കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകൾ എങ്ങനെ പ്രായോഗികമായി രോഗീസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കാം എന്ന് അനുഭവങ്ങളിലൂടെ വിശദീകരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: സഹീർ നെടുവഞ്ചേരി. എന്തൊക്കെയാണ് ആരോഗ്യ പ്രവർത്തകരും രോഗികളും നേരിടുന്ന പ്രശ്നങ്ങൾ? ഡിപ്പാർട്മെൻ്റുകൾക്ക് ഫണ്ടുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ എന്തൊക്കെയാണ്? ഫണ്ട് എങ്ങനെയൊക്കെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും? തുടങ്ങി നിരവധി വിഷയങ്ങൾ സംസാരിക്കുന്നു.
