ബെല്ലാരിയിലെ എട്ടുമണിക്കൂർ;
ഭാരത് ജോഡോ യാത്രയുടെ അനുഭവം
ബെല്ലാരിയിലെ എട്ടുമണിക്കൂർ; ഭാരത് ജോഡോ യാത്രയുടെ അനുഭവം
മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭാരത് ജോഡോ യാത്രയെ നിസ്സാരവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. യാത്രയുടെ കവറേജ് പരാമാവധി കുറച്ച് അതിന് ഒരുതരത്തിലുമുള്ള ഇംപാക്റ്റുണ്ടാക്കാനായിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് സർക്കാറിനോട് വിധേയപ്പെട്ടുനിൽക്കുന്ന മാധ്യമങ്ങൾ ശ്രമിക്കുന്നത്. പക്ഷേ, ജോഡോ യാത്രക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ അവഗണിക്കാന്‍ കഴിയാത്തതാണെന്ന് മാധ്യമരംഗത്തുള്ളവര്‍ തിരിച്ചറിയുന്നത് നല്ലതാണ്. കർണാടകയിലെ ബെല്ലാരിയിൽ, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിച്ച ഒരു മാധ്യമപ്രവർത്തകന്റെ അനുഭവം.
29 Oct 2022, 04:02 PM
ഒക്ടോബർ 20, 2022, രാവിലെ ഒമ്പതുമണി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടനുന്ധിച്ച് കര്‍ണാടകയിലെ ബെല്ലാരിയിൽ റോഡുകളെല്ലാം രാവിലെ തന്നെ ബാരിക്കേഡുകളാല്‍ നിറഞ്ഞിരുന്നു. ഉച്ചക്കുശേഷം രാഹുല്‍ഗാന്ധി സംസാരിക്കുന്ന മുന്‍സിപ്പല്‍ ഗ്രൗണ്ടിലെ പൊതുവേദിയിലേക്കുള്ള വഴികളും ജനനിബിഡമായിരുന്നു.
ജോഡോ യാത്രക്ക് ആശംസ നേര്‍ന്ന്, ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ബല്ലേരിയുടെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഡ്രമ്മര്‍മാരുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളും യുവാക്കളും പുരുഷന്‍മാരുമടങ്ങുന്ന വലിയൊരു സംഘം ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നു. അവരെ പോലെ ബംഗളൂരുകാരായ ഞങ്ങള്‍ മൂന്നുപേരും കര്‍ണ്ണാടകയിലെ അവസാന ദിവസം ഈ ചരിത്രയാത്രയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചവരായിരുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ചരിത്ര സംഭവമാണെന്നും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ദിശാസൂചികകളെ മാറ്റാന്‍ കഴിവുളള യാത്രയാണെന്നും ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
ബെല്ലാരിയില്‍ ഒരു ഹോട്ടല്‍റൂം പോലും ഒഴിവില്ലാത്തതിനാല്‍ അവിടെ നിന്ന് 60 കിലോമീറ്റര്‍ കിഴക്കുള്ള ഹോസ്‌പേട്ടിലാണ് ഞങ്ങള്‍ക്ക് താമസിക്കേണ്ടിവന്നത്. ശനിയാഴ്ച പുലര്‍ച്ചെ തന്നെ ഞങ്ങള്‍ ബല്ലേരിയിലേക്ക് പുറപ്പെട്ടെങ്കിലും നഗരത്തിലെ പ്രധാന റോഡിനുസമീപം പൊലീസ് ഞങ്ങളുടെ വാഹനം തടഞ്ഞു. വി.ഐ. പി പാസുള്ളവര്‍ക്കുമാത്രമേ നഗരത്തില്‍ പ്രവേശിക്കാനാകൂവെന്നാണ് അവര്‍ പറഞ്ഞത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍വന്ന അയല്‍പ്രദേശങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. ഇന്ന് ജോഡോ യാത്ര ആരംഭിക്കുന്ന സ്ഥലത്തേക്കുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടു.
നഗരത്തിലേക്ക് പെട്ടെന്നെത്താവുന്ന മറ്റൊരു വഴി കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ഓട്ടോയാത്രാക്കാരനാണ് ബസ് സ്റ്റാന്‍ഡിലേക്കും ഭാരത് ജോഡോ യാത്ര പോകുന്ന റൂട്ടിലേക്കുമെത്താനുമുള്ള ഞങ്ങളുടെ ശ്രമത്തെ സഹായിച്ചത്.
സമയം രാവിലെ ഏഴര ആകുന്നതേയുണ്ടായിരുന്നുള്ളൂ. യാത്ര കടന്നുപോകുന്ന റോഡിനിരുവശവും ആളുകള്‍ രാഹുല്‍ ഗാന്ധിക്കായി കാത്തിരിക്കുകയാണ്. ചിലര്‍ പ്ലക്കാര്‍ഡുകളും ബാനറുകളും കൈയ്യില്‍ പിടിച്ചിട്ടുണ്ട്. മറ്റു ചിലര്‍ ത്രിവര്‍ണ പതാകകളും പൂക്കളുമായി കാത്തുനിൽക്കുന്നു. അന്തരീക്ഷത്തിലാകെ ആകാംക്ഷയും ആവേശവും പ്രതിധ്വനിക്കുന്നു. മത-ജാതി- വര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാ വിഭാഗക്കാരും യാത്രയെ അന്വര്‍ഥമാകുന്ന വിധം അവിടെ സന്നിഹിതരായിരുന്നു. വിദ്വേഷത്തിനും വര്‍ഗീയതക്കുമെതിരെ വിഭാഗീയതകളൊന്നുമില്ലാതെ സ്‌നേഹത്തോടെ ഐക്യപ്പെടണമെന്ന വലിയ സന്ദേശം ആള്‍ക്കൂട്ടത്തില്‍ പ്രകടമായിരുന്നു. ആ
ൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതയെ തിരുത്താൻ ശേഷിയുള്ള, സമാധാനപരമായ ഈ ‘ഓര്‍ഗാനിക് ചാം’ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ മുഖമുദ്രയായി എനിക്ക് തോന്നി.
യാത്ര പുറപ്പെടുമ്പോള്‍ ബെല്ലാരി തെരുവുകളിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് സന്തോഷവും ആവേശവും നിറഞ്ഞ മുഖങ്ങള്‍ കാണാമായിരുന്നു. ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിലൂടെ, ഈ രാജ്യത്തെ വീണ്ടെടുക്കാനുള്ള ഉദ്യമങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അവരില്‍ പലരും ഞങ്ങളോട് പറഞ്ഞു. 700 കീലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ച് ജോഡോയാത്രയുടെ ഭാഗമാകാന്‍ ഞങ്ങളെയും പ്രേരിപ്പിച്ച പ്രധാന ഘടകവും ഇതുതന്നെയായിരുന്നു.
വിദ്വേഷ രാഷ്ട്രീയത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം ആള്‍ക്കൂട്ടത്തിലുള്ള വിശ്വാസം രാഹുല്‍ ഗാന്ധി ആസ്വദിക്കുന്നുണ്ടെന്നാണ് ജോഡോ യാത്രയുടെ വലിയ വിജയം രേഖപ്പെടുത്തുന്നത്. കേഡര്‍ അധിഷ്ഠിതമായ ഒരു സംഘടനയുടെ പിന്തുണയില്ലാതിരുന്നിട്ടും, രാഹുല്‍ഗാന്ധിക്കല്ലാതെ മറ്റൊരു നേതാവിനും ഈ സ്‌കെയിലിലേക്ക് എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. ‘ജോഡോ ജോഡോ ഭാരത് ജോഡോ' എന്ന മുദ്രാവാക്യം കേട്ട് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കാനിരുന്ന റസ്‌റ്റോറന്റിലെ മുഴുവന്‍ ജീവനക്കാരും റോഡിലേക്ക് ഓടിപ്പോയത്, രാഹുൽഗാന്ധി കൈവരിച്ച ജനപ്രീതിയുടെ ഉദാഹരണമായി എനിക്ക് പറയാന്‍ കഴിയും. സമ്മേളനവേദിയിലേക്ക് പോകുന്ന മറ്റൊരു ജാഥ മാത്രമാണ് അതെന്നും രാഹുല്‍ ഗാന്ധി അതിലില്ലെന്നും അറിഞ്ഞപ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്ന നിരാശ തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തെളിയിക്കുന്നതായിരുന്നു.
ജോഡോ യാത്രയുടെ സമ്മേളനവേദിയിലേക്ക് നയിക്കുന്ന എല്ലാ റോഡുകളിലും ഇടവഴികളിലും ജനം തിങ്ങിനില്‍ക്കുന്നതാണ്, ബെല്ലാരിയെ ചുറ്റിപ്പോയപ്പോള്‍ ഞങ്ങള്‍ക്ക് കാണാനായത്. ഒരു ലക്ഷം പേര്‍ക്കിരിക്കാന്‍ സൗകര്യമുണ്ടെന്ന് തോന്നിക്കുന്ന കുറ്റന്‍ ഷാമിയാന ഉച്ചയ്ക്ക് മുമ്പേ നിറഞ്ഞുകവിഞ്ഞിരുന്നു. കുടുംബത്തിലെ ഒരു പരിപാടിയെന്ന രീതിയിലുള്ള ഉത്സവമൂഡ് എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ബെല്ലാരിയില്‍ ചെവലഴിച്ച ആ ഏട്ട് മണിക്കൂറുകളും ആവേശകരമായ അനുഭവങ്ങളാൽ സമൃദ്ധമായിരുന്നു.
ഭാരത് ജോഡോ യാത്രയിലൂടെ കേരളത്തിലും കര്‍ണ്ണാടകയിലും കോണ്‍ഗ്രസിന് ഒരുത്തേജനമേകാൻ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് കർണാടകം സമ്മാനിച്ചത്. അതിനുശേഷം, നിരവധി നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു. എങ്കിലും, വോട്ടർമാർക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്ന് ഈ ജാഥക്കുലഭിച്ച പ്രതികരണം തെളിയിക്കുന്നു. ആറ് മാസത്തിനുള്ളില്‍ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, പാർട്ടിക്ക് ഇത് വലിയ മുതൽക്കൂട്ടാണ്. അടുത്ത ഏതാനും മാസങ്ങളില്‍ കൂടി ഈ ആവേശം നിലനിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞാൽ, കോണ്‍ഗ്രസ് അധ്യക്ഷൻ ഡി. ശിവകുമാര്‍ അവകാശപ്പെട്ടതുപോലെ, സംസ്ഥാനത്ത് 150 സീറ്റ്കോണ്ഗ്രസിന് നിഷ്പ്രയാസം നേടാനാവും. അതിനുതകുന്ന സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളെ ഒരുമിപ്പിച്ചുള്ള അനുകൂലമായ ഒരടിത്തറ കോണ്‍ഗ്രസിനുണ്ടെന്ന് തോന്നുന്നു.

പക്ഷേ, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭാരത് ജോഡോയാത്രയെ നിസ്സാരവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. യാത്രയുടെ കവറേജ് പരാമാവധി കുറച്ച് അതിന് ഒരുതരത്തിലുമുള്ള ഇംപാക്റ്റുണ്ടാക്കാനായിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് സർക്കാറിനോട് വിധേയപ്പെട്ടു നിൽക്കുന്ന മാധ്യമങ്ങൾ ശ്രമിക്കുന്നത്. പക്ഷേ, ജോഡോ യാത്രക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ അവഗണിക്കാന്‍ കഴിയാത്തതാണെന്ന് മാധ്യമരംഗത്തുള്ളവര്‍ തിരിച്ചറിയുന്നത് നല്ലതാണ്. ജനങ്ങള്‍ക്കിടയിലേക്കാണ് രാഹുല്‍ഗാന്ധി ഇറങ്ങിച്ചെല്ലുന്നത്, അത് നേരിട്ടനുഭവിച്ചറിയുന്ന ജനങ്ങളെ വിഡ്ഢികളാക്കാന്‍ മാധ്യമങ്ങൾക്ക് കഴിയില്ല.
(സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ: റിദ നാസർ)
മാധ്യമപ്രവർത്തകനായിരുന്നു. ഇപ്പോൾ കമ്യൂണിക്കേഷൻ പ്രൊഫഷനലായി പ്രവർത്തിക്കുന്നു.
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Dec 30, 2022
4 Minutes Read