അനുപമ ചോദിക്കുന്നു;
അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍
എന്താ കുഴപ്പം?
അനുപമ ചോദിക്കുന്നു; അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം?
അണ്‍വെഡ് ആയിട്ടുള്ളവര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ. അണ്‍വെഡ് ആണെന്നിരിക്കെ സ്ത്രീകള്‍ അഡോപ്റ്റ് ചെയ്ത് വളര്‍ത്തുന്നതിനെ പൊതുവില്‍ പ്രശ്നവത്കരിച്ചു കാണാറില്ല. അതിനേക്കാളും സവിശേഷതയുള്ളതല്ലേ അണ്‍വെഡ് ആണ്, അച്ഛനില്ല, അവള് അവളുടെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താന്‍ തീരുമാനിച്ചു എന്നുപറയുന്നത്. അതിലേക്ക് നമ്മുടെ നാട് ഇതുവരെ എത്തിയിട്ടില്ല.
26 Nov 2021, 03:33 PM
മനില സി. മോഹൻ: ഒരമ്മ കുഞ്ഞിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളും സമരവും നമ്മള്‍ കുറേ നാളായി കാണുന്നുണ്ട്. ഒടുവില്‍, അനുപമയ്ക്ക് കുഞ്ഞിനെ കൈയില്‍ കിട്ടിയിരിക്കുകയാണ്. അതിനിടയ്ക്കുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അനുപമ പറഞ്ഞ ഒരു വാചകം ഓര്‍ക്കുന്നു. അത് ഇതാണ്, ‘ഞാന്‍ എന്റെ കുഞ്ഞിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനാരാണെന്നത് മാറ്റിവെക്കുക. അത് നിങ്ങള്‍ മൈന്‍ഡ് ചെയ്യണ്ട. അതിനെക്കുറിച്ച് സംസാരിക്കേണ്ട ആശ്യമില്ല. ഞാന്‍ അന്വേഷിക്കുന്നത് എന്റെ കുഞ്ഞിനെയാണ്' എന്ന്. അത് യഥാര്‍ഥത്തില്‍ കേരളത്തിന്റെ വൃത്തികെട്ട കപട സദാചാരബോധത്തിന്റെ നേര്‍ക്ക് നടത്തിയ ഒരു രാഷ്ട്രീയ പ്രസ്താവനയായി വായിക്കാം. പുതിയ കാലത്ത് അത്ര ധൈര്യത്തോടെ, വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധത്തിലുണ്ടായ കുഞ്ഞിന്റെ അവകാശത്തിനായി, അച്ഛാനാരാണെന്ന് നിങ്ങളന്വേഷിക്കണ്ട, ഞാന്‍ പറയുന്നത് എന്റെ കുഞ്ഞിനെക്കുറിച്ചാണെന്ന് പറയുന്ന വളരെ ധീരവും രാഷ്ട്രീയവുമായിട്ടുള്ള ഒരു വാചകം. എന്തുകൊണ്ടാണ് അത് അങ്ങനെത്തന്നെ പറയണമെന്ന് തീരുമാനിച്ചത്. അത് സ്വാഭാവികമായി വന്ന സംഗതിയാണെങ്കിലും ഉള്ളില്‍ ആ രാഷ്ട്രീയമില്ലാതെ അങ്ങനെ പ്രസൻറ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മള്‍ അറിഞ്ഞും കണ്ടും കേട്ടുമൊക്കെ വളര്‍ന്ന കുടുംബവ്യവസ്ഥക്കുപുറത്താണ് മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയെന്നും മറ്റു കാര്യങ്ങളൊക്കെ മാറ്റിവെക്കൂ, ഞാനീ പറഞ്ഞതിന് ഉത്തരം പറയൂ എന്നുമുള്ള നിലപാട് വളരെ പ്രധാനമായി തോന്നി. നമ്മുടെ ശരീരത്തിനുമേലുള്ള നിര്‍ണയാവകാശം നമ്മുടെ സ്വന്തമാണ് എന്നു പറയുന്ന അവകാശബോധം അല്ലെങ്കില്‍ രാഷ്ട്രീയബോധ്യമാണല്ലോ അങ്ങനെ പറയിപ്പിച്ചിട്ടുണ്ടാവുക. ആ ഒരു സ്റ്റേറ്റ്മെന്റിലേക്ക് വന്ന ഒരു രാഷ്ട്രീയബോധ്യം എന്തായിരുന്നു?
അനുപമ എസ്. ചന്ദ്രൻ: നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം, കുലസ്ത്രീകളായിരിക്കണം, വീട്ടിനകത്ത് പെരുമാറേണ്ടത് അത്തരത്തിലായിരിക്കണം, തുടങ്ങി ഒരുപാട് കണ്ടീഷന്‍സിന്റെ നിര തന്നെയുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടികളായാല്‍ പോലും പ്രസവിക്കാന്‍ പാടില്ല, അല്ലെങ്കില്‍ പ്രസവിച്ചാല്‍ ആ കുഞ്ഞിനെ ഉറപ്പായും ഉപേക്ഷിച്ചിരിക്കണം എന്ന ആറ്റിറ്റ്യൂഡ് എല്ലാവരുടെ മനസിലുമുണ്ട്. അതെന്തിനാണ്? അച്ഛന്‍ എന്ന് പറയുന്നത് എപ്പോഴും ഒരു സെക്കന്ററി തിങ്ങ് ആണ്. അമ്മ- കുഞ്ഞ് എന്നുപറയുന്ന റിലേഷനില്‍, വേണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാനുള്ള എക്‌സ്ട്രീമായിട്ടുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്.
സ്വന്തം കുഞ്ഞിനെ അബോര്‍ട്ട് ചെയ്യണോ അതോ പ്രസവിക്കണോ എന്ന് തീരുമാനിക്കാന്‍ ആ കുഞ്ഞിന്റെ അച്ഛനോ ആ പെണ്‍കുട്ടിയുടെ അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ നാട്ടുകാര്‍ക്കോ ആര്‍ക്കും അവകാശമില്ല. ഇത് ഭയങ്കര സദാചാര ബോധമാണ്. ഈ നവോത്ഥാനം പ്രസംഗിക്കുന്നവര്‍ക്ക് അത് വീടിന് വെളിയിലിറങ്ങുമ്പോള്‍ മാത്രം ധരിക്കാനുള്ളതാണ്, വീടിനകത്ത് കയറുമ്പോള്‍ അഴിച്ച് വെക്കും. അതാണ് അവരുടെ നവോത്ഥാനം. അല്ലാതെ കേരളത്തില്‍ ഇപ്പോള്‍ പ്രസംഗിക്കുന്ന പോലെ ഭയങ്കരമായ ഒരു സ്ത്രീ- ശിശു കവചം- അങ്ങനെയൊരു സംഭവമേയില്ല. യാഥാസ്ഥിതിക മനോഭാവം അതുപോലെ പിന്തുടരുന്ന ഒരു സ്ഥലമാണിന്നും കേരളം. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ഇങ്ങനെയാണ്, അമ്മയ്ക്കാണ് എപ്പോഴും കുഞ്ഞുമായുള്ള റിലേഷനില്‍ എക്‌സ്ട്രീമായ അധികാരം. അച്ഛന്‍ എന്നത് എപ്പോഴും സെക്കന്ററിയാണ്. അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം? അണ്‍വെഡ് ആയിട്ടുള്ളവര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ. അണ്‍വെഡ് ആണെന്നിരിക്കെ സ്ത്രീകള്‍ അഡോപ്റ്റ് ചെയ്ത് വളര്‍ത്തുന്നതിനെ പൊതുവില്‍ പ്രശ്നവത്കരിച്ചു കാണാറില്ല. അതിനേക്കാളും സവിശേഷതയുള്ളതല്ലേ അണ്‍വെഡ് ആണ്, അച്ഛനില്ല, അവള് അവളുടെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താന്‍ തീരുമാനിച്ചു എന്നുപറയുന്നത്. അതിലേക്ക് നമ്മുടെ നാട് ഇതുവരെ എത്തിയിട്ടില്ല.
സോഷ്യല്‍ മീഡിയയിലും അല്ലാത്തിടത്തും ഇടതുപക്ഷം എന്നവകാശപ്പെടുന്ന ആളുകളുടെ റിയാക്ഷനിൽ, ഇടതുപക്ഷത്തിന് ഉണ്ടാകണം എന്ന് വിചാരിക്കുന്ന ചില ക്വാളിറ്റീസ് കാണുന്നില്ല. കൃത്യമായും പാര്‍ട്രിയാര്‍ക്കല്‍ മനോഭാവത്തോടെ നേതാക്കള്‍, അണികള്‍, സൈബര്‍ സഖാക്കള്‍ ഒക്കെ അനുപമയോട് അബ്യൂസീവായി പെരുമാറിയിട്ടുണ്ട്, അനുപമക്കൊപ്പം നിൽക്കുന്നവർക്കും എതിരെ നടക്കുന്നുണ്ട്. അതിന് മുന്നിട്ടു നില്‍ക്കുന്നത് ഈ ആണ്‍ബോധമുള്ള, അല്ലെങ്കിൽ പര്‍ട്രിയാര്‍ക്കല്‍ ബോധമുള്ള ഇടതുപക്ഷക്കാരാണ്. ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയം അല്ലെങ്കില്‍ പുതിയ അവകാശബോധം ഉയര്‍ന്നുവരുന്ന സമയത്ത് കൂടെ നില്‍ക്കുമെന്ന് കരുതിയ ലെഫ്റ്റിന്- അനുപമ ലെഫ്റ്റിന്റെ ഭാഗമായതുകൊണ്ട് കൂടി ചോദിക്കുകയാണ്- ഇത്തരം അവകാശബോധത്തെ, സ്ത്രീസ്വാതന്ത്ര്യത്തെ ഒക്കെ കാണുന്ന രീതിയില്‍ തെറ്റ് സംഭവിക്കുന്നുണ്ടോ? ഒരു ഭാഗത്ത് സര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രഖ്യാപനങ്ങള്‍ നടത്തുന്നു, ജെന്‍ഡര്‍ സെന്‍സിറ്റീവായി സമൂഹം മാറുന്നതിനുള്ള ചുവടുവെപ്പുകള്‍ നടത്തുന്നു, പക്ഷെ പാര്‍ട്ടിയിൽ ഇപ്പോഴും അതിഭീകരമായ പാട്രിയാര്‍ക്കല്‍ മനോഭാവം തന്നെയാണുള്ളതെന്നാണല്ലോ ഇവരുടെയൊക്കെ പെരുമാറ്റം കൊണ്ട് മനസ്സിലാകുന്നത്. ഇടതുപക്ഷത്തിലുള്ള വിശ്വാസം അനുപമയ്ക്ക് ഇപ്പോഴുമുണ്ടോ?

പാര്‍ട്ടിയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ടോ എന്നതിലുപരി പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടരെത്തുടരെ ഉണ്ടാവുന്നെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥ പാര്‍ട്ടിയിലിന്നുണ്ട്. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെന്‍ഡര്‍ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാര്‍ട്ടിക്ക് എന്റെ വിഷയത്തില്‍ അതേ നിലപാടാണോ? ഒരു പി.ബി. അംഗവും കേന്ദ്ര കമ്മിറ്റി അംഗവും എനിക്കുവേണ്ടി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടും പാര്‍ട്ടി സെക്രട്ടറിയേറ്റ് അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. അതിന്റെ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നത് അംഗങ്ങള്‍ ഇരുവരും സ്ത്രീകളായതു കൊണ്ടാണെന്നാണ്.

ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ല, മനസ്സിലായിട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ്. തെറ്റുകള്‍ മറച്ചു പിടിക്കാനാണ് അവരിപ്പോഴും നോക്കുന്നത്. തെറ്റുകളെ രണ്ടു തരത്തില്‍ കൈകാര്യം ചെയ്യാം. ഒന്ന്, അതിനെ മറച്ചു വെക്കാം. രണ്ട്, ആ തെറ്റ്ചെയ്തയാള്ക്കെതിരെ മാതൃകാപരമായ നിലപാടെടുക്കാം. എന്നാല്‍ ഇവിടെ പാര്‍ട്ടി മാതൃകാപരമായ ഒരു നിലപാടടെക്കുന്നതിന് പകരം പരാതിക്കാരിയെ, പരാതിക്കാരനെ പ്രതിയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇടതുപക്ഷ ആശയത്തില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ഒരുപാടുപേര്‍ എസ്.എഫ്.ഐയിലേക്കും, ഡി.വൈ.എഫ്.ഐയിലേക്കും പാര്‍ട്ടിയിലേക്കും വരുന്നത്. പാര്‍ട്ടി അംഗത്വമുള്ളവരെ ചിന്താശേഷി ഇല്ലാതെ വളര്‍ത്തുകയാണിപ്പോള്‍. സൈബര്‍ പോരാളികള്‍ അവര്‍ക്കു കിട്ടുന്ന ക്യാപ്‌സൂളുകള്‍ അതേപടി വിഴുങ്ങുകയാണ്. സ്വന്തം ചിന്താശേഷി പോലും അടിയറവച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങേണ്ട അവസ്ഥയാണ്. ഞാനെന്തു ചെയ്താലും പാര്‍ട്ടി സംരക്ഷിക്കും എന്ന മനോഭാവമാണ് രണ്ടു രൂപയുടെ അംഗത്വം സ്വീകരിച്ച് എസ്.എഫ്.ഐയിലും മറ്റും ചേരുന്നവരുടേത്. നവോത്ഥാനമൊക്കെ പാര്‍ട്ടിക്ക് പുറത്തേയുള്ള, അകത്തേക്ക് ഇനിയുമത് എത്തിയിട്ടില്ല.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
Kareemlala
27 Nov 2021, 08:51 PM
അമ്മ അനുപമ. അനുപമക്ക് താൻപ്രസവിച്ചസ്വന്തംകുഞ്ഞിനെ തിരിച്ചുകിട്ടിയ വാർത്ത പ്രസിദ്ധീകരിച്ചദിവസത്തെ ഒരു പത്രത്തിലെ വാർത്താ തലക്കെട്ടാണിത്. അവർ പറഞ്ഞതെത്ര ശരി. ഉപമിക്കാൻ കഴിയാത്ത അമ്മ. സ്വന്തം ഭാര്യയിൽ പിറന്ന സ്വന്തം പെൺമക്കളുടെ പിഞ്ചുഗർഭപാത്രത്തിൽപോലും കുഞ്ഞിനെ സൃഷ്ടിക്കുന്ന ഈ ആസുരകാലത്ത്അനുപമയുടെ ഈ വാക്കുകളിൽ അത്ഭുതത്തിന് അവകാശമില്ല.
വി.എ ബാലകൃഷ്ണൻ
27 Nov 2021, 07:33 PM
കേരളീയ പൊതു സമൂഹത്തിൽ വളർന്നു വരുന്ന ജനാധിപത്യവിരുദ്ധ സ്ത്രീ വിരുദ്ധ സദാചാര വാദങ്ങൾ താലിബാൻ ക്രിമിനലിസത്തേക്കാൾ അപകടകരമാണ്. "സംഘി സാഹിത്യത്തേക്കാൾ " മ്ലേച്ചമായ ഭാഷാപ്രയോഗങ്ങൾ കൊണ്ടാണ് അനുപമയുടെ അവകാശത്തിനൊപ്പം നിന്നവരെ cpm സൈബർ പട നേരിട്ടത്
ജിബി വര്‍ഗീസ്
May 18, 2022
9 Minutes Read
ബിനു ആനമങ്ങാട്
May 17, 2022
10 Minutes Read
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
വിമെൻ ഇൻ സിനിമ കളക്ടിവ്
May 02, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 30, 2022
10 Minutes Read
അശോകകുമാർ വി.
Apr 23, 2022
10 Minutes Read
എം. വി. നികേഷ് കുമാര്‍
Apr 15, 2022
5 Minutes Read
Shaji M Shankar
28 Nov 2021, 01:10 PM
I appreciate the very bold stand taken by Anupuma. She exemplifies the dictum that maternity is a fact, but paternity is a matter of opinion. In a patriarchal society like ours, despite the tradition of matriliny a conquering male is eulogised like a master key which can open many locks and the lock itself which is vulnerable to multiple keys is ridiculed. In the cited case, the male protagonist has become the butt of jealousy and not adored for virility. That is partly due to his dalit identity and his conquests are seen as sabotage for the genteel way of collective living.