ആദിവാസികളുടെ പട്ടിണിസമരങ്ങളെ
ജന്മിമാര്‍ക്കൊപ്പം നിന്ന്
വിറ്റുകാശാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി
ആദിവാസികളുടെ പട്ടിണിസമരങ്ങളെ ജന്മിമാര്‍ക്കൊപ്പം നിന്ന് വിറ്റുകാശാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി
'കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടപ്പോള്‍ ഒരുമിച്ചു നടന്നവര്‍ എന്നെ കാണുമ്പോള്‍ മുഖം തിരിച്ചുനടന്നു. വ്യക്തിവിരോധം പോലെ കണ്ടാല്‍ മിണ്ടാതായി. മാനസികമായി ഭയങ്കരമായ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴും സത്യത്തിനും, നീതിക്കും വേണ്ടിയും ചൂഷണത്തിനെതിരെയും ഉറച്ച നിലപാടോടുകൂടി നിന്നു'- ആത്മകഥയില്‍ സി.കെ. ജാനു തുറന്നെഴുതുന്നു.
10 Jun 2022, 08:53 AM
കേരളത്തിലെ ആദിവാസികളെയും അവരുടെ അവകാശ സമരങ്ങളെയും എങ്ങനെയാണ് സി.പി.എം കൈകാര്യം ചെയ്തത് എന്ന് തുറന്നെഴുതുന്നു, സി.കെ. ജാനു ‘അടിമമക്ക' എന്ന ആത്മകഥയില്‍. ഇന്ന് പുറത്തിറങ്ങുന്ന ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 81ലാണ് അവരുടെ തുറന്നുപറച്ചില്‍.
പതിനഞ്ചാമത്തെ വയസ്സില്‍ സി.പി.എം ബ്രാഞ്ച് മെമ്പറും, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി മെമ്പറും ആയ ജാനു, ജന്മികള്‍ക്കൊപ്പം നിന്ന് പാര്‍ട്ടി ആദിവാസി സമരങ്ങളെ ഒറ്റുകൊടുത്ത അനുഭവമാണ് പറയുന്നത്.
‘‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ കൂലിക്കുവേണ്ടി ഞങ്ങള്‍ സമരം ചെയ്തു. കൂലിയുടെ കാര്യത്തില്‍ തീരുമാനമാവാതെ പണിയെടുക്കരുതെന്നുപറഞ്ഞ്, പണിയെടുക്കുന്നവരെ പാടത്തുനിന്ന് കേറ്റിവിടാന്‍ സഖാക്കള്‍ എന്നോടുപറയും. ആ സമയത്തെല്ലാം ഞാന്‍ മുന്നില്‍നിന്ന് കാര്യങ്ങള്‍ ചെയ്യും. അന്നത്തെ ഏതാണ്ടെല്ലാ ജന്മിമാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരായിരുന്നു.''
‘‘രണ്ടുരൂപയില്‍ നിന്ന് ഇരുപത്തഞ്ചു പൈസ കൂടി കൂട്ടിക്കിട്ടാനാണ് സമരം. സമരത്തിനൊടുവില്‍ സഖാക്കളും മുതലാളികളും നമ്മളെ കൂട്ടാതെ ചര്‍ച്ച നടത്തും. അങ്ങനെ ഇരുപത്തഞ്ചു പൈസക്കുപകരം പത്തുപൈസക്ക് ഒത്തുതീര്‍പ്പാക്കും. സഖാക്കള്‍ പോയിക്കഴിയുമ്പോള്‍ ജന്മി നമ്മളോടു പറയും, ഞങ്ങള്‍ ഇരുപത്തഞ്ചു പൈസയില്‍ ഒത്തുതീര്‍പ്പാക്കാനിരുന്നതാണ്, സഖാക്കള്‍ പത്തുപൈസയില്‍ ഒത്തുതീര്‍പ്പാക്കി എന്ന്. മദ്യം, ചായ, കടി, വെറ്റിലയടയ്ക്ക എന്നിവയെല്ലാം കൊടുത്ത് പാര്‍ട്ടിക്കാര്‍ ഗോത്രമൂപ്പന്‍മാരെ വശീകരിച്ചു. നമ്മളെ ആളുകള്‍ രാവിലെ വല്ല കാട്ടുകിഴങ്ങോ, പച്ചവെള്ളമോ കുടിച്ച് പട്ടിണിയൊക്കെ കിടന്നാണ് സമരം ചെയ്യുക. അങ്ങനെയുള്ള സമരങ്ങളെയാണ് പാര്‍ട്ടിക്കാര്‍ വിറ്റുകാശുണ്ടാക്കുന്നത്.''
‘‘പാര്‍ട്ടി ആദിവാസികളെ ചൂഷണം ചെയ്യുന്നതുകണ്ട് അതിനെതിരെ ഞാന്‍ പറഞ്ഞപ്പോള്‍, ഇവിടെനിന്ന് തീരുമാനം എടുക്കാന്‍ പറ്റില്ല എന്നും മേല്‍കമ്മിറ്റി തീരുമാനിക്കണമെന്നും സഖാക്കള്‍ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്യുന്ന മേല്‍കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കാന്‍ പറ്റില്ല എന്നുപറഞ്ഞ്? 1987-ല്‍ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു.''
അടിമമക്ക
സി.കെ. ജാനുവിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങുന്ന വെബ്സീനില്‍ തുടരുന്നു...
ട്രൂകോപ്പി വെബ്സീന്‍ സബ്സ്ക്രൈബ് ചെയ്യാനായി
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read