truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
churuli

Film Review

ചുരുളി:
കാണാക്കാഴ്ചകളുടെ
പറുദീസ

ചുരുളി: കാണാക്കാഴ്ചകളുടെ പറുദീസ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ സിനിമ 'ചുരുളി' കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. കുറ്റം ചെയ്തവരെയും അവരെ അന്വേഷിക്കാനെത്തിയവരെയും ഒന്നായി മാറ്റുന്ന മാന്ത്രികത 'ചുരുളി'ക്കുണ്ടെന്ന് ലേഖിക

12 Feb 2021, 10:23 AM

സ്വാതി ലക്ഷ്മി വിക്രം

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ്‌ ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. 
ചുരുളി മലയാളം പോലും സിനിമയുടെ സൃഷ്ടി ആണ്. ബ്രില്ല്യന്റായ ഒരു ചിന്തയാണിത്.

churuli scene
'ചുരുളി'യിലെ ഒരു രംഗം

വിനോയ് തോമസിന്റെ കഥയായ "കളിഗെമിനാറിലെ കുറ്റവാളികൾ' ആണ് സിനിമയുടെ അടിസ്ഥാനം. കഥയിലുടനീളമുള്ള തെറികൾ ആവണം സിനിമയ്ക്കുള്ളിലെ ചുരുളി മലയാളത്തിലുള്ള സംഭാഷണങ്ങൾ. പുതിയൊരു ഭാഷ തന്നെ ഇതിനായി രൂപപ്പെടുത്തി എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ട്രെയിലറിൽ ഉണ്ടായിരുന്ന ആത്മീയതയുടെ മയിര് എന്ന വാക്യം സിനിമയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടു എന്നത് നിരാശയാണ് സമ്മാനിച്ചത്.

വിനോയിയുടെ കഥ തന്നെ അമ്പരപ്പിക്കുന്ന ഒന്നാണ്. എന്നാൽ സിനിമ കഥയുടെ പ്രതലങ്ങളിൽ നിന്നും ഒരുപാട് മുകളിലേക്ക് ഉയർന്നു നിൽക്കുകയാണ്. സ്ഥലകാല നിയമങ്ങൾ ചുരുളിയിൽ അപ്രസക്തമാണ് . ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്. സിനിമയിലുടനീളം ഈ ആവർത്തനം കാണാൻ കഴിയും. അത് ചുരുളിയിലെ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്.

lijo jose
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കുറ്റം ചെയ്തവരെയും അവരെ അന്വേഷിക്കാനെത്തിയവരെയും ഒന്നായി മാറ്റുന്ന മാന്ത്രികത ചുരുളിക്കുണ്ട്. കുറ്റവാളിയും നിയമപാലകരും തമ്മിലുള്ള ദൂരം നേർത്തുനേർത്ത് ഇല്ലാതാകുന്നത് കാണാം. ത്രിമാനവും ചാക്രികവും ആണ് ചുരുളിയിലെ ജീവിതം. ചക്രാകാരമായ ചുരുളിക്കുള്ളിൽ എല്ലാ ജീവിതങ്ങളും പരസ്പരം ഇഴചേർന്നു കിടക്കുന്നവയാണ്. മനുഷ്യന്റെ ഉള്ളിലെ മൃഗീയ ചോദനകൾ ജെല്ലിക്കെട്ടിലെ പോലെ ഇവിടെയും ആവർത്തിക്കുന്നുണ്ട്. അവന്റെ ഉള്ളിലെ സദാചാരവും നിയമങ്ങളും ചുരുളിയിൽ എത്തുമ്പോൾ ഇല്ലാതാകുന്നു. രണ്ടുകാലിൽ ഉയർന്നുനിൽക്കുന്ന ഒരു മൃഗം മാത്രമാണ് ഇവിടെ മനുഷ്യൻ.

മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്.

ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. 
ചാക്രികമായ, കാലം നിരന്തരം ആവർത്തിക്കപ്പെടുന്ന, ഒരാളിൽ നിന്നും അടുത്തയാളിലേക്ക് പടർന്നുകയറുന്ന ചോദനകളുള്ള ഒരു ലോകത്തെ കാണിച്ചുതന്നു കൊണ്ടാണ് ലിജോ സിനിമ അവസാനിപ്പിക്കുന്നത്. സിനിമയുടെ ഒടുവിലും ഇനി എന്താവും എന്ന ആകാംക്ഷയില്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാനാകാതിരുന്നവരെയാണ്‌ ഐ.എഫ്.എഫ്.കെ.യില്‍ കണ്ടത്.

vinay and hareesh
 ചുരുളിയുടെ കഥാകൃത്ത് വിനോയ് തോമസ്, തിരക്കഥാകൃത്ത് എസ്. ഹരീഷ്

സിനിമയുടെ വിഷ്വൽസും പശ്ചാത്തല സംഗീതവും മികവുറ്റവയാണ്. അതിനാൽ എൻഡ് ക്രെഡിറ്റിൽ ഏറ്റവുമധികം കൈയ്യടി ഉയർന്നു കേട്ടത് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനും, സംഗീതം ചെയ്ത ശ്രീരാഗ് സജിക്കും ഭംഗിയോടെ ചുരുളിയെ ചേര്‍ത്ത് വെച്ച എഡിറ്റര്‍ ദീപു ജോസഫിനും വേണ്ടിയായിരുന്നു. വിനോയ് തോമസിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന തിരക്കഥയാണ് എസ്. ഹരീഷിന്റേത്. മാടന്റെയും നമ്പൂതിരിയുടെയും കഥയ്ക്ക് ശബ്ദം നല്കുകയും സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഗീതി സംഗീതയുടെ മികവും എടുത്ത് പറയേണ്ടതുണ്ട്. എന്നാല്‍ മറ്റാരേക്കാളും
മികവുറ്റതായി  തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. 

ഒരുപക്ഷേ എല്ലാ അര്‍ത്ഥ തലങ്ങളും ഉള്‍കൊള്ളാന്‍ സിനിമ ഒന്നിലധികം കാഴ്ച ആവശ്യപ്പെടുന്നുണ്ടാവും. പക്ഷേ ഒന്ന്‍ ഉറപ്പാണ്, സിനിമ അവസാനിക്കുമ്പോഴും നിങ്ങള്‍ ചുരുളിക്കുള്ളിലൂടെ ആവര്‍ത്തിച്ച് യാത്ര ചെയ്തുകൊണ്ടേയിരിക്കും. 

  • Tags
  • #Churuli
  • #Lijo Jose Pellissery
  • #Swathy Lekshmi
  • #Tovino Thomas
  • #S. Hareesh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

lgblbexrcn

23 Apr 2021, 04:32 PM

ചുരുളി: കാണാക്കാഴ്ചകളുടെ പറുദീസ | സ്വാതി ലക്ഷ്മി വിക്രം​ | TrueCopy Think <a href="http://www.gia59b4hb4595fc63jh6bb47z6n6g61es.org/">algblbexrcn</a> lgblbexrcn http://www.gia59b4hb4595fc63jh6bb47z6n6g61es.org/ [url=http://www.gia59b4hb4595fc63jh6bb47z6n6g61es.org/]ulgblbexrcn[/url]

Brent

31 Mar 2021, 02:40 PM

AndraJosl <a href="https://adpost.co.nz/author/charleyherz/">maglia del bayern monaco</a> DaveSmorg AlannaBra <a href="https://engahaiti.net/groups/jessikahu-reinalowe-roseannbo-fotbollstroja-barn-eget-tryck-lamont-katrinawh/">arsenal matchtröja </a> CliffBram These are actually enormous ideas in about blogging. You have touched some fastidious points here. Any way keep up wrinting. Feel free to visit my page: <a href="http://ohla.club/bbs/cn/forum.php?mod=viewthread&tid=2734856">Maglia Calcio Poco Prezzo</a>

Aju peter parakkal

14 Feb 2021, 11:44 PM

എടൊ മായ ലോകത്തു നിന്ന് സ്വയ സിദ്ധമായ ജീവിതത്തിലേക്ക് വരൂ... അവിടെയാണ് മായ ലോകം...

എം.സി.പ്രമോദ് വടകര

13 Feb 2021, 07:44 PM

പുതിയ കാലഘട്ടത്തെ എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ അനുഭവിപ്പിക്കുന്ന വിനോയ് തോമസും എസ് ഹരീഷും ലിജോ ജോസും ഒപ്പം ഒരു പറ്റം പുതിയ കലാകാരന്മാരുടെ വേറിട്ട ചിന്തകളും കാഴ്ചകളും കേഴ്വികളും അന്വേഷണങ്ങളും ഒത്തുചേരുമ്പോൾ നമ്മുടെ സാഹിത്യവും കലയും പുതിയ തലങ്ങളിലൂടെ യാത്ര ചെയ്യുന്നു. ചുരുളി എന്ന തീയറ്റർ അനുഭവത്തിന് കാത്തിരിക്കുന്നു.

Vishnu Raj

13 Feb 2021, 11:46 AM

Very nice detailing... I like such this kind of films. Thanks swathi lekshmi vikram

Dr. Nujum

12 Feb 2021, 01:46 PM

പുതു സിനിമ മലയാളത്തെ പുതുക്കി പ്പ ണിയും.

NIYAS ESMAIL

12 Feb 2021, 01:25 PM

നല്ലെഴുത്ത്

nanpakal-nerathu-mayakkam

Interview

ടി. സുരേഷ് ബാബു

നന്‍പകല്‍ നേരം ടീമിനൊപ്പം, ആ മുപ്പത്തഞ്ച് ദിവസങ്ങള്‍

Jan 29, 2023

30 Minutes Watch

Nanpakal Nerathu Mayakkam

Film Review

അരവിന്ദ് പി.കെ.

തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

Jan 23, 2023

3 Minutes Watch

Nanpakal Nerathu Mayakkam

Film Review

ഇ.വി. പ്രകാശ്​

കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ

Jan 21, 2023

3 Minutes Read

nanpakal nerath mayakkam

Film Review

റിന്റുജ ജോണ്‍

വരൂ, സിനിമയ്​ക്കു പുറത്തേക്കുപോകാം, സിനിമയിലൂടെ

Jan 20, 2023

4 Minutes Watch

Nan-Pakal-Nerath-Mayakkam-Review

Film Review

മുഹമ്മദ് ജദീര്‍

മമ്മൂട്ടിയുടെ ഏകാംഗ നാടകം, ഗംഭീര സിനിമ; Nanpakal Nerathu Mayakkam Review

Jan 19, 2023

4 minutes Read

Nanpakal Nerathe Mayakkam

Film Review

നിയാസ് ഇസ്മായിൽ

‘നൻപകലി’ലെ LJP എന്ന ബ്രാൻഡും മമ്മൂട്ടി എന്ന കമ്പനിയും

Jan 07, 2023

4 Minutes Read

Nanpakal Nerathu Mayakkam

Film Review

സ്വാതി ലക്ഷ്മി വിക്രം

ഉണര്‍വിനും ഉറക്കത്തിനുമിടയിലെ നന്‍പകല്‍ നേരം

Dec 13, 2022

5 Minutes Read

S. Hareesh

Literature

എല്‍സ നീലിമ മാത്യു 

മീശ കൊണ്ട് മുറിവേറ്റ നീര്‍പ്പോളകള്‍ക്ക് ...

Oct 12, 2022

3 Minutes Read

Next Article

നെറവയറിന്റെ വെപ്രാളങ്ങള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster