സൈബർ ആക്രമണത്തിന്റെ രാഷ്ട്രീയം ഇടതല്ല

മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിപക്ഷത്തേക്ക് കടന്നുവരുന്ന സമൂഹമാധ്യമ ഇടപെടലുകളിൽ ഒരു കാവ്യ നീതിയുണ്ട്. ഈശ്വരൻ തെറ്റു ചെയ്താലും റിപ്പോർട്ട് ചെയ്യും എന്ന നിലയിൽനിന്ന് ഈശ്വരന്റെ തെറ്റായ റിപ്പോർട്ടുകൾ ഓഡിറ്റ് ചെയ്യും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ. മുഖ്യധാരാ മാധ്യമങ്ങളിലെ വ്യാജ വാർത്താനിർമ്മിതികളെ നേരിടാൻ നാം ആശ്രയിക്കുന്ന സമൂഹമാധ്യമങ്ങൾ ഇതിനകം നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഒരേയൊരു വഴി ഈ മാധ്യമങ്ങളിലെ ക്രിട്ടിക്കൽ റാഷണൽ ഇടങ്ങൾ തിരികെ കൊണ്ടു വരിക എന്നതാണ്. വലതുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുസമൂഹത്തിൽ അതാകട്ടെ ശ്രമകരവുമാണ്

ടുന്ന കാളവണ്ടിക്ക് ഒപ്പം നടക്കുന്ന നായ്ക്കുട്ടിയുടെ ഈഗോയാണ് ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കുള്ളത് എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞത് ശരിവെക്കുന്നുണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ മാധ്യമപ്രവർത്തന ചരിത്രം. ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്' പുറത്തുവിട്ട 2020ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ രണ്ടു പോയിന്റുകൂടി ഇടിഞ്ഞ് 142 ൽ എത്തിനിൽക്കുമ്പോൾ, അതും നമുക്ക് പിന്നിൽ 38 രാഷ്ട്രങ്ങളേ ഉള്ളു എന്നറിയുമ്പോഴും, ഈ രാഷ്ട്രത്തിലെ പൊതുബോധത്തിന് ഒരു കുലുക്കവും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

2014ൽ നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങളുടെയും പ്രൊഫഷണൽ പ്രൊപ്പഗാൻഡ മെഷിനറിയുടേയും കരുത്തിൽ, 2002 മുതൽ മുഖ്യധാരാമാധ്യമങ്ങൾ (അഹമ്മദാബാദ് കലാപത്തിലും തുടർന്നുള്ള വംശഹത്യയിലും ഒരു കോടതിയും മോദിയെ കുറ്റക്കാരനാക്കില്ലെങ്കിലും) പ്രചരിപ്പിച്ച് നോർമലൈസ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട വില്ലൻ പ്രതിച്ഛായയെ അതിജീവിച്ച് എത്തിയതുമുതൽ ഇന്ത്യൻ രാഷ്ട്രീയശരീരത്തിലെ മേദസ്സു മാത്രമുള്ള പരിണാമനാശം സംഭവിച്ച അവയവമായി മുഖ്യധാരാ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു എന്നതാണ് വസ്തുത. 2019 ആകുമ്പോഴേക്കും മോദിയുടെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മോദിയുടെ പ്രൊപ്പഗാൻഡ മെഷീനറിയായി ഇതേ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരുന്നു. പ്രധാന മുഖ്യധാരാമാധ്യമങ്ങൾ എതിർ പാളയത്തായിരുന്നിട്ടും അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ജയിച്ചുവന്നത്

ക്രിട്ടിക്കൽ റാഷണൽ സംവാദ ഇടങ്ങൾ എന്ന നിലയിൽ ആണോ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടുകൾ എന്ന ചോദ്യമുയർന്നാൽ അല്ല എന്നാണ് ഉത്തരം

ഓർമിക്കുമല്ലോ. പൊതുണ്ഡലത്തിലെ യുക്തിപരവും വിമർശനാത്മകവും ആയ (റാഷണൽ ക്രിട്ടിക്കൽ) പൊതുഅഭിപ്രായ നിർമ്മിതിക്കാർ എന്ന നില വിട്ട് ആക്‌സസ് ജേർണലിസ്റ്റുകളായി രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ പലരും മാറിക്കഴിഞ്ഞിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനശക്തിയായി, കോർപ്പറേറ്റ് താൽപര്യങ്ങളുടെ ഇടനിലക്കാരായി മാധ്യമ പ്രവർത്തകർ മാറിയ കഥ പറയുന്ന റാഡിയ ടേപ്പുകൾ എത്രയോ നമ്മൾ കാണാതെ പോയി.

‘ചിലർക്കു മാത്രമായി, ആരാലും സ്വാധീനിക്കപ്പെടാവുന്നത്'

‘എല്ലാവർക്കുമായി, ആരാലും സ്വാധീനിക്കപ്പെടാത്തത്' എന്ന ടാഗ്‌ലൈനിൽ തുടങ്ങിയ അഗസ്റ്റസ് ഹിക്കിയുടെ ബംഗാൾ ഗസറ്റിൽ നിന്ന് ‘ചിലർക്കു മാത്രമായി, ആരാലും സ്വാധീനിക്കപ്പെടാവുന്നത്' എന്ന നിലയിലേക്ക് മാധ്യമങ്ങൾ മാറി. ഈ മാറ്റം അവ പ്രവർത്തിക്കുന്ന സമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങൾക്കു സംഭവിച്ച രാഷ്ട്രീയമാറ്റവുമായി അഥവാ വലതുപക്ഷവൽക്കരണവുമായി കൂട്ടി വായിക്കണം. ജ്ഞാനോദയാനന്തര കാലത്തെ വിമർശന യുക്തിയിൽ നിന്ന് സത്യാനന്തര കാലത്തെ മൂലധന താൽപര്യങ്ങളെ മുൻനിർത്തിയുള്ള സാംസ്‌ക്കാരിക വ്യവസായത്തിന്റെ വൈകാരിക വ്യവഹാരങ്ങളിലേക്ക് മാധ്യമ സംസ്‌ക്കാരം പരിവർത്തനം ചെയ്യപ്പെട്ടു. അതേസമയം, ടെക്‌നോളജിയുടെ കരുത്തിൽ ഓരോരുത്തരും മാധ്യമ പ്രവർത്തകരായി വിനിമയം നടത്തുന്ന സാമൂഹ്യമാധ്യമങ്ങൾ മുഖ്യധാരാ ബഹുജന മാധ്യമങ്ങളുടെ ഇടങ്ങളിലേക്ക് പരന്നൊഴുകിയെത്തി. ഇന്ററാക്ടീവ് മീഡിയത്തിന്റെ കരുത്തിൽ പടർന്നു കയറിയ സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരം തെല്ലൊന്നുമല്ല ആക്‌സസ് ജേർണലിസ്റ്റുകളുടെ നെഞ്ചിടിപ്പുകൂട്ടിയത്.

പി.എം നരേന്ദ്രമോദി എന്ന സിനിമയുടെ പോസ്റ്റർ

പക്ഷേ അപ്പോഴൊന്നും അവർ മുഖ്യധാരയെ ഉപേക്ഷിച്ചില്ല. വാർത്താ വായനക്കാരുടേയും ടെലിവിഷൻ -ഓൺലൈൻ പ്രേക്ഷകരുടേയും എണ്ണം കൂടി തന്നെ നിന്നു. പക്ഷെ, അതുവരെയും ആരോപണങ്ങളിലൂടെ രാഷ്ട്രീയ മണ്ഡലങ്ങളിലും സെൻസറിങ്ങിലൂടെ സ്റ്റേറ്റ് ഇടപെടലുകളിലും മാത്രം ഒതുങ്ങിയ മുഖ്യധാരാ മാധ്യമ വിമർശനങ്ങളിൽ പൊതുസമൂഹത്തിലെ മധ്യവർഗ്ഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടപെട്ടു തുടങ്ങി. ഇവിടെ ഹേബർ മാസ് സൂചിപ്പിച്ച ക്രിട്ടിക്കൽ റാഷണൽ സംവാദ ഇടങ്ങൾ എന്ന നിലയിൽ ആണോ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടുകൾ എന്ന ചോദ്യമുയർന്നാൽ അല്ല എന്നാണ് ഉത്തരം.
കാരണം സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിൽ പലപ്പോഴും പ്രകടമാവുക ആൾക്കൂട്ടങ്ങളുടെ മനഃശാസ്ത്ര രീതിയാണ്. അവിടെയാകട്ടെ റാഷണലോ ക്രിട്ടിക്കലോ ആയ സംവാദത്തിന് സാധ്യത ഇല്ല താനും. ഗുസ്താവ് ലീ ബോൺ എന്ന മനഃശാസ്ത്ര വിദഗ്ധൻ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ലീനമായ തോ പകർച്ചവ്യാധി പോലെ ആശയപടർച്ചയുള്ളതോ വംശീയബോധ നിർമ്മിതങ്ങളായ തീരുമാനത്തിന്റെയോ ഘട്ടങ്ങളയാണ് ആൾക്കൂട്ടങ്ങൾ രൂപപ്പെടുക. സാമുഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യകൾ ഇത്തരം ആൾക്കൂട്ടങ്ങളുടെ മനഃശാസ്ത്ര രീതി പിൻപറ്റുന്നതായി കാണാം. ഉദാഹരണത്തിന് ഏറെക്കുറെ യുക്തിസഹമായ നിലപാടുകൾ സ്വീകരിക്കാൻ ശ്രമിക്കുന്ന ഒരു യുവ എം. എൽ. എ പ്രശസ്തയായ എഴുത്തുകാരിയുടെ

2019 ആകുമ്പോഴേക്കും മോദിയുടെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മോദിയുടെ പ്രൊപ്പഗാൻഡ മെഷീനറിയായി ഇതേ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരുന്നു

കമന്റിനോട് ഒരു തെറിവാക്ക് ഭംഗ്യന്തരേണ സൂചിപ്പിച്ച് പ്രതികരിക്കുമ്പോൾ, തനിക്കൊപ്പമുള്ള സൈബർ സമൂഹത്തിൽ ഒരാളായി (ലീനമായി) കാട്ടുതീ പടർച്ചപോൽ ഷെയർ ചെയ്യപ്പെടുന്ന ഒരു മാധ്യമത്തിൽ, ആ സമൂഹത്തിന്റെ യുക്തിനിലവാരത്തിൽ (ഒരുതരം പ്രാകൃത വംശീയ യുക്തിയിൽ) വിശ്വസിച്ചാണ് പോസ്റ്റിടുന്നത്. അത് പടരുന്നത് ആ സൈബർ സമൂഹത്തിന്റെ പൊതു ആശയമെന്ന നിലയ്ക്കുമാണ്. അതിനെ സ്വാധീനിച്ചുകൊണ്ട് നായകനോടുള്ള അമിതാരാധന, അന്ധമായ ചേരിചേർച്ചകൾ തുടങ്ങിയ ഗോത്രീയരീതികളും കാണാം. ഇതേരീതിയിൽ തന്നെയാണ് ഭരണപക്ഷത്തെ വിമർശിക്കുകയും അഹിതമായ ചോദ്യങ്ങൾ അയുക്തികമായി പക്ഷം ചേർന്ന് ചോദിക്കുന്നു എന്നും ആരോപിച്ച് മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അവഹേളിച്ച് പോസ്റ്റിടുന്നതും അത് ഷെയർ ചെയ്യപ്പെടുന്നതും.

അത് പൊട്ടൻഷ്യൽ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്

ഇത്തരം സൈബർ ആക്രമണങ്ങളിൽ ഉയരുന്നത് ആൾക്കൂട്ടങ്ങളുടെ ആർപ്പുവിളികളാണ്. ആൾക്കൂട്ടങ്ങൾക്കില്ലാത്തത് യുക്തിയും സർഗ്ഗവാസനയുമാണ്. ലീബോണിന്റെ ഭാഷയിൽ പറഞ്ഞാൽ നശീകരണ ക്ഷമതയാണ് ആൾക്കൂട്ടത്തിന്റെ മുഖമുദ്ര. ഇത് ഹേബർ മാസ് സൂചിപ്പിച്ച പൊതുമണ്ഡലമേ അല്ല.
ഇവിടെയാണ് മുഖ്യമന്ത്രിയുടെ ആഹാ -ഓഹോ പ്രയോഗത്തിന്റെ പ്രാധാന്യം. മുഖ്യധാരാ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുമ്പോൾ ‘ആഹാ' പറയുന്നവർ തങ്ങളെക്കുറിച്ച് അധിക്ഷേപം പറയുമ്പോൾ ‘ഓഹോ' പറയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പക്ഷെ ഇതിലൊരു പ്രശ്‌നമുള്ളത് ആദ്യത്തേത് മുഖ്യധാരാ മാധ്യമങ്ങൾ വഴിയുള്ള അസത്യമോ അർദ്ധസത്യമോ ആയ വാർത്താ

ഫെയ്‌സ് ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് പറഞ്ഞത്, ഈ ബി. ജെ.പി നേതാക്കൾക്കെതിരെ കരിമ്പട്ടികയിൽപെടുത്തി നടപടി എടുത്താൽ അത് കമ്പനിയുടെ ബിസിനസ്സ് താൽപര്യങ്ങളെ ബാധിക്കും എന്നാണ്

പ്രചാരണത്തെക്കുറിച്ചാണ്. മുഖ്യധാരാ മാധ്യമങ്ങൾ അപകീർത്തികരമായ വ്യാജവാർത്തകൾ നൽകുന്നത് നേരത്തേ സൂചിപ്പിച്ച സത്യാനന്തരകാലത്തെ മാധ്യമ അപചയത്തിന്റെ തുടർച്ചയാണ്. മാനേജ്‌മെന്റ് കോൺഫറൻസ് മുറിയും വാർത്താമുറിയും തമ്മിലുള്ള ചില്ലുമറ തകരുമ്പോൾ സംഭവിക്കുന്നതാണ്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയതാൽപര്യങ്ങളെ പ്രതിരോധിച്ച് വാർത്താ പരിശുദ്ധി സൂക്ഷിക്കാൻ കഴിയാതെ കീഴടങ്ങിയ എഡിറ്റോറിയൽ ടീമിന്റെ മുട്ടുകാലിലിഴയലാണ്. പ്രതിപക്ഷത്തായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തായിരിക്കാൻ കഴിയാതെ വരുമ്പോഴാണ് അത് സംഭവിക്കുന്നത്. ഇവിടെയുള്ള വാർത്തകളുടെ വ്യാജനിർമ്മിതികൾ കുറേക്കൂടി ഗുരുതര രാഷ്ട്രീയപ്രശ്‌നമാണ്. അതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധത്തിനായിട്ടാവണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്. അതിനെ സമൂഹമാധ്യമങ്ങളിലെ ആൾക്കൂട്ട സ്വഭാവമുള്ള ആക്രമണങ്ങളുമായി തുലനപ്പെടുത്തുന്നത് ശരിയല്ല.

പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ

രണ്ടാമത്തേത്, യുക്തിരഹിതവും ഗോത്രീയവും തദ്വാരാ വലതുപക്ഷ സ്വഭാവമുള്ളതുമാണ്. ഇതിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയപാർട്ടിക്കും അംഗീകരിക്കാനോ നിസ്സാരവൽക്കരിക്കാനോ കഴിയില്ല. ഇവിടെയാണ് ചോദ്യത്തെ വിട്ട് ചോദ്യകർത്താവിനെ തിരഞ്ഞ് പടയാളികൾ ഇറങ്ങുന്നതിനെ വ്യാജവാർത്തകളുമായി തുലനപ്പെടുത്തി നിസ്സാരവത്ക്കരിക്കാൻ ശ്രമിച്ചത്. യുക്തിദാരിദ്യമുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ ആഘോഷിക്കുന്നവർ ഇടതുപക്ഷമല്ല. അത് പൊട്ടൻഷ്യൽ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്. അവരിലുള്ളത് ജ്ഞാനോദയാനന്തരയുക്തി ബോധമല്ല, ഗോത്രീയമായ വംശബോധവും അന്ധമായ ആരാധനയുമാണ്. കാറ്റ് മാറിയാൽ തിരികെ വീശിപ്പടരുന്ന കാട്ടുതീയാണ്.

ഈശ്വരന്റെ തെറ്റായ റിപ്പോർട്ടുകൾ ഓഡിറ്റ് ചെയ്യും

മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിപക്ഷത്തേക്ക് കടന്നുവരുന്ന സമൂഹമാധ്യമ ഇടപെടലുകളിൽ ഒരു കാവ്യനീതിയുണ്ട്. ഈശ്വരൻ തെറ്റുചെയ്താലും റിപ്പോർട്ട് ചെയ്യും എന്ന നിലയിൽനിന്ന് ഈശ്വരന്റെ തെറ്റായ റിപ്പോർട്ടുകൾ ഓഡിറ്റ് ചെയ്യും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ. മിനുട്ടുകൾക്കുള്ളിൽ തെറ്റായ വാദങ്ങൾ പൊളിച്ചു കാട്ടപ്പെടുന്നു, വ്യാജവാർത്തകൾ വിചാരണ ചെയ്യപ്പെടുന്നു. പക്ഷെ അപ്പോഴും ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങൾ മുഖ്യധാരാമാധ്യമങ്ങളുടെ പരിവർത്തനത്തിനു തുല്യമായ അപചയത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളും വരുന്നുണ്ട്. ബി. ജെ. പിയുടെ നാലുനേതാക്കൾ ഫെയ്‌സ്ബുക്കിൽ നടത്തിൻ നടത്തിയ

യുക്തിദാരിദ്യമുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ ആഘോഷിക്കുന്നവർ ഇടതുപക്ഷമല്ല. അത് പൊട്ടൻഷ്യൽ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്

ആക്രമണോത്സുകമായ പ്രകോപന ആഹ്വാനത്തെ തുടർന്ന് റെഡ് ഫ്‌ളാഗ് ചെയ്തിട്ടും അവരെ ‘അപായ വ്യക്തികൾ' എന്ന കരിമ്പട്ടികയിൽ പെടുത്താൻ ഫെയ്‌സ്ബുക്ക് തയ്യാറാകുന്നില്ല എന്ന് വാൾസ്ട്രീറ്റ് ജേർണൽ വാർത്തയാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് സഹപ്രവർത്തകരോട് പറഞ്ഞത്, ഈ ബി.ജെ.പി നേതാക്കൾക്കെതിരെ കരിമ്പട്ടികയിൽപെടുത്തി നടപടി എടുത്താൽ അത് കമ്പനിയുടെ ബിസിനസ്സ് താൽപര്യങ്ങളെ ബാധിക്കും എന്നാണ്. അതായത്, മുഖ്യധാരാ മാധ്യമങ്ങളിലെ വ്യാജവാർത്താനിർമ്മിതികളെ നേരിടാൻ നാം ആശ്രയിക്കുന്ന സമൂഹമാധ്യമങ്ങൾ ഇതിനകം നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഒരേയൊരു വഴി ഈ മാധ്യമങ്ങളിലെ ക്രിട്ടിക്കൽ റാഷണൽ ഇടങ്ങൾ തിരികെ കൊണ്ടു വരിക എന്നതാണ്. വലതുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുസമൂഹത്തിൽ അതാകട്ടെ ശ്രമകരവുമാണ്.

കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്​ വിഭാഗത്തിൽ അസി. പ്രഫസറായ ഡോ. അരുൺകുമാർ 24 ന്യൂസിൽ അസോ. എക്​സിക്യൂട്ടിവ്​ എഡിറ്ററായിരുന്നു

Comments