9 Dec 2020, 10:00 AM
കവിതയെഴുതാന്‍ തുടങ്ങുമ്പോള്‍
കിളി മാത്രമേയുള്ളൂ.
പല മാലകളില്‍നിന്ന്
അക്ഷരമൂര്‍ത്തിയെടുത്തു
കിളിയെ കോര്‍ത്തു.
കൊക്കിനെ കൂടുതല്‍ കൂര്‍പ്പിച്ചു.
വട്ടക്കണ്ണിയെ നീള്‍മിഴിയാക്കി
പാട്ടില്‍ തേനൊഴിച്ചു
ചെമപ്പുവാലില്‍
പച്ചയും നീലയും അധികം ചേര്‍ത്തു.
ചിറകില്‍ പപ്പുകളേറെ തുന്നിക്കൊടുത്തു.
കിളിച്ചിത്രം തീരുംമുമ്പേ
ഓലനാരുകളാല്‍
കൂടൊരുക്കി, കിളി.
കൂടിനെക്കുറിച്ചെഴുതുമ്പോഴേക്കും
കിളി മുട്ടയിട്ടു.
മുട്ടയെക്കുറിച്ചെഴുതുമ്പോഴേക്കും
ചിറകിന്‍ച്ചോട്ടില്‍ ചൂട് പരന്നു
കുഞ്ഞ് വിരിയുമ്പോഴേക്കും
കവിയോട് ചോദിക്കാതെ
വലിഞ്ഞുകേറി പാമ്പ് വന്നു.
കവിത കിളിയെക്കുറിച്ചാണ്
പാമ്പ് വിളിക്കാതെ വന്നതാണ്.
കവി മൃദുലചിത്തനാണ്.
കിളിയും പൂവും മലരുമാണിഷ്ടം.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.
പാമ്പ് കിളിക്കൂട്ടിലേക്ക്
താളഭംഗിയോടെ
വൃത്തമെഴുതി ഇഴഞ്ഞുകയറുന്നു.
പറഞ്ഞല്ലോ,
കിളിയുടെ കവിതയില്‍
പാമ്പിന് ഇടമില്ലെന്ന്.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.
മുട്ടയും പാമ്പും
തൊട്ടടുത്ത് കണ്ട നിമിഷത്തില്‍
കവി കണ്ണടച്ചു.
കവിതയില്‍ നിന്ന്
പാമ്പ് ഇഴഞ്ഞുപോകാന്‍ കൊതിച്ചു.
പക്ഷേ, പാമ്പിന്റെ വായില്‍
ഞെരിയുകയാണിപ്പോള്‍
മുട്ടയും
പറക്കാന്‍ കൊതിച്ച കുഞ്ഞും.
ഹാ, കഷ്ടം വെച്ച്
പാമ്പിനെ തല്ലിച്ചതച്ച്
ജീവനോടെ കുഴിച്ചുമൂടി.
കിളിക്കൂട് അടുപ്പില്‍ വെച്ചു.
എഴുതിയതെല്ലാം കീറിക്കളഞ്ഞു.
പുതിയ കവിത എഴുതിത്തുടങ്ങി.
കവിതയുടെ പേര്:
കിളിക്കൂട് ഒളിപ്പിച്ച വെളിച്ചം
മിന്നാമിനുങ്ങുകളെ പറത്തിവിട്ട്
കിളിക്കൂട് കത്തുന്നു
സൗമ്യമായ വെളിച്ചം പൊന്തുന്നു.
കിളിക്കുഞ്ഞിന്റെ ചിറകല്ലേ
മഞ്ഞവെളിച്ചമായി
ആളിയിളകി നില്‍ക്കുന്നു?
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
ശ്രീനിവാസൻ കേശവമേനോൻ
11 Dec 2020, 07:02 PM
പാമ്പിനെ തല്ലിക്കൊന്നു കുഴിച്ചുമൂടിയതും കിളിക്കൂട് താനേ കത്തിയതും .............................................................. മൃദുലചിത്തനായ കവി, 'കിളിയും പൂവും മലരും' ഇഷ്ടം, കിളിയെക്കുറിച്ച് കവിതയെഴുതുന്നു. അക്ഷരമാലയിൽ നിന്നും അക്ഷരങ്ങൾ ഊർത്തിയെടുത്താണ് കിളിയെ കോർത്തെടുക്കുന്നത്. കിളിയ്ക്ക് അയാൾ കൂടുതൽ കിളിത്വം സമ്മാനിക്കുന്നു. കൊക്കിനെ കൂർപ്പിക്കുന്നു. വട്ടക്കണ്ണ് നീൾമിഴിയാക്കുന്നു. ചിറകുകളിൽ പലനിറങ്ങൾ പൂശുന്നു, കിളിപ്പാട്ടിൽ തേൻ കലർത്തുന്നു. രചനയുടെ ഏതോ ഒരു നിമിഷത്തിൽ കിളി കൈവിട്ടു പോകുന്നു. അത് സ്വന്തം കൂടു നിർമ്മിക്കുന്നു, മുട്ടയിടുന്നു. അടയിരിക്കുന്നു കവിതയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുന്നു. അതു മുട്ടയും കിളിക്കൂട്ടും ഞെരിയ്ക്കുന്നു. കിളിക്കവിതയുടെ Political Correctness നായി കവിതയിലേക്കിഴഞ്ഞുകയറിയ രാഷ്ടീയ പാമ്പിനെ തല്ലിക്കൊന്ന്' 'ശരിപ്പെടുത്തുന്നു'. കവിതയിലേക്ക് കിളി കൊരുത്തെടുത്ത കൂടിനെക്കുറിച്ച് അയാൾ കവിത എഴുതാൻ തുടങ്ങുന്നു. കിളിക്കൂടിൽ നിന്നും മിന്നാമിന്നികൾ ഉയർന്നു പൊങ്ങുന്നു, കിളിക്കൂട് കത്താൻ തുടങ്ങുന്നു. കിളിപ്പിറവിയുടെ ചിറകുകൾ കൂടിൽ നിന്നുയരുന്ന മഞ്ഞവെളിച്ചമാകുന്നു. എഴുത്തിൻ്റെ വേളയിൽ സ്വന്തം സൃഷ്ടിയുടെ സ്വതന്ത്രവും ജൈവികവുമായ വളർച്ചയിൽ കവി നടത്തുന്ന കണ്ണിൽച്ചൊരയില്ലാത്ത ഇടപെടലും കവിതയ്ക്കുള്ളിൽ കവിയറിയാതെ ഒളിച്ചിരിക്കുന്ന തീയും മിന്നാമിന്നികളും കിളി ജൻമവും വായനയിലൂടെ സ്വതന്ത്രമാവുന്നതുമാണ് ഈ കവിതാരഹസ്യമെന്ന് ഞാൻ കരുതുന്നു. എഴുതാൻ കവി അക്ഷരമാല ഊർത്ത് കൊരുത്തുവച്ച കിളിയാണ് ഒന്ന്. ആ ഒന്ന് കവിയുടെ പിടിവിട്ട് കൊരുത്തുവച്ച കിളിക്കൂടാണ് രണ്ട്. അതെ, ഒന്നു വച്ചാൽ രണ്ട് എന്ന് തികച്ചും ലളിതമായും വായിക്കാനാവും. മാതൃഭൂമിയിൽ മീശ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ നോവലിലെ ക്ഷേത്രസന്ദർശനങ്ങൾ വിവാദവിഷയമായതും ഒരു വായനാപക്ഷം ഇടപെട്ടപ്പോൾ അതിൻ്റെ പ്രസിദ്ധീകരണം നിലച്ചതും പിന്നീട് ആഖ്യായികാകാരൻ ആ ഭാഗം ഇടിച്ചു നിരത്തി ജെസിബി പുരസ്കാരയോഗ്യമാകും വിധം പുസ്തകരൂപത്തിലാക്കിയതുമൊക്കെ ഈ കാട്ടാളൻകവിതയിൽ നിന്നും ഓർത്തെടുക്കാനാവും മാതൃഭൂമിയിൽനിന്നും ട്രൂ കോപ്പിയിലേക്ക് നീളുന്ന സത്യത്തിൻ്റെ സജീവമായ കണ്ണികൾ!
Ravi Shanker
11 Dec 2020, 02:28 AM
നല്ല കവിത.
വിനോദ് ശങ്കരൻ
10 Dec 2020, 06:24 PM
വളരെ നന്നായിട്ടുണ്ട് , റോക്കിയുടെ കവിതകളിൽ മികച്ച ഒന്ന് ,അഭിനന്ദനങ്ങൾ :റോക്കി & ട്രൂ കോപ്പി തിങ്ക്
Johns
14 Dec 2020, 05:43 PM
"മുട്ടയും പാമ്പും തൊട്ടടുത്ത് കണ്ട നിമിഷത്തില്‍ കവി കണ്ണടച്ചു.'....................."".......