25 Oct 2021, 05:00 PM
ഉത്തരകേരളത്തിലെ കാവുകളൊക്കെ ക്ഷേത്രങ്ങളായി മതം മാറുകയാണ്. കേരളമാകെയെടുത്താലും സവര്‍ണ്ണവല്‍ക്കരണം നടക്കാത്ത, കീഴാളരുടേയും ആദിവാസി ജനതയുടേയും ദേവസ്ഥാനങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. അവശേഷിക്കുന്നവയുടെ മതംമാറ്റം അതിവേഗത്തില്‍ നടന്നു വരുന്നുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെട്ട വനങ്ങളാണ് കാവുകള്‍. ജൈവവൈവിധ്യത്തിന്റെ കലവറ. ഒരായിരം ജീവികളുടെ അഭയ സങ്കേതം. പെയ്ത്തു മഴയുടെ സംഭരണ കേന്ദ്രം. ഈ കാവുവട്ടങ്ങളുടെ ചരിത്രം തേടി, മാറ്റങ്ങളെ അറിഞ്ഞ് മൂന്നു പതിറ്റാണ്ടുകളായി നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇ. ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങള്‍ 'കാവുകളെ കുറിച്ചുള്ള, ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്രഗ്രന്ഥമാണ്. കാല്‍ നൂറ്റാണ്ടായി വിശുദ്ധ വനങ്ങള്‍പ്രസിദ്ധീകരിച്ചിട്ട്.
ഭൗതികമായ അര്‍ത്ഥത്തില്‍ കാവുകള്‍ക്ക് മതില്‍ കെട്ടുകളില്ല. വിശ്വാസത്തിന്റെ മതിലുറപ്പാണ് കാവുകളെ ഇക്കാലമത്രയും നിലനിര്‍ത്തിയത്. അകത്തും പുറത്തും കല്‍മതിലുകളില്ലാത്ത കാവുകളിലാണ് ഗ്രാമദേവതമാര്‍ കുടിയിരുന്നത് എന്നും കോലധാരികളുടെ ശരീരമെന്ന മാധ്യമത്തിലൂടെയാണ് ഭക്തരുമായി ഗ്രാമീണ ദേവതമാര്‍ സംവദിച്ചിരുന്നത് എന്നുമാണ് വിശ്വാസം. ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന കളിയാട്ടങ്ങളിലൂടെയും പതിറ്റാണ്ടുകളുടെ ഇടവേളയില്‍ നടത്തപ്പെടുന്ന പെരുങ്കളിയാട്ടമെന്ന നരവംശോത്സവത്തിലൂടെയും മാത്രമായിരുന്നു വടക്കന്‍ കേരളത്തിലെ തെയ്യക്കാവുകള്‍ മനുഷ്യക്കൂറ്റ് കേട്ട് ജീവന്‍ വെച്ചിരുന്നത്.
പള്ളിയറയെന്നും കോട്ടമെന്നും മുടിപ്പുരകളെന്നും മുണ്ട്യയെന്നുമൊക്കെ വിളിക്കപ്പെട്ട കാവുകളെന്ന പ്രാചീന ആരാധനാലയങ്ങള്‍ വന്‍മതിലും പടിപ്പുരയും വിഗ്രഹങ്ങളുമുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആകൃതി പ്രകൃതികളിലും ആചാരാനുഷ്ഠാനങ്ങളിലും തികച്ചും വ്യത്യസ്തമായിരുന്നു. കാവുകളുടെ ഘടനയിലും അനുഷ്ഠാന രീതിയിലും വന്ന പരിണാമ ഗതി പുരോഗമനാത്മകമല്ല എന്ന് "കാവുണ്ണി ' എന്നറിയപ്പെടുന്ന ഡോ.ഇ.ഉണ്ണികൃഷ്ണന്‍ തന്റെ അനുഭവങ്ങളുടെ ബലത്തിലാണ് പറയുന്നത്.
തെയ്യവും തിറയും പടയണിയും മുടിയേറ്റും പുള്ളുവന്‍ പാട്ടുമൊക്കെ അരങ്ങേറിയ കാവുകളുടെ മതപൂര്‍വകാല സൂചനകളും ജൈന ബുദ്ധമതമോട്ടിഫുകളും ദ്രാവിഡ അനുഷ്ഠാനങ്ങളും അടര്‍ത്തിമാറ്റപ്പെടുന്നു. പ്രാചീന മാതൃദേവതകളെപ്പോലും ജ്യോതിഷ വിധികളിലൂടെ തന്ത്രവിധികളനുഷ്ഠിക്കേണ്ടവരാക്കി മാറ്റുന്നു. കാവുകളൊക്കെ ക്ഷേത്രങ്ങളായി പരിവര്‍ത്തനപ്പെടുത്തിക്കൊണ്ടിരിക്കുകയാണിന്ന്. കാവുകളിലെ അരമതിലുകള്‍ മുഴുമതിലുകളായി. ചെങ്കല്‍-പ്പടുപ്പുകളായ പള്ളിയറകള്‍ തഞ്ചാവൂര്‍ സമ്പ്രദായത്തിലെ കരിങ്കല്‍ക്കെട്ടുകളായി. പൈതങ്ങള്‍ മേല്‍ക്കുപ്പായമൂരി ക്ഷേത്രപ്രവേശനം നടത്തുന്നു.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch