മനുഷ്യത്തീനികളുടെ വീട്: കുട്ടികൾക്കൊരു കഥ ​​​​​​​

Truecopy Webzine

നുഷ്യത്തീനികളുടേത് എന്നാണാ വീട് അറിയപ്പെട്ടിരുന്നത്.
ധാരാളം മരങ്ങളാക്കെയുള്ള തൊടിക്കു നടുവിലൊരു പഴയ ഒറ്റ വീട്.
ഒരു മുത്തശ്ശനും മുത്തശ്ശിയുമാണവിടെ താമസം.

അസമയത്ത് അതുവഴി ആരും നടക്കാറേയില്ല. അപരിചിതരോട് ഉപദേശിക്കുകയും ചെയ്യും: അയ്യോ, മനുഷ്യത്തീനികളുടെ വീടാണേ. അതുവഴി പോയേക്കരുതേ.

ആ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിയും നല്ല ചക്കര വാക്കൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും.
അതിഥി സൽക്കാരമൊക്കെ കഴിഞ്ഞ് പിറ്റേന്ന് പക്ഷേ ആരും തിരിച്ചിറങ്ങലുണ്ടാവില്ലത്രേ. രാത്രിയിലെ അതിഥിക്ക് എന്തു സംഭവിക്കുന്നു എന്നതാർക്കുമറിയുകയേ ഇല്ല.
അങ്ങനെയാണത്രേ മനുഷ്യത്തീനികളുടെ ആ വീട് എല്ലാവരുടേയും പേടി സ്വപ്നമാവുന്നത്.

ആരും ഒറ്റക്ക് അതുവഴി പോകരുതേ. അതും അസമയത്ത്...

പക്ഷേ ഇപ്പോഴാ വീട്ടിൽ താമസിക്കുന്നത് രണ്ട് കുട്ടികൾ. ഒരാങ്ങളയും പെങ്ങളും.

മുത്തശ്ശനേയും മുത്തശ്ശിയേയും ഈയ്യിടെയായി ആരുമവിടെ കാണാറില്ല.

എന്താ, അവരിവിടെ ഇല്ലെന്നോ?

എവിടെയോ വിരുന്നു പോയിരിക്കുകയോ?

അല്ലെങ്കിൽ അവർക്കെന്തെങ്കിലും.... ?
ഈ കുട്ടികൾ ആരാണ്?
മുത്തശ്ശിയും മുത്തശ്ശനുമായി ഇവർക്കെന്താ ബന്ധം?
പിള്ളേർ ഏതായാലും അവരിരുവരേയും പോലല്ല.

കുട്ടികൾ പലവ്യഞ്ജനങ്ങൾ വാങ്ങാനായി കടകളിൽ വരാറുണ്ട് . അങ്ങനെയും ഇങ്ങനെയും വർത്താനം പറഞ്ഞൊന്നുമിരിക്കാറില്ലെങ്കിലും പോകെപ്പോകെ അവരോട് നാട്ടുകാർക്ക് അപരിചിതത്വം ഇല്ലാതായി. എന്നാലും മുത്തശ്ശിയേയും മുത്തശ്ശനേയും പറ്റി നേരിട്ടൊന്നും ചോദിക്കാനാരും മുന്നോട്ടു വന്നില്ല. അവരുടെ കഥയറിയാൻ ഒരു കൗതുകത്തിൽ കവിഞ്ഞ താല്പര്യവുമില്ലവർക്ക്. അത്രയും പേടിയാണല്ലോ അവർക്കാ വീടിനോടും വീട്ടുകാരോടും.

മനുഷ്യത്തീനികളുടെ വീട്

രണ്ട് കുട്ടികളിലൊരാളുടെ കല്യാണമാണ്, പെങ്ങളുടെ. നാടടച്ചു ക്ഷണമുണ്ട്. ആങ്ങളയും പെങ്ങളും ഒരുമിച്ച് ഓരോ വീട്ടിലുമെത്തി നേരിട്ടാണ് ക്ഷണിക്കുന്നത്. പല വീട്ടുകാരും കുട്ടികളോട് അവരുടെ കഥകൾ ചോദിക്കാൻ ഈ സന്ദർശനങ്ങൾ അവസരമാക്കി.

മുത്തശ്ശിയും മുത്തശ്ശനും എവിടെ? അവർ മനുഷ്യത്തീനികളാണെന്നത് ശരിയാണോ? നിങ്ങളവരുടെ ആരാണ്? എങ്ങനെയാണ് അവരുടെ കൈകളിൽ നിന്ന് ജീവനോടെ നിങ്ങൾ രക്ഷപ്പെട്ടത് ?

എല്ലാ ചോദ്യങ്ങൾക്കുമായി അവർ പറഞ്ഞ മറുപടി ഇത്ര മാത്രം: കല്യാണത്തിന് ഇത്തിരി നേരത്തെ വരൂ. വധൂവരന്മാർ പരസ്പരം മാലയിടുന്നതിനു മുമ്പേ ഞങ്ങൾ ഞങ്ങളുടെ കഥ പറയുന്നുണ്ട്. എല്ലാവരുടേയും അറിവിലേക്കായി. അക്കഥ ഞങ്ങളിരുവരുടേയും മാത്രം കഥയല്ല. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൂടെ കഥയാണ്.

കുട്ടികൾക്കുവേണ്ടി സിവിക് ചന്ദ്രൻ എഴുതിയ കഥ

ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം

Comments