ഫുട്ബോൾ ചന്തയിൽ, യമാലിന്റെ ഫ്യൂച്ചർ

ലോക ഫുട്ബോളിലെത്തന്നെ മാഡ്മാൻ എന്നറിയപ്പെടുന്ന ഉറൂഗ്വായുടെ ഹെഡ് കോച്ച് മാർസെലോ ബിയൽസ കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തിൽ സങ്കടപ്പെട്ടു. സോപ്പും ടൂത്ത് പേസ്റ്റും വിൽക്കും പോലെയാണ് ഫുട്ബോളിനെ മാധ്യമച്ചന്ത കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു ബിയൽസയുടെ നിരാശയുടെ കാതൽ. ശരിയാണോ ഈ പരിദേവനം? ഉറൂഗ്വായിൽ നിന്നു തന്നെ ഫുട്ബോൾ ഫിലോസഫർ കൂടിയായ എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനോ മുമ്പെഴുതി: ഒരു പ്രോഡക്റ്റ് ആയി ഗെയിം മാറുന്നതോടെ, കളിക്കാരുടെ ബ്യൂട്ടി, ഡ്യൂട്ടി ആയി മാറുന്നുവെന്ന്. ഡീഗോ മാറഡോണ മുതൽ പുതിയ ഫുട്ബോൾ ആവേശം ലാമീൻ യമാൽ വരെ ഈ മാറ്റത്തിന്റെ തടവുകാരാണ്. യൂറോ കപ്പും കോപ്പ അമേരിക്കയും ഞായറാഴ്ച ഫൈനലിലേക്കെത്തുമ്പോൾ പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.


Summary: Politics of footabll and future of lamine yamal dileep premachandran kamalram sajeev


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments