പെലെയെക്കാൾ വലിയ മറ്റാരുമില്ല

എഡ്വേർഡോ ഗലിയാനോയുടെ Soccer in Sun and Shadowൽ, പെലെയെ മാർക്ക് ചെയ്യാൻ ഉദ്ദേശിച്ച ഇറ്റാലിയൻ പ്രതിരോധക്കാരൻ ടാർസിസിയോ ബർഗ്നിചിന്റെ ഒരു ഉദ്ധരണി ഉണ്ട്; ''ഞങ്ങൾ ഒരുമിച്ച് ചാടി, പക്ഷേ ഞാൻ നിലത്തെത്തിയിട്ടും പെലെ വായുവിൽ പൊങ്ങി നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.'' ഐറിഷ് ഫുട്ബോൾ ഇതിഹാസം ജോൺ ജൈൽസിനെ മക്കിൾവാനി അനുസ്മരിക്കുന്നു: ''വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നിൽക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കിൽ, അതാണ് അദ്ദേഹം ചെയ്യുക.''- പെലെയുടെ എൺപതാം പിറന്നാൾ ദിനത്തിൽ ഫുട്‌ബോളിലെ ചില സുന്ദര മുഹൂർത്തങ്ങൾ ഓർത്തെടുക്കുന്നു

രു മഹത്തായ ഗോൾ നാം എങ്ങിനെ നിർവചിക്കും? ലോകമെമ്പാടും ഓരോ സീസണിലും നൂറുകണക്കിന് ഗോളുകൾ സ്‌കോർ ചെയ്യപ്പെടുന്നു. ലയണൽ മെസ്സിയുടെയും, ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും ഹൈലൈറ്റ്​ റീലുകൾ മണിക്കൂറുകളോളം നീളുന്നു. അവയെ നിർവചിക്കുന്നത് ആത്മനിഷ്ഠമായ ഒരു കാര്യമാണ്, കൂടാതെ അത് സ്ഥലകാല അധിഷ്ടിതവുമാണ്. ഉദാഹരണത്തിന്, 45 വയസ്സിനു മുകളിലുള്ളവർക്ക്, 1986ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ഡിയേഗോ മറഡോണയുടെ രണ്ടാമത്തെ ഗോളിനെ അവഗണിക്കുക പ്രയാസമാണ്. വിസ്മയകരമായ ആ സോളോ റണ്ണും ഫിനിഷും കണ്ട് സന്തോഷാശ്രു പൊഴിച്ച് വിക്ടർ ഹ്യൂഗോ മൊറാലസ് ആശ്ചര്യത്തോടെ പറഞ്ഞു ‘കോസ്മിക് കൈറ്റ്! താങ്കൾ ഏതു ഗ്രഹത്തിൽ നിന്ന് വരുന്നു?' നമ്മുടെ ചെറുപ്പകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആ ഗോളിന്റെ മാസ്മരികത പ്രകാശം ചൊരിയുന്ന ഓർമയായി നിൽക്കുന്നു.

ഫുട്‌ബോൾ ഒരു സോഷ്യലിസ്റ്റ് പിന്തുടരലാണ്
ഫുട്‌ബോൾ, നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഒരു സോഷ്യലിസ്റ്റ് പിന്തുടരലാണ്, കുറഞ്ഞത് മൈതാനത്തെങ്കിലും. പതിനൊന്നുപേരുടെ ഒത്തൊരുമ ഇല്ലാതെ മഹത്വം കൈവരിക്കുക അസാദ്ധ്യമാണ്. മികച്ച ടീമുകൾ അവരുടെ ശക്തി വർദ്ധിപ്പിക്കാനും ബലഹീനതകൾ കുറയ്ക്കാനും പഠിക്കുന്നു. മെസ്സി നൂറുകണക്കിന് ഗോളുകൾ നേടിയിട്ടും, 2015 മുതൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല, കാരണം കൂട്ടായ്മ കൊണ്ടുണ്ടാവേണ്ട കരുത്ത് വ്യക്തിപ്രഭാവത്തിന്റെ എത്രയോ പുറകിലായിരുന്നു.

ഗോളുകളിലെ മൊണാലിസ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗോളിനെ അതിന്റെ രാഷ്ട്രീയപരിസരങ്ങളിൽനിന്ന് വേറിട്ട് കാണുക സാധ്യമല്ല. അക്കാലത്ത് ബ്രസീൽ കടന്നുപോയ സാഹചര്യം പരിഗണിക്കുമ്പോൾ അതിന്റെ പ്രതീകാത്മകത വളരെയധികം വർദ്ധിക്കുന്നു

ഈ യുക്തിവെച്ചു ചിന്തിച്ചാൽ, ടീമിന്റെ അല്ലെങ്കിൽ കൂട്ടായ്മയുടെ ഗുണനിലവാരത്തിന്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന ഒന്നായിരിക്കണം ഏറ്റവും മികച്ച ഗോൾ. അങ്ങനെനോക്കുമ്പോൾ, 1970ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ ബ്രസീൽ നേടിയ 4 -1 വിജയത്തിലെ അവസാന ഗോളിനപ്പുറം മറ്റൊരു ഗോൾ തിരഞ്ഞെടുക്കാനില്ല.
ഗോളുകളിലെ മൊണാലിസ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗോളിനെ അതിന്റെ രാഷ്ട്രീയപരിസരങ്ങളിൽനിന്ന് വേറിട്ട് കാണുക സാധ്യമല്ല. അക്കാലത്ത് ബ്രസീൽ കടന്നുപോയ സാഹചര്യം പരിഗണിക്കുമ്പോൾ അതിന്റെ പ്രതീകാത്മകത വളരെയധികം വർദ്ധിക്കുന്നു.

1964ലെ സൈനിക അട്ടിമറിക്കുശേഷം, ജനറൽ അർതൂർ ഡ കോസ്റ്റ ഇ സിൽവ ഭരണഘടനാപരമായ മാറ്റങ്ങൾ വരുത്തി, കോൺഗ്രസിനെ പിരിച്ചുവിടുകയും പ്രസിഡന്റിന് സ്വേച്ഛാധിപത്യ അധികാരം നൽകുകയും ചെയ്തു. മോശം ആരോഗ്യം അദ്ദേഹത്തെ രാജിവയ്ക്കാൻ നിർബന്ധിതനാക്കി. എന്നാൽ 1969ൽ അദ്ദേഹത്തിന് പകരം വന്ന ജനറൽ എമലിയോ ഗാരസ്റ്റാസെ മെഡീച്ചി, സെൻസർഷിപ്പ്, അടിച്ചമർത്തൽ, വിചാരണ കൂടാതെ തടവ് എന്നിവയിൽ ഒട്ടുംവ്യത്യസ്തനായിരുന്നില്ല. സമ്പദ്​ വ്യവസ്ഥയുടെ തകർച്ചയും സാമൂഹിക അശാന്തിയും അതിന്റെ ഉന്നതിയിലായിരുന്നു. സൈനിക ഭരണകൂടത്തിന്റെ നെഞ്ചിലേറ്റിയ മുദ്രാവാക്യം- ‘ബ്രസീൽ: അമേ-ഓ ഡീക്‌സെ-ഒ; ബ്രസീൽ: ഇത് ഇഷ്ടപ്പെടുക അല്ലെങ്കിൽ ഉപേക്ഷിക്കുക'- ഉപയോഗിച്ച്, വ്യാജ ദേശീയതയോടെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയായിരുന്നു മെഡീച്ചിയുടെ ലക്ഷ്യം.

പെലെയെക്കാൾ വലിയ മറ്റാരുമില്ല
ഇങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോൾ മുഹൂർത്തങ്ങൾ വിരിയുന്നത്. ഫുട്‌ബോൾ കളിക്കാരനായി, പിന്നീട് പത്രപ്രവർത്തകനായി മാറിയ ജോആവോ സാൽഡെന (Joao Saldanha) ക്വാളിഫയറുകളിൽ ടീമിനെ നയിച്ചു, എന്നാൽ തന്റെ വിമർശകരിലൊരാളെ റിവോൾവർ ഉപയോഗിച്ച് നേരിട്ടതിന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് 1958ലും ‘62ലും ലോകകപ്പ് ജേതാവായ മരിയോ സഗാലോ വന്നു.

പെലെ

അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, ആക്രമണാത്മക പ്രതിഭകളുള്ള ഒരു ടീം, ഫൈനലിലേക്കുള്ള വഴിയിൽ 15 ഗോൾ നേടി, ആറ് ഗോൾ മാത്രം വഴങ്ങി. പ്രതിരോധത്തിൽ അതികായനായ ബോബി മൂർ, മികച്ച ഫോമിൽ ആയിരുന്ന ഗോൾകീപ്പർ ഗോർഡൻ ബാങ്ക്‌സ് എന്നിവർ അടങ്ങിയ നിലവിലെ ചാമ്പ്യന്മാർ ആയിരുന്ന ഇംഗ്ലണ്ടിന് മാത്രമാണ് ഗൗതലഹാരയിൽ 1 -0 തോൽവിയിൽ ബ്രസീലിനെ പിടിച്ചു നിർത്താനായത്.

‘‘ഞങ്ങൾ ഒരുമിച്ച് ചാടി, പക്ഷേ ഞാൻ നിലത്തെത്തിയിട്ടും പെലെ വായുവിൽ പൊങ്ങി നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.''

ബാല്യകാലനായകന്മാരെ തേടി 1998ൽ പ്രസിദ്ധീകരിച്ച The Beautiful Teamൽ ഗാരി ജെൻകിൻസ് എഴുതി: ‘‘അവരുടെ ഓരോ ഗെയിമും, മിന്നുന്ന ഫ്രീ കിക്കുകളും 50-യാർഡ് പാസുകളും ദൈർഘ്യമേറിയ ഷോട്ടുകളും നിറഞ്ഞ ഒരു നാടകമാണെന്ന് തോന്നി. അവരുടെ കിറ്റ്, ഓട്ടം, ആഘോഷങ്ങൾ പോലും ഞാൻ മുമ്പ് കണ്ട എന്തിനേക്കാളും ഉജ്ജ്വലവും ഊർജ്ജസ്വലവുമായി തോന്നി.''
7,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സിറ്റിയിൽ നടന്ന ഫൈനൽ, ഈ ഉയരത്തിൽ പരിശീലനം ചെയ്ത ബ്രസീലിന് അനുയോജ്യമായിരുന്നു. എന്നാൽ പശ്ചിമ ജർമനിക്കെതിരായ ഒരു അധികസമയ വിജയത്തിന്റെ അധ്വാനത്തിൽ നിന്ന് കരകയറാൻ ഇറ്റലിക്കാർക്ക് കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളു. 1958 ഫൈനലിൽ, 17 വയസ്സിൽ ഒരു പ്രതിഭയായി വന്ന് ഗോൾ സ്‌കോർ ചെയ്ത്, പിന്നീട് ടീമിലെ അതികായനായി മാറിയ പെലെയാണ്, റോബർട്ടോ റെവെലിനോവിന്റെ ഇടതുക്രോസിൽ ഏറ്റവും മികച്ച ഹെഡറിലൂടെ കളിക്ക് പറ്റിയ തുടക്കം കുറിച്ചത്. എഡ്വേർഡോ ഗലിയാനോയുടെ Soccer in Sun and Shadowൽ, പെലെയെ മാർക്ക് ചെയ്യാൻ ഉദ്ദേശിച്ച ഇറ്റാലിയൻ പ്രതിരോധക്കാരൻ ടാർസിസിയോ ബർഗ്‌നിചിന്റെ ഒരു ഉദ്ധരണി ഉണ്ട്; ‘‘ഞങ്ങൾ ഒരുമിച്ച് ചാടി, പക്ഷേ ഞാൻ നിലത്തെത്തിയിട്ടും പെലെ വായുവിൽ പൊങ്ങി നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.''

‘‘വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നിൽക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കിൽ, അതാണ് അദ്ദേഹം ചെയ്യുക.''

ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ ഇറ്റലിയിലെ സാൻഡ്ഡ്രോ മസോള കൂട്ടിച്ചേർക്കുന്നു: ‘‘പിച്ചിൽ അദ്ദേഹത്തിന് അത്തരം മായാപ്രഭാവം ഉണ്ടായിരുന്നു. തന്റെ മാർക്കറിൽ നിന്ന് വളരെ എളുപ്പത്തിൽ ഒഴിഞ്ഞുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഞങ്ങളുടെ ഒന്നോ രണ്ടോ ആളുകൾ എല്ലായ്പ്പോഴും അയാൾക്ക് ചുറ്റും ഉണ്ടായിരുന്നു. മാർക്ക് ചെയ്യാൻ വരുന്നഎതിരാളികളിൽനിന്ന് നാല് യാർഡ് വ്യത്യാസത്തിലായിരിക്കും അയാൾ എപ്പോഴും. എങ്ങനെ അയാളിത് ചെയ്തു എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. അതാണ് ഒരു മികച്ച കളിക്കാരന്റെ വ്യക്തിമുദ്ര. പെലെയെക്കാൾ വലിയ മറ്റാരുമില്ല.''

ഒരു തലമുറയെ നിർവചിക്കാനുള്ള ഗോൾ
ക്ലോഡോ വാൾഡോയിൽ നിന്നുള്ള ഒരു പിഴവിലൂടെ ഇറ്റലി സമനില നേടി, പക്ഷേ ബ്രസീലിനെ തടയാൻ കഴിയില്ല. അവരിൽ ടീമിലെ പരമോന്നത ശിൽപിയായ ഗെഴ്‌സൺ രണ്ടാം പകുതിയിൽ ആധിപത്യം സ്ഥാപിച്ചു. ഇറ്റലിയുടെ മാൻ-ടു-മാൻ അടയാളപ്പെടുത്തലിന് അതിന്റെ തീവ്രത നഷ്ടപ്പെട്ടു, നാശം വിതയ്ക്കാൻ ഗേഴ്‌സന് ഏക്കർ കണക്കിന് സ്ഥലമുണ്ട്. ഫുട്‌ബോൾ ജേണലിസ്റ്റുകളുടെ ആചാര്യനായ ഹ്യൂ മക്കിൾവാനിയുടെ വാക്കുകളിൽ, ‘‘ഒരു കലാപകാരിക്ക് ഒരു തീപ്പെട്ടിയും, കുറെ പെട്രോളും കൈമാറുന്നതിനു തുല്യമായിരുന്നു അത്.'' ഗെർസന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഉദാത്തമായ അടി ബ്രസീലിനെ മുന്നിലെത്തിച്ചു. അഞ്ചു മിനിട്ടുകൾക്ക് ശേഷം തന്റെ മാന്ത്രികമായ ഇടതുകാലിൽ നിന്നുള്ള അടി പെനാൽറ്റി ബോക്‌സിലുള്ള പെലെയെ കണ്ടെത്തി. ഫൈനൽ ഉൾപ്പെടെ എല്ലാ ഗെയ്മിലും സ്‌കോർ ചെയ്ത ജെയർസിൻഹോയാണ് പെലെയുടെ ഹെഡറിനെ ലക്ഷ്യത്തിൽ എത്തിച്ചത്. അന്തിമ വിജയാഘോഷത്തിനു പിന്നെയും സമയം ഉണ്ടായിരുന്നു. ഒരു തലമുറയെയും ഒരു ഫുട്‌ബോൾ തത്വശാസ്ത്രത്തെയും നിർവചിക്കാനുള്ള ഒരു ഗോൾ.

‘‘ഒരു ഗെയിമിനെ സ്‌നേഹിക്കാതെ അതിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ കഴിയില്ല, ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ആവേശഭരിതരായി ഇരുന്ന ഞങ്ങളെല്ലാവർക്കും ഒരുതരം ട്രിബ്യൂട്ട് കാണുന്നുവെന്ന തോന്നലായിരുന്നു.''

തുടക്കം മുതൽ പൂർത്തിയാക്കുന്നത് വരെ ഇത് 29 സെക്കൻഡും ഒമ്പത് പാസുകളും ആയിരുന്നു. പക്ഷേ അത് കഥ മുഴുവൻ പറയുന്നില്ല. പെലെയുടെ സഹ ഫോർവേഡായ ടോസ്റ്റാവോ ഇടത് ടച്ച്​ലൈനിൽ പന്ത് സ്വന്തം പകുതിയിൽ എടുത്തു. അവനിൽ നിന്ന് അത് സെന്റർ ബാക്ക് ബ്രീറ്റോയിലേക്ക് പോയി. ബ്രീറ്റോ അത് ക്ലോഡോ ൾഡോയിലേക്ക് മുന്നോട്ട് നീക്കി, പന്ത് ലഭിക്കാൻ പുറകിലേക്ക് വന്ന പെലെയിലേക്ക് അത് കൊടുത്തു. പെലെ അത് ഗേഴ്‌സണിലേക്ക് ഷോർട്ട്​ പാസ് ചെയ്തു, അത് ക്ലോഡോൾഡോയിലേക്ക് തിരികെ ടാപ്പുചെയ്തു. പ്രതിരോധ മിഡ്ഫീൽഡറായ ക്ലോഡോൾഡോ, പ്രതിഭകളുടെ ഒരു ടീമിലെ തൊഴിലാളി ഉറുമ്പുകളിലൊരാളായി കാണപ്പെട്ടു. നാല് ഇറ്റാലിയൻ കളിക്കാരെ വെട്ടിച്ചാണ് ഇടത് വിംഗിലെ റിവെല്ലിനോയ്ക്ക് ഒരു ഷോർട്ട് പാസ് നൽകിയത്. റീവാലിനോ ജയർസിൻഹോയ്ക്ക് ചെയിസ് ചെയ്യാൻ ടച്ച്​ലൈനിലൂടെ പന്ത് പതുക്കെ തട്ടിക്കൊടുത്തു. കൈവശമാക്കിയ പന്ത്, ജയർസിൻഹോ അകത്തുകൂടെ കട്ട് ചെയ്തു ബോക്‌സിനു തൊട്ടുപുറത്തു നിൽക്കുന്ന പെലെക്ക് എത്തിച്ചു.
പിന്നീട് ഒരു നൈമിഷിക വിരാമമാണ്. പെലെയ്ക്ക് വലതുവിങ്ങിലേക്കു വിരൽ ചൂണ്ടുന്ന ടോസ്റ്റയോവേ മുന്നിൽ കാണാൻ കഴിഞ്ഞു. പ്രായോഗികമായി അവർ ഈ നീക്കം പലതവണ പരിശീലിപ്പിച്ചിരുന്നു, സാന്റോസ് ടീംമേറ്റ് ആയിരുന്ന റൈറ്റ് ബാക്ക് കാർലോസ് ആൽബർട്ടോ ഓവർലാപ്പിലായിരിക്കുമെന്നും ഒരു സ്റ്റീം ട്രെയിൻ പോലെ എത്തുമെന്നും പെലെക്ക് അറിയാമായിരുന്നു. സമയം ശരിയായപ്പോൾ, വലതു വശത്തേക്ക് പെലെയുടെ ഏറ്റവും ലളിതമായ പാസ്. തിരിഞ്ഞു നോക്കേണ്ട ആവശ്യം പെലെക്ക് ഇല്ലായിരുന്നു. തന്റെ ഒരു ലേഖനത്തിൽ, ഐറിഷ് ഫുട്‌ബോൾ ഇതിഹാസം ജോൺ ജൈൽസിനെ മക്കിൾവാനി അനുസ്മരിക്കുന്നു: ‘‘വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നിൽക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കിൽ, അതാണ് അദ്ദേഹം ചെയ്യുക.''

മറ്റൊരു ഫുട്‌ബോൾ ലോകത്ത് നിന്നുള്ള സന്ദർശകർ

ആ പാസ്സിനുശേഷം, പന്ത് പിച്ചിൽ ഒരു ബമ്പിൽ തട്ടി അൽപം കുതിച്ചു. എന്നിരുന്നാലും ഇത് ഒരു മാറ്റവും വരുത്തിയില്ല. ഒബ്സർവറിലെ മക്കിൾവാനിയുടെ റിപ്പോർട്ട് ഇപ്രകാരം വിശദീകരിക്കുന്നു: ‘‘നേരിട്ടുവരുന്ന ഒരു ടോർപ്പിഡോയെ ഓർമപ്പെടുത്തുന്ന പ്രകടനത്തോടെ കാർലോസ് ആൽബർട്ടോ ഒരു കോണിലൂടെ ഓടുകയായിരുന്നു. അവൻ വരുന്നതുകണ്ട് പെലെ, തിടുക്കത്തിൽ തിരിഞ്ഞ് ഒരു പുൽത്തകിടി ബൗളറുടെ സൂക്ഷ്മതയോടെ സാവധാനം പന്ത് ആൽബെർട്ടോയുടെ നേർക്ക് ഉരുട്ടി. തന്റെ മുന്നേറ്റം പരിശോധിക്കാനോ വ്യതിചലിപ്പിക്കാനോ ക്രമീകരിക്കാനോ നോക്കാൻ പോലും നിൽക്കാതെ കാർലോസ് ആൽബർട്ടോ പന്ത് വലതുകാൽ കൊണ്ട് ആൽബെർട്ടോസിയുടെ വലതുപോസ്റ്റിന് പിന്നിലെ സൈഡ് നെറ്റിലേക്ക് താഴ്ത്തി അടിച്ചു.'' ഷോട്ട് മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിൽ പറന്നു , ഫുട്ബോൾ അപൂർവമായി മാത്രം കണ്ടിട്ടുള്ള ആക്രമണോത്സുക പ്രദർശനത്തിന്റെ ഉചിതമായ ക്ലൈമാക്‌സായിരുന്നു ഇത്.

ജെങ്കിൻസ് തന്റെ പുസ്തകത്തിൽ എഴുതിയതുപോലെ, ‘‘അവരുടെ കളി

മധ്യ അമേരിക്കയിൽ നിന്ന് ബഹിരാകാശത്തെ ഒരു ഉപഗ്രഹം വഴി മൈതാനത്തേക്ക് സംപ്രേഷണം ചെയ്യപ്പെടുന്നതു പോലെ തോന്നി. ചെക്കോസ്ലോവാക്യക്കെതിരായ അവരുടെ ആദ്യ മത്സരത്തിൽ നിന്ന്,

അവർ മറ്റൊരു ഫുട്‌ബോൾ ലോകത്ത് നിന്നുള്ള സന്ദർശകരാണെന്ന കാര്യം വ്യക്തമായിരുന്നു.''
1994 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയുടെ ഒരു ശേഖരത്തിൽ, 50 വർഷങ്ങൾക്ക് മുമ്പ് ആ സായാഹ്നത്തിൽ ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നവർ എത്രമാത്രം അനുഗ്രഹീതരായിരുന്നു എന്ന് മക്കിൾവാനി പറയുന്നു. ‘‘ഒരു ഗെയിമിനെ സ്‌നേഹിക്കാതെ അതിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ കഴിയില്ല, ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ആവേശഭരിതരായി ഇരുന്ന ഞങ്ങളെല്ലാവർക്കും ഒരുതരം ട്രിബ്യൂട്ട് കാണുന്നുവെന്ന തോന്നലായിരുന്നു. 2016 ൽ അദ്ദേഹം മരിക്കുന്നതിന് മുമ്പ് നടത്തിയ അഭിമുഖത്തിൽ കാർലോസ് ആൽബർട്ടോ പറഞ്ഞു: ‘‘ഇന്ന്, ഞാൻ ലോകത്ത് എവിടെ പോയാലും ആളുകൾ എന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നു.''
ശരിയാണ്, അദ്ദേഹം എല്ലായ്പ്പോഴും അങ്ങനെയായിരിക്കും, നമ്മൾ കണ്ടതിൽവെച്ച് ഏറ്റവും മികച്ച അന്താരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനും, അനുപമമായ ഒരു ഗോൾ നേടിയവനും.

(ജൂലൈ 18ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേഷൻ)


Comments