truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
cpi

Opinion

സി.പി.ഐ. 24 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും

സി.പി.ഐ പാർട്ടി കോൺഗ്രസ്​ ​​​​​​​
ഇന്ത്യൻ ഇടതുപക്ഷത്തോട്​ പറയുന്നത്

സി.പി.ഐ പാർട്ടി കോൺഗ്രസ്,​ ​​​​​​​ഇന്ത്യൻ ഇടതുപക്ഷത്തോട്​ പറയുന്നത് | മുസാഫിര്‍

മതേതര ഇടതുപക്ഷ വിശാലവേദിയെന്ന് സി.പി.ഐ കാലാകാലങ്ങളിലായി പറഞ്ഞുപോരുന്ന ആശയം ഇന്നും ആകാശകുസുമം മാത്രമാണ്. ഈ വേദിയെ ഒരു ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ മൂവ്മെന്റായി വളര്‍ത്തിയെടുക്കാന്‍, സി.പി.ഐക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ഥ്യം അതിന്റെ നേതാക്കള്‍ക്ക് പോലുമറിയാം. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളന രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യം കുറ്റസമ്മതത്തോടെ വ്യക്തമാക്കിയിട്ടുമുണ്ട്.

17 Oct 2022, 04:09 PM

മുസാഫിര്‍

സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍,
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍...
വോള്‍ഗാ നദിയുടെ തരംഗമാലകളിതേറ്റു പാടുന്നു...

എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സിരകളെയത്രയും സമരോല്‍സുകമാക്കിയ ഈ വരികളെഴുതിയ വയലാര്‍ രാമവര്‍മ, സി.പി.ഐയുടെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയില്‍ നടക്കുമ്പോള്‍ ശോണശോഭ തുടിച്ച വേദിയില്‍നിന്ന് പ്രസംഗം തുടങ്ങി. അന്ന് പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഈ ലേഖകന്‍ വന്‍ജനക്കൂട്ടത്തിലൊരു ബിന്ദുവായി ഉണ്ടായിരുന്നു.

സ്വാഗതസംഘത്തിനുവേണ്ടി എം.എന്‍ ഗോവിന്ദന്‍ നായര്‍, വേദിയിലുള്ളവരെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ സോവിയറ്റ്​ കമ്യൂണിസ്റ്റ് പാര്‍ട്ടി യുവജന നേതാവ് ദീന്‍ മുഹമ്മദ് അഹമ്മദോവിച്ച് കുനയേവുമുണ്ടായിരുന്നു. ആ പേര് ദീര്‍ഘമായി ഉച്ചരിക്കാതെ, എം.എന്‍. സ്വതസ്സിദ്ധ ശൈലിയില്‍ പറഞ്ഞു: നമുക്ക് ഈ റഷ്യന്‍ സഖാവിനെ ദീന്‍ മുഹമ്മദ് അഹമ്മദ് കുഞ്ഞി എന്നു വിളിക്കാം. സദസ്സ് ആര്‍ത്തുചിരിച്ചു. 

cpim
ദീപാങ്കര്‍ ഭട്ടാചര്യ, സീതാറാം യെച്ചൂരി, ഡി. രാജ

വയലാര്‍ രാമവര്‍മയുടെ കവിത തുടിച്ച പ്രസംഗം ഇങ്ങനെയാണ് തുടങ്ങിയത്: ആരവമുഖരിതമായ ഈ ജനമഹാസാഗരത്തിനുമുമ്പില്‍ നില്‍ക്കുമ്പോള്‍ അലതല്ലുമാവേശത്തിന്റെ ഉന്നത ഗിരിശൃംഗമേറിയിരിക്കുന്നു, ഞാന്‍.

അറബിക്കടലിനെ ഇളക്കിമറിച്ച ചുവന്ന റാലി, ഉയര്‍ന്നുപാറിയ ചുവപ്പന്‍ കൊടികള്‍, അത്യുജ്വല പ്രസംഗങ്ങള്‍... എല്ലാം അമ്പതുവര്‍ഷത്തിനിപ്പുറം ഓര്‍മയിലേക്കോടിയെത്തിയത് ചരിത്രനഗരമായ വിജയവാഡയിലെ സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും കണ്ടപ്പോഴാണ്. 

കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുശേഷം, രാജ്യവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും, വിശേഷിച്ച്​ മതേതര ജനാധിപത്യശക്തികള്‍ പൊതുവിലും കനത്ത വെല്ലുവിളി നേരിടുന്ന, ഏറ്റവും അപകടകരമായ സാമൂഹിക സാഹചര്യത്തിലാണ് വിജയവാഡയില്‍ സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇടതുപക്ഷ കക്ഷികളുടെ അസ്തിത്വം പോലും അപകടത്തിലായേക്കാവുന്ന അവസ്ഥ. അറുപതോളം സീറ്റുകളുടെ പാര്‍ലമെന്ററി കരുത്തിന്റെ പിന്‍ബലമുണ്ടായിരുന്ന ഇടതുപക്ഷ സുവര്‍ണകാലത്തിന്റെ നഷ്ടസ്വപ്നങ്ങള്‍ മാത്രമാണ് ഇന്ന് സി.പി.ഐക്കും സി.പി.എമ്മിനും അനുതാപപൂര്‍വം അയവിറക്കാനുള്ളത്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

1996- 98 കാലഘട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും. ജ്യോതിബസു, സോമനാഥ് ചാറ്റര്‍ജി, ഇന്ദ്രജിത് ഗുപ്ത, ചതുരാനന്‍ മിശ്ര കാലം, ഇന്നുമൊരു പൊയ്‍പ്പോയ വസന്തസ്മൃതി മാത്രം. കേന്ദ്രഭരണത്തിന്റെ കിംഗ്​മേക്കർ പദവിയില്‍ നിന്നാണ് ഇടതുപക്ഷം പൊടുന്നനവെ നിലംപതിച്ചത്. ജനപ്രിയതയുടെ 23 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനത്തിലേക്കുള്ള പരിതാപകരമായ പതനം. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ സമകാലിക ഇന്ത്യന്‍ പരിതോവസ്ഥയില്‍, ഒരുവേള അടുത്ത തെരഞ്ഞെടുപ്പ് വര്‍ഷത്തോടെ ദേശീയപാര്‍ട്ടിയെന്ന വിലാസം പോലും ഇരു പാര്‍ട്ടികള്‍ക്കും നഷ്ടപ്പെട്ടേക്കാം.

ഇന്ദ്രജിത് ഗുപ്ത, ഹിരണ്‍ മുഖര്‍ജി, എസ്.എം ബാനര്‍ജി, ഭൂപേഷ് ഗുപ്ത, എന്‍.കെ. കൃഷ്ണന്‍, യോഗീന്ദ്രശര്‍മ തുടങ്ങി ലോക്​സഭയിലെയും രാജ്യസഭയിലേയും ഗര്‍ജിക്കുന്ന സിംഹങ്ങളുടെ കരുത്തുറ്റ നിരയായിരുന്നു സി.പി.ഐ ബെഞ്ചുകള്‍. ഇന്നിപ്പോള്‍ ലോക്​സഭയിലെ രണ്ടും രാജ്യസഭയിലെ രണ്ടും സീറ്റുകളിലൊതുങ്ങിപ്പോയ, അതിദയനീയാവസ്ഥയില്‍ നിന്ന് പാര്‍ലമെന്ററി രംഗത്തെ സി.പി.ഐയുടെ തിരിച്ചുവരവിന് എന്തുചെയ്യാനാവുമെന്ന പാര്‍ട്ടി പരിപാടി വിജയവാഡ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് കരുതുക.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടുള്ള, അന്നോളം പുലര്‍ത്തിപ്പോന്ന നയസമീപനത്തില്‍ മാറ്റം വരുത്തുകയും അവരോടുള്ള ഐക്യവും സമരവുമെന്ന സിദ്ധാന്തത്തില്‍ തിരുത്തുവരുത്തുകയും ചെയ്തതാണോ പാര്‍ട്ടി തകര്‍ച്ചയ്ക്ക് കാരണമായി വന്നുഭവിച്ചതെന്ന വിമര്‍ശന സ്വയംവിമര്‍ശനം, ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം തുടര്‍ന്നുള്ള കോണ്‍ഗ്രസുകളില്‍ നടത്തിയിട്ടുണ്ടാവാം. ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസെടുത്ത രാഷ്ട്രീയതീരുമാനം ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഇപ്പോഴും പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയപരമായ അവ്യക്തത നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. 

കമ്യൂണിസ്റ്റ് ഐക്യം, കമ്യൂണിസ്റ്റ് ലയനം എന്നൊക്കെ സന്ദര്‍ഭോചിതമായി സി.പി.ഐ പറയുമ്പോഴും, അതേക്കുറിച്ച് ക്രിയാത്മകമായി പ്രതികരിക്കേണ്ട സി.പി.എം അതിനോട് മുഖം തിരിക്കുകയും ഇപ്പോഴും രാഷ്ട്രീയഅപ്രമാദിത്തം പുലര്‍ത്തിത്തന്നെ, പരിഹാസത്തോടെ ആ മുദ്രാവാക്യത്തെ സമീപിക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് ഐക്യത്തെ സി.പി.എം മരീചികയായോ, സി.പി.ഐയുടെ ദിവാസ്വപ്നമായോ ആണ് കാണുന്നത്.  വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് പക്ഷേ ഇക്കാര്യത്തില്‍ നയംമാറ്റത്തിന്റെ പുതിയ തീരുമാനങ്ങളൊന്നും അംഗീകരിക്കാനുള്ള സാധ്യതയും കാണുന്നില്ല. 

communist leaders
ഇന്ദ്രജിത് ഗുപ്ത, ചതുരാനന്‍ മിശ്ര, സോമനാഥ് ചാറ്റര്‍ജി, ജ്യോതിബസു

മതേതര ഇടതുപക്ഷ വിശാലവേദിയെന്ന് സി.പി.ഐ കാലാകാലങ്ങളിലായി പറഞ്ഞുപോരുന്ന ആശയം ഇന്നും ആകാശകുസുമം മാത്രമാണ്. ഈ വേദിയെ ഒരു ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ മൂവ്മെന്റായി വളര്‍ത്തിയെടുക്കാന്‍, സി.പി.ഐക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ഥ്യം അതിന്റെ നേതാക്കള്‍ക്ക് പോലുമറിയാം. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളന രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യം കുറ്റസമ്മതത്തോടെ വ്യക്തമാക്കിയിട്ടുമുണ്ട്. മതം ഒരു മാനദണ്ഡമാക്കുകയും പൗരത്വപ്രശ്നം കത്തിനില്‍ക്കുകയും ചെയ്ത കരാളഘട്ടത്തില്‍ രാജ്യത്തെ ഇടതുപക്ഷ കക്ഷികളോടൊപ്പം നിന്ന് സി.പി.ഐ നടത്തിയ പോരാട്ടം പക്ഷേ സ്തുത്യര്‍ഹമായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ കോര്‍പറേറ്റനുകൂല, കര്‍ഷക വിരുദ്ധബില്ലുകള്‍ പിന്‍വലിക്കേണ്ടി വന്നതും സി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ സമരതീക്ഷ്ണമായ ഇടപെടല്‍ കൊണ്ടു കൂടിയാണ്. ഇന്ത്യന്‍ ഭരണഘടനയെപ്പോലും തങ്ങളുടെ അഭീഷ്ടത്തിനു വഴങ്ങി ഉടച്ചുവാര്‍ക്കാനുള്ള പുറപ്പാടിനിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതിനിധികളുടെ കൂട്ടായ്മ ഒരുമിച്ചു ചേരുന്നത് എന്നതും മതത്തിന്റെ പേരില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ പിടിമുറുക്കുന്ന ജീര്‍ണകാലത്ത് പ്രതീക്ഷയുടെ പുതിയ തുരുത്തുകള്‍ സൃഷ്ടിക്കാന്‍, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്നവരുടെ വിശാലവേദിയെന്ന ആശയമാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയങ്ങള്‍ മുന്നോട്ടു വെക്കുകയെന്നും വിശ്വസിക്കാം.

ALSO READ

പുതുതലമുറ നേതാക്കൾക്ക്​ ഓർമയുണ്ടോ പി.കെ.വിയെ?

ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പുതിയ ചലനങ്ങളെക്കുറിച്ച് വിജയവാഡയില്‍ വിദേശ പ്രതിനിധികള്‍ സംസാരിച്ചതും അതിനോടുള്ള പ്രതികരണങ്ങളും ഇന്ത്യന്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലും പ്രതിഫലനങ്ങളുണ്ടാക്കിയേക്കും.
ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി മെംബര്‍ അലെജാന്‍ഡ്രോ സിമന്‍കാസ് മറി, (ഫിഡല്‍ കാസ്ട്രോയുടെയും ചെഗുവേരയുടേയും പാര്‍ട്ടി), ഷിന്‍ഗെ മൈക്കേല്‍ മഡാല, പ്രിം റോസ് നൊമാറഷിയ (ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി- നെല്‍സണ്‍ മണ്ടേല കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. ബിഷപ്പ് ഡെസ്​മണ്ട്​ ടുട്ടു എന്നും പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍, വിപ്ലവ പ്രസ്ഥാനത്തിന്റെ സുഹൃത്ത് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്) മുഹമ്മദ് ഷാ (ബംഗ്ലാദേശ് കമ്യൂണിസ്​റ്റ്​ പാര്‍ട്ടി), ആൻറ്​ ടൊറെ പാസ്‌കല്‍, ഗോറിയേറിക് മെലിന്‍ (ഫ്രഞ്ച് കമ്യൂണിസ്​റ്റ്​ പാര്‍ട്ടി), നികോസ് സെറെടാക്കിസ് (ഗ്രീസ്, കമ്യൂണിസ്​റ്റ്​ പാര്‍ട്ടി), കെ. മഹാ വോ ങ് (ലാവോസ് ) ഗുറേറിയ പെട്രോ (പോര്‍ച്ചുഗല്‍), ചെന്‍ ജിയാന്‍ ജുന്‍ (ചൈന) ബസ്‌കോട്ട (നേപ്പാള്‍ ) അഹമ്മദ് തുഗോസ് (പലസ്തീന്‍ ) എന്നിവരടക്കം 17 രാജ്യങ്ങളിലെ പ്രതിനിധികളാണ് വിജയവാഡ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തത്. 

cpi
സി.പി.ഐ. 24 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും

കോണ്‍ഗ്രസ് വിരോധം മാറ്റി നിര്‍ത്തി, കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഐക്യനിരയാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ആവശ്യപ്പെടുന്നത്. ദേശീയ ഭൂപടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതാകരുത് എന്ന് ചിന്തിക്കുന്ന മുഴുവന്‍ ജനങ്ങളേയും മോദി ഭരണത്തിന്റെ കെടുതികള്‍ക്കെതിരെ അണി
നിരത്താനുള്ള പോരാട്ടത്തിന് വിജയവാഡ വഴിയൊരുക്കുമെന്ന് കരുതാം. സി.പി.ഐയുടെ ഹൈദരാബാദ് സംസ്ഥാനകമ്മിറ്റി ഓഫീസ്, വിപ്ലവകവിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ മഖ്ദൂം മൊഹിയുദ്ദീന്റെ പേരിലുള്ളതാണ്. അദ്ദേഹത്തില്‍ നിന്ന് കമ്യൂണിസം പഠിച്ച ഷമീം ഫൈസി, മരിക്കുന്നതുവരെ സി.പി.ഐയുടെ ഔദ്യോഗിക വക്താവായിരുന്നു. ഷമീം ഫൈസി, സി. രാജേശ്വരറാവു തുടങ്ങിയ പ്രാതഃസ്മരണീയരായ നിരവധിയാളുകളുടെ പേരിലുയര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് നഗറുകളില്‍ നിന്ന് മൂന്നുനാള്‍ കൂടി കഴിഞ്ഞ്
തിരികെപ്പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍, പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകുമെന്ന് കൂടി ആശിക്കുക.  
വിപ്ലവ സ്വപ്നങ്ങള്‍ തളിരിട്ട വിജയവാഡയിലെ കൃഷ്ണാനദിയുടെ തംരഗമാലകളും ഇന്ത്യന്‍ ഇടതുപക്ഷത്തോട് മന്ത്രിക്കുന്നുണ്ടാകണം: സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍. 

  • Tags
  • #CPI
  • #Communism
  • #cpim
  • #Musafir
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
S Joseph

Politics and Literature

എസ്. ജോസഫ്

ഞാൻ ദലിതനല്ല, ക്രിസ്​ത്യനല്ല, ആണുതാനും... കേരളീയനാണ്​, എന്നാൽ കേരളത്തിൽ എനിക്ക്​ ഇടമില്ല...

Jan 17, 2023

8 minutes read

k kanna

UNMASKING

കെ. കണ്ണന്‍

സി.പി.എമ്മിനെ ത്രിപുര നയിക്കട്ടെ

Jan 11, 2023

5 Minutes Watch

AKG center

Kerala Politics

എം. കുഞ്ഞാമൻ

എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം

Jan 07, 2023

6 Minutes Read

Lakshmi Padma

OPENER 2023

ലക്ഷ്മി പദ്മ

സൈബര്‍ സഖാക്കള്‍ക്കും ഏഷ്യാനെറ്റിനുമിടയിലെ 2022

Dec 30, 2022

8 Minutes Read

nitheesh

OPENER 2023

നിതീഷ് നാരായണന്‍

ഒരു മൂവ്​മെൻറിനാൽ അടിമുടി മാറിയ ഒരു ജീവിതവർഷം

Dec 30, 2022

10 Minutes Read

political party

Kerala Politics

സി.പി. ജോൺ

ഇന്ത്യയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കൂ​ട്ടേണ്ടത്​ കോൺഗ്രസിനെയാണ്​

Dec 14, 2022

3 Minute Read

binoy viswam

Interview

ബിനോയ് വിശ്വം

​​​​​​​ഇന്ത്യക്ക് ഇന്ത്യയുടേതായ സോഷ്യലിസം വേണം

Dec 02, 2022

49 Minutes Watch

irumban

Think Football

മുസാഫിര്‍

ലോകകപ്പു കാലം ഓർമയിൽ കൊണ്ടുവരുന്നു, ഇരുമ്പൻ മൊയ്​തീൻ കുട്ടിയെ

Nov 21, 2022

6 Minutes Read

Next Article

ഗാംബിയയിലെ കുട്ടികളെ കൊല്ലാൻ ഇന്ത്യൻ മരുന്നുകമ്പനിക്ക്​ ആരാണ്​ ലൈസൻസ്​ കൊടുത്തത്​?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster