ആത്മീയതയുടെ ആവശ്യം
നവീന ഇടതുപക്ഷം
ചര്‍ച്ചചെയ്യുമ്പോള്‍
ആത്മീയതയുടെ ആവശ്യം നവീന ഇടതുപക്ഷം ചര്‍ച്ചചെയ്യുമ്പോള്‍
ഹിന്ദുമതത്തിലെ ദൈവങ്ങള്‍, ആഘോഷങ്ങള്‍, സന്ദര്‍ഭങ്ങള്‍ ഇവയൊക്കെയും രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുകയും അതിന് ദേശനിര്‍മിതിയുടെ അന്തസ്സ് കല്‍പ്പിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എ. സോമന്റെ ആത്മീയതയുമായി ബന്ധപ്പെട്ട വിചാരങ്ങളെ വീണ്ടും വായിക്കുന്നു
4 Dec 2020, 02:01 PM
സാംസ്കാരിക വിമർശകനായിരുന്ന എ. സോമന്റെ ഒരു അപ്രകാശിത ലേഖനം (ആത്മീയത വിൽപനച്ചരക്ക് ആവുമ്പോൾ) ട്രൂ കോപ്പി തിങ്കില്‍ വായിക്കുന്നത് ഏതാനും മാസങ്ങൾക്കുമുമ്പാണ്. ഇപ്പോള്‍ അത് വീണ്ടുമോര്‍ക്കുന്നത് നമ്മുടെ രാഷ്ട്രീയജീവിതത്തില്‍ മതാത്മകമായ അധികാരനിര്‍വഹണത്തിനു കിട്ടുന്ന പ്രാമുഖ്യത്തെ പ്രതിയാണ് : ഹിന്ദുമതത്തിലെ ദൈവങ്ങള്‍, ആഘോഷങ്ങള്‍, സന്ദര്‍ഭങ്ങള്‍ ഇവയൊക്കെയും രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുകയും അതിന് ദേശനിര്‍മിതിയുടെ അന്തസ്സ് കല്‍പ്പിയ്ക്കുകയും ചെയ്യുന്ന രീതിയാണത്.
ചില സമയം, നമ്മുടെ ഭരണാധികാരികള്‍ തന്നെ ഹിന്ദു പുരാണകഥയിലെ രാജാവോ യോഗിയോ ആയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക മാത്രല്ല, കോവിഡ് എന്ന മഹാമാരിയെ നേരിടാന്‍ പോലും അനുഷ്‌ഠാനപരമായ പെരുമാറ്റങ്ങളും ആചാരക്രമങ്ങളും വിധിക്കുകപോലും ചെയ്യുന്ന അവസരങ്ങള്‍ ഉണ്ടാവുന്നു. സാമൂഹികമായ ഊര്‍ജ്ജമെന്ന അര്‍ത്ഥത്തില്‍ ജനാധിപത്യത്തിനുള്ള സ്വഭാവിക ജീവിതത്തെത്തന്നെ വഴിതെറ്റിക്കുക എന്ന രാഷ്ട്രീയം കൃത്യമായി അങ്ങനെ നടപ്പാക്കുകയും ചെയ്യുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിൽ മതവും ആത്മീയതയും തമ്മിലുള്ള ബന്ധത്തെയാണ്, അവയുടെ വ്യതിരക്തമായ നിലനിൽപിനെയാണ് സോമന്‍ തന്റെ ചെറിയ കുറിപ്പില്‍ അന്ന് ചര്‍ച്ച ചെയ്തത്. ഒരുപക്ഷെ എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്ന പോസ്റ്റ്- നക്സലൈറ്റ് വിചാര വിഷയങ്ങളില്‍ ‘ആത്മീയത’ കടന്നുവന്നിരുന്ന അവസരത്തിലുമാകാം ഈ കുറിപ്പ് സോമന്‍ എഴുതുന്നത്.
മറ്റൊരിക്കല്‍, കേരളീയ സമൂഹത്തിൽ നിന്ന് ‘കാണാതായ ആത്മീയത’യെ പറ്റി മറ്റൊരു സംസ്കാരിക വിമർശകനായ നിസാർ അഹമ്മദ് പറയുമ്പോള്‍ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തെയും പരിശോധിച്ചിരുന്നു. നമുക്കിടയിൽ നിന്ന് അപ്രത്യക്ഷമായ ‘സ്പർശം’, മറ്റൊരുവിധത്തില്‍ സ്നേഹവും കരുണയുമായി പ്രകടിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ‘ആലിംഗന’ത്തിന്റെ ആത്മീയ പദവിയെയാണ് നിസാര്‍ അഹമദ് ഓര്‍ത്തത്. എന്നാല്‍ ‘മഹാമാരി’യുടെ വരവോടെ നമ്മുടെ തന്നെ ദൈനംദിനജീവിതത്തിൽ ‘സാമൂഹിക അകലം’ എന്ന ആവശ്യം ആരോഗ്യകരമായ സാംസ്കാരിക പദവി നേടിയതോടെ മാതാ അമൃതാനന്ദമയിയുടെ ആലിംഗനം ‘സാമൂഹികമായ ആവശ്യ’മായി നിലനില്‍ക്കാതെയുമായി.
വ്യക്തിയിലോ സമൂഹത്തിലോ കണ്ടെത്തുന്ന മതത്തിന്റെ
സ്വാധീനത്തിൽനിന്ന് ആത്മീയതയെ ‘രണ്ടാമത്തെ പ്രകൃതി’ എന്ന് സങ്കൽപ്പിക്കുകയായിരുന്നു സോമന്‍, ഒരു വലിയ പരിധി നിസാര്‍ അഹമദും. അല്ലെങ്കില്‍, അങ്ങനെയൊരു മനോഭാവത്തെയാണ് അവരുടെ വാദങ്ങള്‍ പിന്തുടര്‍ന്നത്. സോമനെ പോലുള്ളവർ പിന്തുടർന്ന രാഷ്ട്രീയ സമീപനത്തിന് ചിലപ്പോൾ ഇത് വലിയ പ്രശ്നം തന്നെയായിരുന്നു. ആത്മീയതയെ മതത്തിൽ നിന്ന് വേർപെട്ട ആഴം എന്നോ, അല്ലെങ്കിൽ അടിസ്ഥാനപരമായി മനുഷ്യനില്‍ ഉണ്ടെന്ന് കണ്ടെത്തുന്ന സ്നേഹത്തിന്റെയും കരുണയുടെയും സാഹോദര്യത്തിന്റെയും ഉറവിടമെന്നോ ഇവരില്‍ ഇപ്പറഞ്ഞ ‘രണ്ടാമത്തെ പ്രകൃതി’വന്നു. വാസ്തവത്തിൽ, മതത്തിലൂടെ കൈവരുന്ന പൗരോഹിത്യത്തിന്റെ അധികാരവുമായുള്ള ബന്ധത്തിന്റെ പരിണാമമാണ് ഈ അന്വേഷങ്ങളിലും ഉള്ളത്. പൗരോഹിത്യത്തിന് അനുവദിക്കുന്ന അപരിമിതമായ സ്വാതന്ത്ര്യം, ഓരോ ഘട്ടത്തിലും സാമൂഹിക ജീവിതത്തില്‍ മാത്രമല്ല, അധികാരസങ്കല്‍പ്പങ്ങള്‍ക്കുള്ളിലും എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നത് ഇന്ത്യയുടെ കാര്യത്തിലെങ്കിലും പ്രകടമായിത്തന്നെ കാണാന്‍ പറ്റും. ഒരുപക്ഷെ, ഇന്നത് അമ്പരപ്പ് ഒന്നുമില്ലാതെ കാണാന്‍ പറ്റും.
നവീന ഇടതുപക്ഷത്തിന് ബോധ്യമായ രീതിയിലാകും സോമനും, പിന്നീട് കേരളത്തിലെ ഇടതു തീവ്രവാദ രാഷ്ട്രീയത്തിൽ നിന്ന് പുറത്തു പോയ ചിലരും ‘മനുഷ്യന് അവകാശപ്പെട്ടതാണെന്ന’ വിധം മതത്തിന്റെ രാഷ്ട്രീയപ്പരപ്പില്‍ നിന്ന്വേർപെടുത്തി ആത്മീയതയെ നോക്കാന്‍ ശ്രമിച്ചത്. മനുഷ്യജീവിതത്തിലെ ആഴമായി അതിനെ പറ്റി പറയാൻ അവര്‍ തുടങ്ങി. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് കാണുന്ന പ്രത്യയശാസ്ത്രങ്ങൾക്കും ക്രമങ്ങൾക്കും പുറത്ത് അത്തരമൊരു സാധ്യതയെ അവര്‍ കണ്ടെത്തുന്നതും ആവശ്യപ്പെടുന്നതും അങ്ങനെയാണ്.
എന്നാല്‍, സംഘടിതമായ, ക്രമീകരിക്കപ്പെട്ട ആവശ്യമായി, ആത്മീയതയെ കാണുന്നത് ഒരു സാമൂഹിക ആവശ്യമായി മാറുന്നില്ല എന്നതാണ് വാസ്തവം. തൻറെ ഭൗതിക സാഹചര്യത്തിൽ മതപരവും വംശീയവുമായ ലിംഗപരവുമായ നിലനില്‍പ്പ് മനുഷ്യർ മനസ്സിലാക്കുന്നത് തങ്ങളുടെ സാമൂഹ്യജീവിതത്തിന് അധികാരത്തോടുള്ള ബന്ധത്തെ പ്രതിയായാതുകൊണ്ടാണ് അത്. എങ്കില്‍, ആത്മീയതയെ ‘വ്യക്തിയുടെ ആഴം’ എന്നോ ‘സാമൂഹികമായ ആവശ്യം’ എന്നോ ലളിതമായി മനസ്സിലാക്കിക്കൂടാ. മറിച്ച്, ജനാധിപത്യ സമൂഹങ്ങളിലും അധികാരത്തെ നിര്‍വചിക്കാനും നിയന്ത്രിക്കാനും സ്വയം തയ്യാറായി പരിണമിക്കുന്ന പൗരോഹിത്യത്തിന്റെ ജീവിതമായിക്കൂടി ‘ആത്മീയത’യ്ക്ക് ഊഴമുണ്ട്. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തായാലും ചര്‍ച്ച ചെയ്യേണ്ട ഒന്ന്.
സോമന്‍, ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍, തീര്‍ച്ചയായും അങ്ങനെയൊന്നിന്റെ ആഴവും പരപ്പും ചര്‍ച്ച ചെയ്യുമായിരുന്നു.
Ranjith.k
4 Dec 2020, 03:24 PM
"ആത്മീയത " വ്യക്തിയുടെ സ്വകാര്യമായ അവനിൽ മാത്രം നിലനിൽക്കുന്ന സൗന്ദര്യാത്മക അനുഭൂതി മാത്രമാണ് എന്നറിയുന്നു .അത് അവന്റെ ഭാവനയുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നുകൂടിയാണ് എന്നാണ് മനസ്സിലാകുന്നത് അത് കൈമാറാൻ മാധ്യമം ഉണ്ടായേ പറ്റു . കൈമാറുന്നത് ഭൗതിക സമൂഹവുമായി / നടക്കുന്ന പ്രക്രിയയിലാണ് വ്യക്തി മനുഷ്യനാകുന്നതും ജനാധിപത്യപരമാകുന്നതും രാഷ്ട്രീയമാകുന്നതും ( രാഷ് ട്രീയം സർഗാത്മകമാകുന്ന ...... ) . മതത്തിൽ സംഭവിക്കുന്നത് വ്യക്തിയുടെ ആത്മീയത എന്ന ഈ സ്വകാര്യ അനുഭവത്തെ പൗരോഹിത്യം അവരുടെ പദകോശനിർമ്മിതിയിലൂടെ അവർക്കു മാത്രം പ്രാപ്യമാകുന്ന ഭാഷ രൂപത്തിലൂടെ വ്യക്തിയുടെ സ്വകാര്യ അനുഭവത്തിന് മുകളിൽ അധികാരം ഉറപ്പിക്കുകയാണ് . "ആദ്ധ്യാത്മികത "എന്ന മത ചിഹ്നനിർമ്മിതിയിലൂട ഗുരുവിന്റെ , പുരോഹിതന്റെ ആജ്ഞാനുവർത്തിയാക്കി തീർക്കുന്നു . ഇതിനവർ ഉപയോഗിക്കുന്നത് യുക്തികൊ ണ്ടും വിവേകം കൊണ്ടും വിശദീകരിക്കാൻ കഴിയാത്ത "വിശ്വാസപരമായതും പാരമ്പര്യ പരമായതും " എന്നു പറയുന്ന ആചാരാനാഷ്ഠഠാനങ്ങളെ സ്ഥാപന വൽക്കരിക്കുന്നതിലൂടെയാണ് ഇതിലൂടെ വ്യക്തിയുടെ / വിശ്വാസിയുടെ ആത്മീയതയെ മതമെന്ന സ്ഥാപനത്തിൽ കുടുക്കിയിടുന്നു . വൃക്തിയുടെ "അദ്ധ്വാനത്തെ " അവനിൽ നിന്ന് അന്യവൽക്കരിക്കുന്നതിലൂടെ മാത്രമേ ചൂഷണമില്ലാത്ത സ്വതന്ത്രവും വ്യക്തിഗതവുമായ "സർഗാത്മക ആത്മീയത " കൈവരിക്കാൻ കഴിയൂ എന്നു കരുതുന്നു.
കരുണാകരന്‍
Sep 20, 2020
4 Minutes Read
കരുണാകരന്‍
May 27, 2020
6 Minutes Read
ഡോ.പി.ഹരികുമാർ
10 Dec 2020, 01:11 PM
വെറും Brain ന്റെതായ ഭൗതിക പ്രവർത്തനെത്തെ മഹത്വവൽക്കരിച്ച് കുത്തകയാക്കാനുള്ള അധികാരത്തിന്റെ തന്ത്രം മാത്രമായി ആത്മീയതെയെ കാണാൻ െെ വകിയിരിക്കുന്നു. വ