കീഴടങ്ങാത്ത മനുഷ്യരുടെ തെരുവ്

പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന സമരങ്ങൾ ഫാസിസത്തിനും വർഗീയതക്കുമെതിരെ വിവിധ തലങ്ങളിലെ മനുഷ്യരെ ഒരു കുടക്കീഴിൽ അണിനിരത്താൻ സഹായിച്ചുവെന്നതിന്, ജെ.എൻ.യുവിൽ എ. ബി. വി. പി പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിനിരയായ ഒരു ഫോട്ടോഗ്രാഫറുടെ ദൃക്സാക്ഷ്യം

വിവിധ മതവിശ്വാസങ്ങളും സംസ്‌കാരവും ഒരുപോലെ പരിഗണിക്കപ്പെടുന്ന രാഷ്ട്രം എന്ന സ്വത്വമാണ് സ്വതന്ത്ര ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഭരണഘടന അനുശാസിക്കുന്നതും ഇതുതന്നെയാണ്.
മതം അടിസ്ഥാനമാക്കി പൗരത്വം നൽകുകയും നിഷേധിക്കുകയും ചെയ്യുന്ന പുതിയ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി- സാമൂഹിക സംഘടനകളും പല സ്വതന്ത്ര ഗ്രൂപ്പുകളും മുന്നോട്ടു വന്നു.

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി 2019 ഡിസംബർ 24ന് ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരം മതത്തിന്റെയോ ജാതിയുടെയോ പേരിലായിരുന്നില്ല, മറിച്ച് പൗരത്വ നിയമത്തിനെതിരായ ജനകീയ മുന്നേറ്റമായിരുന്നു.

ഷഹീൻ ബാഗിൽ സമരത്തിന്റെ ഭാഗമായി ഉപരോധിക്കപ്പെട്ടിരിക്കുന്ന ഹൈവേ

അന്ന് ജന്തർമന്ദറിൽ പല ഗ്രൂപ്പിൽ പെട്ട വിദ്യാർത്ഥികൾ ഒത്തുചേർന്നു, പലരും ഒരു പാർട്ടിയിലും പെടാത്തവരായിരുന്നു, സ്വന്തം തീരുമാനമനുസരിച്ച് എത്തിയവർ. മുതിർന്നവരും അവർക്കൊപ്പമുണ്ടായിരുന്നു. വിദ്യാർത്ഥികൾ ചോക്കുകൊണ്ട് റോഡിൽ ഗ്രാഫിറ്റികൾ വരച്ചും മുദ്രവാക്യം വിളിച്ചും പാടിയും പ്രതിഷേധിച്ചു. ചില ന്യൂസ് ചാനലുകളെ 'മോദി മീഡിയ'യുമായി ബന്ധമുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു, അവർക്കെതിരെയും മുദ്രവാക്യം വിളിയുണ്ടായി. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളുടെ സാന്നിധ്യവും അന്നുണ്ടായിരുന്നു.

ഷഹീൻ ബാഗ് ഹൈവേയിൽ തണുപ്പിനെ പ്രതിരോധിക്കാൻ തീകായുന്ന പരിസരവാസികളും സമരക്കാരും.

പെൺകുട്ടികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. അവർ ധീരരായി മുന്നിലുണ്ടായിരുന്നു. പൊലീസുകാർക്ക് അവർ പൂച്ചെണ്ട് നൽകി. രാത്രി യോഗേന്ദ്ര യാദവ് വന്നു സംസാരിക്കുകയും പിന്നീട് സമരം പൊലീസ് പിരിച്ചു വിടുകയും ചെയ്തു.

പൗരത്വ ബില്ലിനെതിരെ 2020 ജനുവരി നാലിന് ക്യുവെർ വിഭാഗക്കാർ മണ്ഡി ഹോക്സിൽ നിന്നും ജന്തർ മന്ദറിലേക്കു നടത്തിയ റാലി.

ഡൽഹി അടിച്ചിനിയിലെ ശ്രീ അരബിന്ദോ സെന്റർ ഫോർ ആർട്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡോക്യുമെന്ററി ഫോട്ടോഗ്രാഫി വിദ്യാർഥിയായ ഞാൻ ജെ.എൻ.യുവിൽ എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തിയ വിവരമറിഞ്ഞാണ് എത്തിയത്.

2020 ജനുവരി അഞ്ച് രാത്രി. വാഹനങ്ങൾ പോകാത്തവിധം വഴി തടഞ്ഞ് ഒരു കിലോമീറ്റർ ചുറ്റളവിൽ തെരുവ് വിളക്ക് അണച്ചിരിക്കുന്നു. ജെ.എൻ.യുവിന്റെ പ്രധാന കവാടം പൊലീസ് വലയത്തിലായിരുന്നു. ആരെയും അകത്ത് കയറ്റുന്നില്ല. ഞാൻ അവിടെ എത്തുമ്പോൾ കണ്ടത്, അകത്തുകടക്കാനൊരുങ്ങുന്ന യോഗേന്ദ്ര യാദവിനെ എ.ബി.വി.പി പ്രവർത്തകർ തടയുന്നതാണ്. പിന്നീട് അത് വാക്കുതർക്കത്തിലേക്കും കൈയേറ്റത്തിലേക്കു മാറി. പൊലീസ് വെറും കാഴ്ചക്കാരായിരുന്നു. പിന്നീട് യാദവിനെ മടക്കി അയക്കുകയായിരുന്നു.

ജാമിയയിൽ 2019 ഡിസംബർ 15ന് നടന്ന പൊലീസ് സംഘർഷത്തെ തുടർന്ന് ഡിസംബർ 19ന് ജന്തർ മന്ദറിൽ പ്രതിഷേധിച്ചവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പൊലീസ് എത്തിയപ്പോൾ.

ഇക്കാര്യം പുറത്തറിഞ്ഞപ്പോൾ പല കോളേജുകളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും വിദ്യാർത്ഥികൾ എത്തി, പ്രധാന കവാടം തുറക്കാനാവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. എ.ബി.വി.പി പ്രവർത്തകർക്കുനേരെയും മുദ്രാവാക്യം വിളിയുയർന്നു. എ.ബി.വി.പി പ്രവർത്തകർ സംഘം ചേർന്ന് വിദ്യാർത്ഥികളെ അവർക്കിടയിലേക്ക് വലിച്ചു വീഴ്ത്തി തല്ലിച്ചതച്ചു. പിന്നീട് വിദ്യാർത്ഥിനികൾ മുന്നിൽ വന്നു നിന്നുകൊണ്ടായിരുന്നു പ്രതിഷേധം നയിച്ചത്, അതുകൊണ്ട് കുറെ കൈയേറ്റം തടയാൻ കഴിഞ്ഞു.

ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും 2020 ജനുവരി ഏഴിന് ജാമിയയിൽ നടത്തിയ വൈറ്റ് കല്ലേറ് മാർച്ച്.

പൊലീസ് ഒന്നിലും ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ഫോട്ടോ എടുക്കുകയായിരുന്ന എന്നെ രാത്രി 11 മണിയോടെ എ.ബി.വി.പി പ്രവർത്തകർ അവർക്കിടയിലേക്ക് വലിച്ചിട്ടു. മുടിയിൽ പിടിച്ചു വലിക്കുകയും 10ഓളം പേർ ചേർന്ന് നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഞാൻ ഓടി. പുറകെ വന്നയാൾ എന്നെ അടിച്ചിടുകയും കാനോൻ 6ഡി ക്യാമറ ബലമായി കൊണ്ടുപോവുകയും ചെയ്തു. മറ്റൊരു വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമാണ് എന്നെ രക്ഷപ്പെടുത്തിയത്. രാവിലെ മുതൽ എടുത്ത ഫോട്ടോയും ക്യാമറയും എനിക്ക് നഷ്ടമായി. അന്ന് രാത്രി സമാന സംഭവം അവിടെ ആവർത്തിച്ചു. തെരുവ് വിളക്കുകൾ ഇല്ലാത്തത് അക്രമികൾക്ക് തുണയായി.

റീഡ് ഫോർ റവല്യൂഷൻ എന്ന ആശയവുമായി ജാമിയയിലെ നടപ്പാതയിൽ പൊതുജനങ്ങൾക്കു വായിക്കാനായി പുസ്തകങ്ങൾ നിരത്തി പ്രതീകമായി നടത്തിയ സമരം.

പിറ്റേന്ന് ഉച്ചയ്ക്ക് 12ന് മറ്റൊരു സുഹൃത്തിന്റെ ക്യാമറയുമായി ഞാൻ വീണ്ടും അവിടെയെത്തി. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് വെച്ചിരുന്നെങ്കിലും എ.ബി.വി.പി പ്രവർത്തകർ മറ്റു വഴിയിലൂടെ വരുന്നത് പൊലീസ് നോക്കിനിൽക്കുകയായിരുന്നു. വല്ലാത്ത ഭീകരാന്തരീക്ഷമായിരുന്നു.

ഷഹീൻ ബാഗ് സമരപന്തലിൽ നിന്നുള്ള ദൃശ്യം.

ഇതിനിടെ ഒരാൾ എന്റെ അടുത്ത് വന്ന് മുഖത്തുനോക്കി, ക്യാമറയിലേക്കും. ഇന്നലെ രാത്രി എന്നെ അടിച്ചവരിൽ ഒരാളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നെങ്കിലും അയാൾ എന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ട ഞാൻ മറ്റൊരു വഴിയിലൂടെ തിരിച്ചു പോവുകയായിരുന്നു. ഡൽഹി സർവകലാശാലയിലെ പല കോളേജുകളിൽ നിന്ന് ആയിരകണക്കിന് വിദ്യാർഥികളാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എ.ബി.വി.പി നടത്തിയ ആക്രമണങ്ങൾക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും ക്ലാസ്മുറികൾ ബഹിഷ്‌കരിച്ച് ജനുവരി എട്ടിന് നോർത്ത് ക്യാമ്പസിലേക്കു മാർച്ച് നടത്തിയത്.

ജാമിയയിൽ 2019 ഡിസംബർ 15ന് നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിസംബർ 19ന് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം. ​​​​​​
ജാമിയയിൽ 2019 ഡിസംബർ 15ന് നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിസംബർ 19ന് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം.

സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാർത്ഥി സമരവും വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തിൽ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാൻ കാരണമായി.

എടുത്തുപറയേണ്ടത് ഷഹീൻബാഗിലെ സ്ത്രീപോരാട്ടമാണ്. സമരപന്തലിലേക്ക് രാപകൽ കലാകാരന്മാരും വിദ്യാർത്ഥികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഒഴുകിയെത്തി. ഷഹീൻബാഗ് അതിവേഗം അടിച്ചമർത്തലിനെതിരായ സംഘടിത പ്രതിഷേധമായി മാറി. സ്ത്രീകൾ എല്ലാ പണിയും മാറ്റിവെച്ച് പ്രക്ഷോഭകാരികളായി. കൊടും തണുപ്പിലും അവർ രാത്രി അവിടെ തന്നെ ചെലവഴിച്ചു. ചിലപ്പോൾ വീട്ടിലെ മുഴുവൻ പേരെയും സമരപ്പന്തലിൽ കാണാമായിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ ഫാസിസത്തിനും വർഗീയതയ്ക്കുമെതിരെ കുറെയധികം ആളുകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ സഹായിച്ചു.

ഷഹീൻ ബാഗിലെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരപന്തലിൽ മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളും കുട്ടികളും.
ഷഹീൻ ബാഗിൽ ഭക്ഷണം വിതരണം ചെയ്യുന്ന പ്രദേശവാസികൾ.
ഷഹീൻ ബാഗിൽ സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളും കുട്ടികളും
ജെ.എൻ.യുവിൽ 2019 ഡിസംബർ 5ന് എ.ബി.വി.പി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 9ന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ നോർത്ത് ക്യാമ്പസിലേക്കു നടത്തിയ മാർച്ച്.
പ്രക്ഷോഭത്തിൽ ഉടനീളം കുട്ടികളുടെ പങ്കാളിത്തം ഷഹീൻ ബാഗ് സമരത്തിനെ വേറിട്ട് നിർത്തുന്നു

സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാർത്ഥി സമരവും വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തിൽ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാൻ കാരണമായി.

ജെ.എൻ.യുവിലെ എ.ബി.വി.പി ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 9ന് പാട്ടും സംഗീതവുമായി പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ.
2019 ഡിസംബർ 19ൽ ജന്തർ മന്ദറിൽ രാത്രിയിൽ നീണ്ടു നിന്ന സമരത്തിൽ നിന്നുള്ള കാഴ്ച

Comments