ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ സെമി കഴിഞ്ഞപ്പോൾ അൽഭുതകഥകൾ നിറയുകയാണ്. ഈ സീസണിൽ അമേസിങ് പ്രകടനം നടത്തുന്ന പി എസ് ജിയുടെ ഗോൾ കീപ്പർ ഡോണറുമ. ആർസെനലിനെതിരെ പി എസ് ജി നേടിയ ഉസ്മാൻ ഡെംബെലെയുടെ ഏക ഗോൾ. അടുത്തകാലത്ത് ഫുട്ബോളിൽ സംഭവിച്ച മനോഹര മത്സരമായ ബാഴ്സലോണ- ഇന്റർമിലാൻ 3-3 സമനില. ഡംസെൽ ഡംഫ്രീസിന്റെ ഇരട്ടഗോൾ. എതിർ ടീമിലെങ്കിലും മിലാന്റെ കൊച്ച് സിമോൺ ഇൻസാഗി, 50 വർഷത്തിനിടയിൽ വിരിയുന്ന അപൂർവതാരം എന്ന് വിശേഷിപ്പിച്ച ബാഴ്സയുടെ ലാമിൻ യമാൽ.
കളികൾ വിലയിരുത്തിക്കൊണ്ട് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു. രണ്ടാം ലെഗ്ഗിലും ജയിക്കുന്ന പി എസ് ജിയും യമാലിന്റെ മികവിൽ ജയിക്കുന്ന ബാഴ്സയും ഫൈനലിൽ ഏറ്റുമുട്ടുമെന്ന് പ്രവചിക്കുന്നു.