അടൂരിന്റെ കാലത്ത്
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും
വിദ്യാർഥികൾ സമരത്തിലായിരുന്നു
അടൂരിന്റെ കാലത്ത് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും വിദ്യാർഥികൾ സമരത്തിലായിരുന്നു
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം മുതലേ അക്കാദമികവും ഭരണപരവുമായ കുഴപ്പങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ മൂവ്‌മെൻറ് ഇല്ലാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. ഇപ്പോള്‍ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാല്‍, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വര്‍ഷങ്ങളായി എന്നു പറയാം.
25 Jan 2023, 10:34 AM
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒരുതരം കൂടിയാലോചനകളുമില്ലാതെ, ആരോ റാൻറം ആയി എടുത്ത തീരുമാനത്തെതുടർന്നുണ്ടായ സ്ഥാപനമാണെന്നും ഒരു വിഷൻ ഇല്ലായ്മയാണ് തുടക്കം മുതൽ ഇൻസ്റ്റിറ്റ്യൂട്ടിനെ വേട്ടയാടുന്നതെന്നും, ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി അംഗമായിരുന്ന സംവിധായകൻ കമൽ കെ.എം. ട്രൂ കോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിലാണ്, ഇൻസ്റ്റിറ്റ്യൂട്ട് നേരിടുന്ന അക്കാദമികവും ഭരണപരവുമായ പ്രതിസന്ധികൾ അദ്ദേഹം വിശദമാക്കുന്നത്.
‘‘2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പായി, ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കെ 2014 ല്‍ തിരക്കിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ. ആര്‍. നാരായണന്‍ ഫൗണ്ടേഷനില്‍ നിന്ന് അവരുടെ പദ്ധതിവിഹിതമായി സംസ്ഥാന സര്‍ക്കാറിന് 60 കോടി രൂപ നല്‍കിയത്. കെ.ആര്‍. നാരായണന്റെ നാട്ടില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണം എന്നതായിരുന്നു ഫൗണ്ടേഷനുമായി ഉണ്ടാക്കിയ കരാര്‍. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന തെക്കുംതല ഗ്രാമത്തില്‍ ഒരു എല്‍.പി സ്‌കൂള്‍ പൂട്ടിപ്പോയിട്ടുണ്ടായിരുന്നു. സര്‍ക്കാറിന്റെ കീഴിലുള്ള, മൂന്നേക്കറോളം വരുന്ന ആ സ്ഥലം കെ.ആര്‍. നാരായണന്റെ ജന്മസ്ഥലമായ ഉഴവൂരിന് ഏതാണ്ട് അടുത്താണ്. ഭൂമിശാസ്ത്രപരമായി, കെ.ആര്‍. നാരായണന്റെ ജന്മസ്ഥലത്തിനടുത്താണ് എന്നത് പരിഗണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവിടെ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായത് ഒരു കൂടിയാലോചനകളും ഇല്ലാതെയായിരിന്നു.’’
‘‘രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ്, 2020 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായത്. അവിടെ വര്‍ക്ക് ചെയ്തിരുന്ന സമയത്ത് അടൂരിനെപ്പോലുള്ളവര്‍ വരണമെന്ന് ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം വന്നാല്‍ കുറച്ചുകൂടി മെച്ചപ്പെട്ടേനേ എന്നാണ് വിചാരിച്ചിരുന്നത്. ആരും അടുക്കാതിരുന്ന, നിരവധിപേര്‍ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുമാത്രമേ ചോദിക്കാനും പറയാനും അവകാശമൂള്ളൂ. അത് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളുടെ മൂവ്‌മെൻറ് ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. അതായത്, ഇപ്പോള്‍ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാല്‍, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വര്‍ഷങ്ങളായി എന്നു പറയാം.’’
‘‘സീറ്റുകള്‍ ഒഴിച്ചിടുന്നത്, ഫാക്കല്‍റ്റി മീറ്റിംഗുകളില്‍ ഞാന്‍ എതിര്‍ത്തുവന്ന ഒരു കാര്യമാണ്. പത്ത് സീറ്റ് മാത്രമുള്ള ഒരു കോഴ്‌സില്‍ നാല് സീറ്റ് ഒഴിച്ചിടുന്നത് ഒരു നാഷനല്‍ വേസ്റ്റ് തന്നെയാണ്. മൂന്നു ബാച്ചുകളായപ്പോഴും പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഇങ്ങനെ സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. കട്ട് ഓഫ് മാര്‍ക്ക് മൂലം ഒഴിവായിപ്പോകുന്നവയാണിവ. അതായത്, ഓരോ ഡിപ്പാര്‍ട്ടുമെന്റിനും സ്വന്തമായി ഇക്കാര്യം തീരുമാനിക്കാവുന്ന സ്ഥിതിയായിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നില്ല.’’

‘‘അടൂര്‍ ഗോപാലകൃഷ്ണന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ജോണ്‍ ശങ്കരമംഗലം ഡയരക്ടറുമായ കാലം. ഇവര്‍, 1996ല്‍ പുതിയൊരു കോഴ്സ് സ്ട്രക്ചര്‍ തുടങ്ങുന്നു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ അക്കാദമി കൗണ്‍സില്‍ മെമ്പറായ ബി. അജിത് കുമാറും മധു നീലകണ്ഠനും ഫൗസിയ ഫാത്തിമ ഉള്‍പ്പടെയുള്ളവര്‍ പഠിക്കുന്ന ബാച്ചായിരുന്നു അത്. രാജീവ് രവിയും അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ആ ബാച്ചിലെ എല്ലാ കോഴ്സും രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കി. ഒപ്പം, സിനിമോറ്റോഗ്രഫിയിലോ സൗണ്ടിലോ എഡിറ്റിംഗിലോ രണ്ടുവര്‍ഷം പഠിച്ചശേഷം വേണമെങ്കില്‍ ഡയറക്ഷനില്‍ അപേക്ഷിച്ച് പോസ്റ്റ് ഡിപ്ലോമ പിന്നീട് ചെയ്യാം എന്നൊരു പരിഷ്‌കാരവും കൊണ്ടുവന്നു. വിദ്യാര്‍ത്ഥികള്‍ അതിനെ എതിര്‍ത്തു. പുതിയ പരിഷ്‌ക്കാരത്തില്‍ തകരാറുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നു. സമരം ശക്തമാക്കിയതോടെ ജോണ്‍ ശങ്കരമംഗലം രാജിവെച്ചു. അടൂര്‍ സ്വമേയധാ ഇറങ്ങിപ്പോയി. അതിനുശേഷം പഴയ രീതിയില്‍ മൂന്ന് വര്‍ഷത്തെ കോഴ്സ് കൊണ്ടുവരുന്നു. പിന്നെ, അത് വീണ്ടും മാറ്റുന്നു.’’
‘‘2000- ലാണ് ഞാനവിടെ പഠിക്കാനെത്തിയത്. ഞാനുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ അതിനെതിരെ സമരം ചെയ്യുന്നു. അത് പൊളിക്കുന്നു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു വര്‍ഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമാണ് എല്ലാ കാലത്തുമുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് പിന്തുടരുന്ന അക്കാദമിക്ക് ഓറിയന്റേഷന്‍ അല്ലെങ്കില്‍ ട്രെയിനിങ് എന്നു പറഞ്ഞാല്‍, അത്, വിദ്യാര്‍ത്ഥിയെ പൂര്‍ണമായും ഒരു ഫിലിം മേക്കറായി വിടുക എന്നതാണ്. അതിനനുസരിച്ചാണ് അവിടെ സിലബസ് രൂപപ്പെടുത്തിയത്. അറുപതുകളിലും എഴുപതുകളിലും മോസ്‌ക്കോയിലുണ്ടായിരുന്ന റഷ്യന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് സിനിമാറ്റോഗ്രാഫിയില്‍ നിന്നൊക്കെ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയത്. ഏറ്റവും മികച്ച സിനിമാപഠനം സാധ്യമാക്കണം എന്നായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ രണ്ട് വര്‍ഷത്തില്‍ ഈ കോഴ്സ് പഠിക്കുമ്പോള്‍ അതൊരു കുറവായി തോന്നും. കാരണം, ഇതില്‍ പകുതിയിലധികം ടെക്നിക്കല്‍ പരിശീലനമാണ്. സിനിമാപഠനം ഏറ്റവും സമഗ്രതയില്‍ പഠിക്കാനാണ് മൂന്ന് വര്‍ഷമാക്കിയത്.’’
‘‘കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂരൊക്കെ വന്നശേഷം അക്കാദമിക്ക് കൗണ്‍സിലിൽ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഒഴിവാക്കിയ അവസ്ഥയാണ് പിന്നീട് നാം കണ്ടത്. ഇതെല്ലാം പുനര്‍ക്രമീകരിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനം, വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളും ഫീഡ്ബാക്കുകളും ഉന്നയിക്കാനുള്ള പ്രാതിനിധ്യം ഉറപ്പാക്കലാണ്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാറ്റം വരേണ്ടത്, അഡ്മിനിസ്‌ട്രേറ്റീവ് ഗവേണന്‍സിലാണ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലും ഗവേണിംഗ് കൗണ്‍സിലും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും ഉടച്ചുവാര്‍ത്ത് കാര്യക്ഷമമാക്കണം. എല്ലാവരുടേയും ഭാഗത്തുനിന്ന് കുറച്ചുകൂടി ഇന്‍വോള്‍മെൻറ് ഉണ്ടാകേണ്ടതുണ്ട്. ഗവേണിങ് കൗണ്‍സില്‍ മെമ്പറും അക്കാദമിക് കൗണ്‍സില്‍ മെമ്പറും തുടങ്ങി അധ്യാപകര്‍ വരെയുള്ളവര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മുതലാണ് ഈ സ്ഥാപനം വളരുകയൂള്ളൂ.’’
ഐഡി, പട എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. കളക്ടീവ് ഫേസ് വണ്‍ എന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ഭാഗമാണ്. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥ, സംവിധാനം വിഭാഗത്തില്‍ അധ്യാപകനായിരുന്നു.
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
Truecopy Webzine
Feb 24, 2023
3 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read