truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review

അലക്കിയെടുക്കാനാകാത്ത ഒരു കോവിഡ് കാലം, തൊഴിലാളി ജീവിതം


Remote video URL

24 Jul 2021, 06:29 PM

മുഹമ്മദ് ഫാസില്‍

കോഴിക്കോട് മുതലക്കുളത്ത് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അലക്കു തൊഴിലാളികള്‍ക്ക് ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം സ്വന്തമായുണ്ട്. 1937-ല്‍ മുതലക്കുളം മൈതാനം ധോബി ഘാനയാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഒരു പാട് തലമുറകൾ അലക്കു ജോലി ചെയ്ത് ഇവിടെ കഴിയുന്നുണ്ട്. മറ്റനേകം പ്രതിസന്ധികളിൽ, മറ്റു തൊഴിൽ മേഖലകൾ തകർന്നപ്പോഴും അലക്കു തൊഴിലാളികൾക്ക് ജോലിയില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. പക്ഷേ കോവിഡ് കാലം ഇവരെയും തൊഴിലില്ലാത്തവരാക്കി മാറ്റുന്നു. തങ്ങളുടെ തൊഴിലിനെയും ജീവിതത്തേയും ഇത്രമേല്‍ ബാധിച്ച ഒരവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്ന് അലക്കു തൊഴിലാളികള്‍ പറയുന്നു.

കോളറ ബാധയുടെ ഭീഷണി കാരണം 1904-ലാണ് മുതലക്കുളം നികത്തുന്നത്. ഇതിനെതിരെ അന്ന് അലക്കു തൊഴിലാളികളും ബാര്‍ബര്‍മാരും പ്രതിഷേധിച്ചിരുന്നു. കുളം നികത്തിയ ഭരണാധികാരികള്‍ അലക്കു തൊഴിലാളികള്‍ക്കായി രണ്ടു കിണറുകള്‍ സ്ഥലത്ത് സ്ഥാപിച്ചു. 1937 മേയ് 25ന് അന്നത്തെ ബ്രിട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ 1639 മിസല്ലേനിയസ് എന്ന ഉത്തരവു പ്രകാരമാണ് മുതലക്കുളം മൈതാനം അലക്കുകാര്‍ക്ക് തുണികൾ കഴുകാനും ഉണക്കാനുമായി വിട്ടു നല്‍കുന്നത്. ഇവിടം വൈകിട്ട് 5.30നു ശേഷം പൊതുസമ്മേളനങ്ങള്‍ക്കു നല്‍കാമെന്നുമായിരുന്നു ധാരണ. കോഴിക്കോട്ടെ രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ നടക്കുന്ന പ്രധാന സ്ഥലം കൂടിയാണ് മുതലക്കുളം മൈതാനം. കൊറോണക്കാലത്തിനു മുൻപ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം എല്ലാ വൈകുന്നേരങ്ങളിലേയും സ്ഥിരം കാഴ്ചയുമായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ലോഡ്ജുകള്‍ അടച്ചിട്ടതാണ് അലക്കു തൊഴിലാളികളെ ഏറ്റവും ബാധിച്ചിരിക്കുന്നത്. എണ്ണമറ്റ ഹോട്ടലുകളും അവിടെ പല കാര്യങ്ങൾക്കായി താമസിക്കാനെത്തുന്നവരും മുതലക്കുളത്തെ അലക്കു തൊഴിലാളികളുടെ തൊഴിൽ ദാതാക്കളായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട കൊറോണക്കാലത്ത് പരിപാടികളെല്ലാം ഓൺലൈനിലേക്ക് മാറിയതോടെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസക്കാർ തീരെ കുറഞ്ഞു. നഗരകേന്ദ്രിത വ്യവഹാരങ്ങള്‍ കുറഞ്ഞത് തങ്ങളുടെ തൊഴില്‍ ഘടനയെത്തന്നെ ബാധിച്ചതായി അലക്കു തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും തൊഴില്‍ മുടക്കാന്‍ തയ്യാറാവാതെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തി തുണികള്‍ ശേഖരിക്കുമ്പോഴും ഇവര്‍ക്കു മുകളില്‍ കോവിഡ് ഉയര്‍ത്തുന്ന ആരോഗ്യ ഭീഷണി നിഴലിച്ചു നില്‍ക്കുന്നുണ്ട്.

മുഹമ്മദ് ഫാസില്‍  

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.

  • Tags
  • #Videos
  • #Covid 19
  • #Long Covid
  • #Dhobi Khana
  • #Kozhikode
  • #Muhammad Fasil
 pk-interview-muralidharan-ck.jpg

Interview

സി.കെ. മുരളീധരന്‍

പികെയുടെ കഥ പറയുന്നു, പികെയുടെ ക്യാമറാമാൻ

Jan 05, 2023

27 Minutes Watch

unmasking

UNMASKING

കെ. കണ്ണന്‍

ബ്രാഹ്മണ പാചകം നവോത്ഥാനമല്ല, കുലീന കുലത്തൊഴില്‍ തന്ത്രമാണ്

Jan 04, 2023

4 Minutes Watch

Kunjunni Sajeev

OPENER 2023

കുഞ്ഞുണ്ണി സജീവ്

‘രക്ഷപ്പെടുക’- 2022ലെ മലയാള വാക്ക്​

Jan 02, 2023

7 Minutes Read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

covid 19

Covid-19

ഡോ. ജയകൃഷ്ണന്‍ ടി.

വീണ്ടും കോവിഡ്, വേണ്ട പരിഭ്രാന്തി

Dec 25, 2022

9 Minutes Read

dr manoj kumar | manila c mohan

Health

മനില സി.മോഹൻ

പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല

Oct 27, 2022

20 Minutes Watch

manila c mohan

Editorial

മനില സി.മോഹൻ

നോളജ്‌ സിറ്റിയിലെ പെണ്ണില്ലാത്ത മതകവിയരങ്ങും കവിത ചോർന്ന ആൺകവികളും

Oct 22, 2022

4 Minutes Watch

covid

Health

ഡോ. യു. നന്ദകുമാർ

അതിവ്യാപനശേഷിയുള്ള പുതിയ വകഭേദം; ഇനിയുമൊരു കോവിഡ് തരംഗം ഉണ്ടാകാം

Oct 22, 2022

3 Minute Read

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Next Article

''മത്സ്യത്തൊഴിലാളി 500 രൂപ കിട്ടിയകാലം മറന്ന്ക്ക്ണ്''

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster