truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 21 January 2021

truecoppy
Truecopy Logo
Readers are Thinkers

Thursday, 21 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
Banner

Art

കവിയും
ചിത്രകാരനും
അടച്ചിരിപ്പില്‍ സൃഷ്ടിച്ച
പുറപ്പാടിന്റെ പുസ്തകം

കവിയും ചിത്രകാരനും അടച്ചിരിപ്പില്‍ സൃഷ്ടിച്ച പുറപ്പാടിന്റെ പുസ്തകം

4 May 2020, 11:10 AM

കെ.എം. മധുസൂദനന്‍ / സബിത സച്ചി

ചിത്രങ്ങള്‍: കെ.എം. മധുസൂദനന്‍ / കവിത: സബിത സച്ചി.

മധുസൂദനന്‍
കെ.എം. മധുസൂദനന്‍


ഒറ്റയ്ക്ക് / മധുസൂദനന്‍

ഫെബ്രുവരി - മാർച്ച് - ഏപ്രിൽ 2020

 

ചൂട് കനത്തു കൊണ്ടിരുന്നു. കൊറോണ വൈറസുകൾ കേരളത്തിലും വ്യാപിക്കുകയാണ്.

പുലർ വെളിച്ചത്തിൽ ഒന്നും വ്യക്തമായി കാണുവാൻ വയ്യ. ചെറിയ, മങ്ങിയ വെളിച്ചത്തിൽ എനിക്കെന്റെ സ്റ്റുഡിയോ മാത്രം കാണാം. അവിടെ ഇളം തണുപ്പും പുസ്തകങ്ങളും മഷിയും നിറങ്ങളും പേനകളുമുണ്ട്. ദൃശ്യകഥകൾ പറയാനായി കാത്തിരിക്കുന്ന ഒസുവും ബ്രെസോണും തർക്കോവ്സ്കിയുമുണ്ട്.

പുലർച്ചെ നാലിനും ഏഴിനുമിടയ്യ്ക്കുള്ള സമയമാണ് സ്റ്റുഡിയോയിൽ നല്ല സമയം. പോള്‍ ക്ലേ പറഞ്ഞതു പോലെ രേഖകൾ നടക്കാനിറങ്ങുന്ന സമയം.

സ്റ്റുഡിയോയിൽ സൂര്യവെളിച്ചം നിറഞ്ഞപ്പോൾ ഒരു ചിത്രം വരച്ചുതീർന്നു.

ഗ്യാലറികളിൽ പ്രദർശനങ്ങൾ നിലച്ചിരിക്കുകയാണ്. ചിത്രങ്ങൾ ആരാണ് കാണുന്നത്?

പകർപ്പെടുത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക്  വാട്ട്സപ്പിലൂടെ അയച്ചുകൊടുത്തു കെ. ജി. എസ്സിനും, സനിലിനും, ബോസിനും സബിതയ്ക്കും, സച്ചിദാനന്ദനും…

പിറ്റേന്ന് പുലർച്ചയ്ക്ക് വരക്കാനായി എഴുന്നേൽക്കുമ്പോൾ വാട്ട്സപ്പ്മെസ്സേജുകളുടെ മറുപടികൾ വന്നു. ഗോവയിൽ നിന്ന് കവിയും ക്യൂറേറ്ററുമായ സബിതയുടേത് ഒരു കവിതയായിരുന്നു. "ചിത്രകാരന്റെ വിരലുകൾ'.

 

ദീപവും അഞ്ചപ്പവും.

പൂർണവെളിച്ചത്തിലേയ്ക്കു വിരലുകളുടെ, രേഖകളുടെ പ്രഭാതസവാരി...

ഓരോ ചിത്രത്തിനും മറുപടിയായി സബിതയുടെ ഇനിയും എഴുതാനിരിക്കുന്ന കവിതകൾ…

സ്റ്റുഡിയോയ്ക്കു പുറത്തു വേനലിൽ ആദ്യത്തെ മഴപെയ്യുന്നത് ജാലകത്തിലൂടെ കാണാം.

വൈറസുകളെ പേടിച്ചു മനുഷ്യർ വീടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ അന്വേഷിച്ചു വന്ന ഭൂമിയുടെ അവകാശികളുടെ ശബ്ദം സിനിമയിലെ ശബ്ദരേഖപോലെ പശ്ചാത്തലത്തിൽ മുഴങ്ങുന്നു.

 

2_0.jpg
സബിത സച്ചി.

 

വീട്ടില്‍ നിന്നകലെ / സബിത സച്ചി

 

ലോകം ഇന്ന് അസ്വസ്ഥമാണ്. ഇക്കാലത്തിന് ഒരു അടിയന്തിരസ്വഭാവമുണ്ട്. കുത്തനെയുള്ള ഒരു കുന്നിന്‍ ചെരിവില്‍  ജീവിക്കും പോലെ. അനിശ്ചിതമായ ജീവിതങ്ങള്‍ നയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ പറയാന്‍ വയ്യാത്ത ദുരിതങ്ങളുടെ കാലം.

ഒരു കലാപദ്ധതി ക്യൂറേറ്റ് ചെയ്യുവാനായി  പത്തു ദിവസത്തേയ്ക്കു മാത്രമായി ഗോവയില്‍ വന്നെത്തിയപ്പോഴാണു  പെട്ടെന്ന് പൂട്ടിയിടലിന്റെ അറിയിപ്പ് വരുന്നത്. ഗോവയില്‍ എന്റെ സ്റ്റുഡിയോവില്‍ എഴുത്തുമുറിയുടെ  തടവിലിരിക്കുമ്പോള്‍ പോലും വാര്‍ത്താചിത്രങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു – യമുനാതീരത്ത് ചീഞ്ഞഴുകിയ പഴങ്ങള്‍ക്കിടയില്‍ ഭക്ഷിക്കാവുന്നത് തിരഞ്ഞന്വേഷിക്കുന്ന തൊഴിലാളികള്‍. ക്രൂരമായ വിദ്വേഷത്തോടെ അകറ്റി നിര്‍ത്തപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്ന മുസ്ലീം സഹോദരങ്ങള്‍ സുരക്ഷിതരായി “വീട്ടിലിരിക്കാനായി”-പ്രധാനമന്ത്രി  ആഹ്വാനം ചെയ്ത പോലെ- നൂറുകണക്കിനു നാഴികകള്‍ നടന്നു തളര്‍ന്നു വീഴുന്ന ഇത്തരസംസ്ഥാനങ്ങളില്‍ നിന്നുള്ള ജോലിക്കാര്‍.  

വീണ്ടും വാര്‍ത്തകളും ചിത്രങ്ങളുമുണ്ടായിരുന്നു: ഇറാനിലും സിറിയയിലും കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധി നേരിടാനായി ഇറങ്ങിപ്പുറപ്പെട്ട ധീരരായ ക്യൂബന്‍ ഡോക്ടര്‍മാര്‍; ലക്ഷക്കണക്കിന്നാളുകള്‍ പുതുതായി തൊഴിലില്ലാത്തവരായി രെജിസ്റ്റര്‍ ചെയ്യാന്‍ ക്യൂ നില്‍ക്കുമ്പോഴും ഗാലന്‍ക  ണക്കിനു പാല്‍ ചാലിലൊഴുക്കിക്കളയുന്ന അമേരിക്ക.

സമത്വമില്ലാത്ത, അസ്വസ്ഥമായ ഈ ലോകത്തില്‍ ഓരോരുത്തരും  അവരവരുടെ അതിജീവനത്തിന്നായി മാത്രം പൊരുതുമ്പോള്‍, വീട്ടില്‍ നിന്നും പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുമകലെ തടവിലായ ഒരെഴുത്തുകാരി ഈ പ്രതിസന്ധിയോടെങ്ങിനെ പ്രതികരിക്കും?

ഈ അവസ്ഥയിലാണ് കലാകാരനും രണ്ടു പതിറ്റാണ്ടിലേറെക്കാലമായി  സുഹൃത്തുമായ മധുസൂദനന്‍ കേരളത്തിലെ തന്റെ സ്റ്റുഡിയോയുടെ തടവില്‍ നിന്ന് ഒരു ചിത്രം അയക്കുന്നത്. ചിത്രങ്ങള്‍ വീണ്ടും വരുന്നു. അവയില്‍ അസ്വാസ്ഥ്യമുണ്ട്, വീട്ടിലെത്താനുള്ള തീക്ഷ്ണമായ ത്വരയുണ്ട്, ഭ്രഷ്ടന്റെയും കയ്യൊഴിയപ്പെട്ടവളുടെയും വേദനയുണ്ട്. ബഹിഷ്കരണത്തിന്റെയും തിരസ്കാരത്തിന്റെയും മറ്റു കഥകളെ അവ സൂചിപ്പിക്കുന്നുണ്ട്-- പോള്‍ സെലാനിന്റെ കവിത,  ചാള്‍സ്ബോദ് ലേറിന്റെ വരികള്‍, പോള്‍ ക്ലേയുടെ ചിറകു വിടര്‍ത്തുന്ന മാലാഖ--  ‘അഞ്ചെലെസ് നോവസ്’. കുരിശില്‍ ആണിയടിച്ചു കയറ്റുന്നതിന്റെ ശബ്ദങ്ങളുണ്ട്‌.

ഒപ്പം ദീപങ്ങളും  അപ്പവുമുണ്ട്, പുതുനാമ്പിന്റെ പച്ചക്കൊടിയുണ്ട്. അഭയത്തിന്റെ കൂടാരങ്ങളുണ്ട്. എപ്പോള്‍ വേണമെങ്കിലും മുങ്ങാവുന്ന തോണിയുണ്ട്. ഞങ്ങള്‍ക്കിരുവര്‍ക്കും പിന്നില്‍ അന്നാ അഹമത്തോവ ഒരു കഷണം  റൊട്ടിക്കായി വരിനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് മുന്നില്‍ താര്‍ക്കോവ്സ്കിയും ഋത്വിക് ഘട്ടക്കും എഫ് എന്‍ സൂസയുമുണ്ട്. ലെനാര്‍ഡ് കോഹെന്‍ പരുക്കന്‍ സ്വരത്തില്‍ എവിടെയോ ഇരുട്ടിനെക്കുറിച്ചു വിലപിക്കുന്നുണ്ട്.

കവിതകള്‍ വന്നുകൊണ്ടിരുന്നു, ഓരോ ചിത്രത്തിനും ഓരോന്ന് –ഞങ്ങളുടെ പൊതു ദര്‍ശനത്തിനോടും  കാലത്തിനോടും പ്രതികരിക്കുന്ന കവിതകള്‍. ഞങ്ങളിരുവരും അവരവരുടെ സ്റ്റുഡിയോകളില്‍  വിത്തുകള്‍ നട്ടു. എന്റെ ജനലുകളിലൂടെ  കാണാവുന്ന ഹരിതവനത്തില്‍ കിളികളും അണ്ണാന്മാരുമുണ്ടായിരുന്നു.

ഈ താത്കാലികവസതിയില്‍, എന്റെ പുസ്തകങ്ങളില്‍ നിന്നകന്ന ഗൃഹാതുരത്വത്തില്‍, വൃക്ഷങ്ങളിലും പക്ഷികളിലും നിറയെ നക്ഷത്രങ്ങളുള്ള തെളിവാനിലും, ലോകത്തിന്റെ അസ്വാസ്ഥ്യത്തോടും അഭയകാംക്ഷയോടും പ്രതികരിക്കുന്ന കലാകാരന്റെ തെളിഞ്ഞിളകുന്ന വരകളിലും ഞാന്‍ ആശ്വാസം കണ്ടെത്തി.

അഗ്നിയും ഭൂമിയും ജലവുമുണ്ടായിരുന്നു. ആകാശത്ത് മാലാഖമാരുണ്ടായിരുന്നു.  ഭൂമിയിലോ വീണുപോയ, വീണ്ടെടുപ്പിന്റെ മാലാഖമാര്‍.

ഒരു പ്രോജെക്റ്റ്‌ പിറന്നു- പുറപ്പാടിന്റെ പുസ്തകം. 

 

3_0.jpg 4.jpg


ചിത്രകാരന്റെ വിരല്‍-1

 

പിടപിടയ്ക്കുന്നൂ ശലഭങ്ങള്‍,
മാനമിരുളുന്നൂ, നദി കവി-
ഞ്ഞൊഴുകുന്നേതാകാശ-
പ്പണിശാലയില്‍ കൊത്തുന്നൂ
മണി ആശാരി , മുറുകുന്നേ-
തന്ധകാരത്തിന്നിടത്താളങ്ങളു-
ടയുന്നേത് വിഗ്രഹങ്ങ, ളേതു
പള്ളിയില്‍ കുമ്പസാരക്കൂടുലയുന്നൂ?
തിളങ്ങീ നിന്‍ ചൂണ്ടുവിരലാ
ദീപാലയത്തിന്‍ വെളിച്ചത്തി-
ലണഞ്ഞൂ  കപ്പലില്‍ നിഴല്‍-

വരുന്നുണ്ടഭയാര്‍ത്ഥികള്‍

5_0.jpg

 

ചിത്രകാരന്റെ വിരല്‍ -2

ദീപവും അഞ്ചപ്പവും

 

പുകയുയരുന്നൂ വിളക്കില്‍ നി-
ന്നെരിയുന്നൂ കാടിലപ്പച്ച ഊത
യാവുന്നൂ,  കിളികള്‍, കിളികള്‍ പറ-
ക്കുന്നൂ, വീടു തേടിയലയുന്നേമാന-
നൊഴിഞ്ഞഭയാര്‍ത്ഥികള്‍, തോണി-
യിറക്കുന്നൂ മുക്കുവന്‍ രണ്ടു  മീനി-
നായ്, വിത്തു പാവുന്നൂ കര്‍ഷകന്‍
അതാ മുളയ്ക്കുന്നൂ, ദീപമല്ലേലൂയാ
പാടുന്നൂ, തിരിവിരലിന്നറ്റം നീളുന്നൂ
അയല്‍ക്കാരി വാതിലില്‍ ലുത്തീ-
നിയകള്‍ മീട്ടുന്നൂ, വിരല്‍ നീളുന്നൂ--

ഉയിര്‍ക്കുന്നൂ അഞ്ചപ്പം പുസ്തകത്താളില്‍

 

6.jpg

 

ചിത്രകാരന്റെ വിരല്‍-3

കാതലിന്റെ കൂടാരം

 

പെരുകുന്നൂ കൂടാരങ്ങള്‍ മൈതാ-
നത്തിന്‍ മുകളിലൊരു പരുന്തു പറ-
ക്കുന്നൂ, താഴെക്കാണുന്നൂ വീടില്ലാത്തവ-
രപ്പം വേവിക്കുന്നൂ, തുണി-
യലക്കുന്നൂ, അയയില്‍ വിരിക്കുന്നൂ തിര-
ശ്ശീല, പുറകില്‍ നിഴലുകള്‍ പെരുകി നീ-
ങ്ങുന്നൂ, ചെണ്ടത്തുടിയിടിവെട്ട-
ലില്‍ ചെവി പൊത്തുന്നൂ, ഹാഹാ-
കാരമുയരുന്നൂ, എല്ലാം നനയുന്നൂ, ഒരി-
തള്‍ വിരിയുന്നൂ, മാനത്തൊരു പുല്‍-
ക്കൊടിനാമ്പുയരുന്നൂ, കൂടാരം മറയുന്നൂ-

വിടര്‍ത്തുന്നൂ ചിറകു മാലാഖയഭയത്തിനായ്.
 

 7.jpg

 

ചിത്രകാരന്റെ വിരല്‍- 4

പലായനം

 

പാമ്പിഴയുന്നൂ, തോണിയില്‍ വെള്ളം
നിറയുന്നൂ,  മീനിന്‍വെള്ളി തിള-
ങ്ങുന്നൂ, മിന്നി മറയുന്നൂ പങ്കായ-
മുയര്‍ത്തുന്നൂ തോണിക്കാരനതിര്‍-
ത്തികള്‍ വെട്ടുന്നൂ, വീണ്ടുമൊരു നദി-
യുയരുന്നൂ, ജലതരംഗങ്ങള്‍ കോമള-
ഗാന്ധാരത്തിലുയര്‍ന്നു താഴുന്നൂ, ഉയ-
രുന്നൂ നിലവിളി എവിടെയെന്‍ ഗ്രാമ-
പ്പച്ച, എവിടെയരളിത്തണലുക,ളെ-
വിടെ മുറ്റത്തെ മാമ്പൂക്കളം, ഒടുവിലവ-
ശേഷിക്കുന്നൂ ഭാണ്ഡത്തിലാകെ ചുമരുകള്‍--

വിടരുന്നൂ തോണിയില്‍ വീടിന്‍ വരകള്‍.

 

 8.jpg

 

ചിത്രകാരന്റെ വിരല്‍-5

അഭയത്തോണി

 

വിരിയ്ക്കുന്നൂ വിശറിച്ചിറകുകളേക-
നായ ഹംസം, വീശുന്നൂ കരുണ തന്നി-
ളം കാറ്റ്, കൂടാരത്തിന്നറ്റമുരുളുന്നൂ കരി-
മേഘമുരുണ്ടടുക്കുന്നൂ, നദിയോര്‍-
മ്മിക്കുന്നൂ മറുകര, മഴത്തുള്ളി ചിത-
റിത്തെറിക്കുന്നൂ നിലം പാടമാവുന്നൂ
ചേറ് ചോറായുയിരുന്നൂ അഭയ-
കാംക്ഷി തന്‍ കിണ്ണത്തില്‍, വല-
യെറിയുന്നൂ മുക്കുവന്‍, തോണി ഹോ-
സന്നകള്‍ പാടുന്നൂ, അക്കര-
ച്ചിലിന്നീണമെടുക്കുന്നൂ മറുകര-

വീണ്ടെടുക്കുന്നൂ തമ്പിന്നഭയം.

 

 9.jpg

 

ചിത്രകാരന്റെ വിരല്‍- 6

നിലവിളി

 

ആണിയടിക്കുന്നൂ ആശാരി കാ-
ലടികള്‍ രണ്ടുമടുപ്പിക്കുന്നൂ, തുള്ളി തുള്ളി –
യായ് ചോരയിറ്റുന്നൂ, അതിന്‍ നിറ-
മൊരാശാരിയുടേതെന്നു കണ്ടമ്പരക്കുന്നൂ, നാ-
ലാമത്തെയാണിയിടുന്നൂ കുപ്പായത്തിന്‍
കീശയില്‍, വിയര്‍പ്പിനാല്‍ നെറ്റി നന-
യുന്നൂ, നനയുന്നൂ മണ്ണ്, കണ്ണീരി-
ന്നരുവി മരത്തിന്നുടലില്‍പടരുന്നൂ, ഇടി
വെട്ടുന്നൂ, ദാഹിക്കും ഭൂമി പിളരുന്നൂ, ഒരു
തുള്ളി വെള്ളത്തിനായവന്‍ കരയുന്നൂ, കുരി-
ശിന്‍ വഴി  തെളിയുന്നൂ, നിലവിളിക്കുന്നൂ മിന്നല്‍-

ഏലി ഏലി ലാമാ സബഖ്താനി.

  • Tags
  • #Sabitha Sachi
  • #K.M. Madhusudhanan
  • #Art
  • #Poetry
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ജോസ് ആററുപുറം

7 May 2020, 05:12 AM

ശ്രദ്ധിക്കപ്പെടേണ്ട വരയും വരികളും. ചർച്ച ചെയ്യപ്പെടേണ്ട ഉള്ളടക്കങ്ങൾ. തുടർ വർത്തമാനങ്ങൾക്കും വിലയിരുത്തലുകൾക്കും ഇടങ്ങൾ തീർക്കാം നമുക്ക്. അടച്ചിരുപ്പ് പാഴല്ല

shafeeq

Story

കുറുമാന്‍

(സു) ഗന്ധങ്ങളാല്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍

Jan 15, 2021

6 Minutes Read

Sulfikar 1

Poetry

സുള്‍ഫിക്കര്‍

ഒരാളെക്കൂടി പരിചയപ്പെടുന്നു; സുൽഫിക്കറിന്റെ കവിത

Jan 04, 2021

2 Minutes Read

Noorleena Ilham 2

Poetry

നൂർലീന ഇൽഹാം

ഒരു ബർഗ്ഗറിന്റെ കഥ

Jan 02, 2021

2 Minutes Watch

Julia David 2

Poetry

ഡോ. ജൂലിയാ ഡേവിഡ് 

കാണി;  ഡോ. ജൂലിയാ ഡേവിഡിന്റെ കവിത

Jan 01, 2021

2 Minutes Watch

Francis 2

Memoir

ഫ്രാന്‍സിസ് നൊറോണ

പരിശുദ്ധ ഓര്‍മക്ക്...

Dec 24, 2020

7 Minutes Read

Sugathakumari

Poetry

ബിന്ദു കൃഷ്​ണൻ

സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽ

Dec 23, 2020

5 Minutes Listening

Parag

Truecopy Webzine

Truecopy Webzine

നഗ്നശരീരത്തിലെ റിയാലിറ്റികൾ

Dec 11, 2020

1 Minute Read

Tamil Poet Anar 2

Poetry

വിവ: ഷാജി ചെന്നൈ

ശ്രീലങ്കന്‍ തമിഴ് കവി അനാറിന്റെ കവിതകള്‍

Dec 10, 2020

1 Minute Read

Next Article

ജീവിതത്തിന്റെ അവസാനം പൂര്‍ണമാക്കാത്ത കവി

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster