truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 18 April 2021

truecoppy
Truecopy Logo
Readers are Thinkers

Sunday, 18 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Kunjunni Sajeev

Politics

കുഞ്ഞുണ്ണി സജീവ്

വിദ്യാർഥിയെന്ന നിലയിൽ
ഭാവിയെക്കുറിച്ച് എനിക്ക് പേടിയുണ്ട്

വിദ്യാർഥിയെന്ന നിലയിൽ ഭാവിയെക്കുറിച്ച് എനിക്ക് പേടിയുണ്ട്

ആശയപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അധ്യാപകരും വിദ്ധ്യാര്‍ഥിനേതാക്കളും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍, ഹിന്ദുത്വ അജണ്ടകള്‍ കോവിഡിന്റെ മറവില്‍ സാക്ഷാല്‍കരിക്കപ്പെടുമ്പോള്‍ കെട്ടടങ്ങുന്നത് 2020ന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ കൈവരിച്ച തിരിച്ചറിവുകൂടിയാണ്, ഇനി സമരം ചെയ്യുക എന്നതുമാത്രമാണ് ഒരു പോംവഴി എന്ന തിരിച്ചറിവ്. ഇങ്ങനെ ഭയത്തില്‍ തുടങ്ങി, പ്രതിരോധത്തിലൂടെ സഞ്ചരിച്ചു വീണ്ടും ഭയത്തില്‍ എത്തി നില്‍ക്കുന്ന വിദ്യാര്‍ഥിസമൂഹത്തിന്റെ അനുഭവം തുറന്നെഴുതുകയാണ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ലേഖകന്‍

8 Aug 2020, 11:45 AM

കുഞ്ഞുണ്ണി സജീവ്

ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി, ഡല്‍ഹിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടാം എന്ന ആഗ്രഹത്തിലാണ്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. സാധാരണ യൂണിവേഴ്‌സിറ്റികളെല്ലാം പൊതുഇടങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട തുരുത്തുകളാണ്. അറിവിന്റെ ഉല്‍പാദനവും, വിതരണവും എല്ലാം നടക്കുന്നത് പൊതുഇടങ്ങളില്‍ നിന്ന് വേര്‍പെടുത്തി എടുത്ത ഈ തുരുത്തുകളിലാണ്. എന്നാല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാകുന്നു. തുറന്നതും, പബ്ലിക്കുമായി വളരെയധികം ഇഴുകിച്ചേര്‍ന്നതുമാണ് ഡി.യു പരിസരം. അതുകൊണ്ടുതന്നെ തലസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയം അതേപടി കാമ്പസിലും പ്രതിഫലിക്കും. ഈ പ്രതിഫലത്തിനോടുള്ള വിദ്യാര്‍ത്ഥികളുടെ ഭയവും, അതിനെതിരെയുള്ള പ്രതിരോധവും എല്ലാം ആണ്, ഡി. യുവില്‍ ഒരു വര്‍ഷം തികയ്ക്കു​മ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

കൊറോണയുടെ വരവോടെ, പൊതു ഇടത്തിന്റേതായ ഈ രാഷ്ട്രീയത്തോടുള്ള ഭയം തീവ്രമാകുന്നു. കാമ്പസ്​ രാഷ്ട്രീയം ജെ.എന്‍.യു പോലെയോ ജാമിയ മിലിയ പോലെയോ രാഷ്ട്രീയപരമായ ബഹളം ഉണ്ടാകാനുള്ള അവസരങ്ങള്‍ക്ക് വഴി വെക്കാതെ, രാഷ്ട്രീയം അക്കാദമിക ചര്‍ച്ചയായി മാറുന്നന്നതാണ് ഡി. യുവിന്റെ സ്വഭാവം. ലോകത്താകെ നടക്കുന്ന രാഷ്ട്രീയം ചേരിതിരിഞ്ഞുള്ള വഴക്കായല്ല, മറിച്ച് ഗൗരവമുള്ള വിഷയങ്ങളായി

പഠനം അതിന്റെ ജൈവികമായ രീതിയില്‍ ക്ളാസ് മുറികളില്‍ നിന്ന് ലഭിക്കാത്തതിന്റെ വിഷമത്തോടൊപ്പം കൈവിട്ടു പോയ ഒരു സമരവും കൂടിയാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്

കണ്ട് പഠിക്കുവാനാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്​. രാഷ്ട്രീയത്തെ പഠിക്കുക എന്നത് പ്രധാനമായി വന്നപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പഠനം മാത്രമായി പോവുകയും, വിദ്യാര്‍ത്ഥി യൂണിയൻ ഇലക്ഷന്‍, പണം മാറിമറിയുന്ന ചടങ്ങായി മാറുകയും ചെയ്തു. എ.ബി.വി.പിയും എന്‍.എസ്.യു. ഐയും പണം വാരിയെറിയുന്ന ഈ മത്സരത്തില്‍ പ്രതിഫലിക്കപ്പെടുന്നതാകട്ടെ കാമ്പസിന് വെളിയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് രാഷ്ട്രീയവും.

ഭയത്തിന്റെ ആരംഭം

ഡി.യുവിലെ പഠനം ആരംഭിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷമാണ്, പെട്ടെന്നൊരുനാള്‍ നോര്‍ത്ത് കാമ്പസിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിയുടെ വാതില്‍ക്കല്‍ സവര്‍ക്കറുടെയും, ഭഗത്‌സിംഗിന്റെയും, സുഭാഷ് ചന്ദ്ര ബോസിന്റേയും പ്രതിമകള്‍ താമര ഇതളുകളുള്ള തൂണില്‍ സ്ഥാപിച്ചതായി കണ്ടത്. സാധാരണ എന്നത്തെയും പോലെ ക്ളാസിലേക്കു പോകുന്ന കുട്ടികള്‍ ഇതുകണ്ട് സംശയത്തോടെ നിന്നപ്പോഴാണ്, ആ വര്‍ഷം പിരിഞ്ഞു പോകുന്ന യൂണിയന്‍ പ്രസിഡന്റ് ശക്തിസിംഗ് സ്ഥാപിച്ചതാണ് അത് എന്ന വാര്‍ത്ത ലഭിച്ചത്.

saibaba
പ്രൊഫ. സായിബാബ

എ.ബി.വി.പി വിഷയം ഏറ്റെടുത്തില്ല, വിഷയം ധരിപ്പിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആകട്ടെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നതുകൊണ്ട് പ്രശ്നം എന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് പറഞ്ഞത്. പിന്നെ കുറച്ചുനാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിമകള്‍ മാറ്റി. പ്രതിമ സ്ഥാപിക്കാനുണ്ടായ കാരണം വ്യക്തമാക്കാന്‍ ചോദിച്ചപ്പോള്‍, താനൊരു തീവ്രദേശീയവാദിയാണ് എന്നാണ് ശക്തിസിംഗ് മറുപടി പറഞ്ഞത്. പിന്നീട് ആ വര്‍ഷം ഇലക്ഷനില്‍ എ.ബി.വി.പി ചരിത്ര വിജയം നേടുകയും ചെയ്തു.

പ്രതിരോധശ്രമങ്ങള്‍

ഇത്തരം ഹിന്ദുത്വ അജണ്ടകള്‍ക്ക് എതിരായ പ്രതിരോധം ഉണ്ടായത് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് കൊണ്ടായിരുന്നു, അധ്യാപകര്‍ തന്നെ സവര്‍ക്കറുടെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി. പുറത്തുനിന്ന്​അകത്തേക്ക് കടക്കുന്ന രാഷ്ട്രീയ ചിന്തകള്‍ക്ക് ബദലായി

2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ. സായിബാബയും, ഈ അടുത്ത കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഹാനി ബാബുവുമെല്ലാം ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ശക്തമായ ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിച്ചവരായിരുന്നു

