truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Jafar Panahi

IFFK Count Down

'നോ ബെയേഴ്സി'ല്‍ നിന്ന്

‘നോ ബെയേഴ്​സ്​’ കാണാം,
പനാഹിയുടെ മോചനത്തിനുള്ള
ശബ്​ദമാകാം​

‘നോ ബെയേഴ്​സ്​’ കാണാം, പനാഹിയുടെ മോചനത്തിനുള്ള ശബ്​ദമാകാം​

‘നോ ബെയേര്‍സ്’ വെനീസ് ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നതിന് മുമ്പായി മുഴുവന്‍ ചലച്ചിത്രപ്രവര്‍ത്തകരും  ‘പനാഹിയെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കുക' എന്ന പ്ലക്കാര്‍ഡുമായി റെഡ് കാര്‍പറ്റില്‍ നടത്തിയ ഫ്ലാഷ്​ മോബ് വൈകാരികാനുഭവമായിരുന്നു. പനാഹിയേയും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ റസൂലോഫിനെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന ലോകചലച്ചിത്ര സമൂഹത്തിന്റെ ആവശ്യത്തിനൊപ്പം ചേരുന്നതിനു കൂടിയാണ്  ‘നോ ബീയേര്‍സി'ന്റെ പ്രദര്‍ശനത്തിന് എത്തിച്ചേരേണ്ടത്. 

4 Dec 2022, 09:35 AM

പി. പ്രേമചന്ദ്രന്‍

ജാഫര്‍ പനാഹിയോളം വളര്‍ന്ന ഇറാന്‍ ചലച്ചിത്രകാരന്മാരില്ല എന്നുപറയുന്നത് പല കാരണങ്ങളാലാണ്. പനാഹിയെക്കാളും കലാപൂര്‍ണതയുള്ള സിനിമകള്‍ ചെയ്ത സംവിധായകരുണ്ടാകാം ഇറാനില്‍. എന്നാല്‍, ഇറാനിലെ സിനിമയുടെ സ്വഭാവത്തെത്തന്നെ അട്ടിമറിച്ച മറ്റൊരു സംവിധായകനുമില്ല.

ഇറാനില്‍ നിങ്ങള്‍ക്ക് ഒരു സിനിമ നിര്‍മിക്കണമെങ്കില്‍ അധികാരികളുടെ കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ പലകുറി കടന്നുപോകേണ്ടതുണ്ട്. കഥയും തിരക്കഥയും പരിശോധിച്ചു മാത്രമേ സിനിമയെന്ന സ്വപ്നത്തിന്റെ ആദ്യപടി കയറാന്‍ അനുവദിക്കൂ. അതിനകത്തുനിന്നുകൊണ്ടുള്ള കളിയിലൂടെയും ഇറാന്‍ സിനിമകള്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

എന്നാല്‍ വീട്ടുതടങ്കലിലും കര്‍ശനനിരീക്ഷണത്തിലും തടവറയിലും കഴിയുമ്പോള്‍ സിനിമയുടെ നാളിതുവരെയുള്ള ഘടനയെയും ഭാഷയെയും പൊളിച്ചെറിഞ്ഞ്​അതിനെ നിതാന്തപരീക്ഷണത്തിന്റെ ഉപാധിയാക്കി തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയ ജാഫര്‍ പനാഹി സിനിമയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി പരിവര്‍ത്തിപ്പിച്ചു. ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത സര്‍ഗ്ഗാത്മകതയുടെ ആവിഷ്‌കാരത്തിന്റെ മാറുവാക്കാണ് ജാഫര്‍ പനാഹി എന്ന പേര്.

തടവറയിലിടാന്‍ കഴിയാത്ത പ്രതിഷേധത്തിന്റെ, അടച്ചുവെക്കാന്‍ കഴിയാത്ത രോഷാഗ്‌നിയുടെ, ഭാവനചെയ്യാന്‍ ചെയ്യാന്‍ കഴിയുന്ന പരിധിയില്ലാത്ത പ്രമേയങ്ങളുടെ പുതിയകാലത്തെ ചിഹ്നമായി അദ്ദേഹം മാറിയിരിക്കുന്നു. ഇങ്ങനെയും സിനിമകള്‍ വിഭാവനം ചെയ്യാന്‍ കഴിയും എന്ന് ഓരോ തവണയും അദ്ദേഹം ലോകത്തെ വിസ്മയിപ്പിക്കുന്നു. ഏകാന്തതയില്‍ തന്നോട് സംസാരിക്കുന്നതുപോലും സിനിമയാക്കി മാറ്റാന്‍ കഴിയുന്നു. ഒന്നായി, പലതായി, പലരായി മാറിമാറിവന്നു കഥപറയുന്നു. പറയുന്ന കഥ സിനിമയായി മാറുന്നു. ഡോക്യുമെന്ററി, ഫിക്ഷന്‍ എന്നിങ്ങനെയുള്ള അതിരുകള്‍ പ്രതിഭയുടെ കുത്തൊഴുക്കില്‍ മാഞ്ഞുപോകുന്നു. അതുകൊണ്ടാണ് ജാഫര്‍ പനാഹിയുടെ സിനിമകള്‍ക്ക് ലോകത്തെങ്ങും ചുവന്ന പരവാതാനിയില്‍ സ്വീകരണം ലഭിക്കുന്നത്. തടവറയിലിടാന്‍ കഴിയാത്ത മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്നോണം അതിനോട് ചലച്ചിത്രപ്രേമികള്‍ ചേര്‍ന്നുനില്‍ക്കുന്നത്.

ജാഫര്‍ പനാഹി
ജാഫര്‍ പനാഹി

നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി രീതികളെ വിമര്‍ശിച്ചതിന്​ 2009 ല്‍, 20 വര്‍ഷത്തെ ചലച്ചിത്രനിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ അദ്ദേഹത്തിന് ഇറാനില്‍ വിധിക്കുന്നുണ്ട്. പനാഹിയുടെ യഥാര്‍ത്ഥ ശിക്ഷയില്‍ ആറ് വര്‍ഷത്തെ കഠിനതടവും ഉള്‍പ്പെട്ടിരുന്നു. ലോകത്താകമാനമുള്ള ചലച്ചിത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രസ്ഥാനങ്ങളും ഒബാമ അടക്കമുള്ള ഭരണാധികാരികളും പനാഹിക്ക് നല്‍കിയ ശിക്ഷയെ കടുത്ത ഭാഷയില്‍ അപലപിച്ചു. തുടര്‍ന്ന് ഇറാന്‍ ഭരണകൂടം അത് വീട്ടുതടങ്കലിലാക്കി ചുരുക്കി. പനാഹിയുടെ പാസ്പോര്‍ട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടുകെട്ടിയെങ്കിലും, വിദേശത്തേക്ക് പോകാനും അവിടെ ഒരു കരിയര്‍ കെട്ടിപ്പടുക്കാനും തനിക്കാഗ്രഹമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകാന്തതയിലും തടവിലും രഹസ്യമായി അദ്ദേഹം സിനിമകള്‍ നിര്‍മിക്കുന്നത് പലവഴികളിലൂടെ തുടര്‍ന്നു.

‘ഇതൊരു സിനിമയല്ല' (This is Not a Film- 2011) എന്ന ചിത്രത്തിലൂടെ പനാഹി തകര്‍ത്തത് തന്റെ തടവറയെ മാത്രമല്ല; താനടക്കം അതുവരെ ചെയ്തുവന്ന സാമ്പ്രദായിക ചലച്ചിത്രനിര്‍മാണരീതി കൂടിയാണ്. തനിച്ചുകഴിയുന്ന തന്റെ ദിവസങ്ങളെ അദ്ദേഹം ക്യാമറയുപയോഗിച്ച് ഷൂട്ട് ചെയ്യുന്നു. തന്റെ ക്യാമറാമാനെ വിളിച്ചുവരുത്തി താന്‍ തയ്യാറാക്കിയ പുതിയ തിരക്കഥ എങ്ങനെയാണ് ചിത്രീകരിക്കാന്‍ പോകുന്നത് എന്നയാള്‍ക്ക് കാട്ടികൊടുക്കുന്നു.

This is Not a Film
‘ഇതൊരു സിനിമയല്ല' (This is Not a Film- 2011)

വീട്ടിലെ കാര്‍പ്പറ്റില്‍ തന്റെ നായികയായ മറിയത്തിന്റെ വീട് ഒരു ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തി, രംഗങ്ങള്‍ വിശദീകരിച്ച് നല്‍കുന്നു. മറിയത്തിന്റെ വീടിന്റെ പുറത്തെ, തന്റെ വീടിന്റെ പുറമായിക്കണ്ട് മൊബൈലില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ തന്നെ സിനിമകള്‍ വീട്ടിലെ ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ച് അതിനെ ഇതോടു ബന്ധിപ്പിക്കുന്നു. തെരുവിലെ കലാപത്തിലേക്കിറങ്ങിപ്പോകുന്ന മനുഷ്യരെ കാട്ടി അതവസാനിക്കുന്നു. ഈ ചിത്രം ഒരു പെന്‍ഡ്രൈവിലാക്കി ഒരു പിറന്നാള്‍ കേക്കിലൊളിപ്പിച്ച്​ കാന്‍ ഫെസ്റ്റിവലില്‍ എത്തിക്കുന്നു. കാനില്‍ ആ പെന്‍ഡ്രൈവിന്​ റെഡ് കാര്‍പറ്റ് സ്വീകരണം ലഭിക്കുന്നു. സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടക്കുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായി സൈറ്റ് & സൌണ്ട് അടക്കമുള്ള പ്രസിദ്ധീകരണങ്ങളും നിരവധി സ്ഥാപനങ്ങളും  ‘This is Not a Film' നെ തെരഞ്ഞെടുക്കുന്നു. അവിശ്വസനീയമാണ് സിനിമയുടെ വഴികളെന്ന് നമ്മള്‍ ഒരിക്കല്‍ കൂടി അറിയുന്നു.

2013 ല്‍ തടവില്‍ കഴിഞ്ഞുകൊണ്ടുതന്നെ പനാഹി അടുത്തചിത്രവും എടുക്കുന്നു;  ‘ക്ലോസ്ഡ് കര്‍ട്ടന്‍'. പ്രതീകാത്മകമായി ഇറാനിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രവും. പട്ടികളെ അശുദ്ധമായി പ്രഖ്യാപിച്ച് അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ തന്റെ പ്രിയപ്പെട്ട പട്ടിയുമായി പനാഹിയുടെ വില്ലയിലെത്തുന്ന എഴുത്തുകാരനും, വീട്ടിലഭയം തേടുന്ന ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയുമാണ് ഈ ചിത്രത്തിലുള്ളത്.

‘ക്ലോസ്ഡ് കര്‍ട്ടന്‍'
‘ക്ലോസ്ഡ് കര്‍ട്ടന്‍'

എഴുത്തുകാരന്‍ എഴുതുന്ന തിരക്കഥയിലെ കഥാപാത്രങ്ങളാകാം അവര്‍. അതെല്ലാം പനാഹി ഒരുക്കുന്ന സിനിമയിലെ കഥാപാത്രങ്ങളും ആകാം. പനാഹി ഒരു സംവിധായകനായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ തമ്മില്‍ ചിലപ്പോള്‍ നടക്കുകയും മറ്റുചിലപ്പോള്‍ നടക്കാതെയും പോകുന്ന ആശയവിനിമയങ്ങളും ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളും പനാഹിയുടെയും ഷൂട്ടിംഗ് ക്രൂവിന്റെയും സാന്നിധ്യങ്ങളും എല്ലാം ചേര്‍ന്ന് ഒരു സര്‍റിയലിസ്റ്റിക് ലോകം സൃഷ്ടിക്കപ്പെടും. മൊബൈല്‍ ഫോണുകളിലും മറ്റുമായാണ് സിനിമ ചിത്രീകരിച്ചത്. പ്രീമിയര്‍ ചെയ്ത ബര്‍ലിനില്‍ സില്‍വര്‍ ബിയര്‍ പുരസ്‌കാരം ‘ക്ലോസ്ഡ് കര്‍ട്ടന്‍' നേടി.

2015 ല്‍ പുറത്തുവന്ന  ‘ടാക്‌സി', ലോകത്തെ അമ്പരപ്പിച്ച പനാഹി സിനിമയാണ്. എല്ലാ വശങ്ങളിലും ക്യാമറ പിടിപ്പിച്ച ഒരു ടാക്‌സിയുമായി തെഹ്​റാനിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന പനാഹിയും ആ ടാക്‌സിയില്‍ കയറുന്ന മനുഷ്യരും അവിചാരിതമായി ടാക്‌സിയിലുണ്ടാകുന്ന സംഭവങ്ങളും എന്ന നിലയില്‍ വിഭാവനം ചെയ്യപ്പെട്ട ചിത്രമാണിത്.

പനാഹിയുടെ മരുമകള്‍ ഹന്ന
'ടാക്സി'യില്‍ പനാഹിയുടെ മരുമകള്‍ ഹന്ന

ഒരു പ്രതിഭാശാലിയായ സംവിധായകന് സിനിമ നിര്‍മിക്കാന്‍ ഭാവന മാത്രമാണ് മുഖ്യമായും വേണ്ടത് എന്ന് വളരെ പരിമിതമായ വിഭവങ്ങളിലും സാഹചര്യങ്ങളിലും നിന്നുകൊണ്ട് പനാഹി ഈ ചിത്രത്തിലും ലോകത്തിന് കാട്ടിക്കൊടുത്തു. ഇറാനിലെ സാമൂഹികവ്യവസ്ഥയെക്കുറിച്ച് ടാക്‌സിയില്‍ കയറുന്ന സ്ത്രീകളും പുരുഷന്മാരും തര്‍ക്കിക്കുന്നു. ബന്ധങ്ങളുടെ അടിസ്ഥാനം വിശകലനം ചെയ്യപ്പെടുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറ്റുമുട്ടുന്നു. നിരവധി രംഗങ്ങളിലൂടെ പനാഹിയും അദ്ദേഹത്തിന്റെ ടാക്‌സിയും നീങ്ങിക്കൊണ്ടിരിക്കുന്നു. ടാക്‌സിയില്‍ കയറുന്ന പനാഹിയുടെ മരുമകള്‍ ഹന്നയ്ക്ക്, സ്‌കൂളില്‍ നിന്ന്​ കിട്ടിയ സാദാചാരപരമായ സിനിമയെടുക്കാനുള്ള പ്രോജക്റ്റിനെക്കൂടി പനാഹി ഈ ചിത്രത്തിന്റെ ആഖ്യാനത്തിനായി പ്രയോജനപ്പെടുത്തുനുണ്ട്. സിനിമയ്ക്ക് ബര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ രാജ്യം വിട്ടുപോകാന്‍ അനുവാദമില്ലാത്ത പനാഹിക്കുപകാരം ഹന്നയാണ് പൊട്ടിക്കരഞ്ഞ്​ ആ ഉന്നത പുരസ്‌കാരം അദ്ദേഹത്തിനായി ഏറ്റുവാങ്ങിയത്. 

ബര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം
ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഹന്ന

2018 ല്‍ പനാഹി നിര്‍മ്മിച്ച  ‘ത്രീ ഫേസസ്' കാനില്‍ പാം ദി ഓറിനുള്ള മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. അത്ഭുതകരമായ ഒരു കഥാന്തരീക്ഷത്തെ വിഭാവനം ചെയ്തതുതന്നെയാണ് ഈ സിനിമയെയും പ്രാഥമികമായി ശ്രദ്ധേയമാക്കുന്നത്. പനാഹി ഈ ചിത്രത്തിലും താനായിത്തന്നെ പ്രത്യക്ഷപ്പെടുകയാണ്.

ചലച്ചിത്രതാരമായ ബെഹ്നാസ് ജാഫറിയും സിനിമയില്‍ അവരായിത്തന്നെ എത്തുന്നുണ്ട്. ബെഹ്നാസിന് അജ്ഞാതയായ ഒരു പെണ്‍കുട്ടി താന്‍ ആത്മഹത്യചെയ്യാന്‍ പോകുന്നതിന്റെ രംഗം മൊബൈലില്‍ അയച്ചുകൊടുക്കുകയും പഠിക്കാനായി തന്നെ പുറത്തുപോകാന്‍ അനുവദിക്കാത്ത യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. സംവിധായകനായ ജാഫര്‍ പനാഹിയെയും കൂട്ടി അവര്‍ ആ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് നടത്തുന്ന യാത്രയാണ് ഈ സിനിമ. ഇറാന്റെ ഗ്രാമീണമായ സംസ്‌കാരത്തിന്റെ, കലകളുടെ ലളിതജീവിതത്തിന്റെ സമ്പന്നത ബോധ്യപ്പെടുന്നതിനൊപ്പം പനാഹിക്കും പ്രേക്ഷകര്‍ക്കും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതികചിന്തയുടെ ആഴങ്ങള്‍ ബോധ്യപ്പെടുകയും ചെയ്യും.

'ത്രീ ഫേസസ്'ല്‍ ബെഹ്നാസ് ജാഫറിയും ജാഫര്‍ പനാഹിയും
'ത്രീ ഫേസസ്'ല്‍ ബെഹ്നാസ് ജാഫറിയും ജാഫര്‍ പനാഹിയും

പനാഹിയുടെ ഏറ്റവും പുതിയ സിനിമ  ‘നോ ബെയേര്‍സും' (2022) തുര്‍ക്കി- ഇറാന്‍ അതിര്‍ത്തി ഗ്രാമത്തിലാണ് നടക്കുന്നത്. രണ്ടു പ്രണയങ്ങളാണ് ഈ സിനിമയെ ആത്യന്തം സംഘര്‍ഷത്തില്‍ നിലനിര്‍ത്തുന്നത്. പനാഹി ഒളിഞ്ഞിരുന്ന് സിനിമ ചിത്രീകരിക്കാന്‍ ഒരു കൊച്ചുവീട് തരപ്പെടുത്തി. ഇപ്പോള്‍ താമസിക്കുന്ന കുഗ്രാമാത്തിലാണ് അതിലെ ഒരു പ്രണയം അരങ്ങേറുന്നത്.

പ്രാദേശിക ആചാരപ്രകാരം ജനനസമയത്ത് വിവാഹനിശ്ചയം ചെയ്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയില്‍ അവകാശമുന്നയിക്കുന്ന ഒരാളും അവള്‍ യഥാര്‍ത്ഥത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. മറ്റൊന്ന്, അദ്ദേഹം ഇന്റര്‍നെറ്റ് വഴി നിര്‍ദ്ദേശം കൊടുത്ത് ചിത്രീകരിക്കുന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്കിടയിലും.

നോ ബിയേര്‍സും
'നോ ബെയേര്‍സി'ല്‍ നിന്ന്

വിശ്വാസങ്ങള്‍, അവയുടെ പൊള്ളത്തരങ്ങള്‍, ഗ്രാമങ്ങളിലെ മനുഷ്യരുടെ സ്‌നേഹം, ഒപ്പംതന്നെ അവരുടെ കടുത്ത ആചാരങ്ങള്‍ - ഇതിനൊക്ക നടുവിലാണ് പനാഹി ഗ്രാമത്തില്‍ കഴിയുന്നത്. അതിര്‍ത്തി ആണ് സിനിമയിലെ പ്രധാനരൂപകമായി പ്രവര്‍ത്തിക്കുന്നത്. ആത്യന്തികമായി പനാഹിയും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും കഥാപാത്രങ്ങളും അന്വേഷിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അപകടകരമായ ചില വഴികളാണ്. 

‘നോ ബെയേര്‍സ്' പൂര്‍ത്തീകരിച്ച ഉടനെയാണ് പനാഹി വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നത്. 2020 ല്‍ ബര്‍ലിന്‍ മേളയില്‍  ‘ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രത്തിന് ഗോള്‍ഡന്‍ ബെയര്‍ സമ്മാനം നേടിയ  ഇറാന്‍ സംവിധായകന്‍ മൊഹമ്മദ് റസൂലോഫിന്റെയും അയാളുടെ സഹപ്രവര്‍ത്തകന്‍ മുസ്തഫാ അലി അഹമ്മദിന്റെയും കേസ് എന്തായെന്നറിയാന്‍ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ചെന്നപ്പോഴാണ് പനാഹിയെ അറസ്റ്റു ചെയ്തത്. ഈ വര്‍ഷം മെയ് 23 ന് അബാദാനിലെ മെട്രോപോള്‍ എന്ന പത്ത് നിലയുള്ള കെട്ടിടം തകര്‍ന്ന് 43 പേര്‍ മരിക്കാനിടയായ സംഭവത്തിനെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങള്‍. കണ്ണീര്‍വാതക പ്രയോഗവും അറസ്റ്റും കൊണ്ട് പൊലീസ് അവയെ നേരിട്ടു. 

‘അഴിമതി, കൊള്ള, കാര്യക്ഷമതയില്ലായ്മ, അടിച്ചമര്‍ത്തല്‍ ഇവയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭടന്മാര്‍ ആയുധം താഴെ വെക്കണം' എന്ന് റസൂലോഫിന്റെ നേതൃത്വത്തില്‍ ഇറാനിലെ ഒരു സംഘം ചലച്ചിത്രകാരന്മാര്‍ ഒരു തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു ഇവരെ അറസ്റ്റു ചെയ്യുന്നതിലേക്കും ആറുവര്‍ഷത്തെ തടവിന് വിധിക്കുന്നതിലേക്കും സര്‍ക്കാരിനെ നയിച്ചത്. പനാഹിയും സുഹൃത്തുക്കളും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 

'പനാഹിയെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കുക' എന്ന പ്ലക്കാര്‍ഡുമായി വെനീസ് ഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ റെഡ് കാര്‍പറ്റില്‍ നടത്തിയ ഫ്‌ലാഷ്മോബ്.
'പനാഹിയെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കുക' എന്ന പ്ലക്കാര്‍ഡുമായി വെനീസ് ഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ റെഡ് കാര്‍പറ്റില്‍ നടത്തിയ ഫ്‌ലാഷ്മോബ്.

‘നോ ബെയേര്‍സ്’ വെനീസ് ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നതിന് മുമ്പായി മുഴുവന്‍ ചലച്ചിത്രപ്രവര്‍ത്തകരും  ‘പനാഹിയെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കുക' എന്ന പ്ലക്കാര്‍ഡുമായി റെഡ് കാര്‍പറ്റില്‍ നടത്തിയ ഫ്ലാഷ്​ മോബ് വൈകാരികാനുഭവമായിരുന്നു. അതിപ്രശസ്തമായ അനേകം ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള കലാസ്‌നേഹികളുടെ ആദരവുനേടിയ പനാഹിയേയും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ റസൂലോഫിനെയും സഹപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന ലോകചലച്ചിത്ര സമൂഹത്തിന്റെ ആവശ്യത്തിനൊപ്പം ചേരുന്നതിനു കൂടിയാണ്  ‘നോ ബെയേര്‍സി'ന്റെ പ്രദര്‍ശനത്തിന് എത്തിച്ചേരേണ്ടത്. 

  • Tags
  • #Jafar Panahi
  • #Film Review
  • #IFFK Count Down
  • #IFFK
  • #No Bears Movie
  • #P. Premachandran
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Pathan-Movie-Review-Malayalam.jpg

Film Review

സരിത

വിദ്വേഷ രാഷ്​ട്രീയത്തിന്​ ഒരു ‘പഠാൻ മറുപടി’

Jan 31, 2023

3 Minute Read

ayisha

Film Review

റിന്റുജ ജോണ്‍

ആയിഷ: ഹൃദയം കൊണ്ട് ജയിച്ച ഒരു വിപ്ലവത്തിന്റെ കഥ

Jan 30, 2023

5 Minutes Watch

thankam

Film Review

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

4 Minutes Watch

Biju-Menon-Vineeth-Sreenivasan-in-Thankam-Movie

Film Review

മുഹമ്മദ് ജദീര്‍

തിരക്കഥയില്‍ തിളങ്ങുന്ന തങ്കം - thankam movie review

Jan 27, 2023

4 minutes Read

Nanpakal Nerathu Mayakkam

Film Review

അരവിന്ദ് പി.കെ.

തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

Jan 23, 2023

3 Minutes Watch

nanpakal nerath mayakkam

Film Review

റിന്റുജ ജോണ്‍

വരൂ, സിനിമയ്​ക്കു പുറത്തേക്കുപോകാം, സിനിമയിലൂടെ

Jan 20, 2023

4 Minutes Watch

Qala

Film Review

റിന്റുജ ജോണ്‍

ഒരിക്കലും ശ്രുതിചേരാതെ പോയ ഒരു അമ്മ - മകള്‍ ബന്ധത്തിന്റെ കഥ

Jan 19, 2023

4 Minute Watch

Nan-Pakal-Nerath-Mayakkam-Review

Film Review

മുഹമ്മദ് ജദീര്‍

മമ്മൂട്ടിയുടെ ഏകാംഗ നാടകം, ഗംഭീര സിനിമ; Nanpakal Nerathu Mayakkam Review

Jan 19, 2023

4 minutes Read

Next Article

അപര്‍ണ ഗൗരി ആക്രമണത്തിനിരയായത് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster