ഇറ്റലി എന്തുകൊണ്ട്​ പുറത്തായി?

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചപ്പോൾ അത് ഇറ്റലിയുടെ ഫുട്ബോൾ വിപണിയ്ക്കും, പുതിയ യുവതാരങ്ങൾക്കും, "അസൂറി'കളുടെ വിഖ്യാതമായ ഫുട്ബോൾ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.

Truecopy Webzine

തുടർച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി പുറത്തു പോകുമ്പോൾ ഇറ്റാലിയൻ ഫുട്ബോൾ പതനത്തിന്റെ ആഴം പരിശോധിക്കുകയാണ്, എം.പി. സുരേന്ദ്രൻ ട്രൂകോപ്പി വെബ്‌സീനിലൂടെ.

റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാനാകാതെ വലഞ്ഞ ഇറ്റലി, യൂറോ കപ്പിലൂടെയാണ് അതിന്റെ സാമ്പത്തിക മുഖം തെല്ലെങ്കിലും മെച്ചപ്പെടുത്തിയത്. പാലേർമൊയിലെ സ്വന്തം സ്റ്റേഡിയമായ റെൻസോ ബാർബെറെയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നോർത്ത് മാസിഡോണിയ ഇറ്റലിയെ (1-0) അട്ടിമറിച്ചപ്പോൾ അത് ഇറ്റലിയുടെ ഫുട്ബോൾ വിപണിയ്ക്കും, പുതിയ യുവതാരങ്ങൾക്കും, "അസൂറി'കളുടെ വിഖ്യാതമായ ഫുട്ബോൾ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.

ബ്രസീലിനെപ്പോലെ ലോകകപ്പ് ടൂർണമെന്റിൽ ആഭിജാത്യം നിറഞ്ഞൊരു ടീമാണ് ഇറ്റലി. നാല് ലോകകപ്പ് കിരീടങ്ങൾ അതിന്റെ സാക്ഷ്യപത്രമാണ്. ഫൈനൽ റൗണ്ടിലേയ്ക്കുള്ള വാതിൽ കൊട്ടിയടയ്ക്കപ്പെട്ടതിനെ പാലെർമോയിലെ കാണികൾ ശാപഗ്രസ്ഥമായ ഒരു പദം കൊണ്ടാണ് വിശേഷിപ്പിച്ചത്. ഫൈനൽ വിസിലൂതിയപ്പോൾ തലകുനിച്ചു നടന്ന ഇറ്റാലിയൻ കളിക്കാരുടെ നേരെ നോക്കി അവർ വിളിച്ചുകൂവി, എട്ടുമാസം മുമ്പ് കടുപ്പമേറിയ യൂറോപ്യൻ ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടിയ ടീമിന്റെ അവിശ്വസനീയമായ പതനം അവർ നേരിൽ കാണുകയായിരുന്നു.

ഈ സെക്കൻറ്​ റൗണ്ട് ക്വാളിഫിക്കേഷനുമുമ്പ് ഇറ്റലി സ്വിറ്റ്സർലൻഡുമായി സമനിലയിൽ വീണുപോയിരുന്നു. യൂറോ കപ്പിനുശേഷം വടക്കൻ അയർലൻഡുമായി ഗോളില്ലാ സമനില പിടിച്ചതാണ് അവരെ അനിവാര്യമായ പതനത്തിലെത്തിച്ചത്. പരിശീലകനായ മാൻചീനി ഈ മത്സരത്തെ ഗൗരവപൂർവം കണ്ടില്ലെന്ന് കടുത്ത ആക്ഷേപമുയർന്നു. പൊരുതാനുള്ള വാസന നഷ്ടപ്പെട്ട ടീമിനെക്കുറിച്ച് മാൻചീനി രണ്ടാമതൊന്നു ചിന്തിച്ചില്ല എന്നത് കുറ്റകരമായ വീഴ്ചയാകുന്നു.

ലേഖനത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 71 ൽ
സൗജന്യമായി വായിക്കാം, കേൾക്കാം
മാഫിയോസിയുടെ ഫുട്ബോൾ നഷ്ടം | എം.പി. സുരേന്ദ്രൻ

Comments