യുപി തെരഞ്ഞെടുപ്പ് ;
സംഘപരിവാർ കലാപം
ആസൂത്രണം ചെയ്യുന്നു
യുപി തെരഞ്ഞെടുപ്പ് ; സംഘപരിവാർ കലാപം ആസൂത്രണം ചെയ്യുന്നു
നേട്ടമുണ്ടാകാന്‍ പോകുന്നത് സമാജ്‌വാദി പാര്‍ട്ടിക്കാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ പ്രധാന കാരണം, രണ്ടര വര്‍ഷമായി യു.പിയിലെ പ്രതിപക്ഷം എന്ന നിലയിലേക്ക് കടന്നുവന്നിരിക്കുന്നത് സമാജ്‌വാദി പാര്‍ട്ടിയാണ് എന്നതാണ്.
11 Oct 2021, 12:28 PM
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘപരിവാർ സംസ്ഥാനത്തുടനീളം പ്രാദേശികമായ വിഷയങ്ങളുടെ പേരില്‍, ഹിന്ദു- മുസ്ലിം വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവർത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണൻ. ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 46 ല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കിടേഷ് രാമകൃഷ്ണൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നത്.
""സംഘ്പരിവാറുമായി ബന്ധമുള്ളവരും അവരുടെ ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്നവരുമായി സംസാരിച്ചതില്‍നിന്ന് വ്യക്തമാകുന്നത്, സംസ്ഥാനത്തുടനീളം പ്രാദേശികമായ വിഷയങ്ങളുടെ പേരില്‍, ഹിന്ദു- മുസ്ലിം വർഗീയ കലാപങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. അതിന്റെ സൂചനകളുണ്ട്. നോയ്ഡയില്‍ താമസിക്കുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം എനിക്കയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്, അദ്ദേഹത്തിന്റെ കോളനിക്കുപുറകില്‍ നിന്ന് അറുത്ത ഒരു പശുവിന്റെ കഴുത്ത് കിട്ടുകയും അത് അവിടെ ചെറിയ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്നാണ്. ഇത്തരത്തില്‍ വർഗീയ സംഘര്‍ഷങ്ങളുടെയും അക്രമങ്ങളുടെയും പരമ്പര സൃഷ്ടിക്കുക. മുമ്പ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു ശ്രമം നടന്നതാണ്, അത് വേണ്ടത്ര വിജയിച്ചില്ല, യു.പിയില്‍ ഇതിന്റെ ഫലം എന്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. എന്തായാലും വര്‍ഗീയതയുടെയും സെക്‌ടേറിയനിസത്തിന്റെയും പൊളിറ്റിക്‌സ്, പ്രത്യേകിച്ച് 1980കളുടെ മധ്യകാലത്തിനുശേഷം ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് യു.പിയില്‍ സാമാന്യം നല്ല കറന്‍സിയുള്ള പൊളിറ്റിക്‌സ് ആണ്. മറ്റൊന്ന്, സര്‍ക്കാറിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള പബ്ലിക് പെര്‍സെപ്ഷനാണ്.''
""യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമായ ഒരു ഘട്ടത്തിലാണ് കര്‍ഷക സമരം ഇപ്പോഴുള്ളത്. പ്രത്യേകിച്ചും ലഖിംപുര്‍ ഖേരിയിലെ, കൂട്ടക്കൊല എന്നു വിശേഷിപ്പിക്കാവുന്ന അപകടത്തിന്റെ അനുരണനങ്ങള്‍ വളരെ വലുതാണ്. അവിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മക്ക് ഈ മാസം 12ന് ശ്രദ്ധാജ്ഞലി സഭ നടക്കുകയാണ്. അത് വലിയൊരു ‘റാലിയിങ് പോയന്റാ'യി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക സംഘടനകള്‍ പ്രധാന സമരപരിപാടിയുടെ ഭാഗമായി, ശ്രദ്ധാജ്ഞലി സഭ ചേരുന്ന ഇടത്തുനിന്ന് എല്ലാ ജില്ലകളിലേക്കും കലശയാത്ര നടത്താനുള്ള തയാറെടുപ്പിലാണ്. ഇതും ഒരു പ്രധാന വൈകാരിക പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്.''
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 46 ല്‍ വായിക്കാം
വർഗീയതയോ കർഷക സമരമോ? യു.പിയിൽ നിന്നുള്ള സൂചനകൾ | വെങ്കിടേഷ് രാമകൃഷ്ണൻ / കെ. കണ്ണൻ
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ. കണ്ണന്
Jan 26, 2023
6 Minutes Watch
കെ. കണ്ണന്
Jan 25, 2023
3 Minute Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
കെ. കണ്ണന്
Jan 14, 2023
8 Minutes Read
കെ. കണ്ണന്
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read