വാർ റദ്ദാക്കിയ ഡച്ച് ഗോൾ,
രണ്ടു ഗോൾ തിരിച്ചടിച്ച്
ഉക്രൈൻ ജയം, പോളണ്ട് പുറത്ത്

അറ്റാക്കിംഗ് മിഡ്ഫീൽഡർ സാവി സിമോൺസിന്റെ മികച്ച ഗോൾ മൂന്നു മിനുറ്റോളമെത്തിയ വീഡിയോ അസിസ്റ്റ് റഫറിയിംഗിൽ റദ്ദു ചെയ്യപ്പെട്ടു. ഡച്ച് ഫുൾ ബാക്ക് ഡൻസൽ ഡംഫ്രൈസ് ഓഫ് സൈഡാണ് എന്നായിരുന്നു വിധി.

Think

മ്പാപ്പെ കളിച്ചില്ല. പക്ഷേ, ഫ്രാൻസ് കളത്തിൽ നിറഞ്ഞുനിന്നു. നെതർലാൻഡ്സ് ഉശിരോടെ പോരാടി. അറ്റാക്കിംഗ് മിഡ്ഫീൽഡർ സാവി സിമോൺസിന്റെ മികച്ച ഗോൾ മൂന്നു മിനുറ്റോളമെത്തിയ വീഡിയോ അസിസ്റ്റ് റഫറിയിംഗിൽ റദ്ദു ചെയ്യപ്പെട്ടു. ഡച്ച് ഫുൾ ബാക്ക് ഡൻസൽ ഡംഫ്രൈസ് ഓഫ് സൈഡാണ് എന്നായിരുന്നു വിധി. പ്രമുഖ ഫുട്ബോളർമാരും നിരൂപകരും ഈ വിധിക്കെതിരെ രംഗത്തുണ്ട്. ഇത് യൂറോ- 2024 ലെ ആദ്യ ഗോൾരഹിത സമനിലയാണ്.

17-ാം മിനുറ്റിൽ സ്ലൊവാക്കിയയുടെ ഇവാൻ ഷ്രാൻസ് നേടിയ ഗോളിന് ആദ്യ പകുതി മുഴുവൻ പിറകിൽനിന്ന ഉക്രൈൻ രണ്ടാം പകുതിയിലെ രണ്ടു ഗോളുകൾ കൊണ്ട് ആദ്യ ജയം കുറിച്ചു. മൈക്കോള ഷാപ്പെറെങ്കോ (54-ാം മിനുറ്റ്) റോമൻ യാരെം ചുക്ക് (80) എന്നിവരുടേതാണ് ഉക്രൈൻ ഗോളുകൾ.

ടൂർണമെൻ്റിൽ നിന്ന് ആദ്യം പുറത്താവുന്ന ടീം എന്ന ബഹുമതി പോളണ്ട് കരസ്ഥമാക്കി! ഓസ്ട്രിയയോട് 3 -1 ന് തോറ്റു.
ഗോളുകൾ: പോളണ്ട്- ക്രിസിസ്റ്റോഫ് പിയാറ്റെക്ക് (30).
ഓസ്ട്രിയ: ഗെർനോട്ട് ട്രോബർ (9), ക്രിസ്റ്റോഫ് ബോംഗാർട്ട്നർ (66), മാർക്കോ അർനാട്ടോവിച്ച് (78-ാം മിനുറ്റിലെ പെനാൽറ്റി).

ഇന്നും മൂന്നു കളികൾ:
ജോർജിയ / ചെക്ക് റിപ്പബ്ലിക്ക്.
തുർക്കി / പോർച്ചുഗൽ.
ബെൽജിയം / റൊമാനിയ.
ലൈവായി സോണി ലിവിൽ കാണാം.

Comments