ബഷീറിനെപ്പോലുള്ള മലയാളത്തിലെ മഹാപ്രതിഭയില്‍ നിന്ന് ഇത്തരത്തിലുള്ള വിവരംകെട്ട അഭിപ്രായമുണ്ടായത്, ബഷീറിനും മലയാള സാഹിത്യത്തിനും എല്ലാത്തിനും നാണക്കേടാണ് എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ എതിര്‍പ്പ് ഞാന്‍ ഉന്നയിച്ചിരുന്നു. ആ ഭാഗത്തോടാണ് ബഷീര്‍ പ്രതികരിച്ചത്.
31 Oct 2022, 12:31 PM
വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാകൗമുദി പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറുമായുള്ള അഭിമുഖത്തില്‍ "നിങ്ങള്‍ യുവ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുണ്ടോ?' എന്ന ചോദ്യത്തിന് "ഞാന്‍ അമേദ്യം ഭക്ഷിക്കാറില്ല' എന്ന ബഷീറിന്റെ മറുപടിയെ വിമര്‍ശിച്ചുകൊണ്ട് ദേശാഭിമാനിയില്‍ ലേഖനമെഴുതിയ അനുഭവം വിശദീകരിക്കുകയാണ് കെ.ഇ.എന്‍. അന്ന് ബഷീര്‍ കെ.ഇ.എന്നിന് വിശദമായ മറുപടി എഴുതിയതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. കെ.ഇ.എന്‍ തന്റെ ജീവിതത്തിലെ വ്യത്യസ്തകാല വായന അനുഭവങ്ങളെക്കുറിച്ച് ട്രൂകോപ്പി വെബ്‌സീനില്‍ എഴുതിയ "വായനയില്‍ ഇന്നായിത്തീരുന്ന ഇന്നലെകള്‍' എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
‘‘ദേശാഭിമാനി വാരികയില്‍ തായാട്ട് ശങ്കരന്‍ എഡിറ്ററായിരുന്ന സമയത്ത് ഒരു അനൗപചാരികമായ മീറ്റിംഗ് വിളിച്ചിരുന്നു. ടി.പി. കുഞ്ഞിക്കണ്ണനും ഹമീദ് ചേന്ദമംഗല്ലൂരും സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടും ഞാനുമെല്ലാം ഉണ്ടായിരുന്നു അതില്‍. ഓരോരുത്തരെയും ഓരോ അസൈന്‍മെന്റ് ഏല്‍പിച്ചു. അതില്‍ എനിക്ക് മാഷ് തന്നത് ഉറൂബിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ച് എഴുതാനാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബഷീറിനെ വായിച്ചു, ഉറൂബിനെ വായിച്ചു. അതേക്കുറിച്ച് ആലോചിച്ചു. അത് എഴുതി. ആ എഴുത്ത് ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. ദേശാഭിമാനിയിലെ എന്റെ ആദ്യ പ്രബന്ധം അതായിരുന്നു. മാത്രമല്ല, അത് ജീവിതത്തിലെ വഴിത്തിരിവായി. ആ ലേഖനത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ വായനക്കാരുടെ കത്തുകളില്‍ മറുപടിയായി ഒരു കുറിപ്പെഴുതി. ആ കുറിപ്പിന്റെ തലക്കെട്ട്, ‘എന്റെ പക്കല്‍ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ' എന്നായിരുന്നു. അത് ജീവിതത്തില്‍ വെളിച്ചം നല്‍കിയ പ്രചോദനമായിരുന്നു. കാരണം, ബഷീറിന്റെ കഥകളുടെ ഉള്ളടക്കമൊക്കെ ഉള്‍ക്കൊണ്ട്, ബഷീര്‍ എപ്രകാരമാണ് മലയാളസാഹിത്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്, ഉറൂബ് എങ്ങനെയാണ് ഉയര്‍ന്നുനില്‍ക്കുന്നത് എന്നൊക്കെ വിശദീകരിക്കുന്ന എഴുത്താണ് ഞാന്‍ എഴുതിയത്.
എന്നാല്‍ അതില്‍ ബഷീറിനെതിരെയുള്ള ഒരു വിമര്‍ശനം കൂടിയുണ്ടായിരുന്നു. അക്കാലത്ത് കലാകൗമുദി പ്രസിദ്ധീകരിച്ച ബഷീറുമായുള്ള അഭിമുഖത്തില്‍ ഒരു ചോദ്യമുണ്ട്: "നിങ്ങള്‍ യുവ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുണ്ടോ?' അതിന് ബഷീറിന്റെ ഉത്തരം: "ഞാന്‍ അമേദ്യം ഭക്ഷിക്കാറില്ല' എന്നായിരുന്നു. അതെനിക്ക് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ബഷീറിനെപ്പോലുള്ള മലയാളത്തിലെ മഹാപ്രതിഭയില്‍ നിന്ന് ഇത്തരത്തിലുള്ള വിവരംകെട്ട അഭിപ്രായമുണ്ടായത്, ബഷീറിനും മലയാള സാഹിത്യത്തിനും എല്ലാത്തിനും നാണക്കേടാണ് എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ എതിര്‍പ്പ് ഞാന്‍ ഉന്നയിച്ചിരുന്നു. ആ ഭാഗത്തോടാണ് ബഷീര്‍ പ്രതികരിച്ചത്. ബഷീര്‍ പറയാന്‍ ശ്രമിച്ചത്, "അങ്ങനെയൊരു അഭിമുഖം എന്റെ പേരില്‍ വന്നിട്ടുണ്ട്. അതിന് ഞാന്‍ ഉത്തരവാദിയല്ല. ഈ വീട്ടില്‍ ഒരുപാട് പേര്‍ വരും, പലരും പലതും എന്നോട് സംസാരിക്കും. ചിലര്‍ അതൊക്കെ എഴുതും, ചിലപ്പോള്‍ ഞാന്‍ പറയാത്തതും എഴുതും, അതുകൊണ്ട് കുഞ്ഞഹമ്മദിനോട് എനിക്ക് പറയാനുള്ളത്, അദ്ദേഹം പഠിച്ചാണ് എഴുതിയിരിക്കുന്നത്, വളരെ നന്നായാണ് എഴുതിയിരിക്കുന്നത്, ഇതൊരു പുസ്തകത്തില്‍ ചേര്‍ക്കുമ്പോള്‍ ഈ ഭാഗം ഒഴിവാക്കണമെന്നാണ്, എന്റെ പക്കല്‍ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ.' ബഷീര്‍ എഴുതിയ മറുപടിയുടെ പ്രധാനഭാഗം ഇങ്ങനെയായിരുന്നു. ആ കത്ത് ബഷീറിന്റെ തിരഞ്ഞെടുത്ത കൃതികളില്‍, യാദൃശ്ചികമാവാം രണ്ട് സ്ഥലത്തുണ്ട്.’’
ലേഖനത്തിന്റെ പൂര്‍ണരൂപം
ട്രൂകോപ്പി വെബ്സീന്‍ 100 -ാം പാക്കറ്റില്‍
വായിക്കാം, കേൾക്കാം
വായനയില്‍ ഇന്നായിത്തീരുന്ന ഇന്നലെകള്‍
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read