ശക്തമായ ഒരു അംബേദ്കര്‍-പുരോഗമന ആശയ സഞ്ചയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയമായ നിലപാടുകളുടെ പേരില്‍ 2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ. സായിബാബയും, അടുത്ത കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഹാനി ബാബുവുമെല്ലാം ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ശക്തമായ ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിച്ചവരായിരുന്നു. പക്ഷെ ഇത്തരം പ്രതിരോധങ്ങള്‍ ഒന്നും അക്കാദമികപരിസരം വിട്ട് തുറന്ന പ്രതിഷേധം എന്ന നിലയില്‍ വളര്‍ന്നിരുന്നില്ല. സി.എ.എയും എന്‍.ആര്‍.സിയും അക്കാദമിക്ക് ചര്‍ച്ചകളുടെ ഭാഗമായി പഠിക്കപ്പെട്ടു.

hani babu
ഹാനി ബാബു

ഇങ്ങനെ ക്ളാസുകളിലേക്കു മടങ്ങിപ്പോകുകയും, പരീക്ഷയുടെ തിരക്കിലാകുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പെട്ടെന്ന് മാറ്റിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത് ജാമിയ മിലിയ സംഭവമായിരുന്നു. അന്നുവരെ നടന്ന ചര്‍ച്ചകള്‍ മാറ്റിവെച്ച് പ്രതിഷേധത്തിനുള്ള സമയമായി എന്നാണ് ഏവരും അന്ന് തിരിച്ചറിഞ്ഞത്.

തുറന്ന പ്രതിഷേധം

എല്ലാ വിദ്യാര്‍ത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും പ്രതിഷേധത്തിനായി കാമ്പസില്‍ വന്നുചേരാനുള്ള സന്ദേശം എത്തി. സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റിയുടെ മുമ്പിലായിരുന്നു ആദ്യ പ്രതിഷേധങ്ങള്‍. പരീക്ഷ കഴിഞ്ഞുള്ള അവധിയായതുകൊണ്ട് കുട്ടികള്‍ കുറവായിരുന്നു. എങ്കിലും മറ്റു സ്ഥലങ്ങളിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് പൊലീസ് കാമ്പസില്‍ എത്തി. എ.ബി.വി.പി പ്രവര്‍ത്തകര്‍ (വിദ്യാര്‍ത്ഥികള്‍ എന്ന് പറയാന്‍ കഴിയില്ല, അവര്‍ പുറത്ത് നിന്നുള്ളവരായിരുന്നു) കൂട്ടംകൂടി നിന്നവരെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിരുന്നു. സ്റ്റീല്‍ റോഡും മറ്റുമായാണ് അവര്‍ വന്നിരുന്നത്. വിദ്യാര്‍ത്ഥികളെ അത്ഭുതപ്പെടുത്തി പോലീസും എ.ബി.വി.പി പ്രവര്‍ത്തകരും ഒരുമിച്ചാണ് കൂട്ടംകൂടിയവരെ ബലം പ്രയോഗിച്ചു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. കുറച്ച് നാളുകള്‍ ഇങ്ങനെ തുടര്‍ന്നു, പിന്നീട് ജനുവരി എട്ടിനാണ് പ്രതിഷേധം കനത്തത്. പഠനം നിര്‍ത്തിവെച്ച്

കാലങ്ങളായി വിദ്യാര്‍ത്ഥികളും ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വീണ്ടും മതവും ജാതിയും ഛര്‍ദിക്കുന്ന ഒരു ഭരണകൂടത്തിനോടുള്ള എതിര്‍പ്പായിരുന്നു എല്ലാവര്‍ക്കും

കാമ്പസിന് വെളിയില്‍ വന്നു നിറഞ്ഞവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥിനികളായിരുന്നു. പല സംഘടനകളുടെയും കൊടികള്‍ക്ക് കീഴിലാണ് അവര്‍ അണിനിരന്നതെങ്കിലും ലാല്‍സലാമിനും നീല്‍സലാമിനുമെല്ലാം മുകളില്‍ ‘ആസാദി' ആണ് ഉയര്‍ന്നു കേട്ടത്. നോര്‍ത്ത് കാമ്പസിന് ചുറ്റും നടന്ന മാര്‍ച്ച് വൈകിട്ടോടെ തിരിച്ച്​ കാമ്പസില്‍ വന്നു നില്‍ക്കുമ്പോള്‍ നേതൃനിരയിലെ ഓരോത്തരെയും പോലീസ് സൂക്ഷ്മമായി വീഡിയോ റെക്കോര്‍ഡറില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് കര്‍ശന നിയന്ത്രണങ്ങളാണ് കാമ്പസില്‍ നിലവില്‍ വന്നത്. വിദ്യാര്‍ത്ഥികളുടെ ഈ പ്രതിഷേധം, വെളിയില്‍ അവരുടെ മാതാപിതാക്കളാണ് ഏറ്റെടുത്തത്. ഈ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഷഹീന്‍ ബാഗില്‍ ഉയര്‍ന്നുവന്ന സമരം. ആ സമയത്ത് എല്ലാ പ്രതിഷേധങ്ങളെയും പോലെ വളരെ പെട്ടെന്നുണ്ടായ ഒന്നാണ് ഡി.യുവിലേതും. അതുകൊണ്ടുതന്നെ ഒരു നേതാവോ, കൃത്യമായി സമരത്തെ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ഏകീകൃത പാര്‍ട്ടിയോ ഒന്നും ഉണ്ടായില്ല. തീര്‍ച്ചയായും ഒരു ഫാസിസ്റ്റുവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ അത് കൃത്യമായി ആവിഷ്‌കരിക്കപ്പെട്ടില്ല, അതൊരു പ്രകടനമായി ഒതുങ്ങി. കാലങ്ങളായി വിദ്യാര്‍ത്ഥികളും ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വീണ്ടും മതവും ജാതിയും ഛര്‍ദിക്കുന്ന ഒരു ഭരണകൂടത്തിനോടുള്ള എതിര്‍പ്പായിരുന്നു എല്ലാവര്‍ക്കും.

കൊറോണ തകര്‍ത്ത സമരങ്ങളും തീവ്രമാകുന്ന ഭയങ്ങളും

‘കൊറോണ വന്നതോടെ ഷഹീന്‍ ഭാഗിനെ ഞങ്ങള്‍ തൂത്തുവാരി' എന്ന് വളരെ സന്തോഷത്തോടെ ബി.ജെ.പി അനുഭാവമുള്ള ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. 2019 ഡിസംബറില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ അത്രയും വ്യക്തമായ രൂപം കൈവരിക്കുന്നതിന് മുന്‍പേ കോവിഡിലൂടെ നിശ്ചലമാക്കപ്പെട്ടു. ആശയ സംവാദങ്ങള്‍ സാധ്യമാക്കി തന്ന ക്ളാസ് മുറികള്‍ ഇല്ലാതായതോടെ വിദ്യാര്‍ത്ഥികളെല്ലാവരും വീടുകളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം സാധ്യമായേക്കാം, പക്ഷെ അത്തരം ക്ളാസുകളും ഇനി ഭരണകൂടനിരീക്ഷണത്തിലായിരിക്കും. ആശയപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ

ആശയ സംവാദങ്ങള്‍ സാധ്യമാക്കി തന്ന ക്ളാസ് മുറികള്‍ ഇല്ലാതായതോടെ വിദ്യാര്‍ത്ഥികളെല്ലാവരും വീടുകളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം സാധ്യമായേക്കാം, പക്ഷെ അത്തരം ക്ളാസുകളും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും

അധ്യാപകരും വിദ്ധ്യാര്‍ഥിനേതാക്കളും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍, ഓരോ ഹിന്ദുത്വ അജണ്ടകള്‍ കൊറോണയുടെ മറവില്‍ സാഷാത്കരിക്കപ്പെടുമ്പോള്‍ കെട്ടടങ്ങുന്നത് 2020-ന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ കൈവരിച്ച തിരിച്ചറിവുകൂടിയാണ്, ഇനി സമരം ചെയ്യുക എന്നത് മാത്രമാണ് ഒരു പോംവഴി എന്ന തിരിച്ചറിവ്. ഡല്‍ഹിയില്‍ കോവിഡ്​ വ്യാപനം തീവ്രമാകുന്ന സമയത്ത് കുറച്ച് നാളുകള്‍ കൂടി അവിടെ തങ്ങേണ്ടി വന്നിരുന്നു. വലിയ കുഴപ്പമില്ലാതെ ഡല്‍ഹി നിവാസികളോടൊപ്പം താമസിക്കുകയായിരുന്നു അതുവരെ. എന്നാല്‍ കുറച്ച് നാളുകള്‍ക്കു ശേഷമാണ്, ഡല്‍ഹി നിവാസികള്‍ക്ക് ഒഴികെ മറ്റാര്‍ക്കും വൈദ്യസഹായം നല്‍കില്ല എന്ന പ്രസ്താവന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയത്, പിന്നീടങ്ങോട്ട് ഡല്‍ഹിയിലെ താമസം ദുസ്സഹമായി, സാധാരണ പാല്‍ വാങ്ങിക്കുവാന്‍ പോകുന്നിടത്തെ കടയുടമയും, വാങ്ങാന്‍ വന്നവരും എല്ലാം കാണുമ്പോള്‍ സ്ഥിരം നല്‍കാറുള്ള പുഞ്ചിരി നല്‍കാതെയായി. ‘ഇവര്‍ക്ക് തിരിച്ച് നാട്ടില്‍ പൊയ്ക്കൂടെ എന്നതായി' അവരുടെ ഇടയിലെ സംസാരം. പിന്നീട് ആ പ്രസ്താവന കെജ്​രിവാള്‍ പിന്‍വലിച്ചു എന്നൊക്കെ കേട്ടു.

caa protest

എന്നിരുന്നാലും അവിടെനിന്ന്​ എന്നെ പിടികൂടിയ ഭയം പതിയെ വീട്ടിലേക്കെത്തിച്ചു. കോവിഡ്​ വ്യാപനത്തിനിടയിലും അയോധ്യയില്‍ രാമക്ഷേത്രത്തിന്​ കല്ലിട്ടപ്പോൾ കെജ്​രിവാളിന്റെ പ്രതികരണം, രാമന്‍ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമെന്നും, ഇന്ത്യ അടുത്ത സൂപ്പര്‍ പവര്‍ ആകുമെന്നുമെല്ലാമാണ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും അഭിപ്രായവും വ്യത്യസ്തമല്ല. ഹിന്ദുത്വ അജണ്ടകള്‍ എല്ലാ പാര്‍ട്ടികളിലേക്കും അരിച്ചിറങ്ങുകയാണ്, പ്രതിഷേധിക്കാനുള്ള അവസരം പോലും നല്‍കാത്ത കോവിഡിന്റെ പശ്ചാത്തലത്തില്‍. ഇങ്ങനെ ഭയത്തില്‍ തുടങ്ങി, പ്രതിരോധത്തിലൂടെ സഞ്ചരിച്ച്​ വീണ്ടും ഭയത്തില്‍ എത്തി നില്‍ക്കുന്ന വിദ്യാര്‍ഥിസമൂഹം, ഭാവിയെ കാണുന്നത് വളരെ ആശങ്കയോടെയാണ്. പ്രതിഷേധമാണ് ഒരു പോംവഴി എന്ന് കണ്ടെത്തുമ്പോഴും ഇപ്പോഴുള്ള രാഷ്ട്രീയപാര്‍ട്ടികളോടുള്ള അവിശ്വാസ്യതയും അവരെ അലട്ടുന്നുണ്ട്. പഠനം അതിന്റെ ജൈവികമായ രീതിയില്‍ ക്ളാസ് മുറികളില്‍ നിന്ന് ലഭിക്കാത്തതിന്റെ വിഷമത്തോടൊപ്പം കൈവിട്ടു പോയ ഒരു സമരവും കൂടിയാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്.

  • Tags
  • #Politics
  • #Saffron Politics
  • #Hany Babu
  • #Delhi University
  • #CAA Protest
  • #Kunjunni Sajeev
  • #Shaheen bagh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Ananya N

18 Aug 2020, 07:11 AM

എഴുത്തിനും ഒരു ശ്കതി ഉണ്ട്. ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു".Good writing".

Shabeer sha

13 Aug 2020, 06:59 PM

As a student I wish I had the writing skills just like you to express my thoughts.good job man

Sreekumar VJ

10 Aug 2020, 02:52 PM

Speak up young men, speak up. There is no use in expecting the Rahuls and Kejriwals. Even Yechurys and Mamtas are subdued. Think of post Covid days now itself. By the time Covid recedes, what would survive the flood of Ram Mandir is anybody's guess! Still, let us look forward. Hope is eternal, afterall...

Benoy Bhaskaran

9 Aug 2020, 11:46 PM

നന്നായി എഴുതി...👍👏👏👏

Raghu A V

8 Aug 2020, 07:49 PM

The government that rejoices when the student is at home is representative of fascism. The move should always be expected to crucify an era in which protests can begin.

Georgy

8 Aug 2020, 07:05 PM

Well articulated and the writer's fear should be addressed.

Meena S

8 Aug 2020, 05:15 PM

Exactly. Your views are right, kunjunni, Covid has become a trump card for the fascists and the corporates.

ജനാർദ്ദനൻ ചാവക്കാട്

8 Aug 2020, 04:09 PM

ഈ ഭയത്തെ പോരാടാനുള്ള ശക്തിയായി പരിവർത്തിപ്പിക്കേണ്ടതുണ്ട്.

JOSE Ottaplackal

8 Aug 2020, 12:44 PM

Kunjunni sajeev was my senior in loyola and I really appreciate him for this work to understand what is happening in current Indian politics and society. Thanks for his commitment to open our eyes from the drak part of Hinduism agendas.

Editorial

Editorial

മനില സി.മോഹൻ

സിനിമയെടുക്കുമ്പോള്‍ തലച്ചോറിനുള്ളില്‍ വേണം ഒരു ഹിന്ദുത്വ എഡിറ്റര്‍

Apr 10, 2021

4 Minutes Watch

election

Truecopy Webzine

Truecopy Webzine

ഇലക്ഷനെക്കുറിച്ച് ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍

Apr 05, 2021

8 minutes read

Savarkar

Opinion

ഷിനോജ് ചോറന്‍

സവർക്കറെ വരയ്​ക്കുന്ന കലാകൃത്തുക്കളേ, നിങ്ങളെ ഒറ്റുകാരെന്ന്​ ചരിത്രം രേഖപ്പെടുത്തും

Mar 20, 2021

3 Minutes Read

Polling

GRAFFITI

കെ. സഹദേവന്‍

സംഘപരിവാറിനെ നിലംതൊടാതിരിക്കാന്‍ തെരഞ്ഞെടുപ്പിനെ ആയുധമാക്കുക

Mar 19, 2021

3 Minutes Read

Ranjith Interview 2

Interview

രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍

സ്​ഥാനാർഥിത്വത്തിൽ സംഭവിച്ചതെന്ത്​? രാഷ്​ട്രീയത്തിലെ സിനിമയും സിനിമയിലെ രാഷ്​ട്രീയവും

Mar 05, 2021

55 Minutes Watch

Priyamvada Gopal Shajahan Madampat 2

Interview

പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്

ഇന്ത്യ, ഹിന്ദുത്വം, ഇടതുപക്ഷം, ദളിത് രാഷ്ട്രീയം

Feb 24, 2021

60 Minutes Watch

Disha Ravi

GRAFFITI

ശ്രീജിത്ത് ദിവാകരന്‍

ഇതാണ് ദിശ രവി, ഇതാണ് ദിശ രവി ചെയ്ത തെറ്റ്

Feb 15, 2021

2 Minutes Read

Twitter 2

Short Read

National Desk

ട്വിറ്ററിനെതിരെ അസഹിഷ്ണുതയുടെ ട്വീറ്റ്

Feb 14, 2021

5 minutes read

Next Article

പെട്ടിമുടി, കരിപ്പൂര്‍ രണ്ട് വലിയ പാഠങ്ങള്‍

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster