truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 20 January 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 20 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
Pope Francis

Opinion

ഫ്രാന്‍സിസ് പാപ്പ

ഫ്രാന്‍സിസ് പാപ്പയും
സ്വവര്‍ഗാനുരാഗികളുടെ
സമൂഹവും

ഫ്രാന്‍സിസ് പാപ്പയും സ്വവര്‍ഗാനുരാഗികളുടെ സമൂഹവും

''സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ക്ക് ഒരു കുടുംബത്തില്‍ ആയിരിക്കാന്‍ അവകാശമുണ്ട്. അവരും ദൈവമക്കളാണ്. ഇക്കാര്യത്തില്‍ ആരും വികാരാധീനരായതുകൊണ്ടോ അസംതൃപ്തരായതുകൊണ്ടോ കാര്യമില്ല. നാം ചെയ്യേണ്ടത് സിവില്‍ ഒത്തുവാസത്തിനനുയോജ്യമായ ഒരു നിയമമുണ്ടാക്കുകയാണ്. അങ്ങനെയെങ്കില്‍ നിയമപരമായ സംരക്ഷണം അവര്‍ക്കുണ്ടാകും. ഞാന്‍ അതിനുവേണ്ടിയാണ് വാദിക്കുന്നത്''- സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം വിശകലനം ചെയ്യപ്പെടുന്നു

28 Oct 2020, 11:19 AM

ഫാ. വിന്‍സെന്റ് അറയ്ക്കല്‍

റൊസെറ്റ സന്നെല്ലി (Rosetta Sannelli) ഏര്‍പ്പാടാക്കിയിട്ടുള്ള കിനെയെ മൂവി (Kineo Movie) പതിനെട്ടാമത്തെ പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ എവ്‌ജെനി അഫിനേവ്‌സ്‌കി (Evgeny Afineevsky) യുടെ ഫ്രാന്‍ചെസ്‌കോ (Francesco) എന്ന മുഴുനീള ഡോക്യുമെന്ററിക്കാണ്. പുരസ്‌കാര സ്വീകരണത്തിന് തലേനാള്‍ (21/10/2020) ആ ഡോക്യുമെന്ററി റോം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

റഷ്യക്കാരന്‍, യഹൂദന്‍, മതവിശ്വാസത്തില്‍ താല്‍പര്യമില്ലാത്തയാള്‍ എന്നതിലുപരിയായി സ്വവര്‍ഗാനുരാഗിയാണ് താന്‍ എന്ന് പ്രഖ്യാപിച്ചയാളുമാണ് അഫിനേവ്‌സ്‌കി. അതുകൊണ്ടുതന്നെ വത്തിക്കാന്‍ ഉദ്യാനത്തില്‍വെച്ചുനടത്തപ്പെടുന്ന കിനെയൊ മൂവി പാരിതോഷികച്ചടങ്ങിനെത്തിയ അദ്ദേഹത്തിന്റെ സാന്നിധ്യം റോമിലെ എല്‍.ജി.ബി.ടി പ്രവര്‍ത്തകരെ ഉല്‍സാഹഭരിതരാക്കി.

ആനുകാലിക പ്രശ്‌നങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ എപ്രകാരമാണ് ക്രിയാത്മകമായി ഇടപെടുന്നത് എന്ന പ്രമേയമാണ് അഫിനേവ്ക്‌സി അവതരിപ്പിച്ചിരിക്കുന്നത്. വത്തിക്കാന്‍ മീഡിയ ആര്‍ക്കൈവിലും വിവിധ യാത്രകളിലും അഭിമുഖങ്ങളിലുമായി അദ്ദേഹം ഈ ഡോക്യുമെന്ററി രൂപപ്പെടുത്തി. യുദ്ധം, ദാരിദ്ര്യം, മനുഷ്യരുടെ പലായനം, അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍, മാനസികവും ശാരീരികവുമായി ഉയര്‍ത്തപ്പെടുന്ന പഴയതും പുതിയതുമായ മതിലുകള്‍ ഒക്കെ ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

Evgeny_Afineevsky
എവ്‌ജെനി അഫിനേവ്‌സ്‌കി

ആഫ്രിക്കയില്‍നിന്ന് അഭയാര്‍ഥികള്‍ കടല്‍മാര്‍ഗം ഇറ്റലിയിലെത്തുന്ന ലാബദൂസ മുതല്‍ മാനില വരെയും സിവിദാദ് ഗുവാരസ് മുതല്‍ സാന്തിയാഗോ വരെയും ആ യാത്രകള്‍ നീളുന്നു. സിറിയന്‍ അഭയാര്‍ഥികളും റോഹിങ്ക്യന്‍ അഭയാര്‍ഥികളും യു.എസ്- മെക്‌സിക്കന്‍ അതിര്‍ത്തിയിലെ പലായനക്കാരുമെല്ലാം ഈ പരിഗണനയില്‍ വരുന്നു.

എന്നാല്‍, സവിശേഷമായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് സ്വവര്‍ഗാനുരാഗികളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഡോക്യുമെന്ററിയില്‍ നടത്തുന്ന പരാമര്‍ശമാണ്. മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകയായ വലന്തീന അലസ്‌റാക്കിക്ക് (Valentina Alazraki) അനുവദിച്ച അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു:  സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ക്ക് ഒരു കുടുംബത്തില്‍ ആയിരിക്കാന്‍ അവകാശമുണ്ട്. അവരും ദൈവമക്കളാണ്. ഇക്കാര്യത്തില്‍ ആരും വികാരാധീനരായതുകൊണ്ടോ അസംതൃപ്തരായതുകൊണ്ടോ കാര്യമില്ല. നാം ചെയ്യേണ്ടത് സിവില്‍ ഒത്തുവാസത്തിനനുയോജ്യമായ (Convivencia Civil) ഒരു നിയമമുണ്ടാക്കുകയാണ്. അങ്ങനെയെങ്കില്‍ നിയമപരമായ സംരക്ഷണം അവര്‍ക്കുണ്ടാകും. ഞാന്‍ അതിനുവേണ്ടിയാണ് വാദിക്കുന്നത്.

ഡോക്യുമെന്ററിയില്‍ സ്പാനിഷ് ഭാഷയിലുള്ള സംഭാഷണത്തില്‍ ഇംഗ്ലീഷില്‍ നല്‍കിയ സബ്‌ടൈറ്റിലിലാണ് പ്രശ്‌നം. ഫ്രാന്‍സിസ് പാപ്പ പറഞ്ഞ Convivencia Civil,  Civil Union എന്നാണ് ഇംഗ്ലീഷില്‍. എന്നാലിത് സഹവാസം എന്ന അര്‍ത്ഥത്തിലാണ്. വിവാഹിതരല്ലാത്ത സ്ത്രീ- പുരുഷ സഹവാസം പല രാജ്യങ്ങളിലും അനുവദനീയമാണ്. സ്വവര്‍ഗാനുരാഗികള്‍ക്കും അപ്രകാരം ജീവിക്കുന്നതിന് നിയമസാധുത നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ സഹവാസം വിവാഹത്തിന്റെ തലത്തില്‍ കാണുന്നതിനോടാണ് പലര്‍ക്കും വിയോജിപ്പുള്ളത്.

കത്തോലിക്ക സഭയില്‍ മാത്രമല്ല, വിവിധ സംസ്‌കാരങ്ങളിലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമാണ്. ഇതിനു മാറ്റം വരുത്തുകയാണ് ഫ്രാന്‍സിസ് പാപ്പ എന്ന ധ്വനി മാധ്യമ വാര്‍ത്തകളില്‍ പലതിലുമുണ്ടായി. പലരും പിന്നീടത് തിരുത്തുന്നതും കണ്ടു.

സ്വവര്‍ഗാനുരാഗികളെക്കുറിച്ചും സ്വവര്‍ഗ രതിയെക്കുറിച്ചും നിഷേധാത്മകമായ സമീപനമാണ് കത്തോലിക്ക സഭയില്‍ പരമ്പരാഗതമായി ഉണ്ടായിരുന്നത്. വിശുദ്ധ ഗ്രന്ഥത്തെയും സഭാ പിതാക്കന്മാരുടെ പഠനങ്ങളെയും അടിസ്ഥാനമാക്കിയാണ് അപ്രകാരമൊരു പ്രബോധനം സഭ രൂപപ്പെടുത്തിയത്. എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ‘കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം' വ്യക്തമാക്കുന്നു: രൂഢമൂലമായ സ്വവര്‍ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. (ന. 2358).

ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പൊലീത്ത ആയിരിക്കുമ്പോള്‍ തന്നെ സ്വവര്‍ഗാനുരാഗികളോട് ഹോര്‍ഹെ മാരിയൊ ബര്‍ഗോളിയോ (ഫ്രാന്‍സിസ് പാപ്പ) സഹാനുഭൂതിയുള്ളവനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയിട്ടുള്ള സെര്‍ജിയോ റൂബിന്‍ (Sergio Rubin, Pope Francis: Conversations with Jorge Bergoglio, Penguin, 2013,2020) പറയുന്നു.
ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റശേഷം 2014, 2015 വര്‍ഷങ്ങളിലായി നടത്തിയ കുടുംബജീവിതത്തെക്കുറിച്ചുള്ള സിനഡിനുശേഷം പ്രസിദ്ധീകരിച്ച ‘അമോരിസ് ലെത്തീസിയ' (Amoris Laetitia- സ്‌നേഹത്തില്‍ സന്തോഷം) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഈ തുറവി വ്യക്തമാക്കുന്നുണ്ട്: സ്വവര്‍ഗാകര്‍ഷണം അനുഭവിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് സിനഡില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആ അവസ്ഥ മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതല്ല. ഓരോ വ്യക്തിയും ലൈംഗികലക്ഷ്യം പരിഗണിക്കാതെ, അവന്റെ അല്ലെങ്കില്‍ അവളുടെ മഹത്വത്തില്‍ ആദരിക്കപ്പെടുകയും പരിഗണനയോടുകൂടി ആ വ്യക്തിയോട് പെരുമാറുകയും വേണമെന്ന് എല്ലാറ്റിനും മുമ്പേ ഊന്നിപ്പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അന്യായമായ വിവേചനത്തിന്റെ ഓരോ അടയാളവും ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെടണം. പ്രത്യേകിച്ച്, ആക്രമണത്തിന്റെയും അക്രമത്തിന്റെയും ഏതുരൂപവും ഒഴിവാക്കപ്പെടണം. അത്തരം കുടുംബങ്ങള്‍ക്ക് ആദരപൂര്‍വകമായ അജപാലന ശുശ്രൂഷ നല്‍കപ്പെടണം. സ്വവര്‍ഗാനുരാഗം പ്രകടിപ്പിക്കുന്നവര്‍ ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കാനും അവരുടെ ജീവിതത്തില്‍ ദൈവഹിതം പൂര്‍ണമായി നിറവേറ്റാനുമാണത് (നമ്പര്‍ 250).

ക്രമരഹിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരോട് വെറും ധാര്‍മിക നിയമങ്ങള്‍ മാത്രം പ്രയോഗിച്ചാല്‍ മതി; അതും ആളുകളുടെ ജീവിതത്തെ എറിയാനുള്ള കല്ലുകളെന്നപോലെ മതി എന്ന് ഒരു അജപാലകന് വിചാരിക്കാന്‍ പാടില്ല. (നമ്പര്‍ 305). ഒരു പടി കൂടി മുന്നോട്ടുപോയി, ദൈവത്തിന്റെ സര്‍വശക്തിയെയും പ്രത്യേകിച്ച്, അവിടുത്തെ കരുണയെയും അവസാനം സംശയത്തിലാക്കുന്ന ഏതു ദൈവശാസ്ത്ര സങ്കല്‍പവും അപര്യാപ്തമായി നാം എപ്പോഴും പരിഗണിക്കണം (നമ്പര്‍ 311).

ഫ്രാന്‍സിസ് പാപ്പയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാള്‍ ഓസ്‌കാര്‍ വൈല്‍ഡ് ആണ്. സ്വവര്‍ഗാനുരാഗം പരസ്യമായി പ്രഖ്യപിച്ചതിന്റെ പേരില്‍ കഠിനതടവ് അനുഭവിച്ച അദ്ദേഹം A Woman of No Importance എന്ന നാടകത്തില്‍ പറയുന്ന ‘ഒരു വിശുദ്ധനും പാപിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാല്‍, ഓരോ വിശുദ്ധനും ഒരു ഭൂതമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയും' എന്ന വാചകം ഫ്രാന്‍സിസ് പാപ്പ പലപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്.

അതേസമയം, സ്വവര്‍ഗാനുരാഗവും വിവാഹവും വ്യത്യസ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കുന്നു. കത്തോലിക്ക സഭയുടെ പരമ്പരാഗത പ്രബോധനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് തനിക്കില്ല എന്നദ്ദേഹം പറയുന്നു: സ്വവര്‍ഗാനുരാഗികളുടെ ഐക്യം വിവാഹത്തിന്റെ തലത്തില്‍ പ്രതിഷ്ഠിക്കണമെന്ന നിര്‍ദേശങ്ങളെ സംബന്ധിച്ച്, സ്വവര്‍ഗാനുരാഗികളുടെ ഐക്യങ്ങളെ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ദൈവിക പദ്ധതിയോട് സാമ്യമുള്ളവയായോ അകന്ന സാമ്യമെങ്കിലുമുള്ളവയായോ കരുതുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. (നമ്പര്‍ 251).

ഫ്രഞ്ചുചിന്തകന്‍ ഡൊമിനിക് വോള്‍ട്ടനുമായി (Dominique Wolton) നടത്തിയ അഭിമുഖത്തില്‍ (ദൈവം ഒരു കവിയാണ്- Pizzoli, 2018) ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്, വിവാഹം എന്ന വാക്കിന് ഒരു ചരിത്രമുണ്ട്. മാനവരാശിയുടെ ചരിത്രത്തിലെല്ലായ്‌പ്പോഴും, സഭയില്‍ മാത്രമല്ല, വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. ഈയൊരു കാര്യം ആര്‍ക്കും മാറ്റാനാകില്ല. പ്രകൃതിയില്‍ അതങ്ങനെയാണ്. (സ്വവര്‍ഗാനുരാഗികളെക്കുറിച്ചാകുമ്പോള്‍) നമുക്കവരുടേത് സിവില്‍ ഒത്തുവാസം എന്നു വിളിക്കാം. സത്യത്തെ നമുക്ക് പരിഹസിക്കാതിരിക്കാം.

വ്യക്തികളോടുള്ള ബഹുമാനവും പരിഗണനയും സാമൂഹ്യമായ ഭദ്രതയും ഒരുമിച്ചുചേരുമ്പോഴാണ് പ്രപഞ്ചത്തില്‍ മാനവികതയുടെ പൂര്‍ണത നാം ദര്‍ശിക്കുന്നത്.

  • Tags
  • #Opinion
  • #Gender
  • #Pope Francis
  • #Same-sex marriage
  • #Queer
  • #Father Vincent Arakkal
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Wilsy simon

28 Oct 2020, 05:53 PM

Congratulations

അനിഷ്

28 Oct 2020, 05:39 PM

സിവിൽ യൂണിയൻ എന്ന് പറയുന്നത് വിവാഹിതർക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും കൂടിയ സിവിൽ ഒത്തു വാസത്തിനാണ്. വിവാഹം എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. അല്ലാതെ വെറുതെ രണ്ടു പേർ ഒരുമിച്ച് താമസിക്കുന്നതതിനല്ല സിവിൽ യൂണിയൻ എന്ന് പറയുന്നത്. മാർപാപ്പയുടെ വാക്കുകൾ വ്യക്തമാണ്. അതിനെ വളച്ചൊടിച്ച് ഏതെങ്കിലും രണ്ടു വ്യക്തികൾ ഒരുമിച്ച് താമസിക്കുന്നതുമായി വ്യാഖ്യാനിക്കുകയാണ് ഇതെഴുതിയ മലയാളി പുരോഹിതൻ. സ്വവർഗാനുരാഗിദമ്പതികളുടെ പരസ്പര സ്നേഹം എതിർവർഗ്ഗദമ്പതികളുടെ പരസ്പര സ്നേഹത്തെക്കാൾ അധമമാണ് എന്ന അവജ്ഞ ലേഖനത്തിലുടനീളം പ്രത്യക്ഷമാണ്.

sci-hub logo

Opinion

കെ.ആർ. ഷിയാസ്​

പഠിക്കാന്‍ വേണ്ടി കോപ്പിയടിച്ചൂടെ ! ആശങ്കയോടെ കാത്തിരിക്കുന്നു, ആ വിധിക്ക്

Jan 04, 2021

10 Minutes Read

R Rajagopal 2

Opinion

ആർ. രാജഗോപാല്‍

ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ ട്രൂ കോപ്പി വെബ്സീനിനെക്കുറിച്ച് പറയുന്നു

Dec 14, 2020

10 Minutes Read

R Rajasree 2

Gender

ആര്‍. രാജശ്രീ

തദ്ദേശ തെരഞ്ഞെടുപ്പില്‍ 'വൈറല്‍ സുന്ദരി' മത്സരം നടത്തുന്ന ന്യൂസ് ഡസ്‌കുകളോട്...

Dec 12, 2020

5 Minutes Read

Akhila P 2

Feminism

അഖില പി.

അമ്മ, ചേച്ചി, പെങ്ങളുട്ടി...സ്ത്രീ ജനപ്രതിനിധികള്‍ക്കായി ഒരുക്കുന്ന കെണികള്‍

Dec 08, 2020

7 Minutes Read

Anuradha Sarang 2

LSGD Election

അനുരാധ സാരംഗ്

ആദ്യ ആദിവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവം മാത്രം ഓര്‍ക്കാം

Nov 27, 2020

7 Minutes Read

Rekha Raj 2

LSGD Election

രേഖാ രാജ്

ദളിത്  ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് സംവാദത്തിനു തയ്യാറാവുന്നുണ്ടോ?

Nov 27, 2020

15 Minutes Read

anupama venkatesh

LSGD Election

അനുപമ വെങ്കിടേഷ്

അരി വാങ്ങി വീട്ടിലേക്കുപോകുന്ന പ്രമുഖ വനിതയാണ് സമൂഹത്തിന്റെ മാതൃക

Nov 27, 2020

7 Minutes Read

KS IndulekhA

LSGD Election

കെ. എസ്. ഇന്ദുലേഖ

മത്സരിക്കുന്ന സ്ത്രീകള്‍ തെരെഞ്ഞെടുപ്പിനുശേഷം എവിടെപ്പോകുന്നു?

Nov 27, 2020

10 Minutes Read

Next Article

എം. സോൺ: മലയാളിക്കുമുന്നിൽ വിവർത്തനം ചെയ്യപ്പെടുന്ന ലോകസിനിമ

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster