.

സർക്കാരിൻ്റെ അടിസ്ഥാനപരമായ എല്ലാ വിവരശേഖരണവും നടത്തുന്നത് അങ്കണവാടി ജീവനക്കാരിലൂടെയാണ്.

കോവിഡ് കാലത്ത് ഒരോ കുടുംബത്തിലേയും ആരോഗ്യ വ്യവസ്ഥയുടെ സൂക്ഷ്മമായ ഡാറ്റ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ചത്, ഓരോ കുടുംബവുമായും വ്യക്തി ബന്ധമുള്ള അങ്കണവാടി ജീവനക്കാർ എന്ന നിശ്ശബ്ദ സൈന്യത്തിൻ്റെ വിശ്രമമില്ലാത്ത സേവനത്തിലൂടെയാണ്.

ഇത്രയും ജോലികൾ ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് ചെയ്യുന്ന ജോലിയ്ക്കനുസരിച്ചുള്ള വേതനം ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഇല്ല എന്നാണ് ഉത്തരം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഭേദമാണ് എന്ന് തോന്നുമെങ്കിലും തുച്ഛമായ വരുമാനമാണ് അങ്കണവാടി ജീവനക്കാരുടേത്. 12,000 രൂപയാണ് അങ്കണവാടി ടീച്ചർക്ക് ലഭിക്കുന്നത്. ഒരു ദിവസത്തെ കൂലി കണക്കാക്കിയാൽ 400 രൂപ.  ഹെൽപ്പർക്ക് കിട്ടുന്നത് മാസം വെറും 8000 രൂപയാണ്. ഒരു ദിവസം 266 രൂപ. ഇതിൽ വർക്കറുടെ ഓണറേറിയത്തിൽ നിന്ന് 500 രൂപയും ഹെൽപ്പറുടെ ഓണറേറിയത്തിൽ നിന്ന് 250 രൂപയും ക്ഷേമനിധി പിടിക്കുന്നുമുണ്ട്. കേന്ദ്ര വിഹിതമായ 4500 രൂപയും സംസ്ഥാന വിഹിതമായ 5300 രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായ 2200 രൂപയും ചേർത്തിട്ടാണ് വർക്കറുടെ വേതനമായ പന്ത്രണ്ടായിരത്തിൽ എത്തിയ്ക്കുന്നത്.
ഹെൽപ്പർക്ക് നൽകുന്ന വേതന വിഹിതം 2250, 4300, 1450 എന്നിങ്ങനെയാണ്.

100 % സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയാണ് അങ്കണവാടികൾ. സ്കൂളിൽ പോകുന്നതിനു മുൻപ് കുഞ്ഞുങ്ങളെ പലതരത്തിൽ ഒരുക്കിയെടുക്കുന്ന കുറേ സ്ത്രീകൾ. വീട്ടിലെ മുഴുവൻ ജോലികളും തീർത്താണ് ഇവർ അങ്കണവാടികളിൽ എത്തുന്നത്. ഭക്ഷണമുണ്ടാക്കലും കുഞ്ഞുങ്ങളെ പരിപാലിക്കലുമൊക്കെ സ്ത്രീകൾ സ്വാഭാവികമായും ചെയ്യുമെന്നും ചെയ്യുമല്ലോയെന്നുമുള്ള സൂത്ര ന്യായങ്ങളുണ്ട് ഈ ജോലിയുടെ ഡിസൈനിങ്ങിൽ എന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ മനസ്സിലാവും. അത് സ്ത്രീകളാണല്ലോ ചെയ്യേണ്ടത് എന്ന സൂത്രം. അമ്മത്തം ചാർത്തി നൽകിയാൽ സ്വാഭാവികമായും കുറച്ച് കൊടുത്താൽ മതി കൂലി എന്ന എളുപ്പം. ഒരേ സമയം സേവനമാണെന്ന് പറയുകയും 24 മണിക്കൂറും ചെയ്താൽ തീരാത്ത ജോലി ഏൽപ്പിക്കുകയും തുച്ഛമായ ശമ്പളം നൽകുകയും ചെയ്യുന്നതിൻ്റെ ഇരട്ടത്താപ്പ് ഇതിലുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നാണ് കുഞ്ഞുങ്ങളുയും സ്ത്രീകളുടേയും കൗമാരക്കാരുടേയും ആരോഗ്യം മുൻത്തി ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാടിൻ്റെ വികസനമാണ് മുഖ്യം, അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനം എന്ന് കരുതുന്ന ഭരണാധികാരികളാണ് ഇവിടെയുള്ളത്. തൊഴിലാളികളെ തൊഴിലാളികളായി കാണാനും മിനിമം വേതന പരിധിയിലേക്ക് അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്താനും ഇരു സർക്കാരുകളും തയ്യാറാവുകയാണ് വേണ്ടത്.

മനില സി.മോഹൻ  

എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.

  • Tags
  • #Anganwadi Workers
  • #Videos
  • #Documentary
  • #Manila C. Mohan
  • #Labour Issues
c balagopal

Economy

സി. ബാലഗോപാൽ

വ്യവസായം കേരളത്തില്‍ നടക്കില്ല എന്ന് പറയുന്നവരോട്  ഞാന്‍ 50 കമ്പനികളുടെ ഉദാഹരണം പറയും

Jan 24, 2023

2 Minutes Read

C K Muralidharan, Manila C Mohan Interview

Interview

സി.കെ. മുരളീധരന്‍

ഇന്ത്യൻ സിനിമയുടെ ഭയം, മലയാള സിനിമയുടെ മാർക്കറ്റ്

Jan 19, 2023

29 Minute Watch

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

documentary

Kerala State Film Awards

രാംദാസ് കടവല്ലൂര്‍

നോണ്‍ ഫിക്ഷന്‍/ഡോക്യുമെന്ററി സിനിമകള്‍ കൂടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിക്കണം

Jan 06, 2023

6 Minutes Read

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

Jan 05, 2023

5 Minutes Read

 pk-interview-muralidharan-ck.jpg

Interview

സി.കെ. മുരളീധരന്‍

പികെയുടെ കഥ പറയുന്നു, പികെയുടെ ക്യാമറാമാൻ

Jan 05, 2023

27 Minutes Watch

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’

Jan 05, 2023

2 Minutes Read

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Next Article

മരുന്നിനുപോലും വാങ്ങാൻ കഴിയാതാകുന്നു മരുന്ന്​

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster