അഭിലാഷ് മേലേതിൽ

വായിച്ച പുസ്​തകങ്ങൾ മറ്റൊരാൾക്ക്​
​നിർദേശിക്കുന്ന ‘ബുക്ക്​മാർക്ക്’

പുസ്തക കുറിപ്പുകളുടെ ഒരു സമാഹാരത്തിന് ഒരു കുറിപ്പ് എഴുതുക എന്നത് ഒരുപക്ഷെ വളരെ കൗശലമുള്ള ശ്രമം തന്നെയാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

ബ്ലോഗ് എഴുത്തുവഴി സുപരിചിതമാണ് അഭിലാഷ് മേലേതിൽ എന്ന പേര്. വായനയുടെ കാര്യത്തിൽ അഭിലാഷ് അഗ്രഗണ്യനാണ് എന്നതും അദ്ദേഹത്തിന്റെ എഴുത്തുകൾ പിന്തുടരുന്ന ഏതൊരാൾക്കും അറിയുവാൻ സാധിക്കും. അദ്ദേഹം കുറെ കാലങ്ങളായി എഴുതിയ 23 പുസ്തകക്കുറിപ്പുകളുടെ സമാഹാരമാണ് ബുക്ക്മാർക്ക് എന്ന പുസ്തകം. പുസ്തകക്കുറിപ്പുകളുടെ ഒരു സമാഹാരത്തിന് ഒരു കുറിപ്പ് എഴുതുക എന്നത് ഒരുപക്ഷെ വളരെ കൗശലമുള്ള ശ്രമം തന്നെയാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

മരിയാന എൻറിക്വിസ്, കാൾ നോസ്ഗാർഡ്, ആന്റോണിയോ സ്കാർമേറ്റ, ലാർസ് ഗുസ്റ്റഫ്‌സൺ, മൈക്കൽ ഒൻറ്റാജെ, കെൻ ലിയു, ആമോസ് ടുട്ടുവോള, മാരിയോ ബെനെറ്റിഡി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൺ, ബീഗിറ്റ് വാെന്റബേകി, സാേൻറാർ മറായി, ജോൺ മക്​ഗ്രെഗർ തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കുറിപ്പുകളാണ് ബുക്ക്മാർക്ക്.

അഭിലാഷിന്റെ കുറിപ്പുകൾ സങ്കീർണമായ നിരൂപണങ്ങളല്ല, മറിച്ച് വായനക്കാരെ പുസ്തകം പരിചയപ്പെടുത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരുപക്ഷെ ബുക്ക്മാർക്കിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതുതന്നെയാണ്. ഓരോ കുറിപ്പ് വായിക്കുമ്പോഴും അതിൽ പരാമർശിക്കുന്ന പുസ്തകം വായിക്കുവാൻ തോന്നത്തക്കവിധം ലളിതമായ ഭാഷയിലാണ് എഴുത്ത്. താൻ വായിച്ച പുസ്തകങ്ങൾ മറ്റൊരാൾക്ക് നിർദേശിക്കുക എന്ന മനോഹരമായ പ്രവൃത്തിയാണ് ഈ പുസ്തകം എന്ന് പറഞ്ഞാലും തെറ്റില്ല.

മരിയാന എൻറിക്വിസ്, കാൾ നോസ്ഗാർഡ്, ആന്റോണിയോ സ്കാർമേറ്റ, ലാർസ് ഗുസ്റ്റഫ്‌സൺ, മൈക്കൽ ഒൻറ്റാജെ, കെൻ ലിയു, ആമോസ് ടുട്ടുവോള, മാരിയോ ബെനെറ്റിഡി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൺ, ബീഗിറ്റ് വാെന്റബേകി, സാേൻറാർ മറായി, ജോൺ മക്​ഗ്രെഗർ തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കുറിപ്പുകളാണ് ബുക്ക്മാർക്ക്. ഓരോ പുസ്തകക്കുറിപ്പും ഘടന ചെയ്തിരിക്കുന്ന രീതിയും ലളിതമാണ്. തുടക്കത്തിൽ എഴുത്തുകാരെ ചെറുതായി പരിചയപ്പെടുത്തിത്തരും. അവരുടെ മറ്റ് കൃതികളെ പരാമർശിക്കും. അഭിലാഷ് വായിച്ചവയാണേൽ അതിനെപ്പറ്റിയും സൂചിപ്പിക്കും. പുസ്തകത്തിന്റെ മൊത്തം ഉള്ളടക്കം പറയുന്നില്ലെങ്കിലും ഏകദേശരൂപം വിവരിക്കും. അതോടൊപ്പം പുസ്തകത്തിലെ പ്രസക്തവരികളോ ഭാഗങ്ങളോ ഉദ്ധരിക്കും. ഇത് ഒരു പുസ്തകത്തെയും ആ എഴുത്തുകാരുടെ ശൈലിയെയും കൂടുതൽ ആഴത്തിൽ അറിയാൻ സഹായിക്കുന്നു.

എല്ലാ പുസ്തകങ്ങളെപ്പറ്റിയും നല്ലതുമാത്രമല്ല പറയുന്നത്, ചിലതിനെപ്പറ്റി മോശം അഭിപ്രായങ്ങളും പറയുന്നുണ്ട്. ഇത് അഭിലാഷ് എന്ന എഴുത്തുകാരന്റെയും വായനക്കാരന്റെയും കലർപ്പില്ലാത്ത സത്യസന്ധതയാണ് കാണിക്കുന്നത്. നോസ്ഗാർഡും, സെബാൾഡും പാമുക്കുമാണ് അഭിലാഷിന്റെ പ്രിയ എഴുത്തുകാരെന്ന് പുസ്തകം വായിച്ചുതീരുമ്പോൾ ഏകദേശ ഊഹം ലഭിക്കും. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വ്യക്തമായ കാഴ്ചപ്പാട് പുലർത്തി വിലയിരുത്തുന്നു എന്നതും കുറിപ്പുക്കളുടെ മേന്മയാണ്. അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസിനെ കുറിച്ചുള്ള കുറിപ്പിൽ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തി ചൂണ്ടിക്കാണിക്കുന്ന നിരീക്ഷണങ്ങൾ ഇതിനുദാഹരണമാണ്. ജനാധിപത്യം, ലിംഗനീതി, ഫാസിസം, ലൈംഗിക വ്യക്തിത്വം തുടങ്ങിയവയെപ്പറ്റി പല കുറിപ്പുകളിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ കാണാം. അതിക്രമത്തിന്റെ ചരിത്രം എന്ന കുറിപ്പിൽ വളരെ സമർഥമായിട്ടാണ് വയലൻസിനെ പൂർണ വിശദാംശങ്ങളോടെ വിസ്തരിക്കുന്നത്. ഇതോടൊപ്പം, സൂചിപ്പിക്കേണ്ടതാണ് കുറിപ്പുകളുടെ ഉചിതവും രസകരവുമായ തലക്കെട്ടുകളും.

ഓരോ കുറിപ്പ് വായിക്കുമ്പോഴും ആ പുസ്തകത്തെപ്പറ്റിയും എഴുത്തുകാരെക്കുറിച്ചും വ്യക്തമായ ധാരണ അഭിലാഷിനുണ്ടെന്ന് മനസ്സിലാക്കാം. അത് അഭിലാഷിന്റെ അഗാധമായ വായനയുടെ ഫലമാണ്. വായനയുടെയും എഴുത്തിന്റെയും അധ്വാനത്തെപ്പറ്റി അഭിലാഷ് തന്നെ ബ്ലോഗിൽ ഒരിക്കൽ കുറിച്ചത് നോക്കാം: ‘‘നൂറു ജോലിത്തിരക്കിനും മറ്റും ഇടയിലാണ് നമ്മളൊക്കെ പുസ്തകങ്ങൾ വായിക്കുന്നതും അതിനെപ്പറ്റി എഴുതുന്നതും. അഥവാ, ഒരു ക്രിയേറ്റീവ് ജോലി പോലെയാണ് വായനയും. അതിന് അതിന്റേതായ പരിശ്രമവും അധ്വാനവുമുണ്ട്​.’’

നോസ്ഗാർഡും സെബാൾഡും പാമുക്കുമാണ് അഭിലാഷിന്റെ പ്രിയ എഴുത്തുകാരെന്ന് പുസ്തകം വായിച്ചുതീരുമ്പോൾ ഏകദേശ ഊഹം ലഭിക്കും.
നോസ്ഗാർഡും സെബാൾഡും പാമുക്കുമാണ് അഭിലാഷിന്റെ പ്രിയ എഴുത്തുകാരെന്ന് പുസ്തകം വായിച്ചുതീരുമ്പോൾ ഏകദേശ ഊഹം ലഭിക്കും.

എന്തിനാണ് ഈ അധ്വാനവും പരിശ്രമവും നമ്മൾ ഇത്തരത്തിൽ ഒട്ടും ആദായകരമല്ലാത്ത ഒരു പ്രക്രിയയിൽ നിക്ഷേപിക്കുന്നു എന്നത് ഒരു വലിയ ചോദ്യമാണ്. ഒരാൾ എന്തുകൊണ്ട് വായിക്കുന്നു അല്ലെങ്കിൽ എഴുതുന്നു എന്നത് ഇവിടെ പ്രസക്തമാണ്. പലപ്പോഴും ഫിക്ഷനെപ്പറ്റി പറയുമ്പോൾ കേൾക്കുന്ന ഒന്നാണ് റിയാലിറ്റിയിൽ നിന്നുമുള്ള ഒരു എസ്കേപ്പിനുവേണ്ടിയാണ് ആളുകൾ ഫിക്ഷൻ വായിക്കുന്നതെന്ന്. ഇത് ഒരു പരിധിവരെ ശരിയാണുതാനും. പ്രത്യേകിച്ചും നവ മുതലാളിത ലോകത്ത് ജീവിക്കുന്ന സാധാരണ പൗരർ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ യാഥാർഥ്യത്തിൽ നിന്ന്​ ഒളിച്ചോടാൻ വേണ്ടിയായിരിക്കാം അവൻ/അവൾ പുസ്തകങ്ങളെ ആശ്രയിക്കുന്നത്. സ്വകാര്യജീവിതത്തിൽ അൽഗോരിതത്തിന്റെ നുഴഞ്ഞുകയറ്റവും ആധുനിക പരസ്യമാധ്യമങ്ങളുടെ സ്വാധീനവുമൊക്കെ പരിഗണിക്കുമ്പോൾ മുഖ്യധാരാ സാഹിത്യം ഇത്തരത്തിൽ വിറ്റഴിയുന്നതിന് ഒരു കാരണം ഇതാണ്. സിനിമ, സോഷ്യൽ മീഡിയ ഉപയോഗം മുതലായവയൊക്കെ ഇതിന്റെ ഉദാഹരങ്ങളാണ്. (ഈ വാദം കൊണ്ട് കലാമൂല്യമില്ലാത്ത സൃഷ്ടികളെ ന്യായീകരിക്കുവാനല്ല ഉദേശിക്കുന്നത്.)

ഒരാൾ എന്തുകൊണ്ട് വായിക്കുന്നു അല്ലെങ്കിൽ എഴുതുന്നു എന്നത് ഇവിടെ പ്രസക്തമാണ്. പലപ്പോഴും ഫിക്ഷനെപ്പറ്റി പറയുമ്പോൾ കേൾക്കുന്ന ഒന്നാണ് റിയാലിറ്റിയിൽ നിന്നുമുള്ള ഒരു എസ്കേപ്പിനുവേണ്ടിയാണ് ആളുകൾ ഫിക്ഷൻ വായിക്കുന്നതെന്ന്. ഇത് ഒരു പരിധിവരെ ശരിയാണുതാനും. പ്രത്യേകിച്ചും നവ മുതലാളിത ലോകത്ത് ജീവിക്കുന്ന സാധാരണ പൗരർ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ യാഥാർഥ്യത്തിൽ നിന്ന്​ ഒളിച്ചോടാൻ വേണ്ടിയായിരിക്കാം അവൻ/അവൾ പുസ്തകങ്ങളെ ആശ്രയിക്കുന്നത്.

ഇനി അഭിലാഷിനെ പോലെ, വായനയെ സീരിയസായി കാണുന്നവരിലേയ്ക്ക് വരാം. എന്താകും കൂടുതൽ വായിക്കുവാൻ അവർക്ക് പ്രചോദനം നൽകുന്ന ഘടകം? കൂടുതൽ വായിക്കുക, ഇനിയും കൂടുതൽ വായിക്കുക. അതിന്​ സമയം കണ്ടെത്തുക. അവയെപ്പറ്റി എഴുതുക. വായനയുടെ അധ്വാനത്തെ ആസ്വദിക്കുക. അധ്വാനമൂല്യമുള്ള പ്രക്രിയയാണ് വായന എന്ന് അഭിലാഷ് തന്നെ പറയുന്നുണ്ട്​. ഏതൊരു അധ്വാനമൂല്യമുള്ള യത്‌നം പൂർത്തിയാകുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ് കൂടുതൽ വായിക്കുവാനുള്ള പ്രേരണ എന്നു പറഞ്ഞാലും ഒരുപക്ഷെ തെറ്റുണ്ടാകില്ല. വായന എന്നത് ഒരു ഏകമാന പ്രക്രിയയല്ല. ഒരു പുസ്തകം നമ്മളുടെ ശ്രദ്ധയിൽ വരുമ്പോൾ തൊട്ട്​ വായന എന്ന പ്രോസസ്​ ആരംഭിക്കുന്നു. ആ പുസ്തകത്തെയും അതിന്റെ രചയിതാവിനെയും തിരയുക, ആ പുസ്തകം എവിടെ വായിക്കുവാൻ ലഭിക്കും എന്നത് അന്വേഷിക്കുക തുടങ്ങി വായന തുടങ്ങുന്നതിനുമുന്നേ തന്നെ വായന എന്ന ബഹുമുഖപ്രക്രിയ ആരംഭിക്കുകയാണ്. ഗൂഗിൾ സെർച്ചും, ഓൺലൈൻ ബുക്‌ സ്റ്റോറുകളും കിൻഡിലുമൊക്കെ ലഭ്യമായ ഈ കാലത്ത് ഇത് താരതമ്യേന സുഗമമായ പ്രയത്‌നമാണ്. (മുൻതലമുറ എങ്ങനെ പുസ്തകം വായിച്ചു എന്നത് അതുകൊണ്ട്​ എന്നെ പോലെയുള്ളവർക്ക് എന്നും നിഗൂഢമായ ഒന്നുതന്നെയാണ്.) ഇവിടെയും അത് അവസാനിക്കുന്നില്ല, വായിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ, ഇനി അവയെപ്പറ്റി എഴുമ്പോൾ എന്തൊക്കെ ഏതൊക്കെ കാര്യങ്ങൾ പറയണം എന്ന ആലോചനകൾ. വായന പൂർത്തിയായാലും പുസ്തകത്തെപ്പറ്റിയുള്ള ചിന്തകൾ തീരുന്നില്ല. അടുത്ത പുസ്തകം ഏത് വായിക്കണം എന്നതും വായനക്കാരെ അലട്ടുന്നു. ഇത്തരത്തിൽ വായന ഒരു ആയുഷ്‌കാല പ്രക്രിയയാണ്. അത് വായനക്കാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമാണ് പുലർത്തുന്നത്.

ഗൂഗിൾ സെർച്ചും, ഓൺലൈൻ ബുക്‌ സ്റ്റോറുകളും കിൻഡിലുമൊക്കെ ലഭ്യമായ ഈ കാലത്ത് വായന താരതമ്യേന സുഖമമായ പ്രയത്‌നമാണ്/photo: pexels.com
ഗൂഗിൾ സെർച്ചും, ഓൺലൈൻ ബുക്‌ സ്റ്റോറുകളും കിൻഡിലുമൊക്കെ ലഭ്യമായ ഈ കാലത്ത് വായന താരതമ്യേന സുഖമമായ പ്രയത്‌നമാണ്/photo: pexels.com

അടുത്തിടെ ഒരു ലേഖനത്തിൽ ഫിക്ഷൻ വായിക്കുന്നത് തൻമയീഭാവശകതി (Empathy) വർധിപ്പിക്കുന്നു എന്ന് വായിച്ചിരുന്നു (https://bit.ly/3wzgyoQ). സമൂഹത്തെ കൂടുതൽ മനസ്സിലാക്കാനും അറിയാനും കെൽപ്പുള്ള ഒരു ഉപാധിയാണ് ഫിക്ഷൻ എന്ന് വേണമെങ്കിൽ ആ അർഥത്തിൽ പറയാം. ട്രാൻസ്പോർ​ട്ടേഷൻ തിയറിയെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെ: “when we read fiction, we are emotionally transported into someone else’s world, absorbing their perspectives and fears and worries, treating them just like our own.” രാഷ്ട്രീയത്തെയും സാമൂഹിക യാഥാർഥ്യങ്ങളെയും ഇടകലർത്തി, സങ്കീർണമായ മനുഷ്യകഥാപാത്രങ്ങളുടെ കഥ പറയുമ്പോൾ, ഫിക്ഷനോളം പവർഫുൾ ആയ ഒരു മാധ്യമം വേറെയില്ലെന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇതിനെ അൽപം കൂടി വ്യാപ്തി വർധിപ്പിച്ചുകൊണ്ട്​ വിശദീകരിച്ചാൽ, വായന കേവലം ഒരു വ്യക്തിയെ മാത്രമല്ല മറിച്ച് ഒരു സമൂഹത്തെ തന്നെ ജനാധിപത്യബോധത്തിൽ വാർത്തെടുക്കുവാൻ കെൽപ്പുള്ള ഒന്നാണ് എന്നുകാണാം. മുകളിൽ പരാമർശിച്ച ലേഖനം അവസാനിക്കുന്നതും ഇത്തരത്തിലാണ്: ‘Arguably, this empathy and ability to frame the world in its abject complexity shapes not only our individual identities, but social and democratic identities too.'

അഭിലാഷ് മേലേതിൽ
അഭിലാഷ് മേലേതിൽ

ചുരുക്കത്തിൽ പുസ്തങ്ങൾ മറ്റൊരാൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ ഒരു സാമൂഹികപ്രക്രിയയിൽ നമ്മൾ ഭാഗമാവുകയാണ്, ബുക്ക്മാർക്കിലൂടെ അഭിലാഷും. നേരത്തെ സൂചിപ്പിച്ചതുപോലെ പുസ്തകവായന എന്ന ബഹുമുഖപ്രക്രിയയിലെ മറ്റൊരു ഘട്ടം എന്നോണം പുസ്തകങ്ങൾ മറ്റൊരാൾക്ക് നിർദേശിക്കുന്നതിനെയും അടയാളപ്പെടുത്തുവാൻ സാധിക്കും. പൊതുവേ പുസ്തകക്കുറിപ്പുകളുടെ സമാഹാരങ്ങൾ നമ്മുടെ നാട്ടിൽ അധികമില്ല. വരുന്നവയും ലേഖനസമാഹാരം എന്ന വേഷപ്പകർച്ച അണിഞ്ഞുകൊണ്ടാകും. (Is Indian Civilization a Myth? Sanjay Subrahmanyam ഒരു ഉദാഹരണം). മേൽപറഞ്ഞവയെല്ലാം പരിഗണിക്കുമ്പോൾ പുസ്തകക്കുറിപ്പുകളുടെ സമാഹാരം സീരിയസായി റീഡിങ്ങിനെ കാണുന്നവർക്കും അതിലേയ്ക്ക് കടന്നുവരുവാൻ താത്പര്യപ്പെടുന്നവർക്കും വലിയ പ്രോത്സാഹനമാണ്.

ചുരുക്കത്തിൽ പുസ്തങ്ങൾ മറ്റൊരാൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ ഒരു സാമൂഹികപ്രക്രിയയിൽ നമ്മൾ ഭാഗമാവുകയാണ്, ബുക്ക്മാർക്കിലൂടെ അഭിലാഷും. നേരത്തെ സൂചിപ്പിച്ചതുപോലെ പുസ്തകവായന എന്ന ബഹുമുഖപ്രക്രിയയിലെ മറ്റൊരു ഘട്ടം എന്നോണം പുസ്തകങ്ങൾ മറ്റൊരാൾക്ക് നിർദേശിക്കുന്നതിനെയും അടയാളപ്പെടുത്തുവാൻ സാധിക്കും.

ബുക്ക്മാർക്ക് ഒരു ഓർമക്കുറിപ്പല്ല, എന്നിട്ടും അഭിലാഷിന്റെ ജീവിതവുമായി വായന എത്രമാത്രം ചേർന്നുനില്ക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുതന്നെയാണ് അഭിലാഷിന്റെ എഴുത്തിന്റെയും ഈ പുസ്തകത്തിന്റെയും വിജയം. വായനയുടെ ലോകത്ത് എന്നെ പോലെയുള്ളവർ എത്രമാത്രം എളിയവരാണ് എന്ന തിരിച്ചറിവും, അതോടൊപ്പം ഇനിയും ഒരുപാട് വായിക്കുവാനുള്ള പ്രചോദനവുമാണ് ബുക്ക്മാർക്ക് എന്ന പുസ്തകം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments