truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
4

Climate Emergency

കേരളം മറ്റൊരു ദുരന്തമുഖത്ത്;
അതീവ ജാഗ്രത
വേണ്ട സമയം

കേരളം മറ്റൊരു ദുരന്തമുഖത്ത്; അതീവ ജാഗ്രത വേണ്ട സമയം

2018, 2019, 2020 വര്‍ഷങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കില്‍, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. 

14 May 2021, 03:18 PM

Think

ഇത്തവണ വേനല്‍മഴ 35-40 ശതമാനം അധികം പെയ്തതിനാല്‍, മണ്‍സൂണിനുമുമ്പേ കേരളം അതീവ  ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.  ‘‘വേനല്‍ മഴയെതുടര്‍ന്ന് ഒട്ടുമിക്ക ഡാമുകളും- ചെറിയ ഡാമുകളടക്കം-നിറഞ്ഞിരിക്കുകയാണ്, പുഴകളിലും വെള്ളമുണ്ട്. മലയോരമേഖലകളിലും നല്ല വേനല്‍മഴ ലഭിച്ചതോടെ, നേരത്തെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലടക്കം മണ്ണും മറ്റും കൂടുതല്‍ കുതിര്‍ന്നിരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍, മണ്‍സൂണിനുമുന്നോടിയായി വരുന്ന ഈ ന്യൂനമര്‍ദം നമ്മളെ നേരിട്ടു ബാധിച്ചില്ലെങ്കിലും മണ്‍സൂണ്‍ സമയത്ത് തീരദേശത്തും ഇടനാട്ടിലും മലയോരത്തും പ്രതീക്ഷിക്കേണ്ട അപകടങ്ങളാണ് ഇപ്പോള്‍ മുന്നില്‍ കാണേണ്ടത്. ചെറിയ തോതില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണം ഇതെല്ലാം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. ഇതുകഴിഞ്ഞാലുടന്‍ മണ്‍സൂണും വരികയാണ് എന്നും ഓര്‍ക്കണം.''- പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.എസ്. അഭിലാഷ് മുന്നറിയിപ്പുനല്‍കി.

അടുത്ത മൂന്നു ദിവസത്തെ മഴ സാധ്യത
അടുത്ത മൂന്നു ദിവസത്തെ മഴ സാധ്യത

2018, 2019, 2020 വര്‍ഷങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കില്‍, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുരന്തം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖലകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മുന്നറിയിപ്പുനല്‍കിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ബുറേവി ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തിലും ഇത്തരമൊരു മുന്നറിയിപ്പുണ്ടായിരുന്നു. 

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കലും നടത്തണമെന്നാണ് മുന്നറിയിപ്പ്. ഖനന പ്രവര്‍ത്തനങ്ങള്‍  നിരോധിച്ചു.

ALSO READ

മദ്രാസ് സ്‌കൂളില്‍നിന്ന് പുറപ്പെട്ടുപോയ പത്മിനി

നദീ തീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടുന്നതും സെല്‍ഫി എടുക്കുന്നതും നിരോധിച്ചു. മലയോര ഗതാഗതം ശനിയാഴ്ച വരെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ നിയന്ത്രിക്കണം. 
അപകടനിലയിലുള്ള താമസസ്ഥലങ്ങളിലുള്ളവരെ  സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപാര്‍പ്പിക്കണം. കടപ്പുറത്തേക്ക് പോകരുത്. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും ചാലുകളിലും ഇറങ്ങരുത്. മിന്നലുള്ളപ്പോള്‍ പുറത്തിറങ്ങരുത്. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2018-ലെ പ്രളയ സമയത്തെ ചിത്രം
2018-ലെ പ്രളയ സമയത്തെ ചിത്രം / Photo: Wikimedia Commons

ന്യൂനമര്‍ദത്തെതുടര്‍ന്നുള്ള കനത്ത മഴ സംസ്ഥാനത്താകെ കൊടും ദുരിതമാണ് വിതക്കുന്നത്. നിരവധി വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്, ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.
കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കനത്ത നാശനഷ്ടമുണ്ടാക്കി. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകള്‍ വെള്ളക്കെട്ടിലാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലാണ് മട വീണ് നഷ്ടമുണ്ടായത്.
കൊച്ചി ചെല്ലാനത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ബസാര്‍, കമ്പനിപ്പടി മേഖലകളില്‍ 50 മീറ്റര്‍ കടല്‍ കയറി. അന്ധകാരനഴി സെന്റ് സേവേഴ്‌സ് പള്ളിയിലും വെള്ളം കയറി. ഇവിടെ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തത് ദുരിതം ഇരട്ടിപ്പിക്കുന്നു. ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധന മറ്റൊരു വെല്ലുവിളിയാണ്. 
തിരുവനന്തപുരത്ത് അതിശക്തമായ മഴയെതുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും രൂക്ഷമായ കടലാക്രമണമാണ്. തിരുവനന്തപുരം പൊഴിയൂരില്‍ കടലേറ്റമുണ്ട്. കോഴിക്കോട് ജില്ലയിലെ തോപ്പയില്‍, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ട്. തോപ്പയില്‍ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.

കൊല്ലം ആലപ്പാട് പഞ്ചായത്തിലും നിരവധി വീടുകളില്‍ വെള്ളത്തിലായി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടും കൊടുങ്ങല്ലൂരിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ഈ മാസം ആറുമുതല്‍ 12 വരെ 67 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. 

ALSO READ

‘ടൗട്ടേ' ആഞ്ഞുവീശിയേക്കാം; കേരള തീരത്തും കടലാക്രമണ സാധ്യത

2018 മുതല്‍ കേരളത്തിലെ മലയോര മേഖല ദുരന്തഭൂമിയായി തുടരുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായിരുന്നു 2020 ആഗസ്റ്റ് ഏഴിന് ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായത്. കാണാതായ എഴുപതുപേരില്‍ നാലുപേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
പെട്ടിമുടിയില്‍ ദുരന്തത്തിന് കാരണമായത് ഡെബറീസ് ഫ്‌ളോ എന്ന പ്രതിഭാസമാണെന്ന് പിന്നീട് വിദഗ്ധരടങ്ങിയ സംഘം വിലയിരുത്തി. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വത നിരകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന ഭൂഗര്‍ഭ പ്രതിഭാസമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. 20 ഡിഗ്രി ചെരിവുള്ള മലനിരകളില്‍ പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
2018 മുതല്‍ മലയിടിച്ചില്‍ ആവര്‍ത്തിക്കുന്ന മേഖലയാണ് മൂന്നാര്‍. 

2018 ല്‍ അടിമാലിയിലെ പാലവളവിലും 2019ല്‍ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറിയിലും ഉരുള്‍പൊട്ടലുണ്ടായി. പാലവളവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. പുത്തുമലയില്‍ 17 പേരും കവളപ്പാറയില്‍ 59 പേരുമാണ് മണ്ണിനടിയിലായത്. ഇത്തവണ പെയ്ത വേനല്‍മഴയാണ് മലയോരമേഖലയുടെ ഉറക്കം കെടുത്തുന്നത്.

വേനല്‍ മഴയും തുടര്‍ന്നുവരുന്ന മണ്‍സൂണും കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച്, തീരപ്രദേശങ്ങളില്‍നിന്നും മറ്റും ജനങ്ങളെ കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ രോഗവ്യാപനം തീവ്രമാക്കാതിരിക്കാന്‍ അധിക മുന്‍കരുതല്‍ കൂടി സ്വീകരിക്കേണ്ടിവരും. 


https://webzine.truecopy.media/subscription
  • Tags
  • #Weather
  • #Kerala Weather
  • #Climate Emergency
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
COP 27

Climate Emergency

ശിൽപ സതീഷ് 

കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന്​ വിപ്ലവം പ്രതീക്ഷിക്കുന്നത്​ മണ്ടത്തരമാണ്​

Nov 29, 2022

6 Minutes Read

Coal

Climate Emergency

ഡോ. കെ.ആര്‍. അജിതന്‍

ഇന്ത്യയുടെ ദീര്‍ഘകാല കാര്‍ബണ്‍ ലഘൂകരണ പരിപാടികള്‍ അഥവാ ബോളിന് അനുസരിച്ച് ഗോള്‍പോസ്റ്റ് മാറ്റല്‍

Nov 17, 2022

6 Minutes Read

before-the-flood -documentary-about-climate-change-leonardo-dicaprio

Climate Emergency

കെ. രാമചന്ദ്രന്‍

ഭൂമിയുടെ അവസാന പ്രതീക്ഷ നിങ്ങളിലാണ്, വീണ്ടും കാണണം 'ബിഫോര്‍ ദി ഫ്ലഡ്'

Nov 13, 2022

7 Minutes Read

sahadevan k

Climate Emergency

കെ. സഹദേവന്‍

കാലാവസ്ഥാ ഉച്ചകോടി: വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത ഗെയിമും തന്ത്രങ്ങളും

Nov 10, 2022

16 Minutes Watch

cop27-a-chance-to-act

Climate Emergency

കെ. സഹദേവന്‍

കാലാവസ്ഥാ ഉച്ചകോടി: ലക്ഷ്യങ്ങളില്‍ നിന്ന് അകന്നുപോകുന്ന ചര്‍ച്ചകള്‍ 

Nov 05, 2022

10 Minutes Read

2

Environment

റിദാ നാസര്‍

മണ്ണിടിഞ്ഞിടിഞ്ഞ്​ പുഴയിലേക്കൊഴുകുന്ന ജീവിതങ്ങൾ

Jul 19, 2022

6 Minutes Watch

Heavy Rain Kerala

Climate Emergency

കെ.വി. ദിവ്യശ്രീ

കേരളത്തിന്​ താങ്ങാനാകില്ല ഇങ്ങനെയൊരു മഴ

May 18, 2022

6 Minutes Watch

Monsoon
Next Article

ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള തീരമേഖലയില്‍ സ്ഥിതി രൂക്ഷമാകാൻ സാധ്യത

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster