കളിക്കാരേക്കാൾ ഒരു മാനേജരിൽ വിശ്വാസമർപ്പിച്ച ബ്രസീൽ ടീം ലോകകപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ല. കാർലോ ആൻസലോട്ടി ഈ ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്വാർട്ടറിൽ ബ്രസീലിന് എതിരാളികളായി ഇംഗ്ലണ്ട് വരുമോയെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ജർമ്മനി ലോക ഫുട്ബോളിൽ ഒന്നുമല്ലാതായി പോവുന്നതിന് പല കാരണങ്ങളുണ്ട്. Bundesligaയിലോ ദേശീയ ടീമിലോ ജർമ്മൻകാരനായ ഒരു സ്ട്രൈക്കറെ നിങ്ങൾ ഈയടുത്തെന്നെങ്കിലും കണ്ടിട്ടുണ്ടോ? ഗംഭീരമായി ആക്രമണ ഫുട്ബോൾ കളിക്കുന്ന ഫ്രാൻസിൻെറ പ്രതിരോധനിരയും ശക്തമാണ്. അത്രയ്ക്ക് മികച്ചതാണ് അവരുടെ റിസർവ് ബെഞ്ച്. നോക്കൗട്ട് മത്സരങ്ങളിൽ വിജയിയെ നിർണയിക്കാൻ ഗോൾഡൻ ഗോൾ പുനരവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പാണ്.
ആഫ്രിക്കൻ ടീമുകളിൽ മൊറോക്കോ കുതിപ്പ് തുടരുന്നതിൽ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ? നിലവിലെ സാഹചര്യത്തിൽ സെമിയിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിക്കാൻ സാധിക്കുമോ? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. ആൽവിൻ ഐസക്ക്, സഫുവാൻ, അമൽ പി.ആർ, ശ്രീജിത്ത്. ആർ, വൈഷ്ണവ് ടി.കെ, മുഹമ്മദ് ഷാഫി സി.പി, അരുൺ രാമകൃഷ്ണൻ, ചാൾസ്, മുഹമ്മദ് സലാഹ്, കാജ, ശ്രീറാം കെ.വി എന്നിവരുടേതാണ് ചോദ്യങ്ങൾ.
