truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 20 April 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 20 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Lakshmi Rajeev and Dr. TS Shyamkumar

Opinion

ലക്ഷ്മി രാജീവ്, ഡോ.ടി.എസ്. ശ്യാംകുമാര്‍

അവര്‍ണരുടെ
കാളിയും ദുര്‍ഗയും
എങ്ങനെ ബ്രാഹ്മണരുടേതായി

അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

കാളിയെ പൂജിക്കുന്നവരെ അധമരായാണ് ബ്രാഹ്മണ പാരമ്പര്യം നോക്കിക്കണ്ടിരുന്നത്. മത്സ്യവും മാംസവും ഭക്ഷിച്ചിരുന്ന കാളിയും ദുര്‍ഗയും ഇന്ന് വെജിറ്റേറിയനായി മാറിയിരിക്കുന്നു. ഒരു കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങള്‍ പൂജിച്ചിരുന്ന ദൈവങ്ങള്‍ പിന്നീട് സവര്‍ണ ഹിന്ദുത്വ ശക്തികള്‍ കൈയ്യേല്‍ക്കുന്നതിന്റെ ചരിത്രം പഠനീയമാണ്. നവരാത്രി കാലം ചരിത്രത്തില്‍ ദമനം ചെയ്യപ്പെട്ട ദേവിമാരുടെ ഇത്തരം ചരിത്രം അനാവരണം ചെയ്യുന്നത് കൂടി ആവട്ടെ

22 Oct 2020, 03:35 PM

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

ഹിന്ദുത്വശക്തികള്‍ ആഘോഷങ്ങളെ ബ്രാഹ്മണികവും ഹിംസാത്മകവും അപരവിദ്വേഷത്തില്‍ അധിഷ്ഠിതവുമായ രീതിയില്‍ പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് നവരാത്രി ആഘോഷങ്ങളെ പറ്റി ചിന്തിക്കുക എന്നത്​ ചരിത്രപരമായ ഉത്തരവാദിത്വമാണ്. 

വിന്ധ്യാപര്‍വതവാസികളായ ജനങ്ങള്‍ ആരാധിച്ചിരുന്ന മാതൃദേവത ക്രമേണ ബ്രാഹ്മണദേവിയായി മാറിയതിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്. യൂക്കോ യോക്കോച്ചി അവരുടെ പഠനത്തില്‍ വിന്ധ്യാപര്‍വതവാസിയായ ഒരു സ്ത്രീദേവി പില്‍ക്കാലത്ത് പുരാണങ്ങളിലെ ദുര്‍ഗയായും പാര്‍വതിയായും രൂപാന്തരം തേടുന്നതിന്റെ രസകരമായ ചരിത്രം അവതരിപ്പിക്കുന്നുണ്ട്. 

ബാണഭട്ടന്റെ കാദംബരിയില്‍ ചണ്ഡികക്ക് മാംസം നിവേദിക്കുന്ന ശബരര്‍ എന്ന ജനവിഭാഗത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. മത്സ്യവും മാംസവും ദേവിക്ക് നിവേദിക്കുന്നത് താന്ത്രികാരാധനകളുടെ അനിഷേധ്യ ഭാഗമായിരുന്നു. ദക്ഷിണേന്ത്യന്‍ ബ്രഹ്മയാമളത്തില്‍ കാളിക്ക് എരുമ, പോത്ത്, ആട്, കോഴി എന്നിവ ബലി നല്‍കുന്നതിനെ കുറിച്ചും ഈ മാംസം പാകം ചെയ്ത് നിവേദ്യമായി സമര്‍പ്പിക്കുന്നതിനെ പറ്റിയും വിവരിക്കുന്നുണ്ട്. കാളിക്ക് മത്സ്യം ഹോമിക്കുന്ന ഒരു ചടങ്ങിനെ സംബന്ധിച്ച ഒരു വിവരണവും ബ്രഹ്മയാമളത്തിലുണ്ട്. 

കര്‍ണാടകത്തിലെ നൊളംബാവാടിയിലുള്ള കോലാരമ്മ ക്ഷേത്രത്തിലെ ശിലാലിഖിതത്തില്‍ ദേവിക്ക് മദ്യം നിവേദിക്കുന്നതിനെ സംബന്ധിച്ചും ആടിനെ ബലി കഴിക്കുന്നതിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കാളിയും ദുര്‍ഗ്ഗയുമൊന്നും തന്നെ ഇന്ന് പ്രചരിപ്പിക്കുന്ന പോലെ വെജിറ്റേറിയനായിരുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇങ്ങനെ ഇറച്ചിയും മീനും ഭക്ഷിച്ചു കൊണ്ടിരുന്ന ദേവതകള്‍ ശുദ്ധവെജിറ്റേറിയനായി മാറുന്നത് പില്‍ക്കാലത്ത് മാത്രമാണ്. ഇത്തരമൊരു വെജിറ്റേറിയന്‍ സംസ്‌കാരത്തിന് പ്രചാരം കൈവരുന്നത് ബ്രാഹ്മണിക ഹിന്ദുത്വശക്തികളുടെ  ഇടപെടലിലൂടെയാണ്. 

കാളി ഒരു കാലത്ത് അസ്​പൃശ്യയായിരുന്നു

ഒരു കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങള്‍ പൂജിച്ചിരുന്ന ദൈവങ്ങള്‍ പിന്നീട് സവര്‍ണ ഹിന്ദുത്വ ശക്തികള്‍ കൈയ്യേല്‍ക്കുന്നതിന്റെ ചരിത്രവും പഠനീയമാണ്. കാളിയെ പൂജിക്കുന്നവരെ അധമരായാണ് ബ്രാഹ്മണ പാരമ്പര്യം നോക്കിക്കണ്ടിരുന്നത്. ഉത്തമ ബ്രാഹ്മണര്‍ ശാക്തേയപൂജ അനുഷ്ഠിക്കാന്‍ പാടില്ലെന്നും ശാങ്കര സ്മൃതി ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കാളിയെ പൂജിച്ചിരുന്ന ചില ജാതിവിഭാഗങ്ങളെ ബ്രാഹ്മണര്‍ അധമരായാണ് പരിഗണിച്ചിരുന്നത് തന്നെ. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ന് ഹിന്ദുക്കള്‍ എന്ന് കരുതപ്പെടുന്ന ജാതിവിഭാഗങ്ങള്‍ വര്‍ണഭേദമെന്യേ ആരാധിക്കുന്ന കാളിയും മറ്റും ഒരു കാലത്ത് അസ്പൃശ്യരുടെ ഗണത്തിലാണ് ഉള്‍പ്പെട്ടിരുന്നത്  എന്നാണ്.

സവര്‍ണ ഹിന്ദുത്വശക്തികള്‍ ഈ ദേവതകളെ തങ്ങളുടെ പൊതുമണ്ഡലത്തിലേക്ക് സ്വാംശീകരിച്ചതോടെ ഈ ദേവതകള്‍ വെജിറ്റേറിയനായും ബ്രാഹ്മണരായും രൂപാന്തരപ്പെട്ടു. പുരാണങ്ങളുടെ രചനാകാലത്ത് ആരംഭിച്ച ഈ ബ്രാഹ്മണ്യസ്വാംശീകരണ പ്രക്രിയ ഹിന്ദുത്വ ശക്തികളുടെ സാംസ്‌കാരിക ദേശീയതാപ്രചരണത്തിന്റെ കാലത്ത് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പശുമാംസവും മറ്റും ഭക്ഷിച്ചിരുന്ന കാളിയുടെ പാരമ്പര്യം നിലനില്‍ക്കുമ്പോഴാണ് ഹിന്ദുത്വശക്തികള്‍ അത് ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാക്കിയ ദളിതരെയും മുസ്‌ലിംകളെയും ദേശീയതയുടെ അപരരാക്കുന്നത്. സൃഷ്ടിയ്ക്കപ്പെട്ട ഈ ദേശീയത ഹിന്ദുത്വദേശീയതയാണെന്ന് പറയേണ്ടതില്ലല്ലോ.

നവരാത്രി കാലം ചരിത്രത്തില്‍ ദമനം ചെയ്യപ്പെട്ട ദേവിമാരുടെ ഇത്തരം ചരിത്രം അനാവരണം ചെയ്യുന്നത് കൂടി ആവട്ടെ. ബഹുസ്വരമായ ഇന്ത്യന്‍ പാരമ്പര്യം നിലകൊള്ളുന്നത് ദമിതമായ ചരിത്രപാരമ്പര്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണെന്ന് മറക്കാതിരിക്കാം.

  • Tags
  • #Opinion
  • #Goddess
  • #Lakshmi Rajeev
  • #T S Syam Kumar
  • #Brahmanism
  • #Brahmanisation
  • #Cultural Studies
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Arun

18 Dec 2020, 10:18 PM

ഒറീസ്സ ക്കാർ പൂജക്ക്‌ (ദുര്ഗാഷ്ടമി )പൂജ വേപ്പിന് ശേഷം, സുഭിക്ഷ മാംസ ആഹാരം ആണ്, ആടിനെ ഒക്കെ ബലി കൊടുത്ത്.

Thomas Mathen

24 Oct 2020, 08:51 AM

Can u do a detailed study,how Sabarimala Temple,which was there,thousands of years back,came under Pandalam Ruling family,which is comparatively recent

Dhruv

24 Oct 2020, 07:21 AM

Everything is a copy of a copy of a copy The countless "avarna" tribes could've taken gods and resources from eachother by fighting over turfs for centuries before common ruling class evolved later adopting vedic religion that mutated with local beleifs, all religions have become mainstream when ruling class patronizes them.

രാഗേഷ് കുമാർ

23 Oct 2020, 12:04 PM

തെക്കൻ കേരളത്തിലെ മുടിപ്പുരകളിൽ , ഭദ്രകാളിപ്പിട്ടിലെ വ്യവസ്ഥ പ്രകാരം ബ്രാഹ്മണേതര ജാതിക്കാരാണ് പൂജയും മറ്റ് അനുബന്ധ ചടങ്ങുകളും നിർവ്വഹിക്കേണ്ടത്. മുടിപ്പുരയിലെ പൂജാരിയെ വാഴ്ത്തി (വാത്തി) എന്നാണ് വിളിക്കുന്നത്. ഇവർ കൊല്ലൻ സമുദായ അംഗങ്ങളാകണം എന്നാണ് വ്യവസ്ഥ. മിക്കവാറും മുടപ്പുരകൾ ദേവി ക്ഷേത്രങ്ങളായി മാറിക്കഴിഞ്ഞു (ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടെ). തിരുവനന്തപുരം ജില്ലയിലെ വെള്ളായണി മുടിപ്പുരയടക്കം അപൂർവ്വം ചില മുടിപ്പുരകളിൽ മാത്രമെ ഇപ്പോൾ വാഴ്ത്തിമാർ പൂജിക്കുന്നുള്ളു. ബാക്കിയെല്ലായിടത്തും ബ്രാഹ്മണ പൂജാ വ്യവസ്ഥയും ബ്രാഹ്മണ ജാതിയിൽപ്പെട്ടവരുടെ പൂജയുമാണ് നടക്കുന്നത്.

Joyce Joseph

23 Oct 2020, 09:11 AM

പിന്നോക്കക്കാരുടെ ദൈവങ്ങൾ വരെ അവർക്ക് സ്വന്തം അല്ലാതായി ആയി

എൻ.സി.ഹരിദാസൻ

22 Oct 2020, 07:09 PM

64 അനാചാരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന കേരള ബ്രാഹ്മണരുടെ ആചാരങ്ങളിൽ ശാക്തേയാരാധന വിലക്കിയിട്ടുണ്ട്.കേരളത്തിന് പുറത്തുമുള്ള ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായ ചില ആചാരങ്ങൾ ഉള്ളതിനാലാണ് അവയെ അനാചാരങ്ങൾ എന്ന് വിളിക്കുന്നത്. ശിവൻ, കൃഷ്ണൻ തുടങ്ങിയ പല അനാര്യൻ ആരാധ്യ ദേവകൾക്കും ആര്യൻ ദേവതകളുടെ പേര് കൂടി നൽകിയോ, പുനരവതാരമായി കഥകൾ ചമച്ചോ ബ്രാഹ്മണിക മതം സ്വായത്തമാക്കിയതാണ്.ശിവൻ രുദ്രനും കൃഷ്ണൻ വിഷ്ണുവിന്റെ അവതാരവുമായത് അങ്ങനെതന്നെയാണ്....

Thrissur Pooram

Opinion

ഡോ. ടി.എസ്. ശ്യാംകുമാര്‍

ആചാരവാദികൾ പറയുന്ന ഒരു ഒരടിസ്​ഥാനവും തൃശൂർ പൂരത്തിനില്ല

Apr 19, 2021

3 Minutes Read

George Pulikuthiyil

Book Extracts

ജോർജ്​ പുലികുത്തിയേൽ

‘മാര്‍പ്പാപ്പയുടെ തൃശൂർ സന്ദര്‍ശനവേളയില്‍ സ്‌ഫോടനം നടത്താനൊരുങ്ങിയ പുരോഹിതൻ’: പുറത്താക്കപ്പെട്ട പുരോഹിതന്റെ വെളിപ്പെടുത്തല്‍

Apr 19, 2021

15 minute read

rajesh

GRAFFITI

രാജേഷ് കിഴിശ്ശേരി

ക്ഷേത്രവളപ്പിൽ​ മുസ്​ലിംകളെ വിലക്കുന്നതിനു പുറകിലെ യാഥാർഥ്യം ഇതാണ്​...

Apr 16, 2021

3 Minutes Read

Sasi Tharoor Vinod K Jose Rajdeep Sardesai 2

Opinion

പ്രമോദ് പുഴങ്കര

ശശി തരൂരും രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും രാജ്യദ്രോഹികളോ?

Jan 30, 2021

8 Minutes Read

TGIK

Opinion

കുഞ്ഞുണ്ണി സജീവ്

മഹത്തായ ഭാരതീയ അടുക്കളയിലെ ലളിത

Jan 24, 2021

9 Minutes Read

sci-hub logo

Opinion

കെ.ആർ. ഷിയാസ്​

പഠിക്കാന്‍ വേണ്ടി കോപ്പിയടിച്ചൂടെ ! ആശങ്കയോടെ കാത്തിരിക്കുന്നു, ആ വിധിക്ക്

Jan 04, 2021

10 Minutes Read

R Rajagopal 2

Opinion

ആർ. രാജഗോപാല്‍

ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ ട്രൂ കോപ്പി വെബ്സീനിനെക്കുറിച്ച് പറയുന്നു

Dec 14, 2020

10 Minutes Read

Dr.T.M Thomas Isaac 3

Opinion

ഡോ. തോമസ്  ഐസക്​

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താനുള്ള സ്ഥാപനമല്ല സി.എ.ജി

Nov 19, 2020

4 Minutes Read

Next Article

കേരളം എന്ന പുറംപൂച്ച്

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster