truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Sethu

Literature

എം.ടി പറഞ്ഞു,
'സേതു വലിയൊരു അപകടത്തില്‍നിന്ന്
രക്ഷപ്പെട്ടു'

എം.ടി പറഞ്ഞു, 'സേതു വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു'

‘‘2003ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് സമ്മാനിക്കാന്‍ എം.ടി. വാസുദേവന്‍ നായര്‍ തൃശൂരില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു,  "സേതു വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു' എന്ന്. കൈമുദ്രകള്‍ പ്രസിദ്ധികരിച്ച് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ റുഷ്ദിയുടെ ഫ്യൂറി എന്നൊരു നോവല്‍ പുറത്തുവന്നിരുന്നു, അതിലും ഇങ്ങനെയൊരു പ്രമേയമുണ്ട്’’, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ് ലഭിച്ച സന്ദർഭത്തിൽ സേതുവുമായി നടത്തിയ അഭിമുഖം. സേതുവിനാണ്​ ഇത്തവണ എഴുത്തച്​ഛൻ അവാർഡ്​.

1 Nov 2022, 04:25 PM

Truecopy Webzine

കെ. കണ്ണന്‍: കേരളം സമീപകാലത്തെ ഏറ്റവും വലിയൊരു ദുരന്തത്തെ, സര്‍ഗാത്മകമായി അതിജീവിച്ചതിന്റെ അനുഭവം കൂടിയാണ്  "ചേക്കുട്ടി' എന്ന കഥാപാത്രം. താങ്കളുടെ ജന്മദേശമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിലെ ലക്ഷക്കണക്കിന് വിലയുള്ള കൈത്തറി വസ്ത്രം 2018ലെ പ്രളയത്തില്‍ ഉപയോഗശൂന്യമായിപ്പോകുകയും അവയില്‍നിന്ന്  "ചേക്കുട്ടി' എന്ന പാവകളുണ്ടാക്കി, അത് വിറ്റുകിട്ടിയ തുക കൈത്തറി തൊഴിലാളികള്‍ക്ക് കൈമാറുന്ന ഭാവനാത്മകമായൊരു പദ്ധതിയുടെ രൂപകമായിരുന്നു, ചേറിനെ അതിജീവിച്ച  "ചേക്കുട്ടി'. ഈയൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കുകയാണ്, "ചേക്കുട്ടി' എന്ന കൃതിയിലൂടെ. ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. എണ്‍പതാം വയസില്‍നിന്ന് ഒരു പാവക്കുട്ടിക്ക് ജീവന്‍ നല്‍കുന്ന, ബാല്യത്തിന്റെ വിസ്മയകരമായ ഒരു ഭാവനാലോകത്തേക്ക് സഞ്ചരിച്ചെത്തിയ അനുഭവം എങ്ങനെയായിരുന്നു?

സേതു: ഈ സഞ്ചാരം ഒരു പുതിയ കാര്യമായി എനിക്കുതോന്നുന്നില്ല. കാരണം, എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് കൈമുദ്രകള്‍ എന്ന നോവലില്‍, അത് എന്റെ പ്രിയപ്പെട്ട നോവലുകളില്‍ ഒന്നുകൂടിയാണ്, പാവക്കുട്ടികളെയുണ്ടാക്കി അതിന് ജീവന്‍ കൊടുക്കുന്ന കഥ പറയുന്നുണ്ട്. പ്രധാന കഥാപാത്രമായ അജയന്‍ ഒരു ടോയ് ഫാക്ടറിയിലെ ഡിസൈനറാണ്. ഇയാളുടെ പാര്‍ട്ണര്‍ മാര്‍ക്കണ്ഡേയ ശര്‍മ എന്നയാള്‍, പാവക്കുട്ടിക്ക് ജീവന്‍ ഊതിക്കൊടുക്കുകയാണ്. പാവക്കുട്ടി പുറത്തൊക്കെ പോയി വലിയ അല്‍ഭുതങ്ങള്‍ കാണിക്കുന്നു. ഈയൊരു കോണ്‍സെപ്റ്റ് എത്രയോ വര്‍ഷം മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. ചേക്കുട്ടി എഴുതാന്‍ തുടങ്ങിയപ്പോള്‍ എനിക്കുതോന്നി, ഇതിനൊരു മിറക്കിളിന്റെ സ്വഭാവം കൊടുത്താല്‍ നന്നായിരിക്കും എന്ന്.

chekutty
ചേക്കുട്ടി എന്ന പാവക്കുട്ടികള്‍ / Photo : Lakshmi Menon

അതുമാത്രമല്ല, പ്രളയം എന്റെ നാട്ടിലുണ്ടാക്കിയത് വലിയ ദുരന്തമാണ്. എനിക്കു ചുറ്റും നെയ്ത്തുകാരാണ്. കുട്ടിക്കാലം തൊട്ടേ തറികളുടെ കടകട ശബ്ദം കേട്ടാണ് ഞാനുണരുന്നത്. ഈ ശബ്ദം എന്റെ വളര്‍ച്ചയുടെ ഭാഗം കൂടിയാണ്. സ്വഭാവികമായും, അവര്‍ക്കുണ്ടായ നഷ്ടത്തില്‍ എനിക്ക് വലിയ സങ്കടം തോന്നി. ചെളിയില്‍ കുതിര്‍ന്ന് ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ കഴുകിവൃത്തിയാക്കി പാവക്കുട്ടികളെ ഉണ്ടാക്കാം എന്നൊരു ആശയം ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും കൂടി കൊണ്ടുവന്നപ്പോള്‍ അത് വളരെ ശ്രദ്ധേയമായി തോന്നി. 25 രൂപ വിലയുള്ള ഒരു പാവക്കുട്ടി കൊണ്ട് 35 ലക്ഷം രൂപയുടെ നഷ്ടപ്പെട്ടുപോയ തുണി വീണ്ടെടുക്കാം എന്ന കാര്യമാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്?. അതില്‍ തന്നെ ഒരു ഫാന്റസിയുണ്ട് എന്നും തോന്നി. നിരവധി എന്‍.ജി.ഒകളും ഇന്ത്യയില്‍ പല ഭാഗത്തുള്ള ടീച്ചര്‍മാരുമൊക്കെ ഇതില്‍ പങ്കാളികളായി. ഒരു കൊച്ചു പാവക്കുട്ടി കൊണ്ട് ഒരു മിറാക്ക്ള്‍ ഉണ്ടാക്കാം എന്ന് തെളിയിക്കുകയായിരുന്നു അതിലൂടെ. എന്റെ സ്വപ്നത്തില്‍ അതൊരു വല്ലാത്ത സാധ്യതയായി തോന്നി. അങ്ങനെയാണ് ചിന്നു എന്ന പാവക്കുട്ടിക്ക് ജീവന്‍ ലഭിക്കുന്നത്. അത് ഒരുപാട് അല്‍ഭുതങ്ങള്‍ കാണിക്കാന്‍ തുടങ്ങി. വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയില്‍ പോയി അത് പ്രസംഗിക്കുന്നുണ്ട്. വല്ലാത്തൊരു മിറാക്കുലസ് ആയ ജന്മം. അങ്ങനെയാണ് ചേക്കുട്ടി എഴുതിയത്. ഈ നോവല്‍ വായിച്ചിട്ട് കരഞ്ഞുപോയി എന്നാണ് ലക്ഷ്മി എന്നോടു പറഞ്ഞത്, അവര്‍ ചെയ്ത ഒരു കാര്യം ഒരു എഴുത്തുകാരന്റെ മനസ്സിലൂടെ പോയപ്പോള്‍ എന്തൊരു രൂപീകരണമാണുണ്ടാക്കിയത് എന്നോര്‍ത്ത്.

Lakshmi
ലക്ഷ്മി മേനോന്‍

മറ്റൊരു കാര്യം കൂടി പറയാം. 2003ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് സമ്മാനിക്കാന്‍ എം.ടി. വാസുദേവന്‍ നായര്‍ തൃശൂരില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു,  "സേതു വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു' എന്ന്. കൈമുദ്രകള്‍ പ്രസിദ്ധികരിച്ച് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ റുഷ്ദിയുടെ ഫ്യൂറി എന്നൊരു നോവല്‍ പുറത്തുവന്നിരുന്നു, അതിലും ഇങ്ങനെയൊരു പ്രമേയമുണ്ട്. പിന്നീട് ഞാന്‍ ഫ്യൂറി നോവല്‍ വായിച്ചപ്പോള്‍, അതില്‍ ഒരു കഥാപാത്രം പാവക്കുട്ടിക്ക് ജീവന്‍ വപ്പിച്ച് പലയിടത്തും പോയി അല്‍ഭുതം കാണിക്കുന്നതായി ഉണ്ട്. ലോകത്തിന്റെ പല ഭാഗത്തുമുള്ള എഴുത്തുകാര്‍ തമ്മില്‍ ഭാവനയുടെ തലത്തില്‍ അസാമാന്യമായ മാനസിക ഐക്യമുണ്ടാകുന്നുണ്ട്?. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

"ചേക്കുട്ടി' അടക്കം രണ്ട് ബാലസാഹിത്യകൃതികളാണ് താങ്കളുടേതായി ഉള്ളത്. മലയാളത്തില്‍, ബാലസാഹിത്യത്തിന്റെ അന്തസ്സത്തക്കനുസരിച്ച മികച്ച കൃതികളുണ്ടാകുന്നില്ലെന്ന വിമര്‍ശനമുണ്ടാകാറുണ്ട്. മാത്രമല്ല, നമ്മുടെ സാഹിത്യചര്‍ച്ചകളില്‍ ബാലസാഹിത്യം ഒരിക്കലും കടന്നുവരാറുമില്ല. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം? പുതിയ തലമുറയിലെ കുട്ടികളുടെ വായനാഭിരുചിയിലും വായനയുടെ സങ്കേതങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കുട്ടികളുടെ വായനയുടെ കണ്ടന്റും പ്ലാറ്റ്ഫോമും നിരന്തരം നവീകരണത്തിന് വിധേയമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ബാലസാഹിത്യത്തിന്റെ നിലനില്‍പിനെക്കുറിച്ചും ഭാവിയെക്കുറിച്ചും എന്തുതോന്നുന്നു?

"ചേക്കുട്ടി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍, ആദ്യകാല ബാലസാഹിത്യകൃതികള്‍ എഴുതിയിരുന്ന കെ.വി. രാമനാഥന്‍ മാഷ് എന്നെ വിളിച്ചുപറഞ്ഞത്, തങ്ങള്‍ ഒരു കാലത്ത് എഴുത്തുകാര്‍ക്കിടയില്‍ അധഃകൃതരായിരുന്നുവെന്നും വലിയ എഴുത്തുകാരൊന്നും തങ്ങളെ തിരിഞ്ഞുനോക്കിയിരുന്നില്ല എന്നുമാണ്. ഇപ്പോള്‍ സേതുവിന് ഈ അവാര്‍ഡ് കിട്ടിയത് വലിയൊരു സുകൃതമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല പബ്ലിഷര്‍മാരും ബാലസാഹിത്യം എഴുതാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ എനിക്ക് ധൈര്യമില്ലായിരുന്നു. കുട്ടികളുടെ മനസ്സില്‍ എന്താണ് എന്ന് എനിക്ക് ഒരു പിടിയുമില്ല. നമ്മള്‍ അതേവരെ അധികവും വായിച്ചിട്ടുള്ളത് മാലി രാമായണം, മാലി ഭാരതം തുടങ്ങിയ പുസ്തകങ്ങളാണല്ലോ. നാഷനല്‍ ബുക്ക് ട്രസ്റ്റില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത്, കുട്ടികളുടെ പുസ്തകങ്ങള്‍ ഇറക്കാന്‍ പ്രത്യേക വിംഗ് അവിടെയുണ്ട്. നെഹ്റു ബാലവികാസ് എന്നാണ് അതിന്റെ പേര്. ഒരു വര്‍ഷം പല ഭാഷകളിലായി 700ഓളം പുസ്തകങ്ങള്‍ ഇറങ്ങിയിരുന്നു. അവിടെ വച്ചാണ്, ഈ പറയുന്ന കഥകള്‍ക്കപ്പുറത്തായി യംഗ് അഡല്‍റ്റുകള്‍ക്കു വേണ്ടി കഥകള്‍ വേണം എന്നു വിചാരിക്കുന്നത്.

ALSO READ

ബഷീറിനെ വിമർശിച്ച കെ.ഇ.എൻ

പ്ലസ്ടു തലത്തിലുള്ള കുട്ടികളുടെ തിരിച്ചറിവിന്റെ തലം വ്യത്യസ്തമാണ്. ഇന്നാണെങ്കിലോ, കുട്ടികള്‍ക്ക് നല്ല അറിവാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ അവരുടെ ലെവല്‍ തന്നെ വ്യത്യാസപ്പെട്ടിരിക്കുകയാണ്. മുത്തശ്ശിക്കഥകള്‍ പറഞ്ഞാല്‍ ഏറ്റെന്നുവരില്ല. ഈ പ്രായത്തിലുള്ളവര്‍ക്കുവേണ്ടിയാണ് ഞാന്‍ ചേക്കുട്ടി, അപ്പുവും അച്ചുവും എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതിയത്. അപ്പുവും അച്ചുവും എന്ന കൃതിയില്‍, രണ്ട് കൂട്ടുകാര്‍ രണ്ടുവഴിക്ക് പോകുകയാണ്. ഒരു കുട്ടി ക്രിക്കറ്ററാകുന്നു, വേറൊരു കുട്ടി മാനേജുമെന്റ് സൈഡിലേക്ക് പോകുന്നു, അച്ഛനമ്മമാരെ ധിക്കരിച്ചുകൊണ്ട്. ഒരു തലമുറക്ക് അത് ഏറ്റു. ഈ പുസ്തകത്തിന് കേരള സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡും അബൂദബി ശക്തി അവാര്‍ഡും കിട്ടി. അവാര്‍ഡുകളല്ല, അംഗീകരിക്കപ്പെട്ടു എന്നതിലാണ് കാര്യം. എണ്‍പതു വയസ്സായ, ഒരു മുതിര്‍ന്ന എഴുത്തുകാരന് ഗൗരവതരമായ പ്രമേയം ലാളിത്യത്തോടെ കുട്ടികള്‍ക്കുവേണ്ടി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ പ്രാധാന്യം.Chekuty

എന്‍.ബി.ടിയിലുണ്ടായിരുന്നപ്പോള്‍ കുറെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഞങ്ങള്‍ ഇറക്കിയിരുന്നു. പുതിയ തലമുറക്ക് കിന്റില്‍ ഒക്കെ വേണം എന്നു ഞങ്ങള്‍ പറയാറുണ്ടായിരുന്നു. രണ്ടു തരം പ്ലാറ്റ്‌ഫോമുകളും കോ എക്സിസ്റ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, യാത്രകള്‍ തുടങ്ങിയ വിഷയങ്ങള്‍ ബാലസാഹിത്യത്തിന് പ്രമേയമാക്കാം. ഞാന്‍ 30ഓളം രാജ്യങ്ങളില്‍ പോയിട്ടുണ്ട്. കാണാത്ത മണ്ണുകളെക്കുറിച്ചുള്ള എഴുത്ത് കുട്ടികളുടെ ഭാവന വളര്‍ത്തും. അതുപോലെ, ശാസ്ത്രലോകത്തുണ്ടാകുന്ന കാര്യങ്ങള്‍ ലളിതമായി എഴുതിയാല്‍ കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാകും. 

(ട്രൂകോപ്പി വെബ്സീന്‍ 92 -ാം ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേര്‍ഷന്‍)

  • Tags
  • #Sethu
  • #Truecopy Webzine
  • #K. Kannan
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
pramod-raman

Freedom of speech

പ്രമോദ് രാമൻ

വരാന്‍ പോകുന്ന നാളുകള്‍ കഠിനം, അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേര്‍ന്നുനില്‍ക്കുക 

Feb 01, 2023

2 Minutes Read

theyyam

Truecopy Webzine

Truecopy Webzine

എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നത്​?

Feb 01, 2023

3 Minutes Read

Jaipur literature Festival

Literature

വി.കെ. ബാബു

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

Jan 28, 2023

8 minutes read

k kannan

UNMASKING

കെ. കണ്ണന്‍

അരികുകളിലെ മനുഷ്യരാല്‍ വീണ്ടെടുക്കപ്പെടേണ്ട റിപ്പബ്ലിക്

Jan 26, 2023

6 Minutes Watch

Nehru

Constitution of India

എം. കുഞ്ഞാമൻ

ഭരണഘടന വിമർശിക്കപ്പെടണം, ​​​​​​​എന്നാൽ നിഷേധിക്കപ്പെടരുത്​

Jan 26, 2023

10 Minutes Read

sreedev-suprakash-and-nandhakumar

Casteism

കെ. കണ്ണന്‍

‘ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം’, വിദ്യാർഥിക്ക്​ അധ്യാപകന്റെ ഭീഷണി, ക്ലാസിനെതിരായ പരാതിയാണ്​ കാര​ണമെന്ന്​ വിദ്യാർഥി

Jan 25, 2023

3 Minute Read

kamal

Truecopy Webzine

കമൽ കെ.എം.

അടൂരിന്റെ കാലത്ത്​ പൂന ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലും വിദ്യാർഥികൾ സമരത്തിലായിരുന്നു

Jan 25, 2023

3 Minutes Read

Film Studies

Film Studies

Truecopy Webzine

പുതിയ സിനിമയെടുക്കാൻ പഴഞ്ചൻ പഠനം മതിയോ?

Jan 24, 2023

3 Minutes Read

Next Article

മെഡി. കോളേജിലെ മരണം: മാധ്യമ കുത്തിവെപ്പിൽ മരിച്ചുപോകുന്ന സത്യങ്ങൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster