തൃക്കാക്കരയിലെ LDF ന്റെ
തോൽവി എന്തുകൊണ്ട്
ഇത്ര കടുത്തതായി ?
ടി.എം. ഹര്‍ഷന്‍ എഴുതുന്നു
തൃക്കാക്കരയിലെ LDF ന്റെ തോൽവി എന്തുകൊണ്ട് ഇത്ര കടുത്തതായി ? ടി.എം. ഹര്‍ഷന്‍ എഴുതുന്നു
3 Jun 2022, 01:48 PM
1) ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് യു ഡി എഫ് നടത്തിയത്.
ഓരോ ബൂത്തിലും ഓരോ വോട്ടും എണ്ണി കണക്കെടുത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സ്ക്വാഡ് പ്രവർത്തനം മറ്റ് പല മണ്ഡലങ്ങളിലും LDF നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനത്തോട് താരതമ്യം ചെയ്യാവുന്നതായിരുന്നു.
അതിന്റെ ക്രെഡിറ്റ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെട്ടതാണ്.
2) LDF നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയെങ്കിലും പ്രാദേശികമായി സംഘടനാ സംവിധാനം ദുർബലമായതുകൊണ്ട് LDF നേതൃത്വത്തിന്റെ സ്ക്വാഡ് പ്രവർത്തനം പരാജയമായിരുന്നു.പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് കൊടുത്ത കണക്കുകൾ പതിവുപോലെ തെറ്റായിരുന്നു.
3) ഇടതു വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. ലളിതമായി പറഞ്ഞാൽ കഴിഞ്ഞ തവണ ട്വന്റി ട്വന്റി ക്കുകിട്ടിയ വോട്ടുകളും BJP ക്ക് ഇത്തവണ നഷ്ടപ്പെട്ട വോട്ടുകളും കൂട്ടിയാൽ UDF ന് കഴിഞ്ഞ തവണത്തേതിനേക്കാൾ അധികം കിട്ടിയ വോട്ടുകളായി.LDF ന്റെ വോട്ടെണ്ണത്തിലും വളർച്ച തന്നെയാണ് ഉണ്ടായത് എന്ന് ഇടതുമുന്നണിക്ക് ആശ്വസിക്കാം.എങ്കിലും അരാഷ്ട്രീയ വോട്ടുകളെ സ്വാധീനിക്കാൻ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞില്ല. ട്വന്റി ട്വന്റി വോട്ടുകൾ കേഡർ സ്വഭാവമുള്ളതല്ല എന്നതു കൊണ്ടുതന്നെ ഇങ്ങനെ ഒറ്റ ചതുരത്തിൽ ഒതുക്കാവുന്നതല്ല LDF ന്റെ പരാജയ കാരണങ്ങളും ഉമാ തോമസിന്റെ ഭൂരിപക്ഷവും.
4)മണ്ഡലത്തിലെ വികസന വിഷയങ്ങളോ രാഷ്രീയ വിഷയങ്ങളോ UDF സ്ഥാനാർത്ഥി സംസാരിക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം കൃത്യമായി നടപ്പായി.' താൻ പി ടി തോമസിനോളം മികച്ച ആളല്ല, എങ്കിലും പി ടി തോമസിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കും ' എന്ന് മാത്രമായിരുന്നു പ്രചാരണ പരിപാടികളിൽ ഉമാ തോമസ് ആവർത്തിച്ച് പറഞ്ഞത്.(മുൻപേ തയ്യാറാക്കി കൊടുത്ത ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാതെ മാധ്യമ അഭിമുഖങ്ങളെ ഉമ തോമസ് ഒഴിവാക്കി). അഗ്രസീവായി രാഷ്ട്രീയം പറയാനുള്ള ചുമതല മറ്റ് നേതാക്കൾക്കായിരുന്നു , അവരത് പറഞ്ഞു. പ്രകടമായ ഇടതു വിരുദ്ധതയുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഇളകിത്തുടങ്ങിയ അനുഭാവി വോട്ടുകളെ ഉറപ്പിച്ചു നിർത്തുന്നതിൽ ആ തന്ത്രം വിജയിച്ചു. കോൺഗ്രസ് തകരരുത് എന്ന ചിന്ത അവരെ ഒരുമിപ്പിച്ചു.

5) പോസിറ്റീവ് പൊളിറ്റിക്സ് എന്ന് പേരിൽ വികസന വിഷയങ്ങൾ മാത്രം ഉയർത്തി ആയിരുന്നു ഇടതുമുന്നണിയുടെ പരസ്യവും രഹസ്യവുമായ പ്രചാരണം. രാഷ്ട്രീയ വിഷയങ്ങൾ പരിമിതമായി മാത്രം ഉയർത്തിയുള്ള പ്രചാരണം ഇടത് സംഘടനാ ശരീരത്തിന് പരിചയമുള്ളതായിരുന്നില്ല.
കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരായ നിലപാടടക്കം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർന്നില്ല എന്നത് കനത്ത വീഴ്ചയായി. പാർലമന്റിലെ UDF MP മാരുടെ ദുർബല പ്രകടനം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ പ്രചാരണ വേദികളിൽ ഉയർന്നതേയില്ല.
6) LDF സ്ഥാനാർത്ഥി Dr ജോ ജോസഫ് സഭ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം തിരിച്ചടിയായി. സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഭൂരിപക്ഷം വരുന്ന എറണാകുളം - അങ്കമാലി അതിരൂപതക്കാർക്ക് ഉമയ്ക്ക് വോട്ട് ചെയ്യാൻ രണ്ടാമതൊരു കാരണം വേണ്ടിയിരുന്നില്ല. ആചാരക്രമം മുതൽ ഭൂമി കച്ചവടം വരെ മാർപാപ്പാ പറഞ്ഞിട്ടും ഒത്തുതീർപ്പാകാത്ത കേസുകൾ നിരവധിയുള്ള തൃക്കാക്കരയിൽ Dr ജോ ജോസഫ് കർദിനാൾ പക്ഷത്തിന് പ്രിയൻ എന്ന പ്രതീതിയാണ് ഉണ്ടായത്. കർദിനാൾ പക്ഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പക്ഷമാവട്ടെ പരമ്പരാഗതമായി ഉറച്ച UDF പ്രവർത്തകരും.

7) കെ റെയിൽ അടക്കമുള്ള വികസന വിഷയങ്ങൾ ഇടതുമുന്നണി ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചപ്പോൾ കരച്ചിലും കല്ലിടലും ആണ് വോട്ടർമാരുടെ മനസ്സിൽ എത്തിയത്. കെ റെയിൽ വിരുദ്ധ വികാരം ഉള്ള പ്രദേശമല്ല തൃക്കാക്കര , പക്ഷേ സിൽവർ ലൈനിലെ സുഖയാത്രയേക്കുറിച്ചുള്ള സ്വപ്നങ്ങളേക്കാൾ സർവ്വേ നടപടികളിലെ സംഘർഷം സ്വതന്ത്ര ചിന്താഗതിയുള്ള വോട്ടർമാരെ ആശങ്കയിലാഴ്ത്തി. മറ്റെല്ലാ വികസന വിഷയങ്ങളും കെ റെയിലിന് അടിയിലായിപ്പോയി. ഒന്നാം പിണറായി സർക്കാർ അല്ല രണ്ടാം പിണറായി സർക്കാർ എന്ന പ്രചാരണം ഭരണ വിരുദ്ധ വികാരത്തെ ഉണർത്താൻ പോന്നതായി.
8) ഇടതുമുന്നണി സ്ഥാനാർത്ഥി പാർട്ടി അംഗമാണെന്നതിനും മുകളിൽ സഭാ പ്രതിനിധിയാണ് എന്ന തോന്നൽ ആദ്യന്തം നിറഞ്ഞു . അതിന് പുറമേ ചങ്ങനാശേരിയിലും കണിച്ചുകുളങ്ങരയിലുമെല്ലാം ഇടതുമുന്നണി സ്ഥാനാർത്ഥി പിന്തുണ തേടിയെത്തിയതും പുതുമയായി. ഇടതുമുന്നണിക്ക് പതിവായി വോട്ട് ചെയ്തു വന്ന സ്വന്തന്ത്ര സെകുലർ വോട്ടുകൾ കുറെയെങ്കിലും ചോരാൻ ഈ നീക്കങ്ങൾ കാരണമായി
9) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗണ്യമായ വോട്ട് നേടിയ ട്വന്റി ട്വന്റി ഇത്തവണ സ്ഥാനാർത്ഥിയെ നിറുത്തിയില്ല , ഉമാ തോമസിന് വേണ്ടി വോട്ടും തേടിയില്ല. പക്ഷേ ഇടതുമുന്നണിക്ക് വോട്ട് ചെയ്യരുത് എന്ന പ്രചാരണം പോളിങ്ങിന് മുമ്പുള്ള നാല് ദിവസങ്ങളിൽ ശക്തമായി നടത്തി. ട്വന്റി ട്വന്റി അണികൾ അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും വീടുകളിൽ സകുടുംബം സൗഹൃദ സന്ദർശനം നടത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. അതോടെ അരാഷ്ട്രീയ സ്വഭാവമുള്ള വോട്ടുകളുടെ സ്വാഭാവിക ചോയ്സ് ഉമാ തോമസ് ആയി.

10) പി. സി ജോർജിന്റെ വർഗ്ഗീയ വിഷപ്രയോഗവും ബി ജെ പി കുന്തിരിക്കം പുകച്ച് നടത്തിയ പ്രചാരണവും മതന്യൂനപക്ഷങ്ങളിൽ ഭീതി ഉയർത്തി. പക്ഷേ അവർ ഒരു പോലെ ആശ്രയിച്ചത് മത ഭാരമില്ലെന്ന പ്രതീതി സൃഷ്ടിച്ച ഉമാ തോമസിനെ ആണ്.കേരളീയ സമൂഹത്തിൽ മുസ്ലീം - ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷം സൃഷ്ടിക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമം മുമ്പെങ്ങും ഇല്ലാത്ത വിധം സജീവമായ കാലമാണ്. Dr ജോ സഭയുടെ പ്രതിനിധിയാണെന്ന പ്രചാരണം ആ നിലയ്ക്കും LDF ന് തിരിച്ചടിയായി.
11) LDF വേദിയിലെ കെ വി തോമസിന്റെ സാന്നിധ്യവും എറണാകുളത്തെ DCC ജനറൽ സെക്രട്ടറി എം ബി മുരളീധരന്റെ LDF പ്രവേശവും അർബൻ വോട്ടർമാരിൽ അതൃപ്തി ഉണ്ടാക്കി. സ്ഥാനമോഹികൾക്കും ആരോപണ വിധേയർക്കും ചെന്നടിയാനുള്ള ഇടമായി CPIM മാറി എന്ന പ്രചാരണം കോൺഗ്രസ് വിജയകരമായി നടത്തി.
12) തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചച്ചൂടിൽ നിൽക്കെ ബലാത്സംഗ ക്വട്ടേഷൻ കേസിൽ അതിജീവിത സമർപ്പിച്ച ഹർജിയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും ഒഴിച്ചുള്ള മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അബദ്ധമായി.അത് ഒരു വിഭാഗം സ്ത്രീ വോട്ടർമാരെ ഉമയ്ക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതായി. പി ടി തോമസും താനും ആദ്യന്തം അതിജീവിതയ്ക്കൊപ്പം നിന്നു എന്നത് ഒരു പ്രചാരണ വിഷയമായിത്തന്നെ ഉമാ തോമസ് അവതരിപ്പിച്ചിരുന്നു

13) മുഖ്യധാരാ മാധ്യമങ്ങളുടെ പ്രകടവും നിർലോഭവുമായ പിന്തുണ ആദ്യന്തം ഉമാ തോമസിന് ഉണ്ടായിരുന്നു.സഹതാപ തരംഗം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് മികച്ച പിന്തുണയും പ്രചാരവും മാധ്യമങ്ങൾ നൽകി.
14) കോൺഗ്രസിന്റെ 'ധർമ്മടമാണ്' തൃക്കാക്കര എന്നാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ ആവർത്തിച്ചത് , ആ ആത്മവിശ്വാസം UDFന്റെ ചോരാത്ത ഊർജ്ജമായി.
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
3 Jun 2022, 07:12 PM
എല്ലാം കൃത്യം, കെ.വി.തോമസിനെ പോലുള്ള ഒരാർത്തി പണ്ടാരത്തെ ഗോദയിലിറക്കിയത് ഭീമാബദ്ധമായി. അതോടെ യു.ഡി.എഫി നേക്കാളും ജീർണ്ണതപേറുന്നവരെന്ന ദുഷ്പ്പേര് എൽ.ഡി.എഫിനായി. മൊത്തത്തിൽ തന്ത്രങ്ങളുടെ പാളിച്ചകളാണ് തോൽവിയുടെ ആഴം വർദ്ധിപ്പിച്ചത്.
Bindukumar
3 Jun 2022, 06:39 PM
ഭയങ്കരമായ ബുദ്ധി ഉപയിഗിച്ചിട്ടുണ്ടല്ലോ.?
അജയൻ.കെ
3 Jun 2022, 06:36 PM
തികച്ചും ശരിയായ നിരീക്ഷണം
zakariya
3 Jun 2022, 05:44 PM
സത്യത്തിൽ ഇതു സ്വരാജിന്റെ വിജയം... പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കാൻ സ്വരാജുമാരും ഒരു സീറ്റ് കിട്ടുമ്പോൾ അതു കയ്യിട്ടുവാരാൻ ഓരോ പെയ്ഡ് സ്ഥാനാർത്ഥികളും 🚩🚩🚩🚩
sreenivasan sreerag
3 Jun 2022, 05:36 PM
അവസാനത്തെ കാരണവും കണ്ടെത്തിയ ശേഷം ഒറ്റക്കരച്ചിലായിരുന്നു, ട്രൂകോപ്പി തിങ്കിൻ്റെ സ്വന്തം അവസാനത്തെ കാരണവും കണ്ടെത്തിയ ശേഷം ഒറ്റക്കരച്ചിലായിരുന്നു, ട്രൂകോപ്പി തിങ്കിൻ്റെ സ്വന്തം ലേഖകൻ അവസാനത്തെ കാരണവും കണ്ടെത്തിയ ശേഷം ഒറ്റക്കരച്ചിലായിരുന്നു, ട്രൂകോപ്പി തിങ്കിൻ്റെ സ്വന്തം ദേശാഭിമാനി ലേഖകൻ പൂപ്പാറക്കാരൻ :)
Haridas GOPALAKRISHNAN
3 Jun 2022, 05:28 PM
he was a wrong pick for such a fight
shahir ks
3 Jun 2022, 04:24 PM
Very poor evaluation of a democratic verdict
അജിതൻ
3 Jun 2022, 03:45 PM
മെയ് 30ന് വർഗ്ഗീസ് ആൻ്റണിയുമായുള്ള തൃക്കാക്കര യാത്രയിൽ ഒരു നാലായിരം വോട്ടിന് ഡോക്റ് ജയിച്ചേക്കാം എന്നാണല്ലോ പ്രതീക്ഷിച്ചിരുന്നത്? റിസൾട്ട് വന്ന് മിനിറ്റുകൾക്കകം LDF തോല്കാനുള്ള 14 തട്ടുപൊളിപ്പൻ കാരണങ്ങൾ എങ്ങനെ നിർണ്ണയിച്ചെടുത്തു? തെരഞ്ഞെടുപ്പ് ദിവസം മാത്രം നടക്കുന്ന ഒരു പ്രകിയ അല്ല തെരഞ്ഞെടുപ്പ് എന്നത് . ജനാധിപത്യത്തിൽ വോട്ടർമാർ എല്ലാ ദിവസവും തെരഞ്ഞെടുപ്പ് നടത്തുന്നുണ്ട് എന്ന് നേതാക്കൾ മനസ്സിലാക്കാത്തതാണ് പ്രശ്നം
പി. രാമചന്ദ്രൻ
3 Jun 2022, 03:17 PM
നല്ല രാഷ്ട്രീയ അവലോകനം, ഫേസ് ബുക്ക് രാഷ്ട്രീയത്തിലേക്ക് പരിമിതപ്പെടുന്ന സഖാക്കൾ ജനകീയ പ്രശനങ്ങളിൽ ഇടപെടുന്നതിൽ അടുത്ത കാലത്ത് വളരെയധികം വൈമനസ്യം കാണിക്കുന്നു. ഇത് തിരുത്തലിനുള്ള ഓർമ്മപ്പെടുത്തലാവട്ടെ
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
എം.ബി. രാജേഷ്
Dec 17, 2022
46 Minutes Watch
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
പിണറായി വിജയൻ
Oct 23, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Oct 21, 2022
6 Minutes Read
Veേ ലായുധൻ പന്തീരാങ്കാവ്
3 Jun 2022, 07:37 PM
നല്ല നിരീക്ഷണങ്ങൾ. പ്രതിേലോമ ശക്തികളുടെ ഏകീകരണം സാധ്യമാക്കുന്ന അന്തരീക്ഷം തൃക്കാക്കരയിൽ വളർന്നു വന്നു. പാർടി സിക്രട്ടറിയും എം എം മണിയും അതിജീവിതയുടെ അപ്പീലുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ തിരിച്ചടിയായി എന്ന നിഗമനം ശരി. മുഖ്യമന്ത്രിയുടെ ഇടപെടൽ കുറച്ചങ്കിലും തിരിച്ചടിയുടെ ആഘാതം കുറച്ചു എന്നു പറയാം. സി പി ഐ (എം) വിരുദ്ധത പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയാണ്. .