രണ്ട് കൊലക്കേസിൽ പ്രതിയായി 50 വർഷം തടവിന് വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ, ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയിരുന്നു. ബ്രിട്ടീഷ് അനുകൂലിയായി മാറാം എന്ന വാഗ്ദാനമായിരുന്നു അതിലേറെയും. എല്ലാക്കാലത്തും വിവാദമായിരുന്ന സവർക്കറുടെ മാപ്പപേക്ഷകളുടെ യാഥാർത്ഥ്യം വിവരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്ര ദുസ്വപ്നം " പരമ്പരയുടെ അഞ്ചാം ഭാഗം.




