കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തിയ സമരം ഒത്തുതീർന്നുവെങ്കിലും, ഈ സമരത്തിലൂടെ കേരളീയ പൊതുസമൂഹത്തിനുമുന്നിൽ ഉയർത്തപ്പെട്ട വിഷയങ്ങൾ ഗൗരവകരമായി ചർച്ച ചെയ്യപ്പെടണം. ജാതി വിവേചനം, സംവരണ അട്ടിമറി, സ്വേച്ഛാധികാരപ്രയോഗം എന്നിവ കൂടാതെ, മാറുന്ന സിനിമക്കൊപ്പം എന്തുകൊണ്ട് നമ്മുടെ സിനിമാ പഠനത്തിന്റെ രീതിശാസ്ത്രം പഴഞ്ചനായി തന്നെ നിൽക്കുന്നു എന്ന ആലോചന കൂടി പ്രധാനമാകുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അടിന്തരമായി നടക്കേണ്ട അക്കാദമികവും ഭരണപരവുമായ നവീകരണങ്ങളെക്കുറിച്ച് പ്രമുഖ ചലച്ചിത്ര പ്രവർത്തകരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റിയിലുണ്ടായിരുന്നവരും വിദ്യാർഥികളും എഴുതുന്നു, ഇന്ന് ഇറങ്ങുന്ന ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 112ൽ.
24 Jan 2023, 12:01 PM
ആഷിഖ് അബു
‘‘ഞാന്‍ വ്യക്തിപരമായി മനസ്സിലാക്കിയ ഒരു കാര്യം, രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലെ വിദ്യാര്‍ഥി, തൊഴിലാളി പ്രാതിനിധ്യം അടൂര്‍ ഗോപാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം എടുത്തുകളഞ്ഞിരുന്നു. സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറിയാണ് തൊഴിലാളി പ്രതിനിധിയായി ഭരണസമിതിയിലുണ്ടായിരുന്നത്. അടുത്ത ഘട്ടമായി, ഈ പ്രാതിനിധ്യങ്ങള്‍ തിരിച്ചുകൊണ്ടുവരികയാണ് ഏറ്റവും ജനാധിപത്യപരമായി ചെയ്യേണ്ട കാര്യം. അത് വിദ്യാര്‍ഥികളുടെ അവകാശമാണ്.’’
കമല്‍ കെ.എം.
‘‘നാലഞ്ചുവര്‍ഷം മുമ്പ് നടക്കേണ്ടിയിരുന്ന സമരമാണ് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ അത്രയ്ക്കും നിസ്സഹായരായിരുന്നു.അവരുടെ മൂവ്മെന്റ് ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. അതായത്, ഇപ്പോള്‍ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാല്‍, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വര്‍ഷങ്ങളായി എന്നു പറയാം. ആരും അടുക്കാതിരുന്ന, നിരവധിപേര്‍ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാനവിടെ നിന്നിറങ്ങിപ്പോന്നത്.’’
ബി.അജിത്കുമാര്‍
‘‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ടത്ര ഫാക്കല്‍റ്റി ഇല്ല. ഉള്ളവരില്‍ പലരും സാങ്കേതികമായി അപ്‌ഡേറ്റഡല്ല. ഫാക്കല്‍റ്റിയും വിദ്യാര്‍ഥികളും തമ്മിലുള്ള ഹാര്‍മണി നഷ്ടപ്പെട്ടുവെന്നാണ് കരുതേണ്ടത്. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍, ഫാക്കല്‍റ്റി നിഷ്പക്ഷത പുലര്‍ത്തുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാം, എന്നാല്‍ റിസര്‍വേഷനെ അട്ടിമറിച്ച അഡ്മിനിസ്‌ട്രേഷനോടൊപ്പം നില്‍ക്കുകയാണ് അവര്‍ ചെയ്തത്. ’’
ശരത് എസ്.
‘‘ഓരോ ഇന്റര്‍വ്യൂവും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, എന്റെ പേരു കേള്‍ക്കുമ്പോള്‍, ജാതി സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ അവിടെനിന്ന് പുറത്താക്കുമോ എന്നൊരു പേടിയുണ്ട്. അതൊരു തീയാണ്, എന്നെ ആര് എന്ത് ചെയ്താലും, എന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാലും ആര് എനിക്കുവേണ്ടി സംസാരിക്കും എന്ന ഭയം. തിരിഞ്ഞുനോക്കുമ്പോള്‍, നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള മാതാപിതാക്കള്‍ ഞങ്ങള്‍ക്കുണ്ടോ?. ഞങ്ങള്‍ക്കുവേണ്ടി ചോദ്യം ചെയ്യാന്‍ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് കഴിവുണ്ടോ? ഒരുപാട് സ്‌കൂളും കോളേജും സ്വത്തും അധികാരവും പണവും കയ്യിലുള്ള ഏതെങ്കിലും ജാതിസംഘടനയുണ്ടോ തിരിച്ചുചോദിക്കാന്‍?’’
സ്മിത നെരവത്ത്
‘‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ മുദ്രാവാക്യങ്ങള്‍ പൊതുസമൂഹം ഏറ്റെടുത്ത് ഭരണവര്‍ഗ്ഗത്തിനോടു ചോദിക്കുക: സ്‌കൂള്‍ കലോല്‍സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പില്‍ സവര്‍ണ മനോഭാവം ഉണ്ടെന്ന വിമര്‍ശനം ഉന്നയിച്ച അരുണ്‍കുമാറിനെതിരെ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയെന്ന് യു.ജി.സിക്ക് പരാതി കൊടുത്തപ്പോള്‍ എന്തുകൊണ്ട് ജാതീയമായി അവഗണിക്കപ്പട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും തൊഴിലാളികളുടെയും പരാതിയില്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?'. ആ റിപ്പോട്ടില്‍ ശങ്കര്‍ മോഹനെതിരെ കുറ്റം തെളിഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷണ നടപടികള്‍ക്കു വിധേയനാക്കാതെ അയാളുടെ രാജി സ്വീകരിച്ച് അയാളെ സംരക്ഷിക്കുന്നതെന്തിനാണ്? ജാതിവിവേചനങ്ങള്‍ തുറന്നു കാട്ടുന്ന സമരങ്ങളെ അവഗണിച്ചത് എന്തിന്?’’
പ്രതാപ് ജോസഫ്
‘‘അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചെയര്‍മാന്റെയും ശങ്കര്‍ മോഹന്‍ എന്ന ഡയറക്ടറുടെയും സാംസ്‌കാരിക/സവര്‍ണ മൂലധനത്തോടാണ് തൊഴിലാളികളും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയത്.
ഭരിക്കുന്ന പാര്‍ട്ടിയും ആ മൂലധനത്തെതന്നെയാണ് ഭയക്കുന്നത്.
അടൂര്‍ മഹാനായ ചലച്ചിത്രകാരനാണ് എന്ന് അസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എം.എ. ബേബിയായാലും പിണറായി വിജയനായാലും ആ സവര്‍ണതയ്ക്ക് അടിയില്‍ തന്നെയാണ് നിലകൊള്ളുന്നത്.’
ജിയോ ബേബി
‘‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറയാം. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഫൈനല്‍ ഇയര്‍ പ്രോഡക്റ്റ് ഒരു ഫെസ്റ്റിവലിനയച്ചപ്പോള്‍, ഒരു പടത്തിനകത്ത് ‘നിര്‍മാണം ശങ്കര്‍ മോഹന്‍' എന്ന ടൈറ്റില്‍ വന്നു. 'കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നാണ് വരേണ്ടത്. അതിനുപകരം ഡയറക്ടറുടെ പേരെഴുതി വച്ചു. ഇത്രയും അല്‍പ്പത്തരം പേറിനടക്കുന്ന ഒരാളായിരുന്നു ഡയറക്ടര്‍ എന്നോര്‍ക്കണം.’’
ജിതിന്‍ നാരായണന്‍
‘‘ശങ്കര്‍ മോഹന്റെ രാജി യുക്തിസഹമായി വിശദീകരിക്കാന്‍ സര്‍ക്കാറിന്? ഇതുവരെ കഴിഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു വാങ്ങിയതാണ്? എങ്കില്‍, അത്? എന്ത് കാരണത്താലാണ് എന്ന് തുറന്നുപറയാന്‍ സര്‍ക്കാറിന് കഴിയാത്തത്?സങ്കടകരമാണ്. ശങ്കര്‍ മോഹനിലൂടെ പ്രവര്‍ത്തിച്ച ജാതീയതയെ ഒളിപ്പിച്ചുവെച്ചുകൊണ്ടല്ല കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നു കയറിയ ജാതീയതയെ പിഴുതെറിയാന്‍ ശ്രമിക്കേണ്ടത്.’’
മഹേഷ് നാരായണന്‍
‘‘ഞാന്‍ പഠിച്ചിരുന്ന അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ബാച്ച് മേറ്റായ ഒരാള്‍ പഠിപ്പിച്ചിരുന്നു. സവര്‍ണാഭിമുഖ്യമുള്ള അദ്ദേഹം ദലിത് സിനിമകളോടുള്ള തന്റെ വിരോധം വിദ്യാര്‍ഥികളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍, ഇയാളോട് വിശദീകരണം ചോദിച്ചു. ഇങ്ങനെ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. തുടര്‍ന്ന്, രണ്ടാഴ്ച ലീവിന് പോകാന്‍ പറഞ്ഞു. രണ്ടാമത്തെ ദിവസം ടെര്‍മിനേഷന്‍ ലെറ്ററും വന്നു. വെറും രണ്ടു ദിവസം കൊണ്ട് സ്റ്റാലിന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കി. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇത്ര സമയം ആവശ്യമുണ്ടായിരുന്നില്ല.’’

എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read