കെ. റെയില്‍ കേരളത്തെ
വന്‍ കടക്കെണിയിലാക്കുമെന്ന്
പരിഷത്ത്
കെ. റെയില്‍ കേരളത്തെ വന്‍ കടക്കെണിയിലാക്കുമെന്ന് പരിഷത്ത്
88 കിലോമീറ്റര്‍ പാടത്തിലൂടെയുള്ള ആകാശപാതയാണിത്. 4-6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസര്‍കോട് വരെ മതിലുകളുണ്ടാകും. ആയിരക്കണക്കിന് വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയില്‍ നല്ലൊരു ഭാഗം സി.ആര്‍.ഇസഡ് പരിധിയില്‍ വരുന്നതാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടിവരും. ഇത് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കും.
16 Jul 2021, 02:42 PM
തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ (കെ- റെയില്‍) പദ്ധതിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്.
പദ്ധതിയുടെ സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്തി വിശദ പദ്ധതി രേഖ ജനങ്ങള്‍ക്ക് ചര്‍ച്ചക്ക് നല്‍കണമെന്നും അതുവരെ പദ്ധതി നിര്‍ത്തിവെക്കണമെന്നും പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദിനംപ്രതി യാത്ര ചെയ്യുന്നവരല്ല കേരളത്തില്‍ കൂടുതലെന്നും റെയില്‍വേ സര്‍വീസിലൂന്നിയ പൊതുഗതാഗതം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും പരിഷത്ത് അഭിപ്രായപ്പെട്ടു. റെയില്‍ പാത ഇരട്ടിപ്പിക്കല്‍, സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ വേഗത ഇപ്പോഴത്തേതിനേക്കാള്‍ കൂട്ടാനാകും.
സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഈ പണം കടം വാങ്ങേണ്ടിവരും. അത് കേരളത്തെ വലിയ കടക്കെണിയിലാക്കും.

പണി പൂര്‍ത്തിയാകുന്ന വര്‍ഷം, 2025-26ല്‍ പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 74 ട്രിപ്പും. ഒരു യാത്രയില്‍ പരമാവധി 675 പേര്‍. യാത്രാക്കൂലി പരമാവധി 1500 രൂപ. ഈ കണക്കുവെച്ച് ടിക്കറ്റില്‍നിന്ന് കിട്ടുന്ന പണം കൊണ്ട് കിഫ്ബി ഈടാക്കുന്ന നിരക്കില്‍ പോലും കെ. റെയിലിന്റെ വായ്പക്ക് പലിശ നല്‍കാന്‍ കഴിയില്ല.
ലഭ്യമായ രേഖകള്‍ പ്രകാരം 88 കിലോമീറ്റര്‍ പാടത്തിലൂടെയുള്ള ആകാശപാതയാണിത്. 4-6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസര്‍കോട് വരെ മതിലുകളുണ്ടാകും. ആയിരക്കണക്കിന് വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയില്‍ നല്ലൊരു ഭാഗം സി.ആര്‍.ഇസഡ് പരിധിയില്‍ വരുന്നതാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടിവരും. ഇത് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കും.
അതിവേഗ യാത്രക്കാര്‍ക്കായി കേരളത്തിലെ നാലും ഒപ്പം കോയമ്പത്തൂര്‍, മംഗാലപുരം വിമാനത്താവളങ്ങളും ചേര്‍ന്ന ചെലവു കുറഞ്ഞ കെ. എയര്‍ പദ്ധതി ആലോചിക്കാന്‍ കഴിയില്ലേ? വിദേശ രാജ്യങ്ങളില്‍ അതിവേഗ റെയിലിന്റെ ചെലവിനെയും വേഗതയെയും താരതമ്യം ചെയ്യുന്നത് വിമാനയാത്രയുമായി ബന്ധപ്പെടുത്തിയാണ്, പാസഞ്ചര്‍ ട്രെയിനുകളുമായി ബന്ധപ്പെടുത്തിയല്ല.
കെ- റെയിലുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിഗമനങ്ങള്‍ വായിക്കാം.
പി രവി
16 Jul 2021, 06:35 PM
പരിഷത്തിന്റെ നിഗമനങ്ങൾ ശരിയാണ്. ഇവിടെ വികസനം കേരളത്തിന്റെതോ, കേരളം ജനതയ്ക്ക് വേണ്ടിയുള്ളതോ അല്ല. അത് കരാറുകാരുടെയും, റിയൽഎസ്റ്റേറ്റുകാർക്കും തൽക്കാലം ലാഭം കൊയ്യുന്ന ഒരു പ്രോജക്ട് ആയി മാറും. അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളുടെ വികസനവും സാധ്യമാകും. എന്തുകൊണ്ടും കേരളത്തിന് ഗുണകരമല്ലാത്ത പദ്ധതി. 2018 ലെ പോലുള്ള പ്രളയവും മണ്ണിടിച്ചിലും ക്ഷണിച്ചു വരുത്താനുള്ള വഴി. തളിപ്പറമ്പിലെ വോട്ട് കുറവ് ഇതിനോടൊപ്പം നിരീക്ഷിക്കാവുന്നതും നല്ലതാണ്.
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
അശോക് മിത്ര
Apr 06, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 27, 2022
10 Minutes Watch
കെ.കണ്ണന്‍
Mar 23, 2022
5 Minutes Watch
കെ.ജെ. ജേക്കബ്
Mar 21, 2022
6 Minutes Read
അലി ഹൈദര്‍
Feb 28, 2022
7 Minutes Watch
അലി ഹൈദര്‍
Feb 20, 2022
15 Minutes Watch
Sanal
19 Jul 2021, 11:20 PM
,ഇന്ന് സിൽവർ ലൈനുമായി ബന്ധപ്പെട്ട രസകരമായ ഒരു ചർച്ച ക്ലബ് ഹൗസിൽ കേൾക്കാൻ കഴിഞ്ഞു. സിൽവർ ലൈനിനെ എതിർക്കുന്ന വരുടെ വാദങ്ങൾ അവിടെ നിൽക്കട്ടെ എനിക്ക് രസകരമായി തോന്നിയത് സിൽവർ ലൈൻ പ്രോജെക്ടിന്റെ ഒരു ഉദ്യോഗസ്ഥന്റെ വാദങ്ങളാണ്. ഇദ്ദേഹത്തിന്റെ വാദഗതി ശരിക്കും മനസ്സിലാകണമെങ്കിൽ നെടുമ്പാശ്ശേരി എയർപോർട്ട് MD V J കുര്യന്റെ അടുത്തിടെ SAFARI ചാനലിൽ വന്ന ഒരു ഇന്റർവ്യൂ കൂടി കാണണം. അതുകൂടി കണ്ടിട്ട് നമ്മൾ ഇദ്ദേഹത്തിന്റെ വാദഗതികൾ കേട്ടാൽ മാത്രമേ നമുക്ക് ഇതിന്റെ രസം ഉൾക്കൊള്ളാൻ കഴിയൂ. V J കുര്യൻ സത്യസന്ധമായി പറയുന്നത് ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് അല്ലെങ്കിൽ ഒരു പ്രൊജക്റ്റ് ഡയറക്ടറെ സംബന്ധിച്ച് ആ പ്രൊജക്റ്റ് ഏത് വിധേനയും നടപ്പിലാക്കണം എന്ന ഒരൊറ്റ ചിന്തയാനുള്ളത് എന്നാണ്.അതിനായി ആളുകളെ പറഞ്ഞു പറ്റിക്കുകയാണ് എന്നറിഞ്ഞുകൊണ്ട് തന്നെ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്.സ്ഥലം നൽകിയവർ പലരും അവിടെ ജോലി കൊടുക്കണം എന്നാവശ്യപ്പെട്ട് വരുമ്പോൾ അവരെ നിരാശപ്പെടുത്താതിരിക്കാനായി അപേക്ഷ കൊണ്ടുവരൂ നമുക്ക് പരിഗണിക്കാം എന്ന് പറഞ്ഞ് പലരുടെയും കയ്യിൽനിന്നും അപേക്ഷ വാങ്ങിയിട്ടുണ്ടത്രെ .അവർക്ക് ജോലി കൊടുക്കില്ല എന്നറിഞ്ഞിട്ടും ആളുകളെ അങ്ങനെ പറ്റിച്ചിട്ടുണ്ടത്രെ .നെടുമ്പാശ്ശേരിക്കെതിരെ ജനങ്ങൾ നടത്തിയ പല സമരങ്ങളെയും പലരെയും സ്വാധീനിച്ചുകൊണ്ട് സമരങ്ങളെ പൊളിക്കേണ്ടിയും വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് .അദ്ദേഹം ഇപ്പോഴെങ്കിലും ഇതൊക്കെ തുറന്ന് പറഞ്ഞത് വളരെ നന്നായി എന്നാണ് എന്റെ അഭിപ്രായം ..നമ്മൾ പണ്ടൊക്കെ കേട്ടിട്ടുണ്ട് ഒരു പാലം ഉറക്കണമെങ്കിൽ പാലത്തിന്റെ തൂണുകളുടെ അടിയിൽ രക്തം ഒഴിക്കണമത്രേ അതും മനുഷ്യരക്തം തന്നെ വേണം എന്നാണ് കേട്ടിട്ടുള്ളത് . അന്നത്തെ കാലത്ത് ജോലിയെടുക്കുന്ന പല ഹതഭാഗ്യരെയും ഇതിനുവേണ്ടി കുരുതി കഴിച്ചിട്ടുണ്ടെന്നാണ് കേട്ട് കേഴ്വി .ഇത് ആധുനീക കാലത്ത് വേറൊരു രീതിയിൽ വി ജെ കുര്യൻ പറയുകയാണുണ്ടായത് .അതിൽ എനിക്കേറ്റവും രസകരമായി തോന്നിയ മറ്റൊരു കാര്യം അയാൾ പറയുന്നുണ്ട് എന്തായാലും പ്രൊജക്റ്റ് ഏറ്റെടുത്തതുമുതൽ അവസാനം വരെ ദൈവം അയാളോടൊപ്പം ഉണ്ടായിരുന്നത്രെ ചുരുക്കത്തിൽ കുര്യൻറെ എല്ലാ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തിയിലും ദൈവം അയാളെ സഹായിച്ചുകൊണ്ട് കൂടെ നിന്നത്രേ .ഏതായാലും അജ്ജാതി ഒരു ദൈവത്തെ കിട്ടിയാൽ വളരെ നല്ലതായിരുന്നു എന്ന് ഞാനും ആഗ്രഹിച്ചു എന്ത് തെമ്മാടിത്തരത്തിനും നമ്മോട് കൂട്ട് നിൽക്കുന്ന ഒരു ദൈ വത്തെ കിട്ടിയാൽ എല്ലാവര്ക്കും പ്രയോജനപ്പെട്ടേനേം. ഏതാണ്ട് വി ജെ കുര്യന്റെ അതെ മനോഭാവത്തിലാണ് ക്ലബ് ഹൗസിൽ സിൽവർ ലൈനിനെ ന്യായീകരിക്കാൻ എത്തിയ ഉദ്യോഗസ്ഥനും ചെയ്തുകൊണ്ടിരുന്നത് .ഇദ്ദേഹം തുടക്കമാണല്ലോ Silver ലൈൻ പ്രോജെക്ടിനെ ന്യായീകരിക്കുന്നതിന് വേണ്ടി അദ്ദേഹം കണ്ടെത്തുന്ന ന്യായീകരണങ്ങളാണ് ഉടനീളം പറയുന്നത്. കേരളത്തിന്റെ സ്വപ്ന വികസനത്തിന് ഇതാണ് മാർഗ്ഗം ഇത് വന്നാൽ പിന്നെ കേരളം പിടിച്ചാൽ കിട്ടില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്കോർമ്മ വന്നത് വല്ലാർപാടവും ,മെട്രോയും ,സ്മാർട് സിറ്റിയും വിഴിഞ്ഞവും ഒക്കെ കൊണ്ടുവന്നപ്പോൾ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വികസന പ്രേമികളും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഒക്കെ അതാത് പദ്ധതികളെ വാഴ്ത്തിപ്പാടിയ പാട്ടുകളാണ് . കേരള സർക്കാർ കൊണ്ടുവന്ന വലിയ വികസന സ്വപ്ന പ്രൊജക്റ്റ് ആണ് വല്ലാർപാടം. അന്ന് ഇത് ഗംഭീര പദ്ധതിയാണെന്ന് ശക്തിയുക്തം പറഞ്ഞ മഹാന്മാർ ഇപ്പൊ ഏതായാലും അതേ സ്പിരിറ്റിൽ സംസാരിക്കില്ല എന്ന് നമുക്ക് ഉറപ്പാണ് .ഓരോ വർഷവും അത് ഉണ്ടാക്കുന്ന നഷ്ടം എല്ലാവർക്കും അറിവുള്ളതാണ് .ഇതേ പ്രോജെക്ടിനെപ്പറ്റി. ആളുകളെ പറഞ്ഞു പറ്റിച്ച് കുടിയിറക്കപ്പെട്ടവരെ തിരിഞ്ഞു നോക്കാത്ത സർക്കാരാണിവിടെയുള്ളത്. അടുത്തത് സ്മാർട്ട് സിറ്റി അതിൻറെ വാഴ്ത്തുപാട്ട്കാരും ഇപ്പോൾ അതിനെ മുന്നിലത്തെപ്പോലെ വാഴ്ത്തിപ്പാടില്ല എന്ന് ഉറപ്പാണ്. അടുത്തത് മെട്രോ.. മെട്രോ ഇന്ന്ക ടത്തിനു മേൽ കടത്തിലാണ്..ഇനിയും കോടികൾ മുടക്കി നീളം കൂട്ടണം എന്നാണ് പറയുന്നത് അങ്ങനെ നീളം കൂട്ടുന്നത് കൊണ്ട് കടം കുറയുമെന്നതിന് ഒരു ഉറപ്പുമില്ല യാത്രാ ക്ലേശം കുറയും എന്നതിനും ഉറപ്പൊന്നുമില്ല .ചുരുക്കത്തിൽ എപ്പോഴും സ്വപ്നം കാണണം നമ്മൾ എന്നാണ് അവർ പറയുന്നത് വിഴിഞ്ഞം പദ്ധതിയും ഇതേ പോലെ കൊണ്ടുവന്നതാണ്. ഇപ്പോഴത്തെ അവസ്ഥ എന്താണ്. പദ്ധതി തുടങ്ങും മുന്നേ തന്നെ തീരദേശത്ത് ദുരന്തം വിതക്കുകയാണ് ആ പദ്ധതി.. ഒന്നാലോചിച്ചു നോക്കൂ .അന്ന് ഇന്നത്തെ വികസന സിപിഎം കാർ കളിയാക്കുന്ന പരിസ്ഥിതി പ്രവർത്തകർ ഈ ദുരന്തം പ്രവചിച്ചതാണ് .ഇന്നെന്താണ് അവസ്ഥ.അതിന് സമീപത്തുള്ള തീരദേശവാസികൾക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് തുടങ്ങും മുൻപ് വിഴിഞ്ഞം ഇടവരുത്തുന്നത് .ഇനി അത് യാഥാർഥ്യമായാലത്തെ അവസ്ഥ എന്തായിരിക്കും .ഇങ്ങനെ ഇവിടത്തെ UDF കാരും LDF കാരും കൂടി അവർ കാണുന്ന വിവിധ സ്വപ്ന പദ്ധതികൾക്കായി ഇതുവരെ കുടിയിറക്കപ്പെട്ടവർക്ക് ഒരു സുരക്ഷയും ഒരുക്കാൻ ഇവിടുത്തെ രണ്ട് പക്ഷത്തുള്ള സർക്കാരുകൾക്കും കഴിഞ്ഞിട്ടില്ല. സ്വസ്ഥമായ മറ്റൊരു ജീവിതം നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല .കാര്യം കഴിഞ്ഞാൽ ഇരകളെ കര്യാപ്പില പോലെ വലിച്ചെറിയും..അതാണ് ഇന്ന് വരെയുള്ള അനുഭവം അങ്ങനെയുള്ളവർക്ക് ഈ ഉദ്യോഗസ്ഥന്മാർക്ക് എന്തെങ്കിലും ഉറപ്പ് കൊടുക്കാൻ പറ്റുമോ ഇല്ല. പോട്ടെ സിൽവർ ലൈനിന്റെ കാര്യത്തിൽ ഇപ്പോൾ ഇവർ പറയുന്ന ടിക്കറ്റ് നിരക്ക് ഇവർക്ക് ഉറപ്പ് പറയാൻ പറ്റുമോ ഇല്ല. ആദ്യം ഇവർ പറഞ്ഞ സ്പീഡ് 4 മണിക്കൂർ എന്നായിരുന്നു. ഇപ്പോൾ മന്ത്രി വെബ്സൈറ്റിൽ പറയുന്നത് 6 മണിക്കൂർ ആണ് ഇനിയും പദ്ധതി പൂർത്തിയാവുമ്പോഴേക്കും സമയം 2 മണിക്കൂർ കൂടി കൂടുമോ ഇല്ലയോ എന്ന് ഈ ഉദ്യോഗസ്ഥന് ഉറപ്പ് പറയാൻ കഴിയുമോ?? കഴിയില്ല .ചുരുക്കത്തിൽ പദ്ധതി നടപ്പാക്കാൻ സുന്ദര മോഹന വാഗ്ദാനങ്ങളും കുറുപ്പിന്റെ ഉറപ്പു പോലെയുള്ള ഉറപ്പ് മാത്രമേ ഇവർക്ക് നൽകാൻ കഴിയൂ എന്ന് ചർച്ചയിൽ നിന്നും നമുക്ക്മ മനസ്സിലാകും .. കഴിഞ്ഞ 100 വർഷത്തെ പ്രളയം കണക്കാക്കിയാണ് ഇവരുടെ പ്രൊജക്റ്റ് എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രൊജക്റ്റ് തറയിൽ നിന്നും നല്ല ഉയരത്തിൽ എലിവേറ്റഡ് ട്രാക്കിലൂടെ ആയിരുന്നെങ്കിൽ പ്രളയത്തെ ഈ ട്രാക്കുകൾ മറികടക്കും എന്ന് ഇവർ പറയുന്നത് നമുക്ക് വിശ്വസിക്കാമായിരുന്നു...2018 ലെയും 2019 ലെയും പ്രളയങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് തറയിലൂടെ പോകുന്ന ഒരു സംവിധാനത്തിനും അത് റെയിൽ ആയാലും റോഡ് ആയാലും ഒരു തരത്തിലും പ്രളയത്തെ അതിജീവിക്കാൻ കഴിയില്ല എന്നാണ് . ചുരുക്കത്തിൽ മാസാമാസം നല്ലൊരുതുക ശമ്പളമായി എഴുതി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം നന്നായി നിർവഹിച്ചു.. അയാൾ ഈ ജോലിയിൽ തുടരുന്നത് വരെ ഇങ്ങനെ പറയും എപ്പോൾ ഈ ജോലി ഉപേക്ഷിച്ചു പോകുന്നോ അപ്പോൾ ഒരു പക്ഷെ ഈ പ്രോജെക്ടിനെപ്പറ്റി അദ്ദേഹം എതിരായും സംസാരിച്ചേക്കും. പക്ഷെ ഈ പദ്ധതിയുടെ ഇരകൾ അയാളെപ്പോലെയല്ലല്ലോ ഈ പ്രോജെക്ടിന്റെ പേരിൽ ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത വീട്ടിൽ നിന്നും നാട്ടിൽ നിന്നും കുടിയിറക്കപ്പെടുന്നവർ..ഒരു പക്ഷെ നേരത്തെ പറഞ്ഞതുപോലെ പാലം ഉറക്കാൻ കുറേപ്പേരെ കുരുതി കൊടുക്കേണ്ടി വരും എന്ന് പറയുംപോലെ ചിലരുടെ സ്വപ്നം പൂവണിയാൻ ഇനിയും കേരളത്തിൽ പതിനായിരങ്ങൾ കുരുതി ഇരകളായി മാറേണ്ടി വരും എന്നാണ് മനസ്സിലാകുന്നത് .അതിനെ ജനാധിപത്യ കേരളം എന്ത് വിലകൊടുത്തും എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട് .. #stopkrailsavekerala