സിപിഎമ്മിലെ വിഭാഗീയത ഐഡിയോളജിക്കലായിരുന്നില്ല

ണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങളെ അണിനിരത്തി സമരങ്ങൾ നയിച്ച സംഘാടകനും അണികളാൽ ആഘോഷിക്കപ്പെട്ട തീപ്പൊരി പ്രാസംഗികനുമായിരുന്നു ടി. ശശിധരൻ. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, സിപിഎം മുൻ സംസ്ഥാന കമ്മറ്റി അംഗം. പാർട്ടിയിലെ വിഭാഗീയതയിൽ വി.എസിനൊപ്പം നിന്നു. മലപ്പുറം സംസ്ഥാന സമ്മളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചു. വിഭാഗീയതയുടെ തുടർച്ചയിൽ
14 കൊല്ലം മുമ്പ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പിന്നീട് സസ്പെൻഷൻ ഒഴിവാക്കി ബ്രാഞ്ച് കമ്മറ്റിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ സിപിഎം ഏരിയാ കമ്മറ്റി അംഗം.

നിഷേധികളെ അടക്കി നിർത്താനുള്ള പാർട്ടി ടൂളുകളെക്കുറിച്ച്, തിരസ്‌കാരങ്ങൾക്കിടയിലും സി.പി.എം. പ്രവർത്തകനായി തുടരാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളേക്കുറിച്ച്, ലക്ഷങ്ങളെ ത്രസിപ്പിച്ച ഭൂതകാലത്തേക്കുറിച്ച് ഒക്കെ കോർണർ യോഗങ്ങളിലെ പ്രാസംഗികനായി പാർട്ടിയിൽ തുടരുന്ന ടി ശശിധരൻ പറയുന്നു.

Comments