തടവുകാരുടെ
വേതനം കൂട്ടി,
എന്നാൽ അത്
കിട്ടുന്നുണ്ടോ?
ജയിലിൽനിന്നുള്ള
ചില അനുഭവങ്ങൾ

തടവുകാരുടെ വേതനം വർധിപ്പിച്ചതിനെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്തിരുന്നു. പലപ്പോഴും ഇതിനെതിരെ പരിഹാസവും വിവാദവും പോലുമുണ്ടായി. ഇത് പുരോഗമനപരമായ നീക്കമാണെങ്കിലും ഈ തീരുമാനം ജയിലിൽ നടപ്പാക്കപ്പെടുന്നത് തീർത്തും പിന്തിരിപ്പനായാണ് എന്ന് എഴുതുകയാണ് അലൻ ഷുഹൈബ്. UAPA പ്രകാരം തടവിലായിരുന്ന സമയത്തെ വ്യക്തിപരമായ അനുഭവങ്ങളെ കൂടി മുൻനിർത്തിയാണ് അലന്റെ ഈ നിരീക്ഷണങ്ങൾ.

കേരളത്തിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയർന്നുവന്നിരുന്നു. കേരള സർക്കാർ 09.01.2026 ലെ ഉത്തരവിലൂടെ സംസ്ഥാനത്തുടനീളമുള്ള തടവുകാരുടെ വേതനമാണ് വർധിപ്പിച്ചത്. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമായിരുന്നു ഈ വർദ്ധനവ്; അവസാനത്തെ വർദ്ധനവ് 2018- ലായിരുന്നു.

തടവുകാരുടെ വേതനം വർദ്ധിപ്പിക്കുന്നത് സാധാരണ പുരോഗമനപരമായ നീക്കമാണെങ്കിലും അതിന്റെ നടപ്പാക്കലിൽ നിരവധി പോരായ്മകളുണ്ട്. സോഷ്യൽ മീഡിയയിലുടനീളമുള്ളവർ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച ചെയ്തിട്ടുണ്ട്. വേതനവർദ്ധനവ് ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നു പറയാൻ കാരണം, അതിൽ ശരിയായ മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ല എന്നതാണ്. ഏകപക്ഷീയമായാണ് ഇത് നടപ്പാക്കുന്നത്. തടവുകാരെ ഒന്നുകിൽ പഠിക്കാനോ ജോലി ചെയ്യാനോ അത് നിർബന്ധിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. നേരത്തെ തടവുകാർക്ക് ജോലിയോടൊപ്പം വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കാമായിരുന്നു, എന്നാൽ ഇപ്പോൾ അത് നിഷേധിക്കപ്പെടുന്നു. അത് വേതന വർധനവിലൂടെ സർക്കാർ ഉദ്ദേശിക്കുന്ന അനുകൂലമായ ലക്ഷ്യങ്ങളെ റദ്ദ് ചെയ്യുന്നതാണ്.

കേരളത്തിൽ, കാര്യമായ മനുഷ്യാവകാശ പ്രശ്നങ്ങളൊന്നുമില്ലെന്നും അത്തരം അവകാശങ്ങൾക്ക് സംസ്ഥാനം സുരക്ഷിത താവളമാണെന്നും തെറ്റായ ധാരണയുണ്ട്. വാസ്തവത്തിൽ നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് ജയിലുകളിൽ, ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങളുണ്ട്.

തടവുകാരെക്കുറിച്ചുള്ള പൊതുവായ അനുമാനം അവർ പഞ്ചനക്ഷത്ര റിസോർട്ടിൽ താമസിക്കുന്നു, ആനുകൂല്യങ്ങൾ ആസ്വദിക്കുന്നു, അവർ മനുഷ്യാവകാശങ്ങൾ അർഹിക്കുന്നില്ല എന്നൊക്കെയാണ്. നിരവധി സിനിമകളും കഥകളും വാർത്താറിപ്പോർട്ടുകളും ഈ തെറ്റായ ധാരണ ആവർത്തിച്ച് പ്രചരിപ്പിക്കുന്നു. എന്നിരുന്നാലും, ജയിലിലെ യാഥാർത്ഥ്യം അത്ര സുഖകരമല്ല. തടവുകാർക്ക് ഭരണാഘടനപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ജയിലിനകത്തു പരിമിതമാണെങ്കിലും അവരുടെ മൗലികാവകാശങ്ങൾ ജയിൽകവാടങ്ങൾക്കുള്ളിൽ ഇല്ലാതാകുന്നില്ല എന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിൽ, കാര്യമായ മനുഷ്യാവകാശ പ്രശ്നങ്ങളൊന്നുമില്ലെന്നും അത്തരം അവകാശങ്ങൾക്ക് സംസ്ഥാനം സുരക്ഷിത താവളമാണെന്നും തെറ്റായ ധാരണയുണ്ട്. വാസ്തവത്തിൽ നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് ജയിലുകളിൽ, ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങളുണ്ട്. തൊഴിൽ ചൂഷണം, ജാതി വിവേചനം, കൊളോണിയൽ- ഫ്യൂഡൽ കാലഘട്ടത്തിലെത്തിന് സമാനമായ ചൂഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴും നമ്മൾ കാണാറുണ്ട്.

തടവുകാർക്ക് ഭരണാഘടനപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ജയിലിനകത്തു പരിമിതമാണെങ്കിലും അവരുടെ മൗലികാവകാശങ്ങൾ ജയിൽകവാടങ്ങൾക്കുള്ളിൽ ഇല്ലാതാകുന്നില്ല എന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്.
തടവുകാർക്ക് ഭരണാഘടനപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ജയിലിനകത്തു പരിമിതമാണെങ്കിലും അവരുടെ മൗലികാവകാശങ്ങൾ ജയിൽകവാടങ്ങൾക്കുള്ളിൽ ഇല്ലാതാകുന്നില്ല എന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, 2020- ൽ കേരള ജയിലുകളുടെ ഡി ജി പി ഒരു സർക്കുലറിലൂടെ ജയിൽ ഉദ്യോഗസ്ഥരോട്, തടവുകാർ 'നമസ്കാരം' പറയണമെന്നതും വിചാരണ തടവുകാർ വെളുത്ത ഷർട്ട് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു (ഇത് അനുസരിക്കാൻ വിസമ്മതിച്ചതിന് പ്രതികാര നടപടി എന്ന നിലയിൽ കാക്കനാട് ജില്ലാ ജയിലിൽ കിടക്കുമ്പോൾ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വ്യക്തിയാണ് ലേഖകൻ).
അതൊരു പ്രശ്നമായി പോലും ഉയർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ വേതനവർദ്ധനവ് പോലുള്ള കാര്യങ്ങളും അതിന്റെ പ്രശ്നങ്ങളും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം മിക്ക പരിഷ്കാരങ്ങളും നിയമങ്ങളിലെ അപ്ഡേറ്റുകളും ഫലത്തിൽ നേരെ വിപരീതമോ നിയമത്തിന്റെ ലംഘനമോ ആയി മാറുന്നു.

ജയിലിൽ അതിജീവിക്കുക, കേസുകൾ നേരിടുക, അതിനുശേഷം ജീവിതം പുനർനിർമ്മിക്കുക എന്നിവ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കുറ്റവാളികളും ഒരേ കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ചെയ്യുന്നതിന് കാരണം, സമൂഹം പലപ്പോഴും അവരെ അംഗീകരിക്കുന്നതിലും വീണ്ടും ചേർത്തുപിടിക്കുന്നതിലും പരാജയപ്പെടുന്നു എന്നതാണ്.

നമുക്ക് ഈ വിഷയം ഒന്ന് വിശദമായി പരിശോധിക്കാം.

2014- ലെ കേരള ജയിൽ നിയമത്തിലെ 48-ാം അധ്യായമാണ് തടവുകാരുടെ ജോലിയും ജയിൽ വ്യവസായവും കൈകാര്യം ചെയ്യുന്നത്. ജയിലുകൾക്കുള്ളിൽ മൂന്ന് തരം ജോലികളുണ്ട്, പഴയതും പുതിയതുമായ വേതനം ഇപ്രകാരമാണ്:

പഴയത്: വൈദഗ്ധ്യമുള്ള, അർദ്ധ വൈദഗ്ധ്യമുള്ള, അവിദഗ്ധ തൊഴിലാളികൾക്ക് 63 രൂപ മുതൽ 127 രൂപ വരെയായിരുന്നു പഴയ വേതനനിരക്ക്.

പുതിയ വേതന നിരക്ക് ഇങ്ങനെ:

വൈദഗ്ദ്ധ്യ തൊഴിൽ: 620 രൂപ.
അർദ്ധ വൈദഗ്ധ്യമുള്ള: 560 രൂപ.
അവിദഗ്ധ തൊഴിൽ: 530 രൂപ.

ജാർഖണ്ഡ്, തമിഴ്നാട്, കർണാടക, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ നേരത്തെ വേതനം വളരെ കുറവായിരുന്നു. അതിനാൽ, ഇപ്പോഴത്തെ സാമൂഹിക ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വർദ്ധനവ് സമയബന്ധിതമാണ്.

ജയിലിൽ ജോലി നൽകുന്നതിന്റെ പ്രാഥമിക ലക്ഷ്യം മോചനത്തിനുശേഷമുള്ള തടവുകാരുടെ അർത്ഥവത്തായ പുനരധിവാസമാണ്. തടവുകാർക്ക് കേസുകൾ നേരിടാനും കുടുംബത്തെ പിന്തുണയ്ക്കാനും മോചിതരാകുമ്പോൾ ജീവിതം പുനർനിർമ്മിക്കാനും വേതനം സഹായിക്കുന്നു. അവരുടെ മനുഷ്യാവകാശവും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.

നമുക്കറിയാവുന്നതുപോലെ, ജയിലിൽ അതിജീവിക്കുക, കേസുകൾ നേരിടുക, അതിനുശേഷം ജീവിതം പുനർനിർമ്മിക്കുക എന്നിവ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കുറ്റവാളികളും ഒരേ കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ചെയ്യുന്നതിന് കാരണം, സമൂഹം പലപ്പോഴും അവരെ അംഗീകരിക്കുന്നതിലും വീണ്ടും ചേർത്തുപിടിക്കുന്നതിലും പരാജയപ്പെടുന്നു എന്നതാണ്. ശിക്ഷിക്കപ്പെട്ട ചില തടവുകാരുടെ ശിക്ഷയുടെ ഭാഗമായി മാത്രമല്ല, ശിക്ഷിക്കപ്പെട്ടവരും വിചാരണയിലുള്ളവരുമായ തടവുകാരുടെ പുനരധിവാസത്തിന്റെ കൂടി ഭാഗമാണ് ജോലി. സമൂഹം പലപ്പോഴും ഇതിനെ യാഥാർഥ്യബോധത്തോടെ കാണാൻ ശ്രമിക്കാറില്ല.

ജയിലിൽ ജോലി നൽകുന്നതിന്റെ പ്രാഥമിക ലക്ഷ്യം മോചനത്തിനുശേഷമുള്ള തടവുകാരുടെ അർത്ഥവത്തായ പുനരധിവാസമാണ്.
ജയിലിൽ ജോലി നൽകുന്നതിന്റെ പ്രാഥമിക ലക്ഷ്യം മോചനത്തിനുശേഷമുള്ള തടവുകാരുടെ അർത്ഥവത്തായ പുനരധിവാസമാണ്.

സാമൂഹിക വിമർശനത്തിനുപുറമെ ഒരു പൊതുതാൽപര്യ ഹർജിയും (Ajeesh Kalathil Gopi v. State of Kerala and Ors) തടവുകാരുടെ വേതനം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ നൽകിയിരുന്നു. അത് തള്ളുകയായിരുന്നു.

പുതുക്കിയ വേതനപ്രകാരം തടവുകാരുടെ പ്രതിമാസ വരുമാനം 15,000 മുതൽ 18,600 രൂപ വരെയാണെന്നും ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യസംരക്ഷണം തുടങ്ങിയ എല്ലാ ജീവിത ചെലവുകളും പൂർണ്ണമായും സർക്കാരാണ് വഹിക്കുന്നതെന്നും പൊതുതാൽപര്യ ഹർജിയിൽ വാദിച്ചു. ഇത് ‘ഭരണഘടനാപരമായി അനുവദനീയമല്ലാത്ത സാമ്പത്തിക വ്യതിയാനം’ സൃഷ്ടിക്കുന്നുവെന്ന് ഹർജിക്കാരൻ സമർപ്പിച്ചു.

ജയിൽതൊഴിൽ നിയമപരമായ അർത്ഥത്തിൽ "തൊഴിൽ" അല്ലെന്നും തടവുകാർക്ക് നൽകുന്ന വേതനം നിയമാനുസൃതമായ മിനിമം വേതനവുമായി താരതമ്യപ്പെടുത്താനാവാത്ത വിധത്തിൽ തുല്യവും പ്രോത്സാഹനവും അടിസ്ഥാനമാക്കിയുള്ളതാണെന്നും വാദിച്ച്, State of Gujarat v. High Court of Gujarat (1998- 7 SCC 392), എന്ന സുപ്രീം കോടതിയുടെ തീരുമാനത്തെയാണ് ഹർജിക്കാരൻ ആശ്രയിച്ചത്. സർക്കാർ നൽകുന്ന സൗകര്യങ്ങൾ കണക്കാക്കിയാൽ ജയിൽവേതനം തടവുകാരെ സൗജന്യ തൊഴിലിനേക്കാൾ സാമ്പത്തിക നേട്ടത്തിലേക്ക് നയിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Sukanya Shantha v. Union of India (Writ Petition (C) No. 1404 of 2023) എന്ന കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് വേതന പരിഷ്കരണ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ പ്ലീഡർ സമർത്ഥിച്ചു.

പരിഷ്കരണത്തിന്റെ നിയമശാസ്ത്രം പരിഗണിക്കുമ്പോൾ പുനരധിവാസവും സമൂഹത്തിലേക്കുള്ള പുനരേകീകരണവും കണക്കിലെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജയിലുകൾക്കുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിലനിൽക്കുന്നു, സുപ്രീംകോടതിയിൽ സുകന്യ ശാന്ത കേസിന്റെ വാദം കേൾക്കുന്ന സമയത്ത് കേരളത്തിൽ നിന്നുള്ള മൂന്ന് തടവുകാർ തങ്ങൾ നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിച്ചു.

"പരിഷ്ക്കരണം, പുനരധിവാസം, പുനരേകീകരണം എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ നിയമശാസ്ത്രം കണക്കിലെടുക്കുമ്പോൾ, ജയിലിൽ നിന്ന് മോചിതനാകുമ്പോൾ, ഒരു തടവുകാരന് തടവിനുശേഷം പുതിയ ജീവിതം ആരംഭിക്കാൻ മതിയായ ധനവും വിഭവങ്ങളും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്", കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പണപ്പെരുപ്പവും കോടതി നിരീക്ഷിച്ചു, ഏഴ് വർഷം മുമ്പ് ലഭിച്ച തുക ഇന്ന് അതേ ആനുകൂല്യം നൽകില്ലെന്ന് പറഞ്ഞു.

ഇവിടെ, വേതനവർധനയുടെ പുരോഗമനപരവും പരിഷ്കരണപരവുമായ സ്വഭാവം കേരള ഹൈക്കോടതി ശരിയായി ഉയർത്തിപ്പിടിച്ചു. പൊതുവായ സാമൂഹിക അനുമാനങ്ങൾക്കപ്പുറം, കൂടുതൽ മാനുഷികമായ രീതിയിലാണ് കോടതി ഈ വിഷയത്തെ സമീപിച്ചത്.

കേരള സർക്കാർ ഉത്തരവനുസരിച്ച് അവർ Sukanya Shantha v. Union of India (Writ Petition (C) No. 1404 of 2023) എന്ന ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു ലാൻഡ് മാർക്ക് കേസിനെ, പ്രത്യേകിച്ച് ജാതി അടിസ്ഥാനമാക്കി ജോലിനിർണയം ചോദ്യം ചെയ്ത ഒരു കേസിനെ മുൻനിർത്തി, ജയിലിനുള്ളിലെ തൊഴിൽപ്രശ്നം കൂടി ഉൾപ്പെടുത്തി സർക്കാർ അതിന്റെ നിയമ വ്യാഖ്യാനം കൂടുതൽ വികസിപ്പിച്ചു. 09.01.2026- ലെ ഉത്തരവിൽ തടവുകാർക്ക് വേതനം നൽകുന്നത്-കഠിനമായ തടവ് അനുഭവിക്കുന്നവർക്കുപോലും-ഭരണഘടനാപരമായ അവകാശമാണെന്ന് പറയുന്നു. അതിലും പ്രധാനമായി, വേതന നിർണ്ണയം മാനുഷികവും യുക്തിസഹവുമായ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

ജയിൽജോലികളുടെ ജാതി അടിസ്ഥാനമാക്കിയുള്ള വിഹിതത്തെ ഈ വിധി അഭിസംബോധന ചെയ്യുകയും വിവിധ സംസ്ഥാനങ്ങളിലെ ജയിൽ മാനുവലുകളിൽ നിന്ന് അത്തരം സമ്പ്രദായങ്ങൾ ഇല്ലാതാക്കുന്ന പരിഷ്കാരങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ജാതി അടിസ്ഥാനമാക്കിയുള്ള ജയിൽജോലികൾ ഔപചാരികമായി അനുവദിക്കുന്ന അത്തരം വ്യവസ്ഥകളുള്ള സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സുകന്യ ശാന്ത
സുകന്യ ശാന്ത

ഇത് പ്രശംസനീയമാണെങ്കിലും, ജയിലുകൾക്കുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം അനൗപചാരികമായി നിലനിൽക്കുന്നു, സുപ്രീംകോടതിയിൽ സുകന്യ ശാന്ത കേസിന്റെ വാദം കേൾക്കുന്ന സമയത്ത് കേരളത്തിൽ നിന്നുള്ള മൂന്ന് തടവുകാർ തങ്ങൾ നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിച്ചു.

2019-2020 ൽ UAPA പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണാതടവുകാരനെന്ന നിലയിൽ ഞാൻ തടവിൽ കഴിയുമ്പോൾ, ജാതി അടിസ്ഥാനമാക്കി തടവുകാരെ ഉദ്യോഗസ്ഥർ ലക്ഷ്യമിടുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്ത നിരവധി സംഭവങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ കാലയളവിൽ തടവുകാരുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത്, അവിടെ ചുരുങ്ങിയ ദിവസമെങ്കിലും ജോലി ചെയ്യാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ എല്ലാ തടവുകാരെയും പോലെ ഒരു ദിവസത്തേക്ക് 127 രൂപ എനിക്ക് ലഭിച്ചു. എന്നാൽ സംസ്ഥാനത്തെ ചില ജയിലുകളിൽ മിക്ക തടവുകാർക്കും നിയമങ്ങൾ അറിയാത്തതിനാലോ ജയിൽ ഉദ്യോഗസ്ഥരുടെ ഭീഷണി മൂലമോ അത്രയും ശമ്പളം പോലും ഇന്നും ലഭിക്കുന്നില്ല.

വേതനവർദ്ധനവിനെത്തുടർന്ന്, വിദ്യാഭ്യാസം നേടുന്ന തടവുകാരെ ജോലി ചെയ്യുന്നതിൽനിന്ന് തടയുന്ന അലിഖിത നിയമം ജയിൽ അധികൃതർ അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

വേതനവർദ്ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ല- അത് അന്തസ്സും പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. ജയിലിലെ ജോലി തടവുകാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും പിഴ അടയ്ക്കാനും കുടുംബത്തെ പിന്തുണയ്ക്കാനും ഉത്തരവാദിത്തബോധം വളർത്താനും മുഖ്യധാരാ സമൂഹത്തിലേക്ക് അവരെ വീണ്ടും സംയോജിപ്പിക്കാനും സഹായിക്കുന്നു. സർക്കാർ ഉത്തരവിനുപിന്നിൽ പുരോഗമനപരമായ ഉദ്ദേശ്യം ഉണ്ടായിരുന്നിട്ടും, ജയിലിലെ അടിസ്ഥാന യാഥാർത്ഥ്യം നേരെ വിരുദ്ധമാണ് എന്നതാണ് വസ്തുത.

വേതനവർദ്ധനവിനെത്തുടർന്ന്, വിദ്യാഭ്യാസം നേടുന്ന തടവുകാരെ ജോലി ചെയ്യുന്നതിൽനിന്ന് തടയുന്ന അലിഖിത നിയമം ജയിൽ അധികൃതർ അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്. അടുത്തിടെ, വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന രാഷ്ട്രീയ തടവുകാരനായ രാഘവേന്ദ്രയ്ക്ക്, ‘തടവുകാർ പഠനമോ ജോലിയോ തിരഞ്ഞെടുക്കണം’ എന്ന കാരണം പറഞ്ഞ് 10 ദിവസത്തേക്ക് വേതനം നിഷേധിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തെ ജോലിയിൽനിന്ന് പുറത്താക്കി. ഈ അനീതി ചോദ്യം ചെയ്ത് രാഘവേന്ദ്ര കോടതിയെ സമീപിച്ചിരിക്കുകയാണ്.

പുനരധിവാസത്തിലും അന്തസ്സും ആത്മവിശ്വാസവും വളർത്തുന്നതിലും വിദ്യാഭ്യാസം നിർണായക പങ്ക് വഹിക്കുന്നു. മുമ്പ്, തടവുകാർക്ക് ഇഗ്നോ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ വഴി വിദൂര വിദ്യാഭ്യാസ പരിപാടികളിൽ ചേരാമായിരുന്നു. എന്നാൽ, വേതനവർദ്ധനവിനുശേഷം, വിദ്യാഭ്യാസമോ ജോലിയോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ തടവുകാർ നിർബന്ധിതരാകുന്നു- ഇത് പരിഷ്കരണത്തിന്റെ പുരോഗമനപരമായ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നു. പുറത്ത് പുരോഗമനപരമാണെന്ന് തോന്നുന്ന നിയമങ്ങളുടെ അകത്തുള്ള നടത്തിപ്പ് വളരെ പിന്തിരിപ്പനാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. തടവുകാരുടെ വിദ്യാഭ്യാസത്തിനെതിരായി ഇത്തരം പുതിയ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചിരുന്നത് രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുണ്ടെന്ന് ആഘോഷിക്കപ്പെടുന്ന ഒരു സംസ്ഥാനത്താണ്, അവിടത്തെ ഇടതുപക്ഷ സർക്കാറാണ്.

വേതനവർദ്ധനവിനെത്തുടർന്ന്, വിദ്യാഭ്യാസം നേടുന്ന തടവുകാരെ ജോലി ചെയ്യുന്നതിൽനിന്ന് തടയുന്ന അലിഖിത നിയമം ജയിൽ അധികൃതർ  അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
വേതനവർദ്ധനവിനെത്തുടർന്ന്, വിദ്യാഭ്യാസം നേടുന്ന തടവുകാരെ ജോലി ചെയ്യുന്നതിൽനിന്ന് തടയുന്ന അലിഖിത നിയമം ജയിൽ അധികൃതർ അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

വേതനവർദ്ധനവിന് മുമ്പുതന്നെ, ശരിയായ ഹാജർനിലയും വേതനവും നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള തൊഴിൽ ചൂഷണത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് ഒരുദാഹരണമാണ് വിയ്യൂർ അതീവ സുരക്ഷ ജയിലിൽ വിചാരണത്തടവുകാരനായി പാർപ്പിച്ചിരുന്ന രാഷ്ട്രീയ തടവുകാരനായ രാജീവൻ. ജോലി ചെയ്യാൻ കോടതി അനുമതി നേടിയെങ്കിലും തുടക്കത്തിൽ അദ്ദേഹത്തിന് ജോലി നിഷേധിച്ചു. കൂടുതൽ നിയമപരമായ ഇടപെടലുകൾക്കുശേഷം, അദ്ദേഹത്തിന് ജോലി നൽകിയെങ്കിലും നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് പ്രതിദിനം കുറഞ്ഞത് 63 രൂപയിൽ താഴെ ശമ്പളമാണ് ലഭിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ പരാതി നിലവിൽ കൊച്ചിയിലെ എൻ. ഐ. എ കോടതിയിൽ തീർപ്പു കൽപ്പിച്ചിട്ടില്ല. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇതിനെ ചോദ്യം ചെയ്യണം എന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം.

അതുപോലെ, ജയിൽ വകുപ്പിന്റെ വ്യാപകമായി പ്രശംസിക്കപ്പെട്ട "ഫ്രീഡം ഫുഡ്" സംരംഭം തൊഴിൽ ചൂഷണ സംഭവങ്ങൾക്ക് കാരണമായതായും റിപ്പോർട്ടുണ്ട്. ജയിൽ മാനുവൽ ലംഘിച്ച് അധിക വേതനമില്ലാതെ എട്ട് മണിക്കൂറിലധികം ജോലി ചെയ്യാൻ തടവുകാർ പലപ്പോഴും നിർബന്ധിതരാകുന്നു. വിസമ്മതിക്കുന്നവർക്ക് ശിക്ഷ നേരിടേണ്ടിവന്നേക്കാം. ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും ഈ കാര്യത്തിലുണ്ട്. പരാതികൾ ഉന്നയിക്കുന്ന തടവുകാർ പലപ്പോഴും പ്രതികാരം നേരിടാറുണ്ട്.

വിയ്യൂരിൽ പുതുതായി നിർമ്മിച്ച ഹൈ സെക്യൂരിറ്റി ജയിലിൽ നിയമമില്ലാത്ത അവസ്ഥയുണ്ട്. ജയിൽ മാന്വലിൽ വേണ്ട നിർവചനങ്ങൾ ഇല്ലാത്തതാണ് ഇതിന് ഒരു കാരണം. ജയിൽ ഉദ്യോഗസ്ഥർ സ്വന്തമായി നിയമങ്ങൾ നിർമ്മിക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്.

സെൻട്രൽ, ഡിസ്ട്രിക്റ്റ്, സബ് ജയിലുകൾ, ഹൈ സെക്യൂരിറ്റി ജയിലുകൾ എന്നിവ ഉൾപ്പെടുന്ന 57 ജയിലുകളിൽ ഏകദേശം 7,800 തടവുകാരുടെ അനുവദനീയമായ ശേഷിയാണുള്ളതെങ്കിലും 10,800- ലേറെ തടവുകാരാണ് കേരളത്തിലെ ജയിലുകളിലുള്ളത്. അവ നടന്നുപോകുന്നത് "ഫ്രീഡം ഫുഡ്" വഴിയും ജയിലിലെ മറ്റ് വ്യാവസായിക ഉൽപാദനത്തിലൂടെയും ഉണ്ടാക്കുന്ന പണത്തിലൂടെയുമാണ്.

മറ്റൊരു വിഷയം; തടവുകാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് കേരള വിക്ടിം കോമ്പൻസേഷൻ സ്കീമിന് നൽകണമെന്ന 2025- ലെ സർക്കാർ ഉത്തരവുമായി വേതനവർദ്ധനവിന് ബന്ധമുണ്ടെന്ന അവകാശവാദമാണ്. കുറ്റകൃത്യങ്ങൾ മൂലം നഷ്ടമോ പരിക്കോ സംഭവിച്ച ഇരകൾക്കോ അവരുടെ ആശ്രിതർക്കോ ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. എന്നിരുന്നാലും, ഈ കിഴിവ് നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂടിനെക്കുറിച്ച് വ്യക്തതയില്ല- പ്രത്യേകിച്ച് വിചാരണയിലുള്ള തടവുകാരുടെ കാര്യത്തിൽ. ഇത് ഒരു പ്രധാന ചോദ്യമുയർത്തുന്നു: അത്തരം കിഴിവുകൾ ശിക്ഷ വിധിക്കുന്നതിന് മുമ്പുതന്നെ ബാധകമാകുമോ? കൂടുതൽ വ്യക്തത ഇതിൽ വരേണ്ടതുണ്ട്.

വേതന പരിഷ്കരണത്തോടൊപ്പം, സാമൂഹിക യാഥാർത്ഥ്യങ്ങൾക്കനുസൃതമായി കേരള ജയിൽ മാനുവൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്, അവസാന അപ്ഡേറ്റ് 2014- ലായിരുന്നു.

മിക്ക നിയമങ്ങളും കാലഹരണപ്പെട്ടതാണ്, വിയ്യൂരിൽ പുതുതായി നിർമ്മിച്ച ഹൈ സെക്യൂരിറ്റി ജയിലിൽ നിയമമില്ലാത്ത അവസ്ഥയുണ്ട്. ജയിൽ മാന്വലിൽ വേണ്ട നിർവചനങ്ങൾ ഇല്ലാത്തതാണ് ഇതിന് ഒരു കാരണം. ജയിൽ ഉദ്യോഗസ്ഥർ സ്വന്തമായി നിയമങ്ങൾ നിർമ്മിക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. തടവുകാർക്ക് നിയമവിരുദ്ധമായ ശിക്ഷകൾ നൽകുന്നതും തടവുകാരെ, പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരെ, നിയമവിരുദ്ധമായി പൂട്ടുന്നതും സംബന്ധിച്ച് എച്ച്. എസ്. പി വിയ്യൂരിൽ നിന്ന് മുമ്പ് നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വിയ്യൂരിൽ പുതുതായി നിർമ്മിച്ച ഹൈ സെക്യൂരിറ്റി ജയിലിൽ നിയമമില്ലാത്ത അവസ്ഥയുണ്ട്. ജയിൽ മാന്വലിൽ വേണ്ട നിർവചനങ്ങൾ ഇല്ലാത്തതാണ് ഇതിന് ഒരു കാരണം.
വിയ്യൂരിൽ പുതുതായി നിർമ്മിച്ച ഹൈ സെക്യൂരിറ്റി ജയിലിൽ നിയമമില്ലാത്ത അവസ്ഥയുണ്ട്. ജയിൽ മാന്വലിൽ വേണ്ട നിർവചനങ്ങൾ ഇല്ലാത്തതാണ് ഇതിന് ഒരു കാരണം.

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ജയിൽ പരിഷ്കാരങ്ങൾക്കായി ഒരു സമിതി രൂപീകരിക്കാൻ കഴിഞ്ഞ വർഷം നിർദ്ദേശിച്ചിരുന്നുവെങ്കിലും അതിന്റെ വളരെ മന്ദഗതിയിലാണ് നടപ്പാക്കുന്നത്. സർക്കാർ ഇത് ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകണം. അങ്ങനെ, പരിഷ്കാരങ്ങൾ സമചിത്തതയോടെ നടപ്പാക്കുന്നുവെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുവെന്നും തടവുകാർക്കിടയിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും ഉറപ്പാക്കണം. അതിലൂടെ മാത്രമേ തടവുകാരുടെ സമത്വം, വിദ്യാഭ്യാസം, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ.

വേതനവർദ്ധനവ് പുരോഗമനപരമായ നടപടിയാണെങ്കിലും, ഇത് നടപ്പാക്കുന്നതിൽ വ്യക്തതയും അതിനനുസരിച്ച നടപടികളും ആവശ്യമാണ്.


Summary: Prisoners’ wages were increased but are they really getting paid? Some experiences from inside the jail. Alan Shuhaib Writes.


അലൻ ഷുഹെെബ്

നിയമ വിദ്യാർഥി. പന്തീരാങ്കാവ്​ മാവോവാദി കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട്​ വിചാരണ തടവ് അനുഭവിച്ചു.

Comments