രോഗ കാലങ്ങളിൽ പെരുകിപ്പടരുന്ന ജാതി വൈറസ് (1896-2020)

ഒന്നേകാൽ നൂറ്റാണ്ട് മുൻപ് ബ്യൂബോണിക് പ്ലേഗ് പടർന്നുപിടിച്ച് മനുഷ്യർ എലികളേപ്പോലെ ചത്തു കൊണ്ടിരുന്നപ്പോൾ ബ്രിട്ടീഷുകാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. ആ ചരിത്രം സൂക്ഷ്മമായി വായിക്കുകയാണ് എഴുത്തുകാരനായ പി.എൻ. ഗോപീകൃഷ്ണൻ. അന്ന് ഡോ: പൽപ്പു ബാംഗ്ലൂരിലുണ്ട്. പൂണെയിൽ വാൾട്ടർ ചാൾസ് റാൻഡും ബാലഗംഗാധർ തിലകനും ചപ്പേക്കർ സഹോദരൻമാരുമുണ്ട്. രോഗത്തെയും മരണത്തെയും പോലും തോൽപിച്ചു കളയാൻ ശേഷിയുള്ള ജാത്യാഭിമാന വൈറസിന്റെ വ്യാപനം അന്ന് നടക്കുന്നുണ്ട്. 2020ൽ കോവിഡ്- 19 പടർന്നു പിടിക്കുമ്പോഴും ജാതി, ഇന്ത്യയിൽ എങ്ങനെ വിഹരിക്കുന്നു എന്നും നൂറ്റാണ്ടു മുൻപത്തെ ജാതിബോധം ഹിന്ദുത്വ ബോധമായി കൂടുതൽ നശീകരണ ശേഷിയോടെ ശക്തി പ്രാപിച്ചുവെന്നും പറയുകയാണ് പി.എൻ.ഗോപീകൃഷ്ണൻ.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments