ഏകാന്തതയുടെ അറുപത് വർഷങ്ങൾ!

സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകൾ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാൻ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കർ കോളനി നൽകിയത് മറയൂരായിരുന്നു. മഴനിഴൽ താഴ്വരയിൽ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പലർക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാൻ നേരമാണ് നേര്യമംഗലം കാടിനോട് ചേർന്ന് ആറ്റോരത്ത് മൂന്നേക്കർ വീതം നൽകി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ 1957 ജനുവരിയിൽ....


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments