പാര്‍ട്ടി -
വിപ്ലവേതര
ദാര്‍ശനികപ്രശ്‌നങ്ങള്‍ - 4
പാര്‍ട്ടി - വിപ്ലവേതര ദാര്‍ശനികപ്രശ്‌നങ്ങള്‍ - 4
''ബ്രണ്ണന്‍ കോളേജിലെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാന്‍ ഒരു പാര്‍ട്ടിരഹിതന്‍ ആയിക്കഴിഞ്ഞിരുന്നു. സി.ആര്‍.സി, സി.പി.ഐ (എം.എല്‍ ) എന്ന പാര്‍ട്ടിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിന്റെ ബഹുജന സംഘടനകളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചത് . എന്നാലും ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് എന്ന രാഷ്ട്രീയ വിഷയിത്വത്തിന് പാര്‍ട്ടി എന്ന കേന്ദ്രമില്ലാതെ തല നേരെ നില്‍ക്കാന്‍ വലിയ പാടാണ് !''
3 Jun 2020, 04:15 PM
"രാഷ്ട്രീയം എന്നാല്‍ രാഷ്ട്രീയമാണ്'. ഇറ്റാലിയന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ജിയോവന്നി സര്‍റ്റോരി 1973 ല്‍ എഴുതിയ "വാട്ട് ഈസ് പൊളിറ്റിക്‌സ് ?' എന്ന ലേഖനത്തില്‍ നിന്നാണ് ഇത്. ഒരു മണ്ഡലം എന്ന നിലയ്ക്ക്, സാമ്പത്തികം, സംസ്‌കാരികം എന്നത് പോലെ, സ്വന്തം നില്‍പ്പുള്ളതാണ് രാഷ്ട്രീയം എന്നാണ് ഇതിന്റെ ധ്വനി. സ്വതന്ത്രവും സ്വച്ഛന്ദവും സ്വയം പര്യാപ്തവുമായ ഒരു മണ്ഡലം.
രാഷ്ട്രീയത്തിന് ഇങ്ങനെ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും അനുവദിക്കാത്ത സമീപനമാണ് മാര്‍ക്‌സിസത്തിന്റേത്. സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ (ഉദാഹരണത്തിന് മുതലാളിത്തം) ഒരു സാമ്പത്തിക സമരം ഫലപ്രദമാവില്ല എന്നും അത് രാഷ്ട്രീയമായേപറ്റൂ എന്നും മാര്‍ക്സും ലെനിനും സിദ്ധാന്തിക്കുന്നു.
സമ്പദ്ക്രമം രാഷ്ട്രീയാധികാരത്തിലൂടെ നിലനില്‍ക്കുന്നതായതുകൊണ്ട് രാഷ്ട്രീയ വിപ്ലവത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ സാധിക്കും എന്ന സമീപനമാണിത്.

സ്വാര്‍ത്ഥ താല്പര്യങ്ങളില്ലാത്ത തൊഴിലാളി വര്‍ഗ്ഗത്തിനാണ് ഈ മാറ്റത്തിനു നേതൃത്വം നല്കാന്‍ കഴിയുക. എന്നാല്‍ ലെനിന്‍ പലപ്പോഴും ഒരു സൈദ്ധാന്തികന്‍ എന്നതിനേക്കാള്‍ ഭരണാധികാരിയായി സംസാരിക്കുകയും സാമ്പത്തിക മണ്ഡലത്തിന് സ്വാച്ഛന്ദ്യം കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് രാഷ്ട്രീയ ചിന്തകയായ ഹന്ന ആരെന്റ് "ഓണ്‍ റവല്യൂഷന്‍'എന്ന കൃതിയില്‍ നിരീക്ഷിക്കുന്നു.
ഒക്ടോബര്‍ വിപ്ലവത്തിന്റെ അന്തഃസത്ത ഒറ്റ വാചകത്തില്‍ പറയാമോ എന്നു ചോദിച്ചപ്പോള്‍ ലെനിന്‍ പറഞ്ഞ പ്രസിദ്ധമായ മറുപടി, ഇലക്ട്രിസിറ്റി+ സോവിയറ്റുകള്‍ = ഒക്ടോബര്‍ വിപ്ലവം, എന്നാണ്. ഇതൊരു മാര്‍ക്‌സിസ്റ്റ് സമീപനമല്ല. കാരണം ഇതില്‍ രാഷ്ട്രീയത്തെ പൂര്‍ണമായും പുറത്തു നിര്‍ത്തിയിരിക്കുന്നു.
ഒക്ടോബര്‍ വിപ്ലവത്തിന്റെ അന്തഃസത്ത ഒറ്റ വാചകത്തില്‍ പറയാമോ എന്നു ചോദിച്ചപ്പോള്‍ ലെനിന്‍ പറഞ്ഞ പ്രസിദ്ധമായ മറുപടി, ഇലക്ട്രിസിറ്റി+ സോവിയറ്റുകള്‍ = ഒക്ടോബര്‍ വിപ്ലവം, എന്നാണ്.
നോക്കൂ , ആ സമവാക്യത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി ഇല്ല. ദാരിദ്ര്യത്തിന് പരിഹാരം സോഷ്യലിസം ആണെന്ന് ലെനിന്‍ പറയുന്നുമില്ല. ലെനിന്‍ ഇത് പെട്ടെന്ന് തന്നെ തിരുത്തുകയും സോവിയറ്റുകളെ പാര്‍ട്ടിക്ക് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് ആരെന്റ് കൂട്ടിച്ചേര്‍ക്കുന്നു. സാധുവായ രാഷ്ട്രീയത്തിന്റെ അംഗീകൃതമായ ഏക ഉറവിടം പാര്‍ട്ടിയാണെന്ന നിലപാട് ലെനിന്റേതാണ്. ലെനിനിസ്റ്റ് പാര്‍ട്ടി വിപ്ലവം പണിയാക്കിയവരുടെ പാര്‍ട്ടിയാണ്.
ബ്രണ്ണന്‍ കോളേജിലെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാന്‍ ഒരു പാര്‍ട്ടിരഹിതന്‍ ആയിക്കഴിഞ്ഞിരുന്നു. സി.ആര്‍.സി, സി.പി.ഐ (എം.എല്‍ ) എന്ന പാര്‍ട്ടിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിന്റെ ബഹുജന സംഘടനകളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചത് . എന്നാലും ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് എന്ന രാഷ്ട്രീയ വിഷയിത്വത്തിന് പാര്‍ട്ടി എന്ന കേന്ദ്രമില്ലാതെ തല നേരെ നില്‍ക്കാന്‍ വലിയ പാടാണ് !
കണ്ണൂരില്‍ തോട്ടടമണി ആക്ഷനെത്തുടര്‍ന്നു സി.ആര്‍.സി.സി.പി.ഐ (എം.എല്‍ ) ജില്ലാ കമ്മിറ്റിയടക്കം ഞങ്ങളെല്ലാം പ്രസ്ഥാനം വിട്ടു പോന്നു. ജോര്‍ജ്ജിന്റെയും ഗിരീഷ് കുമാറിന്റെയും ഒക്കെ മുന്‍കയ്യില്‍ യുവകേരളമുന്നണി എന്ന പേരില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു . ഞങ്ങള്‍ വിട്ടു പോന്നതിനും മൂന്നാലു മാസങ്ങള്‍ക്കു ശേഷമാണ് കെ. വേണു പാര്‍ട്ടി തന്നെ പിരിച്ചു വിടുന്നത്.
ഇതിനിടെ ഞാന്‍ പി.ജി പഠനത്തിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ എത്തിയിരുന്നു. എം.എ, എം.ഫില്‍, പി.എച്ച്.ഡി ഒക്കെയായി എട്ടു വര്‍ഷത്തോളം ആ കാമ്പസ്സിലാണ് ജീവിച്ചത്. പാര്‍ട്ടിരഹിതന്‍ എന്ന നിലയ്ക്ക് തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഉള്ള പ്രധാന വെല്ലുവിളി അത്തരം അനുഭവങ്ങളിലൂടെ സൈദ്ധാന്തികമായും പ്രായോഗികമായും സ്വയം പുതുക്കുക, മുന്നോട്ടു പോവുക എന്നതായിരുന്നു.
രാഷ്ട്രീയവിഷയി എന്ന നിലയ്ക്കുള്ള പുനര്‍ നിര്‍മ്മാണമാണ് ഇതില്‍ പ്രധാനപ്പെട്ട വെല്ലുവിളി. ഒരു പാര്‍ട്ടിയുടെ അഭാവത്തില്‍ സാമൂഹ്യമാറ്റത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള വരേണ്യ- വിപ്ലവവിഷയി (privileged subject) എന്ന പൂര്‍ണവല്‍ക്കരണത്തിന്റെ സ്ഥാനത്ത് അപൂര്‍ണമായ ഒരു വിഷയീസങ്കല്‍പം സ്വീകരിച്ചു കൊണ്ടാണ് കാമ്പസില്‍ എന്ന പോലെ കേരളത്തിലുടനീളം നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നത്. ഇങ്ങനെയുള്ള ഒരിക്കലും പണി തീരാത്ത വിഷയി എന്നത് പുതു ജനാധിപത്യ സങ്കല്‍പ്പനത്തില്‍ സുപ്രധാനമായ കാര്യമാണ്. ജനാധിപത്യത്തില്‍ അപരര്‍ അനിവാര്യമാണ്. "നമ്മള്‍' ഉള്ളിടങ്ങളിലെല്ലാം "അവരും' ഉണ്ടാവും. ചില ഒഴിവാക്കലുകളിലൂടെയാണ് ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുന്നത്. ഒഴിവാക്കപ്പെട്ടവ തിരിച്ചു വന്നു കൊണ്ടിരിക്കും. അതുവഴി ജനാധിപത്യം കൂടുതല്‍ സമ്പന്നമാവും. ഒഴിവാക്കലിനെ തന്നെ ഒഴിവാക്കുക, വ്യത്യാസങ്ങളുടെ പൂര്‍ണമായ -ഉള്‍ച്ചേര്‍ക്കല്‍ എന്ന തത്വത്തില്‍ തന്നെ അസാധ്യമാണ്. "നമ്മളും' "അവരും' ചേര്‍ന്നാണ് രാഷ്ട്രീയത ( the political) ഉണ്ടാവുന്നത്. ഒരു ഉറച്ച അടിസ്ഥാനം (ground) ഇല്ല എന്നതാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത് തന്നെ. അതിനു കാരണം അനിര്‍ണേയത (undecidability )യാണ്. ഏത് അധീശ സാമൂഹ്യ ക്രമവും സാധ്യമായ പല ക്രമങ്ങളില്‍ ഒന്ന് മാത്രമാണ്. ഈ ആകസ്മികതയെ മറയ്ക്കുന്നത് നെടുനായകത്വം കൈവരിക്കുന്ന പ്രയോഗങ്ങളാണ്. അതിനെതിരായ പ്രയോഗങ്ങള്‍ വരുമ്പോള്‍ (അതുതന്നെയാണ് രാഷ്ട്രീയം) ഈ ആകസ്മികത വീണ്ടും വെളിവാകുന്നു - ഇങ്ങനെയൊരു പോസ്റ്റ് മാര്‍ക്‌സിസ്റ്റ് സമീപനത്തിലേക്കാണ് ഇടതിന്റെ ഓരം ചേര്‍ന്നുള്ള എന്റെ യാത്ര എന്നെ കൊണ്ടെത്തിച്ചത്.
ഒരേ സമയം "അരാഷ്ട്രീയവാദികള്‍' എന്നും "നക്സലൈറ്റുകള്‍' എന്നും ആക്ഷേപം ചൊരിഞ്ഞു കൊണ്ടാണ് ഞങ്ങളെ എസ്.എഫ്.ഐ നേരിട്ടത്. ഇതും ഒറ്റപ്പെട്ട ഒരു അടവല്ല.
രാഷ്ട്രീയ വിഷയിത്വത്തിന്റെ മറ്റൊരു സവിശേഷത ഒരാള്‍ക്ക് പൂര്‍ണമായും ഉള്ളില്‍ നിന്ന് അക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ്. പുറത്തു നിന്നുള്ള "ചൊല്ലുവിളി ' അതിനെ എപ്പോഴും കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ എത്തിയ ശേഷം ഞങ്ങള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഡെമോക്രാറ്റിക്ക് ഓള്‍ട്ടര്‍നേറ്റിവ് എന്ന പ്ലാറ്റ് ഫോം രൂപീകരിക്കുകയും യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ( ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 4 -4 എന്ന് എസ്.എഫ്.ഐയോട് തുല്യ നില കൈവരിച്ചു).
ഒരേ സമയം "അരാഷ്ട്രീയവാദികള്‍' എന്നും "നക്സലൈറ്റുകള്‍' എന്നും ആക്ഷേപം ചൊരിഞ്ഞു കൊണ്ടാണ് ഞങ്ങളെ എസ്.എഫ്.ഐ നേരിട്ടത്. ഇതും ഒറ്റപ്പെട്ട ഒരു അടവല്ല. കേരളത്തില്‍ എവിടെയൊക്കെ നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ഈ രീതിയില്‍ അസംബന്ധ പൂര്‍ണമായ ഇരട്ട മുദ്രയടിക്കല്‍ കാണാം. ഇത് വെറും അടവ് എന്നതിലുപരി ഒരു രാഷ്ട്രീയ പ്രതിഭാസത്തെ മനസിലാക്കുന്നതില്‍ നടപ്പ് സങ്കല്പങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ പ്രതിസന്ധിയായിക്കൂടി കാണാവുന്നതാണ് . പാര്‍ട്ടികേന്ദ്രിതമായ ഒരു ഭാവനയില്‍ സാധുവായ രാഷ്ട്രീയത്തിന്റെ പ്രഭവമായി പാര്‍ട്ടിയല്ലാത്ത എന്തിനെയെങ്കിലും സങ്കല്‍പ്പിക്കുക വിഷമമാണ്. പുതിയ കാലത്തിന്റെ രാഷ്ട്രീയ യുക്തി മനസ്സിലാക്കുന്നതില്‍ ഇങ്ങനെ പരാജയപ്പെടുന്നത് വ്യവസ്ഥാപിത ഇടതു പക്ഷം മാത്രമല്ല. കേരളത്തിലെ നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ക്ക് ഇത്തരം പ്രസ്ഥാനങ്ങളോടുള്ളതും അത്രയ്ക്ക് സംവാദാത്മകമായ ബന്ധമല്ല; അവിശ്വാസം നിറഞ്ഞ ബന്ധമാണ്.
പ്രയോഗത്തിലും ചിന്തയിലും ഇത്തരത്തിലുള്ള അഭിമുഖീകരണം വിജയകരമായി ഏറ്റെടുത്ത ഒരാള്‍ നക്‌സലൈറ്റ് പാരമ്പര്യത്തില്‍ നിന്ന് ഉണ്ടായിരുന്നു; ടി.എന്‍.ജോയ്. ജോയിയുടെ അന്വേഷണങ്ങള്‍ ഇപ്പോഴും അതിന്റെ വായനക്കാരെ കാത്തു നില്‍പ്പാണ്. 1998ല്‍ "അപൂര്‍ണത്തിന്റെ ഭംഗി: പുതിയ ജനാധിപത്യ മുന്‍കയ്യുകളുടെ ആത്മബോധം' എന്ന ഒരു ചര്‍ച്ചാക്കുറിപ്പ് അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ഇങ്ങനെ കാണാം ; "രാഷ്ട്രീയ പ്രത്യയശാസ്ത്രം അഹന്തകള്‍ കയ്യൊഴിയുമ്പോള്‍, പരിഷ്‌കരിച്ചു കളയാമെന്ന ആശ ഒരളവു വരെ മാറ്റി നിര്‍ത്തുമ്പോള്‍ മാത്രം സംഭവിക്കുന്നതാണ് പൗരസമൂഹത്തിലെ മുന്‍കൈയുകള്‍. ആര് നമ്മുടെ കൂടെയില്ലയോ അവര്‍ നമ്മുടെ ശത്രുക്കളാണ്. സമഗ്രാധിപത്യത്തിന്റെ ഈ മനോഭാവത്തില്‍ നിന്ന് വ്യത്യസ്തമായി കൂട്ടായ്മകള്‍ രൂപം കൊള്ളാനും നില നില്‍ക്കാനും സാധ്യതകള്‍ ഇന്ന് എന്തു മാത്രമുണ്ട്?'
ഈ ചോദ്യം ഉയര്‍ത്തുന്ന പ്രശ്‌നം എന്താണ് രാഷ്ട്രീയത എന്നത് തന്നെയാണ്.

കാള്‍ ഷ്മിത്തിന്റെ (Carl Schmitt) ദി കണ്‍സെപ്റ്റ് ഓഫ് ദി പൊളിറ്റിക്കല്‍ എന്ന പുസ്തകം (1932 ) മിത്രം / ശത്രു എന്ന വേര്‍തിരിവാണ് രാഷ്ട്രീയതയുടെ അടിസ്ഥാനമെന്നാണ് വാദിക്കുന്നത്. ചര്‍ച്ചയും സമവായവുമല്ല, സംഘര്‍ഷവും പ്രതിദ്വന്ദ്വിത്വ (antagonism)വുമാണ് അവിടെ പ്രധാനം. ഷ്മിത്തിനെ വിമര്‍ശനാത്മകമായി പിന്‍പറ്റുന്ന പോസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ ( ചന്താല്‍ മൗഫ്, ഏണസ്റ്റോ ലക്ക്ലോ തുടങ്ങിയവര്‍) രാഷ്ട്രീയതയെ മനസ്സിലാക്കാന്‍ പ്രതിദ്വന്ദ്വിത്വത്തോടൊപ്പം നെടുനായകത്വം ( hegemony)എന്ന സങ്കല്പനം പ്രധാനമായെടുക്കുന്നു.
സമകാല രാഷ്ട്രീയ തത്വചിന്ത ഇമ്മട്ടില്‍ അനിയതത്വം, തുറവി തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യ സങ്കല്‍പ്പത്തെ കൂടുതല്‍ സമ്പന്നമാക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിരഹിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പന്നതയാണ് അതിന്റെ പശ്ചാത്തലം.
റഫറന്‍സ് :
ജിയോവന്നി സര്‍റ്റോരി, "വാട്ട് ഈസ് പൊളിറ്റിക്‌സ് ', പൊളിറ്റിക്കല്‍ തിയറി 1 /1, 1973 , പുറം 5 -26.
ഹന്ന ആരെന്റ്,ഓണ്‍ റവല്യൂഷന്‍, ലണ്ടന്‍ : പെന്‍ഗ്വിന്‍ ബുക്‌സ് ,1990 (1963 )
ടി.എന്‍.ജോയ ,അപൂര്‍ണത്തിന്റെ ഭംഗി, പുസ്തക പ്രസാധക സംഘം, 2018.
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Think
Nov 24, 2020
35 Minutes Read
ഡോ. സനില്‍ എം. നീലകണ്ഠന്‍
Nov 18, 2020
7 Minutes Read