2001 മാർച്ച് 15, ഈഡൻ ഗാർഡൻസ്, കൊൽക്കത്ത. ലോക ക്രിക്കറ്റിലെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ഗ്രേറ്റസ്റ്റായ ടെസ്റ്റ് വിജയം ഇന്ത്യ കുറിച്ച ദിവസത്തിന് 25 വർഷം തികയുന്നു. അക്കാലത്തെ, ഓൾമൈറ്റി ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനത്തിൽ മുംബൈയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിക്കുന്നു. രണ്ടാം ടെസ്റ്റ് ഈഡൻ ഗാർഡൻസിൽ. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445. (ഹർഭജൻ സിംഗിന് 7 വിക്കറ്റ്.) മറുപടി ബാറ്റിംഗിൽ ഇന്ത്യ 171 ന് പുറത്ത്… ഇന്ത്യക്ക് ഫോളോ ഓൺ. സെക്കൻഡ് ഇന്നിംഗ്‌സിൽ ഇന്ത്യ, ഒരവസരത്തിൽ 4ന് 232 എന്ന സ്കോറിലെത്തുന്നു... തോൽവി മണക്കുന്നു…പക്ഷേ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ കൂട്ടുകെട്ടുകളിലൊന്ന് പിറക്കുന്നു....ലക്ഷ്മണിൻ്റെ 281, ദ്രാവിഡിൻ്റെ 180. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 657 ന് 7 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുന്നു. ഓസ്ട്രേലിയക്ക് 75 ഓവറിൽ 384 എന്ന ടാർഗറ്റ് വെക്കുന്നു. എല്ലാവരും ഒരു ഡ്രോ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇന്ത്യ 171 റൺസിന് ജയിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് വിസ്ഡനു വേണ്ടി കളി റിപ്പോർട്ട് ചെയ്ത, പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ, നേരിട്ടനുഭവിച്ച ആ ടെസ്റ്റിനെക്കുറിച്ച് കമൽറാം സജീവിനോട് സംസാരിക്കുന്നു.
