പി.ചാക്കോയ്ക്ക് മുമ്പോ ശേഷമോ ഒരൊറ്റ ദളിത് ക്രസ്ത്യാനിയും നിയമസഭയിൽ എത്തിയിട്ടില്ല

പ്രബലമായ സാമൂഹിക രാഷ്ട്രീയ ശക്തിയാകത്തക്ക ജനസംഖ്യയുണ്ടെങ്കിലും, കേരളത്തിലെ ദലിത് ക്രൈസ്തവർ വരേണ്യ മതമേധാവികളാലും, സ്റ്റേറ്റിനാലും അദൃശ്യരാക്കപ്പെടുകയാണ്. മറിച്ചുള്ള തെളിവുകൾ നിരവധിയാണെങ്കിലും, ദലിത് കൃസ്ത്യാനികൾ ജനസംഖ്യാപരമായി ദുർബലരാണെന്ന് വരുത്തിത്തീർക്കുകയാണ് കാലാകാലങ്ങളായി ഇവർ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒ.ബി.സി. വിഭാഗത്തിലെ SIUC, നാടാർ കൃസ്ത്യൻ തുടങ്ങിയ പ്രബലവിഭാഗവുമായാണ് കേരളത്തിലെ ദലിത് കൃസ്ത്യാനികൾ സംവരണം പങ്കിടുന്നത്. പ്രാതിനിധ്യം, വിദ്യാഭ്യാസം, ജോലി, എന്നിവയെ ബാധിക്കുന്ന ഈ പങ്കിടൽ സംവരണം കൊണ്ട് സ്റ്റേറ്റും, ബോധപൂർവമായ മാറ്റിനിർത്തലുകളാൽ വരേണ്യ കൃസ്ത്യൻ സമൂഹവും ദലിത് കൃസ്ത്യാനികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുകയാണ്. ദലിത് ചിന്തകൻ സണ്ണി എം. കപിക്കാടും സാമൂഹിക ചരിത്രകാരൻ വിനിൽ പോളും, ദലിത് ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളും, അവയെ നേരിടാനുള്ള പദ്ധതികളും ചർച്ച ചെയ്യുന്നു.


വിനിൽ പോൾ

എഴുത്തുകാരൻ, ഗവേഷകൻ. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസിലെ ആധുനിക ചരിത്രവിഭാഗത്തിൽനിന്ന് കേരളത്തിലെ അടിമജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ഇത് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

സണ്ണി എം. കപിക്കാട്​

സാമൂഹിക വിമർശകൻ, പ്രഭാഷകൻ, എഴുത്തുകാരൻ. ജനതയും ജനാധിപത്യവും, സംവരണവും ഇന്ത്യൻ ഭരണഘടനയും എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments