കോഴിക്കോട്ടുകാരന്‍ കോട്ടയത്ത്
ബിരിയാണിവച്ച കഥ;
Sreedhanya Catering Service Review
കോഴിക്കോട്ടുകാരന്‍ കോട്ടയത്ത് ബിരിയാണിവച്ച കഥ; Sreedhanya Catering Service Review
26 Aug 2022, 06:42 PM
മലബാറിലെ ജില്ലകളും മറ്റു ജില്ലകളും തമ്മില്‍, ഏതാണ് നല്ല ബിരിയാണിയെന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പതിവാണ്. അത്തരമൊരു തര്‍ക്കത്തിന്റെ കോട്ടയം വേര്‍ഷനാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്ന സിനിമയുടെ ഒരു ഭാഗം. പ്രധാനഭാഗം ഒരു ബിരിയാണിയുണ്ടാക്കുന്ന കഥ തന്നെ.
ഷിനോയ്‌യുടെ (പ്രശാന്ത് മുരളി) മകളുടെ ഒന്നാം പിറന്നാളിന് എല്ലാവര്‍ക്കും ബിരിയാണി കൊടുക്കണമെന്ന് ഷിനോയ്ക്ക് തോന്നുന്നു. ചോറും ബീഫും ആക്കാമെന്ന് ഷിനോയ്‌ന്റെ ഭാര്യ ശ്രീധന്യ പറഞ്ഞെങ്കിലും ബിരിയാണി തന്നെ വേണമെന്ന് ഷിനോയ് നിര്‍ബന്ധം പിടിക്കുന്നു. കോവിഡ് കാലമാണ്. കുറച്ച് പേരെ ഉണ്ടാവൂ. ബിരിയാണി സ്വയം ഉണ്ടാക്കാമെന്ന് ഷിനോയ് തീരുമാനിക്കുന്നു. അങ്ങനെ ബിരിയാണിയുണ്ടാക്കാന്‍ ഷിനോയ്‌യും സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്റെ(ജിയോ ബേബി) വീട്ടില്‍ ഒത്തുകൂടുന്നു. അവര്‍ ബിരിയാണിയുണ്ടാക്കുന്നതിനിടെ ഒരു കോഴിക്കോട്ടുകാരനും അങ്ങോട്ട് കടന്നുവരുന്നു. തുടര്‍ന്ന് ആ രാത്രി മുതല്‍ പിറ്റേന്ന് ഉച്ചവരെ നടക്കുന്ന രസകരമായ കഥയാണ് സിനിമ പറയുന്നത്.
വളരെ ലളിതമായ ഒരു ലൈറ്റ് കോമഡി സിനിമയാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്. സാന്ദര്‍ഭികമായി ഉണ്ടാവുന്ന വളരെ ജൈവികമായ തമാശകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഒട്ടും സ്‌ക്രിപ്റ്റഡ് അല്ലാത്ത, നിത്യജീവിതവുമായി എളുപ്പം കണക്ട് ചെയ്യാനാവുന്ന മുഹൂര്‍ത്തങ്ങളും സിനിമയ്ക്ക് ജീവന്‍ നല്‍കുന്നു.
ജിയോ ബേബിയുടെ സിനിമയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ഈ സിനിമയിലും കാണാവുന്നതാണ്. എന്നാല്‍ അത് സിനിമയില്‍ നിര്‍ബന്ധ ബുദ്ധിയോടെ ചേര്‍ത്ത് വച്ചതാണെന്ന് പ്രേക്ഷകന് നിരന്തരം അനുഭവപ്പെടുന്നു എന്നത് ഒരു പോരായ്മയാണ്.

സിനിമയ്ക്ക് പാരലലായി കാണിക്കുന്ന ചില സംഭവങ്ങള്‍ പ്രധാന പ്ലോട്ടുമായി ചേര്‍ന്ന് നില്‍ക്കാത്തതും പ്രശ്‌നമാണ്. എന്നാല്‍ അത് സ്യൂഡോ ആക്ടിവിസ്റ്റ് - ബുദ്ധിജീവികളെ പരിഹസിക്കാനായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് രസകരമാണ്.
ട്രൈലറില്‍ വ്യക്തമാക്കിയത് പോലെ മദ്യപാനമാണ് സിനിമയുടെ പ്രധാന വൈബ്. ഒരു വീട്ടില്‍ ഒന്നിച്ച് മദ്യപിക്കുന്നു, കൂട്ടത്തില്‍ ബിരിയാണിയുണ്ടാക്കുന്നു, ഇടയ്ക്ക് ചെറിയ വാക്കേറ്റമുണ്ടാവുന്നു, അതിനിടെ മദ്യം തീര്‍ന്നതിനാല്‍ വീണ്ടും വാങ്ങിപ്പിക്കുന്നു, അവിചാരിതമായി കൂട്ടത്തിലെത്തിയ ആളെയും മദ്യം സല്‍ക്കരിച്ച് കൂടെ കൂട്ടുന്നു, പിറ്റേന്ന് ഹാങ്ങ് ഓവര്‍ മാറാനായി വീണ്ടും മദ്യപാനം തുടങ്ങുന്നു... ഇതാണ് പടത്തിന്റെ ഒരു ലൈന്‍.
ചിത്രത്തില്‍ രാത്രിയുടെ ചിത്രീകരണം രസകരമാണ്. മദ്യപിക്കാനായി ഒരു ആണ്‍കൂട്ടം ഒത്തുകൂടുന്നു, അതേ സമയം സ്ത്രീകള്‍, മദ്യാപാനിക്കൂട്ടത്തിനകത്ത് പെട്ടുപോവുന്ന കുട്ടികള്‍ - ഇവരെയൊക്കെ കാണിക്കാനുള്ള ഒരു ശ്രമം സിനിമ നടത്തുന്നുണ്ട്. വളരെ സ്വതന്ത്രമായി രാത്രി ഒറ്റയ്ക്ക് വടകരയില്‍ നിന്ന് ബൈക്കുമായി കോട്ടയം വരെ യാത്ര ചെയ്യുന്ന പെണ്‍കുട്ടി, അര്‍ധരാത്രിയിലും സ്‌കൂട്ടറുമായി മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന പെണ്‍കുട്ടി തുടങ്ങിയ സ്ത്രീ പ്രാതിനിധ്യങ്ങളും സിനിമ കാണിക്കുന്നുണ്ട്.

സിറ്റുവേഷനല്‍ കോമഡി ആയതിനാല്‍ തന്നെ അഭിനേതാക്കളുടെ പ്രകടനം പ്രധാനമാണ്. ഒരുപാട് പുതുമുഖങ്ങളെ വച്ച് തന്നെ അത് പുള്‍ ഓഫ് ചെയ്യാനായി എന്നത് സിനിമയുടെ വിജയമാണ്. പ്രശാന്ത് മുരളി വളരെ രസകരമായി, അനായാസമായി ഷിനോയ്‌യുടെ വേഷം ചെയ്തിട്ടുണ്ട്. പ്രശാന്തിന്റെ പാലാ സ്ലാങ്ങും അതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജിയോ ബേബി, മൂര്‍, ജിലു ജോസഫ് തുടങ്ങിയവരും രസമായി.
ഒരു നാട്ടിന്‍പുറത്തെ ഒത്തുചേരലിന്റെ വൈബ് ഉണ്ടാക്കിയെടുക്കുന്നതില്‍ സിനിമ വലിയ വിജയമാണെങ്കിലും സാങ്കേതികമായി സിനിമ പിറകോട്ട് നില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ക്യാമറയുടെ ഒരു സ്റ്റബിലിറ്റിയില്ലായ്മ ചിത്രത്തിന്റെ ആസ്വാദനത്തിന് തടസം നില്‍ക്കുന്നുണ്ട്. പശ്ചാത്തല സംഗീതം, എഡിറ്റിംഗ് ഉള്‍പ്പടെയുള്ള സാങ്കേതിക കാര്യങ്ങള്‍ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read