‘ഞാന്‍ അലവലാതി കമ്യൂണിസ്റ്റല്ല';
ജി. സുധാകരന്‍
എല്ലാം തുറന്നുപറയുന്നു
‘ഞാന്‍ അലവലാതി കമ്യൂണിസ്റ്റല്ല'; ജി. സുധാകരന്‍ എല്ലാം തുറന്നുപറയുന്നു
‘‘ഞാന്‍ ഒരു അലവലാതി കമ്യൂണിസ്റ്റ് ഒന്നുമല്ല. അതുകൊണ്ട് ഇതൊന്നും എന്റെ നേരെ ആവശ്യമില്ല. ഈ പ്രചാരവേലയുണ്ടല്ലോ, അതുകൊണ്ടൊന്നും ഒളിച്ചോടില്ല. എന്നാലും, പത്തമ്പത്തഞ്ചുവര്‍ഷം പാര്‍ട്ടിയില്‍ നിന്നല്ലോ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. മാധ്യമങ്ങള്‍ക്ക് ആര് ഇങ്ങനെ എഴുതിക്കൊടുക്കുന്നു. ആ ഒരു ഇഷ്യൂ എന്റെ മനസ്സിലുണ്ട്. അത് ഞാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.''
7 Sep 2021, 10:23 AM
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം കമീഷന്‍ കണ്ടെത്തിയതായുള്ള മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് ജി. സുധാകരന്‍.
അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്. സലാമിന് പിന്തുണ നല്‍കിയില്ല, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമായ നിലപാട് സ്വീകരിച്ചില്ല, സ്ഥാനാര്‍ഥിക്കെതിരായ നടന്ന പ്രചാരണങ്ങളില്‍ മൗനം പാലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സുധാകരനെതിരെ, സ്ഥാനാര്‍ഥിയായിരുന്ന സലാം അടക്കമുള്ളവര്‍ ഉന്നയിച്ചത്. ഈ ആരോപണങ്ങളെയാണ് ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന് നല്‍കിയ അഭിമുഖത്തില്‍ ജി. സുധാകരന്‍ നിഷേധിച്ചത്.
സ്ഥാനാര്‍ഥിയുമായി താന്‍ നിസ്സഹരിച്ചു എന്ന കണ്ടെത്തല്‍ എങ്ങനെയാണുണ്ടായതെന്ന് അറിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. എച്ച്. സലാം അപ്രതീക്ഷിതമായ ഒരാക്ഷേപമാണ് ഉന്നയിച്ചത്. മാധ്യമങ്ങളിലൂടെ എങ്ങനെ ഇത്തരം വാര്‍ത്തകള്‍ വരുന്നു എന്നത് അറിയില്ല. ആറുമാസമായി തന്നെ അപമാനിക്കുകയാണ്, ഇത്തരം പ്രചാരണങ്ങളിലൂടെ.
‘‘ഇലക്ഷന്‍ കാലത്തെ ഫണ്ടുപിരിവിനെക്കുറിച്ച് പാര്‍ട്ടി മാധ്യമങ്ങളുമായി പരസ്യമായി ചര്‍ച്ച നടത്താറില്ല. ഞാന്‍ കള്ളപ്പണക്കാരോടും നികുതിവെട്ടിപ്പുകാരോടുമൊന്നും പത്തുപൈസ വാങ്ങിയിട്ടില്ല. ഞാന്‍ ഇലക്ഷന്‍ ഫണ്ടേ പിരിക്കാറില്ല. എന്റെ രണ്ട് ഇലക്ഷനുകളുടെ സെക്രട്ടറി സലാമായിരുന്നു. 2011ലും 2016ലും. എനിക്ക് പണം തരുന്നവര്‍ നിരവധിയാണ്. ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ 12 വര്‍ഷം പ്രവര്‍ത്തിച്ചില്ലേ. എത്രയോ ജീവനക്കാരാണ് പൈസ തരുന്നത്. ഒരു നാലഞ്ചുലക്ഷം രൂപ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് കിട്ടും. പിന്നെ, ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു, അന്നുള്ളവരില്‍നിന്ന് കിട്ടും. പിന്നെ പാര്‍ട്ടി പ്രവര്‍ത്തനം. കോണ്‍ട്രാക്റ്റര്‍മാര്‍ എന്തിന് എനിക്ക് പണം തരണം. അവര്‍ തരില്ല. ഒരു പൈസ ഒരു ഉദ്യോഗസ്ഥരുടെ കൈയില്‍നിന്ന് ഞാന്‍ പിരിച്ചിട്ടില്ല. ഒരുകാലത്തും. ഇത്തവണയടക്കം. സാമ്പത്തികമായി ഒരു പ്രവര്‍ത്തനവും അവതാളത്തിലായിട്ടില്ല.''- സുധാകരന്‍ പറഞ്ഞു.
‘‘സലാമിനെതിരായി ഒരു വാക്കുപോലും ഞാന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിട്ടില്ല. ഇനിയും പറയില്ല. അമ്പലപ്പുഴയില്‍ കിട്ടാനിടയുള്ള ഏറ്റവും നല്ല ഭൂരിപക്ഷമാണിത്. എന്നാല്‍, വോട്ട് പിടിക്കാന്‍ ഇറങ്ങിയ ചിലര്‍ മൂലം കുറച്ച് വോട്ടുകള്‍ പോയിട്ടുണ്ട്. അത് ഞങ്ങളുടെ പാര്‍ട്ടി രേഖയിലുണ്ട്. എല്ലാവരെയും കൊണ്ട് വീട്ടില്‍ കേറ്റരുത്. വീട്ടില്‍ കേറിയാല്‍ അയല്‍പക്കത്തുകാര്‍ പോലും വോട്ടുചെയ്യാത്ത ഒരു പത്തുപതിനഞ്ചുപേര്‍ ഇറങ്ങിയിരുന്നു. അവിടെയെല്ലാം വോട്ടുകുറഞ്ഞു. വോട്ട് പിടിക്കാന്‍ പോകുന്നവരോടുള്ള ദേഷ്യം കൊണ്ട് വോട്ട് കുറഞ്ഞതാണ്. അങ്ങനെയുള്ളവരെയും കൊണ്ട് പോകരുതെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തെ രേഖയിലുണ്ട്. അങ്ങനെ ഒരു മൂവായിരത്തോളം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. അതൊന്നും വിജയത്തെ ബാധിച്ചില്ല.''
‘‘ഏപ്രിലിലാണ് ഇത്തരം വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. അഞ്ചാറുപേരുടെ പേര് കൊടുത്തിട്ട് ഒരു അച്ചുതണ്ട് സ്ഥാപിക്കുന്നു എന്ന മട്ടില്‍. തുടര്‍ച്ചയായി വാര്‍ത്തകള്‍. എന്നെ ചവുട്ടിത്താഴ്ത്തുന്നു എന്നു പറഞ്ഞ്. അതാണ് ഞാന്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം എന്നു പറഞ്ഞത്. ഇല്ലാത്ത സംഭവം ഉണ്ടെന്നുവരുത്തി അത് ശരിയാണ് എന്ന് രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ ബലമില്ലാത്ത ആരെയെങ്കിലും ബോധ്യപ്പെടുത്തി പാര്‍ട്ടിയെ ശിഥിലീകരിക്കാനുള്ള ശ്രമമായിരുന്നു അത്. അതിനെ തടയുകയാണ് ഞാന്‍ ചെയ്തത്. ഞാന്‍ പാര്‍ട്ടിയെയാണ് ഉയര്‍ത്തിപ്പിടിച്ചത്. അങ്ങനെ ഇല്ല എന്നു പറഞ്ഞത് ഞാന്‍ മാത്രമല്ലേ. ആരും പ്രതിഷേധിച്ചില്ലല്ലോ. ബൂര്‍ഷ്വാ രാഷ്ട്രീയം ഉള്ളിടത്തോളം ഈ പൊളിറ്റിക്കല്‍ ക്രിമിനലിസമുണ്ടാകും. അത് ഒരു പ്രതിഭാസമാണ്. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയെ തരംതിരിക്കുന്നതിന് ഒരു ശ്രമം നടന്നു. എനിക്ക് പ്രതികൂലമായും മറ്റു ചിലര്‍ക്ക് അനുകൂലമായും എന്നൊരു സംവിധാനമാണ് ഉള്ളത് എന്ന പ്രചാരണമായിരുന്നു അത്. അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ഞാന്‍ ഒരു അലവലാതി കമ്യൂണിസ്റ്റ് ഒന്നുമല്ല. അതുകൊണ്ട് ഇതൊന്നും എന്റെ നേരെ ആവശ്യമില്ല. ഈ പ്രചാരവേലയുണ്ടല്ലോ, അതുകൊണ്ടൊന്നും ഒളിച്ചോടില്ല. എന്നാലും, പത്തമ്പത്തഞ്ചുവര്‍ഷം പാര്‍ട്ടിയില്‍ നിന്നല്ലോ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. മാധ്യമങ്ങള്‍ക്ക് ആര് ഇങ്ങനെ എഴുതിക്കൊടുക്കുന്നു. ആ ഒരു ഇഷ്യൂ എന്റെ മനസ്സിലുണ്ട്. അത് ഞാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.''
‘‘തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു കാലത്തും ഞാന്‍ എന്‍.എസ്.എസിന്റെ ഉന്നത നേതാക്കളെ കാണാന്‍ പോയിട്ടില്ല. എല്ലാവരും പോകുന്നത് ഞാന്‍ കാണുന്നുണ്ട്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥിയാണ്, ജയിക്കാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാകും, അതുകൊണ്ട് ഞാന്‍ ആദ്യമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിളിച്ചു. ആന്റി സ്‌ക്വാഡ് ഇറക്കരുതെന്നു പറഞ്ഞ്. അവര്‍ ആന്റി സ്‌ക്വാഡ് ഇറക്കിയില്ല. മറ്റു പലയിടത്തും അവര്‍ ആന്റി സ്‌ക്വാഡ് ഇറക്കിയിരുന്നു. ആലപ്പുഴ ജില്ലയില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ കുറവാണ് എന്നു പറഞ്ഞ് ഈ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിക്കാര്‍ റിലക്റ്റന്റ് ആയിരുന്നു. അവരെയെല്ലാം പോയി കണ്ടു സംസാരിച്ചു. ഇത് ജാതി ഇലക്ഷനല്ല എന്നു പറഞ്ഞു, അവരെല്ലാം സഹകരിച്ചു. ’’
‘‘19 മേഖലാ കമ്മിറ്റിയായി മണ്ഡലത്തെ വിഭജിച്ച് അഞ്ചു ദിവസം കൊണ്ട് 19 മേഖലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു. അഞ്ഞൂറും എഴുനൂറും സ്ത്രീകളാണ് വന്നത്. ഇവിടെയെല്ലാം ഞാന്‍ സംസാരിച്ചു. അപ്പോഴേക്കും നാടുമുഴുവന്‍ ഇളകിയല്ലോ. എന്റെ ഒരു ലക്ഷത്തോളം അഭ്യര്‍ഥനകള്‍ പോയി. ആളുകള്‍ വന്ന് വോട്ടുചെയ്തു. ഈ ജോലിയെല്ലാം ഞാന്‍ ചെയ്തു. സാധാരണ എല്‍.ഡി.എഫിന് കിട്ടുന്നതിനേക്കാള്‍ വോട്ട് വികസനത്തിനുകൂടി കിട്ടി. ഇലക്ഷന്‍ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതിയുണ്ടായില്ല. ഒരുപക്ഷെ, സ്ഥാനാര്‍ഥിക്ക് ഇതെല്ലാം അറിയണമെന്നില്ല.''
‘ആരും വിശ്വസിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ അപമാനിക്കാന്‍ ശ്രമം നടന്നു'
ജി. സുധാകരനുമായുള്ള ടി.എം. ഹര്‍ഷന്റെ
അഭിമുഖത്തിന്റെ ആദ്യഭാഗം 'തിങ്കി'ല്‍ കേള്‍ക്കാം.
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
എം.ബി. രാജേഷ്
Dec 17, 2022
46 Minutes Watch
സി.പി. ജോൺ
Dec 14, 2022
3 Minute Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
PJJ Antony
8 Sep 2021, 11:29 AM
ശ്രീ. ജി സുധാകരൻ ഇപ്പോൾ ഞങ്ങളുടെ എം എൽ ഏ അല്ല എന്നതിൽ ഖേദിക്കുന്നു ഒരാളാണ് ഞാൻ. ഈ മണ്ഡലത്തിന് അദ്ദേഹം നൽകിയ സേവനം ഇനി കിട്ടുവാൻ പോകുന്നില്ലെന്നും അറിയാം. ആശുപത്രിയും എഞ്ചിനിയറിംഗ് കോളേജും, അംബേദ്‌കർ സ്‌കൂളും ഗുണമേന്മയുള്ള റോഡുകളുമെല്ലാം ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിൻറെ മികവുകളുടെ സാക്ഷിപത്രങ്ങളാണ്. സകലത്തിലും ഉപരിയായി ഓഫീസ് വഴിയായി ആർക്കും അദ്ദേഹത്തെ സദാ സമീപിക്കാമായിരുന്നു. അഴിമതിരഹിതൻ, വർഗീയത ഇല്ലാത്തയാൾ, സിപിഎം കാരനായി രിക്കുമ്പോഴും കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിതത്തിൽ അദ്ദേഹം സ്വയം പരിമിതപ്പെട്ടില്ല. ഇതൊക്കെക്കൊണ്ടാവുമോ അദ്ദേഹം ഒഴിവാക്കപ്പെട്ടത്?