യാസ് ചുഴലിക്കാറ്റ്
പ്രതികൂലമായേക്കാം,
ജാഗ്രത വേണം
യാസ് ചുഴലിക്കാറ്റ് പ്രതികൂലമായേക്കാം, ജാഗ്രത വേണം
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ ഏകദേശം 130 % മഴ ഇതിനകം കൂടുതല്‍ കിട്ടിയ സാഹചര്യത്തില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാല്‍ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം.
24 May 2021, 12:16 PM
കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും ഈ മണ്‍സൂണ്‍ കാലത്തും കൂടുതല്‍ മഴ പ്രവചിക്കുന്ന സാഹചര്യത്തില്‍ 2018, 2019, 2020 വര്‍ഷങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നില്‍ കാണേണ്ടതാണെന്ന് മുന്നറിയിപ്പ്. 2021 ലെ മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്‍പുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മണ്‍സൂണിന്റെ തുടക്കത്തില്‍ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത- -പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ.എസ്. അഭിലാഷ് ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പുനല്‍കുന്നു.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ ഏകദേശം 130 % മഴ ഇതിനകം കൂടുതല്‍ കിട്ടിയ സാഹചര്യത്തില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാല്‍ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം.
രണ്ടു പതിറ്റാണ്ടായി മഴയുടെ അളവും പെയ്ത്തുരീതിയും പതിവില്‍നിന്ന് വിപരീതമാണ്. കഴിഞ്ഞ ഒരു ദശകത്തില്‍ കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ കണക്ക് പരിശോധിച്ചാല്‍, പകുതിയിലധികം വര്‍ഷങ്ങളിലും മണ്‍സൂണ്‍ മഴയില്‍ ശരാശരിയില്‍ നിന്ന് 20 ശതമാനത്തിലധികം വ്യതിയാനം ഉണ്ടായതായി കാണാം. മണ്‍സൂണ്‍ കൂടുതല്‍ അസ്ഥിരമാകുകയാണ്. 2013, 2018 വര്‍ഷങ്ങളില്‍ ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ അധികം മഴ ലഭിച്ചപ്പോള്‍ 2012 , 2015 , 2016 വര്‍ഷങ്ങളില്‍ ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ കുറവു മഴയാണ് ലഭിച്ചത്. ഒരു ദശകത്തില്‍ അതിവര്‍ഷമോ അനാവൃഷ്ടി വര്‍ഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തില്‍ അധികമാണെന്ന് കാണാനാകും.
ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റന്‍ മേഘങ്ങള്‍ക്ക് രൂപം കൊള്ളാന്‍ അന്തരീക്ഷ താപവര്‍ധനവ് സഹായകരമാവും. ടൊര്‍ണാഡോ പോലുള്ള ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് വ്യക്തമല്ല. ഇത്തരം ചുഴലികള്‍ സാധാരണ കേരളത്തില്‍ കണ്ടുവരാറില്ല. എന്നാല്‍ ഈ കാലവര്‍ഷക്കാലത്ത് മിന്നല്‍ ചുഴലികളും വാട്ടര്‍ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്.

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാള്‍ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ പ്രതിരോധിക്കുവാന്‍ ഭരണ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടല്‍ അത്യാവശ്യമാണ്- ഡോ. എസ്. അഭിലാഷ് എഴുതുന്നു.
വെബ്‌സീന്‍ പാക്കറ്റ് 26ല്‍ വായിക്കാം, കേള്‍ക്കാം
കരുതിയിരിക്കേണ്ട മറ്റൊരു മണ്‍സൂണ്‍ കൂടി വരുന്നു
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read