ഫുട്ബോള്‍ ഇതിഹാസമായ ജൊഹാന്‍ ക്രയ്ഫ് നട്ടുവളര്‍ത്തി പെപ്പ് ഗാര്‍ദിയോളയെപ്പോലുള്ള ധിഷണാശാലികള്‍ വെള്ളമൊഴിച്ച് നിലനിര്‍ത്തിയ ബാഴ്സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളര്‍ന്നുപന്തലിക്കാനുള്ള വേദിയൊരുക്കിയത്. ബാല്യകാലത്തു തന്നെ ഫുട്ബോളിലെ അടിസ്ഥാനബോധ്യങ്ങളും ടാക്റ്റിക്സും ശക്തമാക്കി വേറിട്ട കളിക്കാരനായി മെസ്സിയെ മാറ്റിയത് ലാ മാസിയ അക്കാദമി ആണ്.
1 Mar 2023, 12:15 PM
മെസ്സി മാറഡോണ ആയിരുന്നില്ല, ബ്യൂണസ് ഐറിസിലെ മറഡോണയെന്ന വികൃതിപ്പയ്യന് ഫുട്ബോള്‍ മത്സരങ്ങളെ വിചാരിക്കുന്ന പോലെ മടക്കി വളച്ചൊടിക്കാന്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു. പക്ഷേ, വിമര്‍ശനങ്ങളുടെ അമ്പേറ്റു വിരണ്ട മെസ്സിയാവട്ടെ, ബാഴ്സലോണയില്‍ നിന്ന് നീല - വെള്ള വരയന്‍ ഷര്‍ട്ടിലേക്ക് മാറുമ്പോള്‍ പരാജയം എന്ന ആശങ്കയാല്‍ ദുഃഖിതനായിരുന്നു.
അര്‍ജന്റീന്‍ ഫുട്ബോളിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീക്ഷയായ മെസ്സിയുടെ തോല്‍വികള്‍ നോക്കൂ:
2014-ലെ ലോകകപ്പ് ഫൈനല്‍ തോല്‍വി, 2007-ലെയും 15-ലെയും പതിനാറിലെയും കോപ്പാ അമേരിക്കാ ഫൈനല്‍ തോല്‍വികള്‍. തോല്‍വികള്‍, തോല്‍വികള്‍! അതുവരെയുള്ള കുശുകുശുക്കലുകള്‍ ഉച്ചത്തിലായി.
അന്താരാഷ്ട്ര ഫുട്ബാളില്‍, തീര്‍ന്നു, എന്ന് മെസ്സി തന്നെ ആലോചിച്ചു തുടങ്ങി.
ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഒരിക്കലും മെസ്സിയെ തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയര്‍ ടീമുകള്‍ക്ക് കളിക്കുമ്പോള്‍ തുടക്കത്തില്‍ മെസ്സിക്ക് മിണ്ടാന്‍ കഴിവില്ലെന്ന് കൂട്ടുകാര്‍ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അര്‍ജന്റീനയില്‍, ചെ ഗുവേര ജനിച്ച റൊസാരിയോവില്‍ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകള്‍ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയില്‍ ലജ്ജാലുവായിരുന്നു ഇയാള്‍.
പത്താമത്തെ വയസ്സിലാണ് മെസ്സിക്ക് ഗ്രോത്ത് ഹോര്‍മോണ്‍ ഡഫിഷ്യന്‍സി ഉണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്. ചികിത്സാ ചെലവുകള്‍ നല്‍കാനാവില്ലെന്ന് ന്യൂ എല്‍സ് അധികൃതര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് മെസ്സിയുടെ മാതാപിതാക്കള്‍ മറ്റു സാധ്യതകള്‍ തേടിത്തുടങ്ങിയത്. പതിമൂന്നാമത്തെ ജന്മദിനത്തിനു ശേഷമാണ് മെസ്സി ബാഴ്സലോണയില്‍ പരിശീലനത്തിനെത്തുന്നത്.
ഫുട്‌ബോള്‍ ഇതിഹാസമായ ജൊഹാന്‍ ക്രയ്ഫ് നട്ടുവളര്‍ത്തി പെപ്പ് ഗാര്‍ദിയോളയെപ്പോലുള്ള ധിഷണാശാലികള്‍ വെള്ളമൊഴിച്ച് നിലനിര്‍ത്തിയ ബാഴ്സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളര്‍ന്നുപന്തലിക്കാനുള്ള വേദിയൊരുക്കിയത്. ബാല്യകാലത്തു തന്നെ ഫുട്ബോളിലെ അടിസ്ഥാനബോധ്യങ്ങളും ടാക്റ്റിക്സും ശക്തമാക്കി വേറിട്ട കളിക്കാരനായി മെസ്സിയെ മാറ്റിയത് ലാ മാസിയ അക്കാദമി ആണ്.
ബാഴ്സലോണയുടെ ആദ്യ ടീം ഡയറക്ടര്‍ കാര്‍ലസ് റെഷാക്ക്, ഒരു റസ്റ്റോറന്റ്‌നാപ്കിനില്‍ ധൃതിയിലെഴുതിക്കൊടുത്ത ആ കരാര്‍ ഇല്ലായിരുന്നെങ്കില്‍ ലോകഫുട്ബാളിന്റെ ഗതി വേറെയാകുമായിരുന്നു. 2000 ആയപ്പോള്‍ മെസ്സിയുടെ കുടുംബം ക്ഷമയുടെ അങ്ങേയറ്റത്ത് എത്തിയിരുന്നു. യൂറോപ്പില്‍ ശൈത്യമെത്തുന്നു. ബാഴ്സലോണ കരാര്‍ നല്‍കുകയും മെസ്സിയുടെ ഹോര്‍മോണ്‍ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാതിരിക്കുകയും ചെയ്താല്‍ അര്‍ജന്റീനയിലേക്ക് തിരിക്കാന്‍ കുടുംബം റെഡിയാവുന്നു.
പ്രതിഭാശാലിയായ വിങ്ങര്‍ കൂടിയായ റെഷാക്ക് ക്രയ്ഫിന്റെ ടീംമേറ്റ് കൂടിയായിരുന്നു. ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരെയത്രയും പിന്നിലാക്കാന്‍ പോന്ന ഒരു അസാധാരണ പ്രതിഭയുമായാണ് കരാറുണ്ടാക്കുന്നതെന്ന് റെഷാക്ക് തിരിച്ചറിഞ്ഞിരുന്നു. റെഷാക്കിന്റെ ഒപ്പുപതിഞ്ഞ ആ റെസ്റ്റോറന്റ് നാപ്കിന് പിന്നീട് എന്തു സംഭവിച്ചു എന്ന് നമുക്ക് അറിഞ്ഞുകൂടാ. അതൊരു മില്യണ്‍ ഡോളര്‍ കടലാസാണെന്ന് ഇന്ന് നമുക്കറിയാം. അത് ബാഴ്സലോണയുടെയും ഫുട്ബോളിന്റെയും ചരിത്രം എന്നേക്കുമായി മാറ്റിയെഴുതി.
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം | ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 107
ജനലും വാതിലുമില്ലെങ്കില്‍ ചിലര്‍ ചുമരിലൂടെ നടക്കും, പുറത്തു കടക്കും | ദിലീപ് പ്രേമചന്ദ്രന്‍
ദീര്‍ഘകാലം ഗാര്‍ഡിയന്റെയും ഇന്‍ഡിപെന്‍ഡൻറിന്റെയും മിൻറ് ലോഞ്ചിന്റെയും കോളമിസ്റ്റ് ആയിരുന്നു. വിസ്ഡന്‍ ഇന്ത്യയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ്. ഇപ്പോള്‍ ഫുട്ബോള്‍, ക്രിക്കറ്റ് എന്നീ സ്‌പോര്‍ട്‌സുകളില്‍ ഫ്രീലാന്‍സ് അനലിസ്റ്റ്.
ഫേവര്‍ ഫ്രാന്‍സിസ്
Mar 04, 2023
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
സച്ചു ഐഷ
Jan 05, 2023
4 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening