കളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ്റെ കളിക്ക് എന്തുകൊണ്ടാണ് ഫുട്ബോളിൻ്റെ സൗന്ദര്യം ഇല്ലാത്തതെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.
